'പോയ് മറഞ്ഞ കാലം' വരുന്നു ഗന്ധർവനാദത്തിൽ വീണ്ടും; നീണ്ട ഇടവേളയ്ക്ക് ശേഷം കെ.ജെ.യേശുദാസിനെ തേടി ദേശീയ പുരസ്കാരം എത്തുമ്പോൾ മലയാളികൾ പറയുന്നു ഇതുഞങ്ങളുടെ സ്വകാര്യ അഹങ്കാരം; 'വിശ്വാസപൂർവം മൻസൂറി'ലൂടെ എട്ടാംവട്ടം സമ്മാനിതനാകുമ്പോൾ അമ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ഗായകൻ സൃഷ്ടിച്ചത് റെക്കോഡ് നേട്ടം
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെ.ജെ.യേശുദാസ്. നിലപാടുകളുടെ പേരിൽ പലപ്പോഴും വിമർശനവിധേയനായെങ്കിലും, ആലാപനമികവിൽ ഗാനഗന്ധർവൻ ഒന്നാംതരമെന്ന് തലകുലുക്കി സമ്മതിക്കും മലയാളികൾ മാത്രമല്ല, രാജ്യത്തെ സംഗീതാസ്വാദകർ ഒന്നാകെ. പി.ടി.കുഞ്ഞുമുഹമ്മദിന്റെ വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിലെ പോയ് മറഞ്ഞ കാലം എന്ന ഗാനത്തിലൂടെ വീണ്ടും ഒരു ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടി വന്നിരിക്കുന്നു. ദാസേട്ടൻ എന്ന സ്നേഹത്തോടെ ഏവരും വിളിക്കുന്ന ഈ അതുല്യഗായകന് കിട്ടുന്ന എട്ടാമത് ദേശീയ പുരസ്കാരം.
നിരവധി തവണ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം കിട്ടി.എട്ട് തവണയാണ് തമിഴ്നാട് സർക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്കാരം എട്ട് തവണ ലഭിച്ചു. കർണാടക സർക്കാർ അഞ്ച് തവണ പുരസ്കാരം നൽകി. ആന്ധ്ര സർക്കാർ ആറ് തവണയും പശ്ചിമ ബംഗാൾ സർക്കാർ ഒരു തവണയും യേശുദാസിന് മികച്ച പിന്നണിഗായകനുള്ള പുരസ്കാരം നൽകി.
ഒരു കാലത്ത് നല്ല ഗായകനുള്ള സംസ്ഥാന പുരസ്കാരം തുടർച്ചയായി എല്ലാ വർഷവും അദ്ദേഹം നേടിക്കൊണ്ടിരുന്നു. കൂടാതെ ദേശീയ പുരസ്്കാരങ്ങളും. ഒരു ഘട്ടത്തിൽ തനിക്ക് ഇനി പുരസ്കാരം തരരുതെന്നും അത് പുതിയ പാട്ടുകാർക്ക് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചത് വാർത്തയായിരുന്നു.
രാജ്യസ്നേഹം തെളിയിക്കേണ്ടത് എങ്ങനെയെന്നറിയാതെ കുഴങ്ങുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചുള്ള കഥയാണ് വിശ്വാസപൂർവ്വം മൻസൂർ പറയുന്നത്.റഫീഖ് അഹമ്മദിന്റെ വരികൾക്ക് രമേഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്
ദാസേട്ടന് എട്ടാമത് ദേശീയ പുരസ്കാരം ലഭിച്ച ചിത്രത്തിലെ ഗാനം
പോയ് മറഞ്ഞ കാലം വന്നുചേരുമോ
പെയ്തൊഴിഞ്ഞ മേഘം വാനം തേടുമോ
വർണ്ണമേഴും ചാർത്തും മാരിവില്ലു പോലെ
അഴകെഴുന്ന ബാല്യം വരുമോ പ്രിയേ
ആദ്യാനുരാഗം മധുരം പ്രിയേ...
പോയ് മറഞ്ഞ കാലം വന്നുചേരുമോ...
