'ജഡബന്ധിതമായ ജീവിതത്തെ ഇക്കുറി ആരും തുടർയാനത്തിൽ ആത്മീയതയുടെ വെളിപാടാക്കിയില്ല'! പരിഹാസങ്ങൾക്ക് ഇടകൊടുക്കാതെ ചലച്ചിത്ര പുരസ്കാര നിർണയ സമിതിയുടെ വിലയിരുത്തലുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ തവണ ചലച്ചിത്ര പുരസ്കാരങ്ങൾ നിർണയിച്ചു കഴിഞ്ഞ് ജൂറി പുറത്തിറക്കിയ പ്രശംസാക്കുറിപ്പ് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത ഒന്നാണ്. ജോൺ പോളിന്റെ നേതൃത്വത്തിലുള്ള ജൂറിയുടെ പ്രശംസാക്കുറിപ്പിലെ കടുകട്ടി ഭാഷ അന്നു സോഷ്യൽ മീഡിയയുടെ പരിഹാസത്തിനു പാത്രമായിരുന്നു.
ജഡബന്ധിതമായി ജീവിതത്തെ തുടർയാനത്തിൽ ആത്മീയതയുടെ വെളിപാടുകളായി പരിണമിച്ചുയർത്തിയ ദൃശ്യാവിഷ്കാരവൈഭവമെന്നായിരുന്നു സംവിധായകനെ വിലയിരുത്താൻ ജൂറി പറഞ്ഞ വാക്കുകൾ. യഥാതഥത്തിന്റെ ചോരനേരുതേമ്പി നിൽക്കുന്ന പ്രമേയത്തിന്റെ ദൃശ്യാവിഷ്കാര മികവെന്ന് അന്ന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഒറ്റാലിനെ ജൂറി വിശേഷിപ്പിച്ചു.
എന്നാൽ ഇത്തരം കടുകട്ടി പ്രയോഗങ്ങളൊന്നുമില്ലാതെയാണ് ഇത്തവണത്തെ ജൂറിയുടെ പ്രശംസാക്കുറിപ്പ്. ഓരോ അവാർഡും നൽകാനിടയാക്കിയ സാഹചര്യം ഏറ്റവും ലളിതമായിത്തന്നെ വിശദീകരിച്ചാണ് ഇത്തവണ പ്രശംസാപത്രമുള്ളത്.
ജൂറിയുടെ വിലയിരുത്തൽ ഇങ്ങനെ:
മികച്ച കഥാചിത്രം ഒഴിവുദിവസത്തെ കളി
സംവിധായകൻ സനൽകുമാർ ശശിധരൻ
നിർമ്മാതാവ് ഷാജി മാത്യു & അരുണ മാത്യു
(നിർമ്മാതാവിന് 1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും വീതം. സംവിധായകന് 2,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- വർത്തമാനകാല സാമൂഹ്യരാഷ്ട്രീയ ജീവിതത്തിന്റെ ബഹുസ്വരമാനങ്ങളുടെ സത്യസന്ധമായ നേർക്കാഴ്ച. ജാതീയതയും സ്ത്രീവിരുദ്ധതയും ഊറിക്കിടക്കുന്ന മലയാളിയുടെ ആൺജീവിതങ്ങളിലേക്കുള്ള അഗാധമായ ഉൾപ്പിരുവകളാൽ സമ്പന്നമാണ് ഈ ചിത്രം.
മികച്ച രണ്ടാമത്തെ ചിത്രം അമീബ
സംവിധായകൻ മനോജ് കാന
നിർമ്മാതാവ് പ്രിയേഷ് കുമാർ പി കെ
(നിർമ്മാതാവിന് 1,50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും. സംവിധായകന് 1,50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ ജീവിതത്തിന്റെ നേർസാക്ഷ്യം. വിഷപ്രയോഗം സൃഷ്ടിക്കുന്ന ശാരീരികവും മാനസികവും പാരിസ്ഥിതികവുമായ ആഘാതങ്ങളെ അതിതീക്ഷ്ണമായി അനുവാചകരിലേക്ക് പകർന്നുനൽകുന്നു ഈ ചിത്രം.
