നാണമില്ലാത്തവർ നക്കിയും തിന്നുമെന്ന് പറഞ്ഞ് അവാർഡ് സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും വിമർശിച്ച് എൻ മാധവൻകുട്ടി! നട്ടെല്ല് പണയം വെക്കാത്തവർ ഇവിടെയുണ്ടെന്ന് ഫഹദിന്റെ ബോർഡ് വെച്ച് ഒഴിഞ്ഞ സീറ്റു ചൂണ്ടി കൈയടിച്ച് മറ്റു ചിലർ; രാഷ്ട്രീയം കളിച്ച് അധിക്ഷേപിച്ചെന്ന ആരോപണവുമായി കേന്ദ്രസർക്കാർ അനുകൂലികളും; ദേശീയ ചലച്ചിത്ര അവാർഡിൽ രാഷ്ട്രപതിയെ മാറ്റി സ്മൃതി ഷോയാക്കാനുള്ള ബുദ്ധി പൊളിച്ചത് മലയാളി സിനിമാക്കാർ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാർഡ് വേദിയിലെ വിവേചനത്തിനെതിരെ പ്രതികരണവുമായി താരങ്ങൾ പുരസ്ക്കാരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും വാങ്ങുന്നത് ബഹിഷ്ക്കരിക്കുകയുണ്ടായി. ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ 140 അവാർഡ് ജേതാക്കളിൽ 68 പേരാണ് ബഹിഷ്ക്കരിച്ചത്. ഇതോടെ ഒഴിഞ്ഞ കസേകളെ നോക്കി പുരസ്ക്കാരം നൽകേണ്ട അവസ്ഥയുണ്ടായി. ചുരക്കത്തിൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച പരിപാടി ശരിക്കും അലങ്കോലപ്പെടുകയുണ്ടായി. ഇതിനിടെ മലയാളത്തിൽ നിന്നും മികച്ച ഗായകനുള്ള പുരസ്ക്കാരം നേടിയ കെ ജെ യേശുദാസും സംവിധായകനുള്ള പുരസ്ക്കാരം നേടി ജയരാജും പുരസ്ക്കാരം ഏറ്റുവാങ്ങി. ഇതോടെ രണ്ട് വിഭാഗം തന്നെ സിനിമക്കുള്ളിൽ രൂപം കൊണ്ടു കഴിഞ്ഞു.
സൈബർ ലോകത്ത് കടുത്ത വിമർശനം യേശുദാസിനും ജയരാജിനുമെതിരെ ഉയരുകയാണ്. എന്നാൽ ദേശീയ അവാർഡ് വാങ്ങിയതിന്റെ ആക്ഷേപത്തിലേക്കും കാര്യങ്ങൾ മാറിയിട്ടുണ്ട്. അത്തരത്തിൽ ഒരു കമന്റ് വന്നത് മുതിർന്ന മാധ്യമപ്രവർത്തകരും ഇടതു സഹയാത്രികനുമായ എൻ മാധവൻ കുട്ടിയാണ് അത്തരമൊരു വിമർശനം ഉന്നിയിച്ചത്. 'നാണമില്ലാത്തവർ നക്കിയും തിന്നും' എന്നാണ് യേശുദാസിന്റെയും ജയരാജിന്റെയും ചിത്രം ഷെയർ ചെയ്ത് മാധവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം പുരസ്ക്കാരദാന വേദിയിലെ ഒഴിഞ്ഞ കസേരകൾ ചൂണ്ടിക്കാട്ടിയും വിമർശനം കൊഴുക്കുന്നുണ്ട്. മാധവൻകുട്ടിയെ അനുകൂലിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയപ്പോൾ ഫഹദ് ഫാസിലിനുള്ള കൈയടികളും വിമർശനങ്ങളും പലരും ഉന്നയിക്കുന്നുണ്ട്. ഫഹദിന്റെ ബോർഡ് വെച്ച് ഒഴിഞ്ഞ സീറ്റു ചൂണ്ടിക്കാട്ടി നട്ടെല്ല് പണയം വെക്കാത്തവർ ഇവിടെയുണ്ടെന്ന കാര്യമാണ് പലരും ചൂണ്ടിക്കാട്ടിയത്. അതേസമയം സ്മൃതി ഇറാനിയുടെ സാന്നിധ്യമാണ് പ്രശ്നമെങ്കിലും ദേശീയ പുരസ്ക്കാരം നിരസിക്കാൻ പാടില്ലെന്നും പലരും ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കളിയാണെന്നാണ് സർക്കാറിനെ അനുകൂലിക്കുന്ന ഒരുവിഭാഗം ചൂണ്ടിക്കാട്ടിയത്.
