ഇത്രയും പുരസ്കാരങ്ങൾ ലഭിച്ച ചിത്രം ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കിയതിൽ വിഷമമുണ്ട്; ഇനിയുമേറെ പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തുമെന്നും ഉറപ്പ്; ആളൊരുക്കത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം; ആളൊരുക്കത്തെ ചലച്ചിത്രോത്സവത്തിൽ പരിഗണിക്കാത്ത വിഷമം തുറന്ന് പറഞ്ഞ് നടൻ ശ്രീകാന്ത് മേനോൻ
ധനലക്ഷ്മി
സംസ്ഥാന -കേന്ദ്ര അംഗീകാരങ്ങൾ നേടിയിട്ടും ആളൊരുക്കത്തിന് ഐഎഫ്എഫ്കെ യിൽ ഇടം കിട്ടാത്തതിൽ ഭയങ്കര വിഷമമുണ്ടെന്ന് നടൻ ശ്രീകാന്ത് കെവി മേനോൻ. ഇനിയും ഈ ചിത്രം കുറേപുരസ്കാരങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ ഐഎഫ്എഫ്കെയിൽ ഇടം കിട്ടിയില്ല. ഇന്റർനാഷനലി നല്ലൊരു പ്ലാറ്റ്ഫോമാണ്. ആഗോളതലത്തിൽ ചിത്രംകൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കുന്ന പ്ലാറ്റ്ഫോമായിരുന്നു ഐഎഫ്എഫ്കെ. വിസി അഭിലാഷ് സംവിധാനംചെയ്ത ആളൊരുക്കത്തിലെ ഓട്ടൻ തുള്ളൽ കലാകാരൻ പപ്പുപിഷാരടി നാടുവിട്ടുപോയ മകനെതേടി പോകുന്നുണ്ട്. വർഷങ്ങൾക്കുശേഷം മകളായി മാറുന്ന മകനെയാണ് പപ്പുപിഷാരടിക്ക് തിരിച്ചുകിട്ടുന്നത്. ഇന്ദ്രൻസിന്റെ മകനായി വേഷപ്പകർച്ച നൽകിയത് ശ്രീകാന്ത് കെവി മേനോനാണ്. അർഹത ഉണ്ടായിട്ടും ഐഎഫ്എഫ്കെയിൽ ആളൊരുക്കത്തിന് ഇടം കിട്ടാതെപോയ വിഷമവും അഭിനയമോഹത്തെക്കുറിച്ചും ശ്രീകാന്ത് മറുനാടനോട് പങ്കുവയ്ക്കുന്നു.
സിനിമയിലേക്കു എത്തിയ സാഹചര്യം ?
സിനിമയോട് പണ്ടേ എനിക്ക് ഒരു ഭ്രമമായിരുന്നു. സിനിമ കാണുന്നത് വലിയഹോബി ആയിരുന്നു. ഇഷ്ടംപോലെ മലയാളം പടങ്ങളും ഹിന്ദി, ഇംഗ്ലീഷ് പടങ്ങളും കാണുമായിരുന്നു. എന്നാൽ അതൊരു പ്രൊഫഷനായി എടുത്ത് ആക്ടർ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് തോന്നുന്നു സ്കൂളിൽ ഇലവൻതിൽ പഠിക്കുമ്പോൾ ഒരു സ്കിറ്റിൽ അഭിനയിച്ചിരുന്നു. അപ്പോഴാണ് ഈ ക്രാഫ്റ്റിനോടും ആർട്ടിനോടും കൂടുതൽ താത്പര്യമൊക്കെ തോന്നുന്നത്. നമ്മൾ ഒരു ആർട്ട് പെർഫോംചെയ്തു കഴിഞ്ഞാലല്ലേ അതിന്റെ ആഴത്തിലേക്കു പോകുകയുള്ളൂ. അതിനുമുമ്പേ നമുക്ക് പുറമേയുള്ള ധാരണകളായിരിക്കും. അതിനുശേഷം സിനിമ കാണുന്നതിന്റെ പോയിന്റെ് വ്യൂ ഒക്കെ മാറി. എങ്ങനെയാണ് അഭിനയിക്കുന്നത് അങ്ങനെയുള്ള ആകാംഷയും താത്പര്യവും ആയി. അങ്ങനെ മനസിൽ അഭിനയിക്കാനുള്ള ഒരു മോഹമൊക്കെ വന്നു. എന്നാൽ അത്ര ആത്മവിശ്വാസം ഉണ്ടായില്ല. നമ്മളെപ്പോലെയുള്ള സാധാരണക്കാരന് അഭിനയിക്കാനുള്ള അവസരം കിട്ടുമെന്ന
ധാരണയില്ല. പഠിത്തം കഴിഞ്ഞ് ഒരു ജോലിക്ക് കയറി. അങ്ങനെ യാദൃശ്ചികമായി എന്റെ ഒരു ഫാമിലി ഫ്രണ്ട് മുഖേന ഒരു തമിഴ് സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അങ്ങനെ ചെന്നൈയിലെത്തി. എട്ടുമാസത്തോളം അതിനായി ചെലവഴിച്ചു. രാജ് ടിവിയിൽ അത് ടെലികാസ്റ്റ് ചെയ്തു. കനവുകൾ എന്നായിരുന്നു ആ സീരിയലിന്റെ പേര്.