മികച്ച സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്
ചിത്രം ചാർലി
(2,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- അപചയിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമയിൽ സാങ്കേതികവും സർഗാത്മകവുമായ നവീകരണത്തിനുള്ള മികച്ച ശ്രമം.
മികച്ച നടൻ ദുൽഖർ സൽമാൻ
ചിത്രം ചാർലി
(1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- കഥാപാത്രത്തിന്റെ പ്രകാശംനിറഞ്ഞ യൗവനത്തെ അനായാസമായി തന്നിലേക്കാവാഹിക്കുകയും അത് അതേ തീവ്രതയോടെ പ്രേക്ഷകരിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്ന അഭിനയത്തികവിന്.
മികച്ച നടി പാർവതി
ചിത്രങ്ങൾ ചാർലി, എന്ന് നിന്റെ മൊയ്തീൻ
(1,00,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- പ്രണയത്തിന്റെ തീർത്തും വ്യത്യസ്തമായ രണ്ടുമുഖങ്ങളെ തന്മയത്തത്തോടെ ആവിഷ്ക്കരിച്ച അഭിനയമികവിന്.
മികച്ച സ്വഭാവ നടൻ പ്രേംപ്രകാശ്
ചിത്രം നിർണായകം
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- ഇരുത്തംവന്ന അഭിനയശൈലിയിലൂടെ കഥാപാത്രത്തിന്റെ അന്തർ സംഘർഷങ്ങളെ വ്യാഖ്യാനിച്ചതിന്.
മികച്ച സ്വഭാവ നടി അഞ്ജലി പി വി
ചിത്രം ബെൻ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- സ്വന്തം മകന്റെ ഭാവിജീവിതം വാർത്തെടുക്കാനുള്ള ശ്രമത്തിൽ സ്വയം ഇരയായിമാറുന്ന ഒരമ്മയുടെ ദൈന്യത, തീക്ഷ്ണതയോടെ അവതരിപ്പിച്ചതിന്.
മികച്ച ബാലതാരം(ആൺ) ഗൗരവ് ജി മേനോൻ
ചിത്രം ബെൻ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- അശാസ്ത്രീയ വിദ്യാഭ്യാസത്തിന്റെയും ചികിത്സാസമ്പ്രദായങ്ങളുടെയും ഇരയായിമാറുന്ന ബാല്യത്തെ അതീവ മികവോടെ അവതരിപ്പിച്ച അഭിനയത്തികവിന്.
മികച്ച ബാലതാരം(പെൺ) ജാനകി മേനോൻ
ചിത്രം മാൽഗുഡി ഡെയ്സ്
(50,000/ രൂപയും പ്രശസ്തിപത്രവും)
- കുട്ടിത്തത്തിന്റെ കൗതുകങ്ങളും ഒറ്റപ്പെടലിന്റെ വിഹ്വലതകളും ദീപ്തമായി അവതരിപ്പിച്ച നിഷ്ക്കളങ്ക ബാല്യം.
മികച്ച കഥാകൃത്ത് ഹരികുമാർ
ചിത്രം കാറ്റും മഴയും
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- മനുഷ്യശരീരത്തിലെ അവയവങ്ങൾക്കുപോലും വർഗീയത കണക്കുപറഞ്ഞുതുടങ്ങുന്ന ഭീഷണമായ കാലത്തെ അടയാളപ്പെടുത്തുന്ന രചന.
മികച്ച ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ
ചിത്രം ചാർലി, എന്ന് നിന്റെ മൊയ്തീൻ, നീന
(50,000/ രൂപയും പ്രശസ്തിപത്രവും)
- വ്യത്യസ്ത പ്രമേയങ്ങളെ മിഴിവുറ്റതാക്കിത്തീർത്ത വ്യത്യസ്തങ്ങളായ ചിത്രീകരണത്തിലെ ഛായാഗ്രഹണമികവിന്.
മികച്ച തിരക്കഥാകൃത്ത് ഉണ്ണി ആർ & മാർട്ടിൻ പ്രക്കാട്ട്
ചിത്രം ചാർലി
(25,000/ രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
- മനുഷ്യനന്മയിലൂന്നിയ പ്രമേയത്തെ ജീവിതസമ്പന്നമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ച് ദുർമേദസ്സ് ഒട്ടുമില്ലാത്ത ആവിഷ്കാരമികവിന്.