ഒരു കുടയ്ക്കു കീഴെ നമ്മൾ മഴ പൊഴിഞ്ഞ പാട്ടു കേട്ടു
ഒരു മനസ്സിൻ താലമോടെ മതിമറന്ന കാലം
മിഴിയിൽ മന്ദാരത്തളിരണിയും ബാല്യം ചേതോഹരം
ശ്രുതിയിൽ പൂന്തോപ്പിലാടിപ്പാടിയ കൗമാരം മോഹനം
കുസൃതി ബാല്യത്തിൽ നിന്റെ കളിവീണ തേങ്ങിയോ
കുറുമ്പിൻ കൗമാരപ്രായം വിരഹകാവ്യം...
പോയ് മറഞ്ഞ കാലം വന്നുചേരുമോ...
മഴയും മഞ്ഞും വേനലും മാറിമാറി വന്നുപോയ്
മടങ്ങുകില്ലാ യാത്ര പോയി ബാല്യവും കൗമാരവും
അരികെ മാവിന്റെ മുല്ലവള്ളിയിൽ പൂക്കുന്നു യൗവ്വനം
അകലെ മായുന്നൊരന്തിസൂര്യനോ കൂരിരുൾസാന്ത്വനം
ഓർമ്മച്ചെപ്പിൽ നിന്നും ഞാനൊന്നുണർന്നിടട്ടെ
കാത്തുനിന്നിടാ കാലം തേരിലേറിടട്ടേ...
പാട്ടിന്റെ വഴി
അമ്പതിനായിരത്തിലധികം പാട്ടുകൾ പാടിക്കഴിഞ്ഞ യേശുദാസിന് ഏതുപാട്ടാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ അത് കുഴക്കുന്ന ചോദ്യാമകും. എന്നിരുന്നാലും ആദ്യം പാടിയ വരികളോടുള്ള ഇഷ്ടം ഒരുവേദിയിലും മറച്ചുവച്ചിട്ടില്ല.1961ൽ പുറത്തിറങ്ങിയ കാൽപ്പാടുകൾ എന്ന സിനിമയ്ക്ക് വേണ്ടി 'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും, സോദരത്വേന വാഴുന്ന, മാതൃകാസ്ഥാനമാണിത്' എന്ന വരികൾ ആലപിച്ചുകൊണ്ടാണ് യേശുദാസെന്ന ഗായകൻ ചലച്ചിത്രലോകത്തേക്കെത്തുന്നത്. വെറുതെ പാടുക മാത്രമല്ല, അത് ഏവരും ജീവിതത്തില്‍ പകർത്തണമെന്നും അദ്ദേഹം തുടരെ ആഹ്വാനം ചെയ്യുന്നത് കേൾക്കാം.
1962ൽ ഭാഗ്യജാതകത്തിനു വേണ്ടി പി.ലീലയ്ക്കൊപ്പം യേശുദാസ് പാടിയ 'ആദ്യത്തെ കൺമണി'എന്ന ഗാനം ശ്രദ്ധേയമായതോടെ പിന്തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നാലു തലമുറകളിലെ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു.ഭാർഗവീനിലയത്തിലെ താമസമെന്തേ വരുവാൻ, പഴശിരാജയിലെ ചൊട്ട മുതൽ ചുടല വരെ എന്നിവയെല്ലാം ഇന്നും ഹൃദ്യം.എഴുപതുകൾ മുകൽ എൺപതുകളുടെ പകുതി വരെ യേശുദാസിന്റെ സുവർണകാലമായിരുന്നു.
യേശുദാസിലെ പിന്നണി ഗായകനെ തിരിച്ചറിഞ്ഞത് സംഗീത സംവിധായകനായ എം ബി ശ്രീനിവാസാണ് .1961 നവംബർ 16 ന് 'കാൽപാടുകൾ' എന്ന ചിത്രത്തിനു വേണ്ടി 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് 'എന്ന നാലുവരി ഗുരുദേവ ശ്ലോകം ചൊല്ലിയാണ് യേശുദാസ് മലയാളിചലച്ചിത്ര ഗാന രംഗത്തേക്ക് കാലുറപ്പിച്ചത്.