സഹസംവിധായകനായി പ്രവർത്തിച്ചിരുന്നല്ലോ, ഒന്നുപറയാമോ ?
അതിനുശേഷം വിനയൻസാറിന്റെ സത്യം എന്ന ചിത്രത്തിൽ ഒരു കമിയോ റോൾ ചെയ്തു. പിന്നീട് ഒരു മ്യൂസിക് വീഡിയോയിൽ അഭിനയിച്ചതല്ലാതെ ഓഫറുകളൊന്നും വന്നില്ല. കാത്തിരിപ്പ് തുടങ്ങി. പിന്നെ എനിക്ക് തോന്നി. ഡൽഹിയിലിരുന്നാൽ കാര്യമില്ലെന്ന് മനസിലായി. മുംബൈയിൽ ചെന്ന് സ്ട്രഗിൾ ചെയ്താലേ കാര്യമുള്ളൂ. മുബൈയിൽ ചെന്നു. ഫ്രണ്ടിന്റെ പ്രൊഡക്ഷൻ കമ്പനിയിൽ ഞാൻ ജോലിനോക്കി. സഹസംവിധായകാനയി ജോലിചെയ്യാൻ തുടങ്ങി. കുറച്ചുകഴിഞ്ഞ് അഭിനയത്തിന്റെ സ്വപ്നം ഒക്കെ പോയിത്തുടങ്ങി. ഒരു പ്രൊഡക്ഷൻ കമ്പനിയിൽ എല്ലാ മാസവും എന്തെങ്കിലും ഒരു പുതിയ പ്രൊജക്റ്റ് വന്നുകൊണ്ടിരിക്കും. സഹസംവിധായകന് അതിന്റേതായ ചുമതലുകളുണ്ട്. പുതിയ പ്രൊജക്റ്റുകൾക്ക് വേണ്ടി തയാറാകുക. ഞാൻ പതുക്കെ പതുക്കെ ഒരു ആക്റ്റർ ആയിരിക്കാൻവേണ്ടി നമ്മുടെ ഹെൽത്ത് നോക്കണം ഒഡിഷനൊക്കെ പോണം. അതൊക്കെ ഞാൻ മറന്നു. മൂന്നാലുമാസം കഴിഞ്ഞപ്പോൾ തോന്നി ഈ അസി ഡയറക്ടറുടെ പണിതന്നെ തുടരാം. അഭിനേതാവാകാനുള്ള ഭാഗ്യമൊന്നും ഇല്ലെന്ന് തോന്നി. അങ്ങനെ ലൈഫിൽനിന്ന് അഭിനയസ്വപ്നം മായ്ച്ചുകളഞ്ഞു. എട്ടുവർഷത്തോളം ക്യാമറയ്ക്കുപിന്നിൽ ജോലിചെയ്തു. പല കമ്പനികളിൽ ഞാൻ ജോലിനോക്കി അസി ഡയറക്റ്ററായും പ്രാഡ്യൂസറായും ജോലിചെയ്തു.
വീണ്ടും അഭിനയിക്കാനുള്ള മോഹംവന്നത് എപ്പോഴാണ് ?