മികച്ച തിരക്കഥ(അഡാപ്റ്റേഷൻ) മുഹമ്മദ് റാസി
ചിത്രം വെളുത്ത രാത്രികൾ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളിലൂടെ സഞ്ചരിച്ച ഡോസ്റ്റോസ്കിയുടെ രചനയ്ക്ക് നൽകിയ ഭാവപൂർണമായ പുനഃരാഖ്യാനം
മികച്ച ഗാനരചയിതാവ് റഫീഖ് അഹമ്മദ്
ഗാനം കാത്തിരുന്നു കാത്തിരുന്നു പുഴമെലിഞ്ഞു
ചിത്രം എന്ന് നിന്റെ മൊയ്തീൻ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- ഭാഷയുടെ തെളിമയാർന്ന കാവ്യസൗന്ദര്യം പദങ്ങളിൽ കാത്തുസൂക്ഷിക്കുന്ന കരുത്തുറ്റ രചനയ്ക്ക്.
മികച്ച സംഗീത സംവിധായകൻ രമേഷ് നാരായൺ
ഗാനം പശ്യതി ദിശി ദിശി &
ശാരദാംബരം ചാരുചന്ദ്രിക
ചിത്രം ഇടവപ്പാതി & എന്ന് നിന്റെ മൊയ്തീൻ
(50,000/ രൂപയും പ്രശസ്തിപത്രവും)
- സംഗീതത്തിന്റെ ആത്മാവ് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാലത്ത് അതിന്റെ മികവിനെ തിരിച്ചുപിടിക്കുവാനുള്ള വിജയകരമായ യത്നമാണ് രമേഷ് നാരായണന്റെ സംഗീതം.
മികച്ച സംഗീത സംവിധായകൻ ബിജിബാൽ
(പശ്ചാത്തല സംഗീതം)
ചിത്രം പത്തേമാരി & നീന
50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- സിനിമയുടെ ദൃശ്യാവിഷ്ക്കാരത്തിന് മികവും ഔന്നത്യവും ഒരുക്കുന്ന ഔചിത്യപൂർണമായ ശബ്ദവിന്യാസത്തിന്.
മികച്ച പിന്നണിഗായകൻ പി ജയചന്ദ്രൻ
ഗാനങ്ങൾ ഞാനൊരു മലയാളി
മലർവാകക്കൊമ്പത്തെ (യുഗ്മഗാനം) &
ശാരദാംബരം (യുഗ്മഗാനം)
ചിത്രം ജിലേബി, എന്നും എപ്പോഴും &
എന്ന് നിന്റെ മൊയ്തീൻ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- ചലച്ചിത്രഗാനാലാപനത്തിന്റെ സുവർണകാലം ഓർമ്മിപ്പിക്കുന്ന ഭാവഗായകസാന്നിദ്ധ്യം.
മികച്ച പിന്നണി ഗായിക മധുശ്രീ നാരായൺ
ഗാനം പശ്യതി ദിശി ദിശി
ചിത്രം ഇടവപ്പാതി
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- കുറ്റമറ്റ രീതിയിൽ ഭാവസാന്ദ്രതകൊണ്ട് ശ്രദ്ധേയമായ ആലാപനം
മികച്ച ചിത്ര സംയോജകൻ മനോജ്
ചിത്രം ഇവിടെ
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- പ്രമേയത്തിന്റെ ഭാവത്തിന് ഊർജസ്വലതയും കൃത്യതയും നൽകുന്ന ചിത്രസംയോജനത്തിന്.
