നല്ല ചിത്രങ്ങളില്ല, ഉള്ളത് കാണാനാവട്ടെ നീണ്ട ക്യൂവും ബഹളവും; തീയേറ്ററിനുമുന്നിൽ സംഘർഷമുണ്ടയത് പലതവണ; മേളക്കിളികൾ ഇത്തവണ വിടപറയുന്നത് നിരാശയോടെ; ഐ.എഫ്.എഫ്.കെ വെറും പിള്ളേരുകളിയാവുന്നെന്ന് വിമർശനം
കെ.വി നിരഞ്ജൻ
തിരുവനന്തപുരം: അനുഭവങ്ങളുടെയും കാഴ്ചയുടെയും പുതിയ വാതായനങ്ങൾ തുറന്നിട്ടാണ് ഓരോ ചലച്ചിത്രോൽസവങ്ങളും അവസാനിക്കുന്നതെങ്കിലും, ഇത്തവണ ഐ.എഫ്.എഫ്.കെയിലത്തെിയവരിൽ ഭൂരിഭാഗവും നിരാശിലാണ്. പ്രദർശിപ്പിച്ച ചിത്രങ്ങളിൽ പലതിന്റെയും നിലവാരത്തകർച്ചയും, നീണ്ട ക്യൂവും ബഹളവുമൊക്കെയാണ് ഫെസ്റ്റിവൽ പ്രേമികളെ വല്ലാതെ ബുദ്ധിമുട്ടിച്ചത്. ഇനി ഐ.എഫ്.എഫ്.കെയിലേക്കില്ല എന്ന പോസ്റ്റിട്ടാണ് പലരും ഇത്തവ മേളയോട് വിട പറഞ്ഞത്.
പതിനൊന്നായിരത്തിലധികം വരുന്ന ഡെലിഗേറ്റുകളെ ഉൾക്കൊള്ളാൻ കഴിയാത്ത വിധമുള്ള തിരക്കാണ് മേളയുടെ ആസ്വാദസുഖം ചോർത്തുന്ന രീതിയിൽ വളർന്നത്.സാധാരണ ഒരുദിവസം ആറുസിനിമവരെ കാണു ചലച്ചിത്രപേമികൾ ഇത്തവണ മൂന്നും നാലും ചിത്രങ്ങൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.കാരണം നീണ്ട ക്യൂ തന്നെ.ഒരു തീയേറ്റിലെ ഷോ കഴിഞ്ഞ് അടുത്തതിൽ എത്തുമ്പോഴേക്കും അവിടെ കയറാൻ വയ്യാത്ത ക്യൂ ആയിരിക്കും. ഇതതവണ ഡെലിഗേറ്റുകളുടെ സമയത്തിന്റെ ഭൂരിഭാഗവും അപഹരിച്ചത് തീയേറ്ററുകളിൽനിന്ന് തീയേറ്റുകളിലേക്കുള്ള ഓട്ടവും ക്യൂ നിൽക്കലുമായിരുന്നു.
അശാസ്ത്രീയമായ റിസർവേഷൻ സംവിധാനം കൂടിയയാതോടെ മേളക്കിളികളുടെ കഷ്ടപ്പാടും ഇരട്ടിച്ചു. ഒരുതീയേറ്ററിലെ 60ശതമാനം സീറ്റുകളും റിസർവ്ഡും ബാക്കി അൺറിസർവ്ഡ് ആയിമാറ്റിവെക്കാനുള്ള തീരുമാനം പലപ്പോഴും നടപ്പിലായില്ല. അവസാന നിമിഷം വരുന്ന വി.ഐ.പികളും ഗസ്റ്റും എല്ലാവരും ചേരുമ്പോഴേക്കും ഒരു മണിക്കൂറോളം വരിനിന്ന അൺറിസർവ്ഡ് പ്രേക്ഷകരിൽ ഭൂരിഭാഗവും പുറത്താവും.
ഡെലിഗേറ്റ് പാസ് സ്കാൻചെയ്യുന്ന് മൂലം ഓരോ നിമിഷത്തിലും എത്രപേർ തീയേറ്റിൽ കയറിയെന്ന് കമ്പ്യൂട്ടറിൽ എത്തുമെന്നും അത് തീയേറ്ററിന് പുറത്ത് ഡിസ്പ്ളേ ചെയ്യുമെന്നുമാണ് സംഘാടകർ അവകാശപ്പെട്ടിരുന്നത്. ഇതുനോക്കി അൺറിസർവ്ഡ് ഡെലിഗേറ്റുകൾ ഏറെ നേരം ക്യൂനിന്നെങ്കിലും പെട്ടെന്ന് ഡിസ്പ്ളേയിൽ മാറ്റംവരുകയാണ് ചെയ്യുന്നത്. അറുപത് സീറ്റ് ഒഴിവുണ്ടെന്ന് കാണിച്ച് തൊട്ടടുത്ത നിമിഷം അത് പൂജ്യമായതാണ് കലാഭവൻ തീയേറ്റിൽ കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചത്.സി ഡിറ്റിന്റെ ഡെലിഗേറ്റ് പാസ് നിർമ്മാണത്തിലെ അപാകതയാണ്് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അവസാന ദിവസംവരെ ഇതേപ്രശ്നത്തെചൊല്ലി തീയേറ്ററുകളിൽ സംഘർഷമായിരുന്നു.കൈരളിയിലും, നിളയും, അജന്തയിലും,രമ്യയിലുമൊക്കെ പലതവണയാണ് അടിയുടെ വക്കത്തത്തെിയ സീറ്റുതർക്കം ഉണ്ടായത്.ഡെലിഗേറ്റുകൾ ഇത് പലതവണ ചലച്ചിത്ര അക്കാദമി അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.അതുപോലെതന്നെ അവസാനം അനുവദിച്ച ആയിരം ഡെലിഗേറ്റ് പാസുകൾ മേള അവസാനിക്കുന്നതിന് തലേന്ന്മാത്രമാണ് കിട്ടയത്. ഒരു ദിവസം വൈകിവന്ന പലർക്കും ഫെസ്റ്റിവൽബുക്കുപോലും ലഭിച്ചില്ല.