ലാസ്റ്റ് കമ്പനിയിൽ ജോലിചെയ്യുന്ന സമയത്താണ് വീണ്ടും അഭിനയിക്കാനുള്ള മോഹംവന്നത്. പക്ഷേ അപ്പോൾ ഞാൻ വിവാഹിതനായിരുന്നു. വിവാഹം കഴിഞ്ഞതിനുശേഷമാണ് വീണ്ടും ഒരു അഭിനയ മോഹം ഉണ്ടാകുന്നത്. ഞാൻ വൈഫിനോട് ചോദിച്ചു. ഗൗരവമായിട്ടാണെങ്കിൽ പോയിക്കോളൂ എന്ന് പറഞ്ഞ് വൈഫ് ഫുൾസപ്പോട്ട് നൽകി. അങ്ങനെ ഞാൻ ജോലി രാജിവച്ചു. ഇവിടെ ആക്റ്റർ പ്രിപ്പേഴ്സ് എന്ന ആക്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുണ്ട്. ഞാനൊരു ചെറിയ ഡിപ്ലോമ കോഴ്സാണ് ചെയ്തത്. അപ്പോഴാണ് മനസിലായത് ഇതൊന്നുമല്ല, അഭിനയം കുറേ പഠിക്കാനുണ്ടെന്ന്. കുറേ ഫോട്ടോസ് എടുത്ത് അയച്ചു. ഒരു ഓഫറുംവന്നില്ല. പക്ഷേ മനസിലൊരു മോഹംവന്നു കാഡ്ബറീസിനുവേണ്ടി ഒരു വേറെ രീതിയിലുള്ള കോൺസപ്റ്റ് എഴുതിയാലോ എന്ന്. ഞാൻ സ്ക്രിപ്റ്റ് എഴുതി ഞാൻ തന്നെ ഷൂട്ട്ചെയ്തു. കൂട്ടുകാരോട് പറഞ്ഞ് എഡിറ്റ്ചെയ്യിപ്പിച്ചു. സൗണ്ട് ഡിസൈനിങ് എല്ലാം ചെയ്ത് റെഡിയാക്കി. ഞാനതുകൊണ്ടുപോയി കാഡ്ബറീസുകാരെ കാണിച്ചു. അവർക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അതവർക്ക് ഏറ്റെടുക്കാനാവില്ലെന്ന് പറഞ്ഞു. അത് യൂട്യൂബിൽ ഇടാനും കഴിയില്ല. കാരണം കാഡ്ബറീസിന്റെ ലോംഗോ വച്ചായിരുന്നു ചെയ്തത്. ഞാൻ എന്റെ കുറേസുഹൃത്തുക്കൾക്കു വാട്സാപ്പ് വഴി അയച്ചുകൊടുത്തു. അത് കണ്ട് വിനോദ് ചേട്ടൻ എന്നെ ചെന്നൈയിൽനിന്ന് വിളിച്ചു. അങ്ങനെ കൊച്ചിയിൽ ആഡ് ചെയ്യാൻ വരുന്നു. റീബാ ജോണിന്റെ കൂടെ ഒരു ആഡ് ചെയ്യുന്നു. ഞാൻ കുറച്ചുനാൾ കൊച്ചിയിലുണ്ടായിരുന്നു. അപ്പോഴാണ് മനസിലാകുന്നതുകൊച്ചിയിലൊരു നല്ല ആക്റ്റിഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടെന്ന്. സജീവ് സാർ ആണ് ആക്റ്റിങ് ലാബ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനും ആക്റ്റിങ് ട്രെയ്നറും. മൂന്നുദിവസത്തെ ആക്റ്റിങ് വർക്ഷോപ്പ് കഴിഞ്ഞപ്പോൾ സജീവ് സാറിന്റെ ഫാനായി ഞാൻ. പിന്നീട് രണ്ടുമാസത്തെ കോഴ്സ്ചെയ്തു. അവിടെനിന്നാണ് അഭിനയിക്കാനുള്ള ആത്മവിശ്വാസം കിട്ടിയത്. എന്റെ ലൈഫിലെ ഏറ്റവും നേട്ടമായി മാറിയത് ഈ രണ്ടുമാസത്തെ കോഴ്സാണ്. പിന്നീട് കുറേ ആഡുകളും ഷോർട്ടുഫിലിംകളും ചെയ്തു. എന്നാൽ നല്ലൊരു വേഷംകിട്ടാൻ കാത്തിരുന്നു.
