നഗരത്തിൽ ആദ്യമായെത്തിയ താരനിശ ആഘോഷമാക്കാൻ തലശ്ശേരിക്കാർ ഒരുമിച്ച് നിന്നിട്ടും താരദൈവങ്ങൾ മുഖം തിരിച്ചു; പ്രധാന താരങ്ങൾ എല്ലാം വിട്ടു നിന്ന ചലച്ചിത്ര പുരസ്കാര വിതരണം മുഖ്യമന്ത്രിയെ പോലും ചൊടിപ്പിച്ചു; എത്തിയത് ഇടത് അനുഭാവികളായ സിനിമാക്കാരും നേതാക്കളും മാത്രം
കണ്ണൂർ : കഴിഞ്ഞ തവണ പാലക്കാടായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം. ഏറെ ആവേശത്തോടെ പാലക്കാട് ചടങ്ങ് ഏറ്റെടുത്തു. സിനിമാ ലോകം ഒന്നടങ്കം പാലക്കാട്ടെത്തി. ഇതുകണ്ടാണ് ഇത്തവണ അവാർഡ് വിതരണം തലശ്ശേരിയിലേക്ക് കൊണ്ടു വന്നത്. മുഖ്യമന്ത്രിയുടെ ജില്ലയിൽ ആവേശം വാരി വിതറി അവാർഡ് നൽകാമെന്നും കരുതി. കമ്മട്ടിപാടത്തിലൂടെ വിനായകനായിരുന്നു മികച്ച നടനുള്ള പുരസ്കാരം. വിനായകന് അവാർഡ് കൊടുത്തത് പലർക്കും പിടിച്ചിരുന്നില്ല. ഇതിനൊപ്പം ജനപ്രിയനായകൻ ദിലീപ് അഴിക്കുള്ളിലും. ഇതിന് പിന്നിലും ഇടത് സർക്കാരായിരുന്നു. അതുകൊണ്ട് തന്നെ തലശ്ശേരിയിലെ ചലച്ചിത്രപൂരത്തിന് താരങ്ങൾ ആരും എത്തിയില്ല. നാട്ടുകാരുടെ ആവേശത്തിൽ മാത്രമായി ചടങ്ങ് ഒതുങ്ങി. തലശ്ശേരിയിലെയും പരിസരത്തെയും സാധാരണ മനുഷ്യർ സ്വന്തം ഉത്സവമായി ഏറ്റെടുത്ത ആഘോഷരാവിൽ, മലയാള സിനിമയുടെ സമകാലിക മുഖ്യധാരയിലെ താരങ്ങളേറെയും വിട്ടുനിന്ന ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പുരസ്കാരച്ചടങ്ങിന് സിനിമയിലെ മുൻനിര താരങ്ങളെത്താത്തത് മുഖ്യമന്ത്രിയുടെ വിമർശനത്തിന് ഇടയാക്കി. സിനിമയിലെ പുരസ്കാര ദാനങ്ങൾ, ഡാനിയൽ പുരസ്കാരം പോലുള്ള ശ്രദ്ധേയ അവാർഡ് വിതരണ ചടങ്ങുകൾക്ക് ക്ഷണ പത്രമില്ലെങ്കിൽപ്പോലും വരേണ്ടവരാണ് സിനിമയിലെ മുൻനിര നടീനടന്മാർ. എന്നാൽ ക്ഷണിച്ചില്ലെന്ന കാരണത്താൽ ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് ന്യായീകരണമില്ല. പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്ന ഈ ചടങ്ങിൽ എല്ലാവരും എത്തേണ്ടതായിരുന്നുവെന്നും പിണറായി പറഞ്ഞു. അതിന് മുന്നോടിയായ നടന്ന പ്രസംഗത്തിൽ സിനിമയിലെ താരാധിപത്യത്തിന് തിരിച്ചടിയാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനമെന്ന് പിണറായി വ്യക്തമാക്കിയിരുന്നു.
വിനോദ വ്യവസായത്തിലെ വർണാഭമായ വിസ്മയക്കാഴ്ചകളിൽ നിന്നു മനഃപൂർവം മുഖം തിരിച്ച അവാർഡ് ജൂറി, കീഴാളരുടെയും കറുത്തവരുടെയും ജീവിതം ചിത്രീകരിച്ച സിനിമകളെ അംഗീകരിച്ചത് ആശാവഹമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സിനിമയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം പരിപാടികളിൽ, അവാർഡ് വാങ്ങാനുള്ളവർ മാത്രം വരുന്ന രീതി ശരിയല്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു സമർപ്പിച്ചു.