ചിത്രങ്ങളുടെ നിലാവരത്തകർച്ചയും പ്രേക്ഷകരുടെ മനസ്സ്മടുപ്പിക്കുന്ന രീതിയിലാണ്. മുമ്പൊക്കെ അഞ്ച് ചിത്രങ്ങൾ കണ്ടാൽ അതിൽ നാലും മികച്ചതാവുമായിരുന്നെങ്കിൽ ഇപ്പോൾ അതേ അശംബന്ധം നേരെ തിരഞ്ഞിരിക്കയാണ്.അതുകൊണ്ടുതന്നെ നല്ല ചിത്രങ്ങളെന്ന് പേരുകിട്ടിയ ഒരു ഡസനോളം ചിത്രങ്ങൾക്ക് വൻ ജനാവലിയായിരുന്നു. യാതൊരു നിലവാരവുമില്ലാത്ത പടങ്ങളും ഇത്തവണ കയറിക്കൂടി. അക്കാദമി കൊട്ടിഘോഷിച്ച് പാതിരാ പ്രദർശനം നടത്തിയ ഹൊറർ മൂവി 'സാത്തൻ സ്ളേവ്സ്' വെറും കോമഡിയായണ് പ്രേക്ഷകന് തോന്നിയത്.
ഈ പടം എങ്ങനെ ഫെസ്റ്റിവലിൽ എത്തി എന്ന സംശയമാണ് പ്രദർശനശേഷം പലരും ഉന്നയിച്ചത്.മാത്രമല്ല പാതിരാ പ്രദർശനം എന്നൊക്കെ പറഞ്ഞുള്ള ഗിമ്മിക്കുകൾ ഫെസ്റ്റിവലിന്റെ നിലവാരം കളയുന്നതാണെന്നും വിമർശനം ഉണ്ടായി.സ്വകാര്യ ചാനലുകളുടെ ഫിലിം അവാർഡുകൾപോലൊയണോ നിങ്ങൾ ഫെസ്റ്റിവൽ നടത്തുന്നതെന്ന് നവമാധ്യമങ്ങളിൽ ഡെലിഗേറ്റുകളുടെ രോഷം ഉയരുകയാണ്.അതുപോലെ മൽസരവിഭാഗത്തിൽ കയറിക്കൂടിയ ഏദൻ എന്ന മലയാള ചിത്രമൊക്കെ അസഹനീയമായ ബോറടിയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
മൊത്തത്തിൽ മേള ഒരു തരം പിള്ളേരുകളിയായിപ്പോയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.ഡെലിഗേറ്റുകളിൽ കൂടുതരും പുതിയ ചെറുപ്പക്കാരായത് മാത്രമല്ല, സദാസമയവും മൊബൈലിലും ഇന്റർനെറ്റിലുമുള്ളവരെ അഭിസംബോധനചെയ്യുന്ന രീതിയിലാണ് മേളയുടെ സംഘാടനം. ഡെലിഗേറ്റ് പാസിനുള്ള അപേക്ഷതന്നെ എല്ലാം ഓൺലൈൻ ആയതോടെ മണിക്കൂറുകൾകൊണ്ട് തീർന്നുപോവുകയായിരുന്നു. അതുപോലെതന്നെ റിസർവേഷനും.പുലർച്ചെ 12മണിക്ക് തുടങ്ങുന്ന റിസർവേഷൻ പത്തുമിനിട്ടുകൊണ്ടാണ് പലപ്പോഴും പ്രധാന ചിത്രങ്ങൾക്ക് തീർന്നുപോവുന്നത്.
എന്നാൽ അടുത്തവർഷം തിരക്ക് നിയന്ത്രിക്കുന്നതിന് ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പരിഗണിക്കുമെന്നാണ് അക്കാദമി ചെയർമാൻ കമൽ അടക്കമുള്ളവർ പറയുന്നത്.ഇതിനായി പ്രേക്ഷകരുടെ അഭിപ്രായവും അക്കാദമി പരിഗണിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