ആളൊരുക്കത്തിലേക്കു എത്തിയത് ?
ആളൊരുക്കത്തിലെ വേഷം ഒരു സ്വപ്നംതന്നെയാണ്. ഒരു ന്യൂകമറിന് ഇങ്ങനെയുള്ള ഒരു അവസരം കിട്ടുക എളുപ്പമല്ലെന്ന് തോന്നുന്നു. ഇതൊരു മിറാക്കിൾതന്നെയാനണ്. ആക്റ്റിങ് ലാബ് മുഖേനയിണ് ഈ അവസരം ലഭിച്ചത്. ഞാൻ അവിടെനിന്ന് പരിശീലിച്ചിറങ്ങിയതാണല്ലോ. അവിടെ കുറേ സംവിധായകർ പുതിയ അഭിനേതാക്കളെ തേടിവരും. അഭിലാഷേട്ടൻ അവിടെ വന്നിരുന്നു. കുറേപേരുടെ ഫോട്ടോയും കണ്ടു. രണ്ടാംഘട്ടമാണ് എന്റെ ഫോട്ടോ സെലക്ട് ചെയ്തത്. ശ്രീകാന്ത് എവിടെ താമസിക്കുന്നു, അടുത്ത ദിവസം ഒഡിഷൻ വച്ചാൽ വരാൻപറ്റുമോ എന്ന് ചോദിച്ചു. അപ്പോൾ അവിടെ കാസ്റ്റിങ് നോക്കിക്കൊണ്ടിരുന്ന അജിത് പറഞ്ഞു: ശ്രീകാന്ത് മുംബൈയിലാണ്. ആഡ് വരുംമ്പോൾ കൊച്ചിയിൽവരും. അതിനിടയിൽ അഭിലാഷേട്ടൻ എന്റെ ഷോർട്ട് ഫിലിംകണ്ട് ഇഷ്ടപ്പെട്ടിരുന്നു. അഭിലാഷേട്ടന് എന്റെ നമ്പർ കൊടുത്തിട്ടുണ്ടെന്ന് അജിത് എന്നെ വിളിച്ചുപറഞ്ഞു. പുതിയ ഡയറക്ടർ ആണെനളനും പറഞ്ഞു. എന്നാൽ അഭിലാഷേട്ടൻ രണ്ടാഴ്ച ആയിട്ടും വിളിച്ചില്ല. ഞാൻ വിചാരിച്ചു ആ അവസരവുംപോയി എന്ന്. ഞാൻ അജിത്തിനെ വീണ്ടും വിളിച്ചുചോദിച്ചു. അജിത് അഭിലേഷട്ടനെ വിളിച്ചപ്പോൾ ആരെയും വേറെ സെലക്ട്ചെയ്തിട്ടില്ലെന്നും എന്നെ നേരിട്ട് കാണാനാണ് വിളിക്കാതിരുന്നതെന്നും അഭിലാഷേട്ടൻ മറുപടിതന്നു.
ട്രാൻസ്ജെൻഡർവേഷം വെല്ലുവിളി ആയിരുന്നോ ?
