ലണ്ടനിലെ ഇലക്ട്രിക് എൻജിനീയർ കാസർഗോട്ടെത്തിയപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് 'സ്വപ്നരാജ്യം'; സുനിൽ സുഖദയും ജഗദീഷും മാലാ പാർവ്വതിയും മാമുക്കോയയും മുഖ്യ വേഷത്തിൽ എത്തിയ സിനിമ രണ്ടാം വാരത്തിലേക്ക്; രഞ്ജി വിജയന്റെ സ്വപ്നം പൂവിട്ട കൊച്ചു സിനിമ വലിയ വിജയത്തിലേക്ക്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: അഞ്ചു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2014 ഡിസംബർ നാലിന് ബ്രിട്ടീഷ് മലയാളി പരിചയപ്പെടുത്തിയ രഞ്ജി വിജയൻ എന്ന സിനിമ മോഹിയായ യുവാവിന്റെ സ്വപ്നങ്ങൾ ഒടുവിൽ കഴിഞ്ഞ വെള്ളിയാഴ്ച സാക്ഷാൽക്കരിക്കപ്പെട്ടിരിക്കുന്നു. സ്വപ്ന രാജ്യം എന്ന കൊച്ചു സിനിമ നിറഞ്ഞ സദസിൽ രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ പുലിമുരുകനും ലൂസിഫറും മാത്രമല്ല മലയാള സിനിമ എന്ന് കൂടി തെളിയിക്കുകയാണ് ഈ യുകെ മലയാളി. ലണ്ടൻ ഇലക്ട്രിസിറ്റി വിഭാഗത്തിൽ ടെക്നിക്കൽ എൻജിനിയറായ രഞ്ജി കഴിഞ്ഞ അഞ്ചു വർഷമായി ഈ സിനിമയുടെ പിന്നാലെ ആയിരുന്നു എന്നതാണ് സത്യം.
തുടക്കത്തിൽ അക്കരപ്പച്ച എന്ന് പേരിട്ടു യുകെ മലയാളികളെ അഭിനേതാക്കളാക്കി ചെറിയ നിലയിൽ തുടങ്ങാൻ ആയിരുന്നു പ്ലാൻ എങ്കിലും ഷൂട്ടിങ് കുറെയധികം മുന്നോട്ടു പോയപ്പോൾ തനിക്കു ചെയ്യാനുള്ളത് ഇതല്ലെന്നു രഞ്ജി തിരിച്ചറിയുക ആയിരുന്നു. ഇതോടെയാണ് കഥയിൽ അൽപ സ്വൽപം വ്യത്യാസം വരുത്തി സുനിൽ സുഖദയും ജഗദീഷും മാലപർവതിയും മാമുക്കോയയും ഷെമിൻ സണ്ണിയും അടക്കമുള്ള താരനിരയെ കൂട്ടി സ്വപ്ന രാജ്യം പൂർത്തിയാക്കാൻ കഴിഞ്ഞത്.
എല്ലാം നല്ലതിന് എന്ന് പറയും പോലെയാണ് ഇപ്പോൾ രഞ്ജിയുടെ സിനിമയും. അഞ്ചു വർഷം മുൻപത്തെ അക്കരപ്പച്ച പുറത്തു വന്നിരുന്നെങ്കിൽ സാധാരണ യുകെ മലയാളികളുടെ സിനിമാക്കഥകൾ ഒന്നുപോലെയായി അതും മറവിയുടെ ലോകത്തേക്ക് അതിവേഗം മറഞ്ഞേനേ. എന്നാൽ സ്വപ്നരാജ്യത്തിലൂടെ മലയാള സിനിമയുടെ ഇടനാഴിയിൽ ഒരു നിഴലായി എങ്കിലും ഇനിയെന്നും രഞ്ജിയുടെ പേരുണ്ടാകും. അതുമാത്രമല്ല മെഗാ സ്റ്റാർ മോഹൻ ലാൽ വന്നിട്ട് പോലും രക്ഷപെടാത്ത മലയാള സിനിമയുടെ ലണ്ടൻ രാശി മാറ്റി എഴുതാൻ ഉള്ള നിയോഗം ഉണ്ടായതും കാസർഗോട്ടെ ഈ നീലേശ്വരം സ്വദേശിക്കാണ്. ഇംഗ്ലീഷ്, ലണ്ടൻ ബ്രിഡ്ജ്, ആദം ജോൺ, ഒടുവിൽ ഡ്രാമ തുടങ്ങിയ ചിത്രങ്ങൾക്ക് കഴിയാതെ പോയ വിജയം സ്വപ്ന രാജ്യം നേടിയാലും അത്ഭുതമില്ല.