മികച്ച കലാസംവിധായകൻ ജയശ്രീ ലക്ഷ്മി നാരായണൻ
ചിത്രം ചാർലി
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- ഭാവനാപൂർണമായ ഒരു കഥാന്തരീക്ഷനിർമ്മിതിയിലൂടെ പ്രമേയത്തെ ദീപ്തമാക്കിയ കലാചാരുതയ്ക്ക്
മികച്ച ലൈവ് സൗണ്ട് സന്ദീപ് കുറിശ്ശേരി & ജിജിമോൻ ജോസഫ്
ചിത്രം ഒഴിവുദിവസത്തെ കളി
(25,000/ രൂപയും ശിലപവും പ്രശസ്തിപത്രവും വീതം)
- കഥാപ്രതലത്തിന്റെയും കഥാപാത്രങ്ങളുടെയും ശബ്ദങ്ങളുടെ യഥാതഥവും നിയന്ത്രണവിധേയവുമായ വിന്യാസം.
മികച്ച ശബ്ദമിശ്രണം എം ആർ രാജകൃഷ്ണൻ
ചിത്രം ചാർലി
(50,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- ശബ്ദമിശ്രണത്തിന്റെ കൃത്യതയ്യാർന്ന വിനിയോഗം ഉന്നതമായ സാങ്കേതിക മികവോടെ കൈകാര്യം ചെയ്യുന്ന ശബ്ദകല.
രചനാ വിഭാഗം അവാർഡുകൾ
മികച്ച സിനിമാ ഗ്രന്ഥം 'കെജി ജോർജിന്റെ ചലച്ചിത്രയാത്രകൾ'
ഗ്രന്ഥകർത്താവ് കെ ബി വേണു
(30,000 രൂപയും ശില്പവും, പ്രശസ്തിപത്രവും)
- സ്വന്തം മാദ്ധ്യമത്തിനുമേൽ പൂർണമായ അധീശത്വമുള്ള അതിന്റെ എല്ലാ വശങ്ങളേക്കുറിച്ചും ധാരണയുള്ള ചലച്ചിത്രകാരനാണ് കെ ജി ജോർജ് എന്ന് രേഖപ്പെടുത്തുന്ന ഗ്രന്ഥമാണ് കെ ബി വേണു എഴുതിയ 'കെ ജി ജോർജിന്റെ ചലച്ചിത്രയാത്രകൾ' . അതിന്റെ അടിസ്ഥാനത്തിൽ മികച്ച ഗ്രന്ഥമായി വിലയിരുത്തുകയും ഈ ഗ്രന്ഥത്തെ കമ്മറ്റി ഏകകണ്ഠമായി ശുപാർശ ചെയ്യുകയും ചെയ്യുന്നു.
മികച്ച സിനിമാലേഖനം 'സിൽവർസ്ക്രീനിലെ എതിർനോട്ടങ്ങൾ'
ലേഖകൻ അജു കെ നാരായണൻ
(20,000/ രൂപയും ശില്പവും പ്രശസ്തിപത്രവും)
- അജു കെ നാരായണൻ എഴുതിയ സിൽവർസ്ക്രീനിലെ എതിർനോട്ടങ്ങൾ എന്ന ലേഖനം വ്യത്യസ്തമായിട്ടുള്ളതാണ്. എസ് കെ പൊറ്റക്കാടിന്റെ രചനകളായ 'മൂടുപടം', 'പുള്ളിമാൻ' തുടങ്ങിയ ചിത്രങ്ങളെ ചർച്ച ചെയ്യുന്ന ലേഖകൻ എസ് കെയെയും ചലച്ചിത്ര മാദ്ധ്യമവുമായുള്ള കൊടുക്കൽവാങ്ങൽ ബന്ധവും ഉൾക്കാഴ്ചയും പരാമർശിക്കുന്ന മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരത്തിന് ഈ ലേഖനം കമ്മറ്റി ഏകകണ്ഠമായി ശുപാർശ ചെയ്യുന്നു.
Stories you may Like
- ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന് വിനയൻ
- രഞ്ജിത്തിന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
- ചലച്ചിത്ര അക്കാദമി ഒരു മാടമ്പിയുടെയും തറവാട് സ്വത്തല്ല; വിനയന് പിന്തുണയുമായി എം.എ നിഷാദ്
- ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടെന്ന് നേമം പുഷ്പരാജ്
- ചലച്ചിത്ര അക്കാഡമിയിൽ നിന്നും രഞ്ജിത്ത് രാജിവയ്ക്കും?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്