ട്രാൻസ്ജെൻഡർവേഷം ആണെന്ന് അറിഞ്ഞപ്പോൾ കുറച്ച് കൺഫ്യൂഷനുണ്ടായിരുന്നു. ഡെല്ലിയിലും മുംബൈയിലുംകാണുന്ന ഹിജഡകളെപോലെ ആയിരിക്കുമെന്ന് കരുതി. അഭിലാഷേട്ടനെ കാണാൻ ട്രിവേൻഡ്രത്ത് വന്ന ആ സമയം എന്റെ വൈഫിന് ഒമ്പതുമാസം പ്രെഗനന്റ് ആണ്. ഏതു സമയത്തും ഡെലിവറിയുണ്ടാകാം. കഥ കേട്ടപ്പോൾ വളരെ നല്ല കഥ. ഡെല്ലിയിലാണ് ഞാൻ പഠിച്ചുവളർന്നത്. ഇപ്പോൾ താമസും മുംബൈയിലും. അവിടെ ഹിജഡകളെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ ജീവിതവും അറിയാം. അങ്ങനെയുള്ള ക്യാരക്ടർ ആണോ എന്ന് ഞാൻ അഭിലാഷേട്ടനോട് ചോദിച്ചു. സിനിമകളിൽ കാണുന്ന അങ്ങനെയുള്ള ക്ലീഷേ ക്യാരക്ടർ അല്ലെന്നും അത്തരം രീതിയിലുള്ള തയ്യാറെടുപ്പുകൾ വേണ്ടെന്നും അഭിലാഷേട്ടൻ പറഞ്ഞു. പ്രിയങ്ക എന്ന കുടുംബിനിയുടെ വേഷമാണ്. മനസുകൊണ്ട് ഒരു സ്ത്രീ ആണ്. ഭർത്താവിനെയും കുഞ്ഞിനെയും നോക്കുന്ന ഒരു കുടുംബിനിയാണ്. അതുകൊണ്ട് ഒരു സ്ത്രീ ആയി വന്നാൽ മതിയെന്ന് അഭിലാഷേട്ടൻ പറഞ്ഞു. ട്രാൻസ്ജെൻഡറിന്റെ വേഷമാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് കൺഫ്യൂഷനായിരുന്നു. നല്ലൊരു ലേഡി ആയി മാറണം. അതായിരുന്നു എന്റെ ടാസ്ക്. ഈ വേഷം താൻ തന്നെ ചെയ്യുമെന്ന് പറഞ്ഞ് എന്നെ തിരിച്ചുഅയച്ചു. ഞാൻ മുംബൈയിലെത്തിയ അടുത്ത ദിവസം വൈഫ് പ്രസവിക്കുന്നു. എനിക്ക് എന്റെ ലൈഫിലെ ഏറ്റവും വലിയ ഗിഫ്റ്റായി മകനെ കിട്ടുന്നു. ജീവിതത്തിലെ ഏറ്റവും വലിയമോഹമായ സിനിമാവേഷവും കിട്ടുന്നു. രണ്ടും ഒരേസമയത്ത് നടന്നു.
അംഗീകാരങ്ങൾ കിട്ടിയിട്ടും ആളൊരുക്കത്തിന് ഐഎഫ്എഫ്കെ യിൽ ഇടം കിട്ടിയില്ലല്ലോ ?
ആളൊരുക്കത്തിൽ അഭിനയിക്കാൻ കിട്ടിയതുതെന്ന ഭാഗ്യമായി കരുതുന്നു. ഒരു മിറാക്കിളാണ്. പുതിയ ഒരാൾക്ക് ഇങ്ങനെയൊരു അവസരം കിട്ടുക എന്നുള്ളത് വലിയ ഒരു തുടക്കമാണ്.
വ്യത്യസ്തമായ വിഷയം, നല്ല ക്യാരക്ടർ, റിലീസായി കഴിഞ്ഞപ്പോൾതന്നെ ദേശീയപുരസ്കാരം, സംസ്ഥാനപുരസ്കാരം, ക്രിട്ടിക്സ് അവാർഡ്, പെരുന്തച്ചൻ അവാർഡ്, അടൂർഭാസി അവാർഡ് , കുറേ മേളകളിൽ പ്രദർശിപ്പിക്കാനുള്ള അവസരങ്ങളുംകിട്ടി. ഇനിയും ഈ ചിത്രം കുറേപുരസ്കാരങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ ഐഎഫ്എഫ്കെയിൽ ഇടം കിട്ടിയില്ല. ഐഎഫ്എഫ്കെ യിൽ ഇടം കിട്ടാത്തതിൽ ഭയങ്കര വിഷമമുണ്ട്. ഇന്റർനാഷനലി നല്ലൊരു പ്ലാറ്റ്ഫോമാണ്. ആഗോളതലത്തിൽ ചിത്രംകൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കുമായിരുന്നു. ദുഃഖമുണ്ട്. എന്തോ അറിയില്ല. നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ കുറേ സ്ട്രഗ്ൾസ് നടക്കുന്നുണ്ട്. ഒഡീഷനു പങ്കെടുക്കുമ്പോൾ തരുന്ന ക്യാരക്ടർ നന്നായി പെർഫോംചെയ്യാറുണ്ട്. പക്ഷേ നമുക്ക് ആ വേഷം കിട്ടിക്കോളണമെന്നില്ല. അപ്പോൾ പ്രതീക്ഷയോടെ മറ്റൊന്നിനായി കാത്തിരിക്കും. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടന്ന മേളകളിൽ പ്രദർശിച്ചിച്ചു. ഇന്ത്യയ്ക്ക് വെളിയിലെ മേളകളിലും പ്രദർശിപ്പിച്ചു.