മികച്ചനടൻ വിനായകൻ, നടി രജിഷ വിജയൻ, സംവിധായിക വിധു വിൻസന്റ്, സഹനടൻ മണികണ്ഠൻ ആചാരി, സഹനടി കാ?ഞ്ചനാമ്മ, ബാലതാരങ്ങളായ ചേതൻ ജയലാൽ, അബനി ആദി, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവരുൾപ്പെടെ നാൽപതിലേറെ സിനിമാപ്രവർത്തകർ 2016ലെ സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി. ഗാനരചനയ്ക്കുള്ള പുരസ്കാരം അന്തരിച്ച കവി ഒ.എൻ.വി.കുറുപ്പിനു വേണ്ടി മകൾ മായ ഏറ്റുവാങ്ങി. മലയാള സിനിമയുടെ വിവിധ മേഖലകളിലെ സംഭാവന കണക്കിലെടുത്തു ബി.വസന്ത, നിലമ്പൂർ ആയിഷ, കുട്ട്യേടത്തി വിലാസിനി, ഐ.വി.ശശി, സീമ, കെ.പി.കുമാരൻ, ടി.വി.ചന്ദ്രൻ, രാഘവൻ, പി.വി.ഗംഗാധരൻ, പൂവച്ചൽ ഖാദർ, ശ്രീധരൻ ചമ്പാട് എന്നിവരെ ആദരിച്ചു.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോർജ്, ജൂറി ചെയർമാൻ എ.കെ.ബിർ, സംഘാടക സമിതി ചെയർമാൻ എ.എൻ.ഷംസീർ എംഎൽഎ, ജനറൽ കൺവീനർ പ്രദീപ് ചൊക്ലി എന്നിവർ പ്രസംഗിച്ചു. സംഗീതനാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത, നടൻ മുകേഷ് എംഎൽഎ എന്നിവരും പങ്കെടുത്തു. മുഖ്യാതിഥികളായി ക്ഷണിക്കപ്പെട്ട നടൻ മധു, ഷീല, മഞ്ജു വാരിയർ, ആദരം ഏറ്റുവാങ്ങേണ്ടിയിരുന്ന നടൻ ശ്രീനിവാസൻ എന്നിവർ എത്തിയില്ല.
അവാർഡ് നിർണയത്തിലെ രചനാ വിഭാഗം പുരസ്കാരങ്ങളെച്ചൊല്ലിയുള്ള വിവാദത്തിന്റെ തുടർച്ച അവാർഡ് വിതരണച്ചടങ്ങിലും പ്രതിഫലിച്ചു. പുരസ്കാര വിതരണച്ചടങ്ങിൽ പങ്കെടുക്കാതിരുന്ന ജൂറി ചെയർമാൻ കെ. ജയകുമാർ പുരസ്കാര സർട്ടിഫിക്കറ്റിലും ഒപ്പിട്ടില്ല. ഇത് ആദ്യമായാണ് ഒരു ഔദ്യോഗിക പുരസ്കാര വിതരണച്ചടങ്ങിൽ ജൂറി ചെയർമാന്റെ ഒപ്പില്ലാതെ സർട്ടിഫിക്കറ്റ് വിതരണം ചെയ്ുയന്നത്. പുരസ്കാര നിർണയത്തിൽ ജൂറി ചെയർമാനുണ്ടായ വിയോജിപ്പ് തന്നെയാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയ പുസ്തകം മാനദണ്ഡം ലംഘിച്ചാണു തെരഞ്ഞെടുത്തതെന്നു നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ പുസ്തകത്തിൽ അഞ്ച് വർഷം മുമ്പ് പ്രസിദ്ധീകരിച്ച മറ്റൊരു ഗ്രന്ഥത്തിലെ ലേഖനങ്ങൾ ഉൾപെട്ടിരുന്നതായാണ് ആരോപണം. ചലച്ചിത്ര അക്കാഡമി നിയമാവലി അനുസരിച്ചു വിജ്ഞാപനത്തിൽ വ്യക്തമാക്കിയ കലണ്ടർ വർഷം പ്രസിദ്ധീകരിച്ച പുസ്തകവും ലേഖനവുമേ ഉൾപെടുത്താൻ പാടുള്ളൂ.
2012ൽ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്കാരം ലഭിച്ച ലേഖനവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതും വിവാദത്തിന് ഇടയാക്കി. പുരസ്കാര നിർണയശേഷമുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു രചനാ വിഭാഗം ജൂറി ചെയർമാൻ വിട്ടുനിന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