പത്തു വർഷം മുൻപ് നടന്ന ഒരു കഥയാണ് ഇപ്പോൾ രഞ്ജിയുടെ സിനിമയായി പുറത്തു വന്നിരിക്കുന്നത്. ഒരു പ്രണയത്തകർച്ച കാമുകനെ തകർത്തു എറിയുന്നതാണ് സ്വപ്നരാജ്യത്തിന്റെ ഇതിവൃത്തം. തന്റെ നിരാശ നിറഞ്ഞ ജീവിതത്തിൽ നിന്നും രക്ഷപെടാൻ കഥാനായകൻ പഠന ആവശ്യത്തിനായി ലണ്ടനിൽ എത്തുകയാണ്. വീട് പണയം വച്ച് ലണ്ടനിൽ എത്തിയ കൃഷ്ണൻകുട്ടി എന്ന നായകൻ നേരിടുന്ന അന്ത സംഘർഷങ്ങൾ സിനിമയിൽ വേണ്ടുവോളമുണ്ട്.
തുടർന്ന് കഥാനായകൻ വർഷ എന്ന പെൺകുട്ടിയെ കണ്ടു മുട്ടുന്നതോടെ കഥയിൽ വഴി പിരിച്ചൽ സംഭവിക്കുകയാണ്. ലണ്ടനിലെ സാധാരണ മലയാളികൾ നേരിടുന്ന അനുഭവ കഥകൾ യുകെയിൽ ജീവിക്കുന്ന രഞ്ജിക്ക് ഒട്ടും അതിഭാവുകത്വം ഇല്ലാതെ സിനിമയിൽ വരച്ചിടാൻ കഴിഞ്ഞിട്ടുണ്ട്. കൃഷ്ണൻകുട്ടിയായി ചിത്രത്തിൽ എത്തുന്നതും രഞ്ജി തന്നെ ആണെന്നതും ഈ കൊച്ചു സിനിമയെ വിജയത്തിൽ എത്തിക്കാൻ പ്രധാന കാരണമായിരിക്കുകയാണ്.
ഈ സിനിമയുടെ കുറെ ഭാഗങ്ങൾ രഞ്ജി യുകെയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡ് നിർമ്മാണ രംഗത്ത് പരിചയമുള്ള ഡ്ര്യൂവ് സെവെൽ പശ്ചാത്തല സംഗീതം നിർവഹിക്കാൻ എത്തിയതും ദൃശ്യത്തിന്റെ അണിയറ പ്രവർത്തകർ കൈ തരാൻ തയാറായപ്പോഴും സ്വപ്നരാജ്യം രാജ്യാതിർത്തികൾ കടന്ന കൂട്ടായ്മയിൽ പിറന്ന ചിത്രം എന്ന ഖ്യാതി കൂടി നേടാൻ ഇടയാക്കിയിരിക്കുകയാണ്. ലോക പ്രശസ്ത സംഗീതകാരൻ ഹരിഹരൻ പാടിയ പാട്ടു കൂടിയാകുമ്പോൾ സ്വപ്നരാജ്യം ഒരു നവാഗത സംവിധായക സിനിമ എന്ന തലത്തിനും അപ്പുറത്തേക്ക് വളരുകയാണ്.
യെന്തിരൻ, ഇംഗ്ലീഷ് എന്നി സിനിമകൾക്ക് വേണ്ടി ശബ്ദം ചെയ്ത അരുൺ രാമവർമ്മയാണ് സ്വപ്നരാജ്യത്തിന്റെ ശബ്ദ നിയന്ത്രണം നിർവഹിച്ചത്. സൗണ്ട് മിക്സിങ് കൈകാര്യം ചെയ്തത് ദൃശ്യം ചെയ്ത അനൂപ് തിലക് ആണ്. പ്ലസ്ടു ക്ലാസിൽ നാടകത്തിനു മുഖവുര എഴുതി കലാലോകത്തേക്കു വന്ന രഞ്ജി ഒടുവിൽ എറണാകുളം കടായിരുപ്പ് കോലഞ്ചേരി കോളേജിലെ എൻജിനിയറിങ് പഠന ശേഷം കെഎസസ്ഇബിയിൽ കരാർ ജോലിയും ഒടുവിൽ ദുബൈയിൽ ഇലക്ട്രിക് എൻജിനിയറിങ് രംഗത്ത് ജോലി ചെയ്യുമ്പോഴും മനസ് നിറയെ സിനിമ എന്ന സ്വപ്നം മാത്രമായിരുന്നു. ഒടുവിൽ എംബിഎ പഠനം ലക്ഷ്യമിട്ടു 2009 ൽ ലണ്ടനിൽ എത്തിയ രഞ്ജി ചെറിയ സിനിമകൾ ചെയ്താണ് തന്റെ മോഹങ്ങൾക്ക് നിറം നൽകിക്കൊണ്ടിരുന്നത്.