സനൽ കുമാർ ശശിധരൻ അടക്കമുള്ള ഭൂരിപക്ഷം വരുന്ന സിനിമാക്കാരും കേന്ദ്രസർക്കാറിനെ വിമർശിച്ചു രംഗത്തെതത്ിയിട്ടുണ്ട്. ഭൂരിപക്ഷം ചലച്ചിത്രപ്രവർത്തകരും അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചപ്പോൾ പ്രതിഷേധത്തിൽ പങ്കെടുക്കാതെ മാറി നിന്ന യേശുദാസിനേയും ജയരാജിനെയും വിമർശിച്ചാണ് സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭരണകൂടത്തിന്റെ ജീർണ്ണതകളെ എതിർക്കാതെ അനീതിയെ നേരിട്ട സഹപ്രവർത്തകരെ ചതിക്കുന്ന രീതിയാണ് ജയരാജിന്റെയും യേശുദാസിന്റെയും നടപടിയെന്നാണ് സനൽകുമാർ ശശിധരൻ പറഞ്ഞത്. ഈ നടപടിയിൽ രണ്ടുപേരോടും തനിക്ക് സഹതാപമാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
അവാർഡ് സ്വീകരിക്കാതെ പ്രതിഷേധിച്ച കലാകാരന്മാർക്ക് സലാം. സഹപ്രവർത്തകരോട് കൂറു പുലർത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേയുള്ളുവെന്നാണ് അദ്ദേഹം പറഞ്ഞത്. 'നാഷണൽ ഫിലിം അവാർഡ് വിവേചനപരമായി നൽകാനുള്ള സ്മൃതി ഇറാനിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് അവാർഡ് പരിപാടി ബഹിഷ്കരിച്ച നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാർക്ക് ഒരു വലിയ സലാം. അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവർത്തകരോട് യാതൊരു കൂറും പുലർത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂ. അവരുടെ ചില്ലലമാരകളിലിരുന്ന് ഈ അവാർഡുകൾ അവരെയും അവരുടെ അവാർഡ് കൂമ്പാരങ്ങളെയും നിശ്ചയമായും ചോദ്യം ചെയ്യും. തൂക്കിവിറ്റാൽ ഒരുകിലോ അരിപോലും വാങ്ങാനുള്ള തുക കിട്ടാത്ത ലോഹക്കഷ്ണങ്ങളായി നിലപാടുകളില്ലാത്തവരുടെ അവാർഡുകൾ അധഃപതിക്കും'-എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം ചലച്ചിത്ര പുരസ്ക്കാര ചടങ്ങ് ബഹിഷ്ക്കരിച്ചവർക്കെതിരെ വിമർശനവുമായി സംവിധായകൻ ജയരാജ് രംഗത്തെത്തിയിരുന്നു. ചടങ്ങ് ഒരു വിഭാഗം ബഹിഷ്ക്കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്ക്കരിച്ചവർ അക്കൗണ്ടിൽ വന്ന പണം തിരികെ നൽകണമെന്നും ജയരാജ് പറഞ്ഞു. 11 പേർക്കെ രാഷ്ട്രപതി പുരസ്കാരം നൽകുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാ തരങ്ങളടക്കം ചടങ്ങ് ബഹിഷ്ക്കരിച്ചിരുന്നത്. ജയരാജും യേശുദാസും മാത്രമാണ് മലയാളത്തിൽ നിന്ന് പുരസ്കാരം വാങ്ങിയത്. പുരസ്കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. പ്രതിഷേധ മെമോറാണ്ടത്തിൽ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നതായി നടി പാർവതി വിശദീകരിച്ചു. പിന്നീട് സംഭവിച്ചത് എന്താണെന്ന് അവർക്ക് മാത്രമേ അറിയൂവെന്ന് നടി പാർവ്വതിയും പറഞ്ഞിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ 140 അവാർഡ് ജേതാക്കളിൽ 68 പേരാണ് ബഹിഷ്ക്കരിച്ചത്. പുരസ്കാരം വാങ്ങാതെ നടൻ ഫഹദ് ഫാസിലടക്കമുള്ളവർ വേദിയിലേക്ക് പോയിരുന്നില്ല. ചടങ്ങ് ബഹിഷ്കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് സർക്കാർ പരിപാടി നടത്തിയിരുന്നത്.
മലയാളം സിനിമാക്കാർ പൊളിച്ചത് സ്മൃതി ഇറാനി ഷോയാക്കാനുള്ള തന്ത്രം
സാധാകരണ ഗതിയിൽ ദേശീയ സിനിമാ പുരസ്ക്കാരം പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് വാർത്തകളിൽ ഇടംപിടിക്കാറ്. എന്നാൽ ഇത്തവണം രാഷ്ട്രീയപതിയിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയതോടെ പുരസ്ക്കാര ദാനചടങ്ങും വിവാദത്തിൽ മുങ്ങിയത്. 64 വർഷത്തെ അവാർഡ് ചരിത്രത്തിനിടെ ഇതാദ്യമായാണ് രാഷ്ട്രപതിക്ക് പകരം ഒരു കേന്ദ്ര മന്ത്രി അവാർഡ് വിതരണം ചെയ്തത്. അവാർഡ് ജേതാകളായ 66 പേരും ചടങ്ങ് ബഹിഷ്കരിച്ചതിലൂടെ സ്മൃതി ഇറാനിക്കും അത് കനത്ത തിരിച്ചടിയായി. സ്മൃതിയുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ശ്രമങ്ങളും വേണ്ടവിധത്തിൽ വിജയിച്ചില്ല.