എന്നാൽ നമ്മുടെ കേരള സർക്കാരിന്റെ ഐഎഫ്എഫ്കെയിൽ ആളൊരുക്കത്തിന് ഇടം കിട്ടാാത്തതിൽ വളരെ വിഷമംതന്നെയുണ്ട്.
ഇന്ദ്രൻസ് എന്ന നടനെക്കുറിച്ച് ?
ഇന്ദ്രൻസ് എന്ന നടൻ സിനിമയിൽ കോമഡിറോൾസ് നന്നായി ചെയ്യുന്ന ഒരാളായിട്ടാണ് കണ്ടുപോന്നിട്ടുള്ളത്്. അദ്ദേഹത്തിനു ഒരു ഇമേജ് ഉണ്ടായിരുന്നു. ഞാൻ ഉൾപ്പെടെ ആളുകൾ ചിന്തിച്ചിട്ടുണ്ടാകും ഒരേ തരത്തിലുള്ള റോളുകൾ ചെയ്യുന്നു. കുറേനാളുകൾക്ക് മുൻപ്് ഞാൻ ഇന്ദ്രൻസ് ചേട്ടന്റെ മൻട്രോത്തുരത്ത് എന്ന ചിത്രം കണ്ടു. മൻട്രോത്തുരത്ത് ഞാൻ കണ്ടപ്പോഴാണ് എന്നെ വിസ്മയിപ്പിച്ചത്. ഇത്രനാളും കരുതിയ ഇന്ദ്രൻസ് എന്ന നടന്റെ ഇമേജ് തകർക്കുകയായിരുന്നു. അതുപോലെ പലചിത്രങ്ങളും ഇന്ദ്രൻസേട്ടൻ അഭിനയിച്ചിട്ടുണ്ടെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.
ആളൊരുക്കത്തിൽ വളരെ വ്യത്യസ്തമായ പപ്പുപിഷാരടി റോൾ മികവോടെ ഇന്ദ്രൻസേട്ടൻ ചെയ്തു. അമിത പരിവേഷമോ, നാടകീയതോ ഇല്ലാതെ വളരെ രസമായി പപ്പുപിഷാരടിയെ ഇന്ദ്രൻസേട്ടൻ ഫലിപ്പിച്ചു. ആ വേഷത്തിന് സ്റ്റേറ്റ്പുരസ്കാരംമാത്രമല്ല ദേശീയപുരസ്കാരം ഇന്ദ്രൻസേട്ടൻ അർഹിക്കുന്നു. ഞാൻ അഭിനയിക്കുമ്പോൾ വളരെ ടെൻഷനായിരുന്നു. എന്നാൽ ഈ പടത്തിൽ അഭിനയിക്കുന്ന സമയത്ത് എന്നെ നന്നായി െേസപ്പാർട്ട് ചെയ്തു. ഈ സിനിമയിൽ വച്ചാണ് ഇന്ദ്രൻസേട്ടനെ പരിചയപ്പെടുന്നത്. നല്ല മനുഷ്യനാണ് നല്ല നടനാണ്. നല്ലൊരു വ്യക്്തിത്വം. ഈ നടന്റെ കൂടെ അഭിനയിക്കാനായത് ഭാഗ്യമായിതന്നെ കരുതുന്നു.
ശ്രീകാന്തിന്റെ ഇഷ്ട സംവിധായകർ, നടന്മാർ ?