തുടർന്ന് പവർ സിസ്റ്റം എനർജി മാനേജ്മെന്റിൽ ലണ്ടൻ സിറ്റി യൂണിവേഴ്സിയിൽ മാസ്റ്റേഴ്സ് ചെയ്ത ശേഷമാണു ഇലകിട്രിക് എൻജിനീയറായി ജോലി കണ്ടെത്തിയത്. ഇതോടെയാണ് സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാം എന്ന നില ഉണ്ടായതോടെ കയ്യിൽ കിട്ടിയ പണം മുഴുവൻ സ്വന്തം സിനിമക്കായി മാറ്റി വച്ച് തുടങ്ങിയത്. എന്നിട്ടും ആദ്യ ഹ്രസ്വ ചിത്രം ഇപ്പോഴും രെഞ്ജിക്കു പുറത്തിറക്കാനായിട്ടില്ല. എന്നാൽ രണ്ടാമത്തെ പടം പുറത്തു വന്നെങ്കിലും ആർട്ട് മോഡൽ ചിത്രം ആയതിനാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്നാണ് അക്കരപ്പച്ചയുടെ ത്രെഡ് കിട്ടുന്നത്. കുറെയേറെ ഭാഗങ്ങൾ സുനിൽ സുഖദയെ ലണ്ടനിൽ എത്തിച്ചു ചിത്രീകരിക്കുകയും ചെയ്തു. അന്നും രഞ്ജി ഒരിക്കൽ തന്റെ പടം തിയറ്ററിൽ എത്തും എന്ന് പറഞ്ഞപ്പോഴും ആരും കാര്യമാക്കിയിരുന്നില്ല.
ഇതിനിടയിൽ 8119 എന്ന സഞ്ചാര സിനിമയിലും ലീഡ് റോളിൽ അഭിനയിക്കാൻ രഞ്ജിക്കു അവസരം ലഭിച്ചിരുന്നു. ഒരു ഡസനിലേറെ രാജ്യങ്ങൾ സന്ദർശിച്ചു പൂർത്തീകരിച്ച സിനിമയാണിത്. ചില ഘട്ടങ്ങളിൽ മൈനസ് 36 ഡിഗ്രിയിൽ വരെ അഭിനയിക്കേണ്ടി വന്നതും രാഞ്ജിയുടെ ഓർമ്മയിൽ ഉണ്ട്. മോഹൻലാൽ യുകെയിൽ പൂർത്തിയാക്കിയ ഡ്രാമ എന്ന ചിത്രത്തിൽ സൗണ്ട് റെക്കോർഡിസ്റ് ആയി പ്രവർത്തിക്കാനും രഞ്ജിക്കു കഴിഞ്ഞിരുന്നു. തുടർന്ന് ബോളിവുഡ് പ്രൊഡക്ഷന്റെ ഫെസ്റ്റിവൽ ടൈപ് ചിത്രമായ എ ബില്യൺ കളർ സ്റ്റോറിയിലും രഞ്ജി പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ് ഫിലിം അക്കാദമി അവാർഡ് ലഭിച്ച സംവിധായകനാണ് ഈ ചിത്രം ചെയ്തത്.
ശ്രീലങ്കൻ തമിഴരുടെ വംശീയ കഥ പറഞ്ഞ ആ ചിത്രത്തിൽ ശ്രീലങ്കൻ തമിഴ പഠിച്ചു ശരവണൻ എന്ന കഥാപാത്രത്തിന് ജീവൻ നൽകിയത് രാഞ്ജിയാണ്. ഇത്തരത്തിൽ ഉള്ള സിനിമ പ്രവർത്തങ്ങൾ എല്ലാം ചേർത്ത് നൽകിയ അനുഭവ സമ്പത്തുമായാണ് ഈ യുകെ മലയാളി സ്വപ്നരാജ്യത്തിനായി ഇറങ്ങി തിരിച്ചതും ഇപ്പോൾ അഭിമാനത്തോടെ തല ഉയർത്തുന്നതും. ഈ ചിത്രം രഞ്ജിയുടെ മാത്രമല്ല, മുഴുവൻ യുകെ മലയാളികളുടെയും വിജയം കൂടിയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