രാഷ്ട്രപതിയുടെ കൈയിൽ നിന്ന് ജേതാക്കൾ നേരിട്ട് അവാർഡ് വാങ്ങുന്നു എന്നത് തന്നെയാണ് ഈ അവാർഡിന്റെ പ്രത്യേകത. 11 പേർക്ക് മാത്രം രാഷ്ട്രപതി അവാർഡ് നൽകാനും ബാക്കിയുള്ളവർക്ക് സ്മൃതി അവാർഡ് നൽകാനുമുള്ള തീരുമാനത്തിന് പിന്നിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായ സ്മൃതി ഇറാനിക്ക് വ്യക്തമായ പങ്കുണ്ടാകുമെന്ന് ഇവരുടെ മുൻകാല ചെയ്തികൾ പരിശോധിച്ചാൽ മനസിലാകും. മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത കാലം മുതൽ വിവാദങ്ങൾ സൃഷ്ടിച്ച സ്മൃതിയുടെ ഏറ്റവുമൊടുവിലത്തെ വിവാദമാണിത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് തെറ്റായ വിവരം നൽകിയെന്ന ആരോപണമാണ് ഇവർക്കെതിരെ ആദ്യമുയർന്നത്.
സ്മൃതി ഇറാനി 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽനിന്ന് മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1996-ൽ ബി.എ പൂർത്തിയാക്കിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽഗാന്ധിക്കെതിരെ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിലാകട്ടെ, ഡൽഹി സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസംവഴി 1994-ൽ കോമേഴ്സ് ബിരുദത്തിന്റെ ഒന്നാം പാർട്ട്, അഥവാ ഒന്നാംവർഷം പൂർത്തിയാക്കിയെന്നാണ് കാണിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിലും സ്മൃതി ഇറാനിക്കും അവരുടെ വകുപ്പിനുമെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.
അതേസമയം വിവേചനത്തിനെതിരെ പ്രതികരിച്ച് ചടങ്ങ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ച മലയാളം സിനിമാക്കാരായിരുന്നു. മലയാളികളായ അവാർഡ് ജേതാക്കളിൽ നിന്നാണ് പ്രതിഷേധ തീരുമാനം ഉണ്ടായതെന്നും മറ്റുള്ള സംസ്ഥാനത്തു നിന്നുള്ളവർ അതേറ്റെടുക്കുകയായിരുന്നു എന്നും വിവരമുണ്ട്.
അതേസമയം, ഇതുസംബന്ധിച്ച് രാഷ്ട്രപതിക്കുള്ള പ്രതിഷേധ മെമോറാണ്ടത്തിൽ അവാർഡ് ജേതാക്കൾ നൽകിയ പരാതിയിൽ ഒപ്പിട്ട ജയരാജും യേശുദാസും അവാർഡ് സ്വീകരിച്ചു. സ്മൃതിയിൽ നിന്നാണ് ജയരാജ് സ്വീകരിച്ചത്. രാഷ്ട്രപതി നേരിട്ട് നൽകിയില്ലെങ്കിൽ വിട്ടുനിൽക്കുമെന്ന് കാട്ടിയാണ് അവാർഡ് ജേതാക്കൾ രാഷ്ട്രപതിയുടെ ഓഫീസിനും സർക്കാരിനും കത്ത് നൽകിയത്. സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് സജീവ് പാഴൂർ തുടങ്ങിയവരും ചടങ്ങ് ബഹിഷ്ക്കരിച്ചു. സ്മൃതി ഇറാനി നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കില്ലെന്നും നടി പാർവ്വതി അറിയിച്ചു.
ഇതിനിടെ, ചടങ്ങിൽ പങ്കെടുക്കില്ല എന്നറിയിച്ചവരുടെ പേരെഴുതിയ കസേരകൾ ഒഴിവാക്കി. ചടങ്ങിൽ പേരുകൾ വായിച്ചതുമില്ല. ഇതോടെ ചലച്ചിത്ര അവാർഡുകളുടെ ചരിത്രത്തിലെ സുപ്രധാന ബഹിഷ്ക്കരണമാണ് നടന്നിരിക്കുന്നത്. അതിന്റെ മുൻപന്തിയിൽ മലയാളികളായ ചലച്ചിത്ര പ്രവർത്തരായിരുന്നു. ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്നവരാണ് ബഹിഷ്ക്കരിച്ചവരിൽ ഏറെയും. നടി പാർവ്വതി ഡൽഹി വിട്ടിട്ടില്ല. ശക്തമായാണ് പാർവ്വതിയും പ്രതികരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്