എല്ലാവർക്കും അവരുടേതായ വിഷൻ ഉള്ളവരാണെന്ന് തോന്നുന്നു. രാജീവ് രവിസാറിന്റെ അന്നയും റസൂലും ദിലീഷ് പോത്തൻസാറിന്റെ മഹേഷിന്റെ പ്രതികാരം ഇവരുടെ സിനിമകൾ വല്ലാതെ ഫീൽ ചെയ്തിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെടുന്ന ഫീൽ ഈ സിനിമകൾ തന്നിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം എത്ര മനോഹരമായാണ് കഥ പറഞ്ഞിരിക്കുന്നത്. നമ്മുടെ ഇഷ്ടം എന്താണോ അത് ഈ സംവിധായകരുടെ ചിത്രങ്ങളിൽ കണ്ടു. അതിനർഥം മറ്റു സംവിധായകരുടെ സിനിമകൾ ഇഷ്ടമല്ല എന്നല്ല. മറ്റു സംവിധായകരുടെ സിനിമകളും ഇഷ്ടമാണ്. അതുപോലെ ആഷിക് അബുസാറിന്റെ ഇടുക്കിഗോൾഡ് വളരെ ഇഷ്ടസിനിമകളിലൊന്നാണ്. ഇപ്പോഴും എന്റെ മൊബൈലിൽ മഹേഷിന്റെ പ്രതികാരമുണ്ട്. ഇടയ്ക്ക് ഞാൻ വീണ്ടും വീണ്ടും കാണും. ഒരു മടിപ്പും തോന്നില്ല. തൊണ്ടിമുതലും ദൃക്സാക്ഷിയിലും ഇടുക്കി ഗോൾഡും ഈ സിനിമളെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. അതുപോലെ മണിച്ചിത്രത്താഴ് ഇന്നും എന്നെ വിസ്മയിപ്പിക്കുന്നു. പിന്നെ മമ്മൂമ്മക്കയും ലാലേട്ടനും ഇവർ ഇതിഹാസങ്ങളാണ്. ഇവർക്ക് മുകളിൽ വേറെ ആരുമില്ല. അതുപോലെ തിലകൻസാറും നെടുമുടിസാറും ശങ്കരാടിസാറും ഇവരെല്ലാവരും മികച്ച അഭിനേതാക്കൾതന്നെയാണ്. പിന്നെ ഫഹദ്, സുരാജ് വെഞ്ഞാറമൂഡ്സാറും എല്ലാവരും പുതിയകാലത്തെ മികച്ച അഭിനേതാക്കളാണ്. ഇവരുടെ അഭിനയം ഞാൻ ആസ്വദിച്ച് കാണുന്നു.
നടന്മാർ സംവിധാനരംഗത്തേക്ക് വഴിമാറുന്നുണ്ട്. ശ്രീകാന്ത് സംവിധാനരംഗത്തേക്കു വഴിമാറുമോ ?
സംവിധാനം തമാശയ്ക്കുപോലും പറയാൻ പറ്റുന്ന ജോലിയുമല്ല. ഒരു സിനിമ സൃഷ്ടിക്കുന്നത് സംവിധായകനാണ്. അതിന് നല്ല ക്ഷമവേണം, കാഴ്ചപ്പാട് വേണം, വിവരം വേണം. സംവിധാനം ചെയ്യാനുള്ള ഒരു ആത്മവിശ്വാസം വരുമോ എന്ന് എനിക്ക് അറിയില്ല. അഭിനേതാവാകണം അതാണ് ഇപ്പോഴത്തെ മോഹം. നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു. പിന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലിചെയ്തിട്ടുണ്ടെങ്കിലും എന്റെ മനസിൽ സംവിധായകനാകാനുള്ള ഒരു മോഹവമില്ല. അത് ഭയങ്കര ടഫ് ആയ ജോലിയാണെന്ന് മനസിലാക്കിയാണ് ഞാൻ വന്നിരിക്കുന്നത്. കുറേ സിനിമയിൽ അഭിനയിച്ച് ആ മാധ്യമത്തെക്കുറിച്ച് നന്നായി പഠിച്ചതിനുശേഷമേ ആത്മവിശ്വാസംവന്നാൽ മാത്രമേ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ.
Stories you may Like
- 'ബിജെപി-ശിവസേന സഖ്യം തകർക്കാൻ ചില ബിജെപി നേതാക്കൾ ശ്രമിക്കുന്നു'
- അന്ന് കുടക്കമ്പിയെന്ന് വിളിച്ച് മലയാള സിനിമ പരിഹസിച്ച നടൻ
- കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം പൊലീസ് കൊണ്ടു പോയി! പാനൂരിൽ സംഭവിച്ചത്
- പടക്കം വീണ് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റു; യുവാവ് മരിച്ചു
- പള്ളിപ്പെരുന്നാളിനിടെ ഗുരുതര പൊള്ളലേറ്റ യുവാവ് മരിച്ചു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്