മലയാള സിനിമാ ഗാനരംഗത്തെ ഒരു പുതു യുഗപ്പിറവിയായിരുന്നു അത് .തുടർന്ന് ആ സ്വരമാധുരിയിൽ വിടര്‍ന്നത് മലയാളത്തിലെ നിത്യ ഭാസുരങ്ങളായ ഒരു പിടി മധുര ഗാനങ്ങളായിരുന്നു .ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, ദേവരാജൻ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയ പ്രതിഭാധനരായ സംഗീതസംവിധായകർക്കും വയലാർ, പി ഭാസ്കരൻ, ഒ എൻ വി തുടങ്ങിയ ഗാനരചയിതാക്കൾക്കുമൊപ്പം യേശുദാസിന്റെ സ്വരമാധുര്യം കൂടി ചേർന്നപ്പോൾ മലയാള സിനിമാഗാന മേഖലയ്ക്കു അതു സുവർണ്ണ കാലഘട്ടമായിരുന്നു.സംഗീതജ്ഞനായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോർട്ട് കൊച്ചിയിൽ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ ജെ യേശുദാസിന്റെ ജനനം. 56 വർഷം നീണ്ട സംഗീത യാത്രയിൽ ഇനി പാടാനിരിക്കുന്ന ഗാനങ്ങൾ എത്രയോ.
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, കെ.ആർ. കുമാരസ്വമായി അയ്യർ, വി. ദക്ഷിണാമൂർത്തി തുടങ്ങി സംഗീത ലോകത്തെ കുലപതികളുടെ ശിഷ്യത്വമാണ് യേശുദാസിലെ ഗായകനെ വാർത്തെടുത്തത്. പിതാവ് അഗസ്റ്റിൻ ജോസഫാണ് ആദ്യ ഗുരു.
ദേശീയ പുരസ്കാരങ്ങൾ
നീണ്ട ഇടവേളയ്ക്ക് ശേഷമാണ യേശുദാസിന് ദേശീയ അവാർഡ് ലഭിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 25 വർഷം. എട്ട് തവണ ദേശീയ പുരസ്കാരം ലഭിച്ചതിൽ ആറെണ്ണം മലയാള ചിത്രങ്ങൾക്കാണ്. ഹിന്ദി, തെലുങ്കു ഭാഷകളിൽ ഓരോ തവണയും പുരസ്കാരം സ്വന്തമാക്കി.
1972 ലാണ് യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ഗാനങ്ങൾക്കായിരുന്നു അവാർഡ്. തൊട്ടടുത്ത വർഷവും അവാർഡ് യേശുദാസ് നേടി. ഗായത്രി എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം 1976 ൽ ഹിന്ദി ചിത്രമായ ചിറ്റ്ചോരിലൂടെ മൂന്നാം അവാർഡ് നേടി. 1982 ൽ മേഘസന്ദേശം എന്ന തെലുഗു ചിത്രത്തിലൂടെയും ഗാനഗന്ധർവൻ ദേശീയ അവാർഡ് കരസ്ഥമാക്കി. 1987 ൽ ഉണ്ണികളെ ഒരു കഥപറയാം, 1991 ൽ ഭരതം, 1993 ൽ സോപാനം എന്നീ ചിത്രങ്ങളിലൂടെയും യേശുദാസ് ദേശീയ പുരസ്കാരം നേടി.
1973 ൽ പത്മശ്രീയും, 2002 ൽ് പത്മഭൂഷണും, 2017 ൽ പ്ത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.1989 ൽ തമിഴ്നാട്ടിലെ അണ്ണാമല സർവകലാശാല ബിരുദാനന്തര ബിരുദവും, 2003 ൽ കേരള സർവകലാശാല ഡിലിറ്റ് നൽകിയും, സംസ്ഥാന സർക്കാർ ആസ്ഥാന ഗായക പദവി നൽകിയും അദ്ദേഹത്തെ ആദരിച്ചു.ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഠങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനവും ലഭിച്ചിട്ടുണ്ട്. 1992 ൽ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