ബ്രിട്ടനിലെ മലയാളി നഴ്സിന്റെ തിരക്കഥ; ബ്രിട്ടനിലെ മലയാളികൾക്കൊപ്പം അമേരിക്കൻ മലയാളിയായ തമ്പി ആന്റണി കൂടി നിർമ്മാതാവായി: ബലാത്സംഗം ചെയ്തയാളുടെ ലിംഗം മുറിക്കണമെന്ന് പറഞ്ഞെത്തിയ മീരാ ജാസ്മിന്റെ രണ്ടാം വരവ് മലയാളികൾ സ്വീകരിക്കുമോ? പുലിമുരുകന് ശേഷം ആദ്യം ഹിറ്റാകാൻ ഒരുങ്ങി പത്തു കൽപ്പനകൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മലയാളികളിൽ നല്ല പങ്കും ഇപ്പോൾ ചിന്തിക്കുന്നത് കാവ്യാ മാധവന്റെ തിരിച്ചു വരവിനെ കുറിച്ചായിരിക്കും. ദിലീപും ഒത്തു മധുവിധു ആഘോഷിക്കുന്ന കാവ്യ തിരക്കിട്ടു സിനിമ ലോകത്തു എത്തുമോ? അതിനു ദിലീപ് സമ്മതിക്കുമോ? അതോ മഞ്ജുവിനെ പോലെ വീട്ടിലിരുത്തുമോ? എന്നൊക്കെയുള്ള ഗോസിപ്പ് ചർച്ചകളിൽ സജീവമാണ് മാദ്ധ്യമ ലോകവും സോഷ്യൽ മീഡിയയും. എന്നാൽ കാവ്യയുടെ രണ്ടാം വരവിനെ പറ്റി ആലോചിക്കും മുന്നേ കാവ്യയേക്കാൾ ഒരു പടി മുന്നിൽ തന്നെ നിർത്താവുന്ന മീരാ ജാസ്മിന്റെ രണ്ടാം വരവ് ആഘോഷിക്കുന്ന തിരക്കിലാണ് മലയാള സിനിമ.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ റിലീസിന് തയ്യാറായ പത്തു കൽപ്പനകൾ എന്ന ചിത്രം സാങ്കേതിക കാരണങ്ങളാൽ റിലീസ് അൽപ്പം വൈകിയെങ്കിലും പുലിമുരുകന്റെ തകർപ്പു കഴിഞ്ഞ ഇടവേളയിൽ വീണ്ടും തീയ്യേറ്ററിൽ ആളെ നിറയ്ക്കാൻ കാരണമായിരിക്കുകയാണ് ഈ സിനിമയെന്ന് കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടു നിർമ്മാതാക്കളും തിരക്കഥാകൃത്തും ക്യാമറാമാനും യുകെ മലയാളികൾ ആണെന്നതാണ് പത്തു കൽപ്പനകളെ ബ്രിട്ടനിലെ മലയാളികൾക്കും പ്രിയപ്പെട്ടതാക്കുന്നത്. ചിത്രം ഉടനെ യുകെയിലും പ്രേക്ഷകരെ തേടിയെത്തും. ഏറെക്കാലം മലയാളി മനസുകളെ ഗാനാലാപനത്തിലൂടെ താലോലിച്ച ജാനകിയമ്മയുടെ അവസാന സിനിമ ഗാനവും പത്തു കൽപ്പനകളിലേതാണ് എന്ന പ്രത്യേകതയും സിനിമ പങ്കിടുന്നു.
പലർക്കും രണ്ടാം വരവ്, ഡോണിന് കന്നിയങ്കം
നിർമ്മാതാക്കളും നായകനും നടിക്കും ഒക്കെ രണ്ടാം വരവ് ആകുമ്പോൾ സംവിധായകന് മാത്രം ചിത്രം കന്നിയങ്കമാണ് എന്ന പ്രത്യേകതയാണ് പത്തു കൽപ്പനകൾ പങ്കിടുന്നത്. ഏറെക്കാലമായി സിനിമയിൽ നിന്നും അകന്നു നിന്ന മീര ജാസ്മിന് പത്തു കൽപ്പനകൾ ഏറെ നിർണായകമാണ്. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നിൽക്കുന്ന മീരയുടെ പൊലീസ് ഓഫീസർ വേഷം ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്തിടെ ഇറങ്ങിയ മോഹൻലാൽ ചിത്രം ഒപ്പം പോലെ മാനസിക വൈകല്യം ഉള്ള കുറ്റവാളിയെ തേടിയുള്ള യാത്രയായ 10 കൽപ്പനകൾ ത്രസിപ്പിക്കുന്ന ക്ലൈമാക്സ് ഒരുക്കിയാണ് പ്രേക്ഷകനെ ആകർഷിക്കുന്നത്.
സിനിമ ലോകത്തു ഏറെ വിവാദമുണ്ടാക്കിയ ശേഷം മാറി നിൽക്കേണ്ടി വന്ന മീര ജാസ്മിൻ തനിക്കു പിടിച്ചു നിൽക്കാൻ ഈ ചിത്രം വിജയിക്കേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു കഠിനാധ്വാനം നടത്തി എന്നതിന് ഒട്ടേറെ മുഹൂർത്തങ്ങൾ ചിത്രത്തിൽ നിറഞ്ഞു നിൽപ്പുണ്ട്. ഏറെക്കുറെ സമാനമായ അവസ്ഥ തന്നെയാണ് നായകൻ അനൂപ് മേനോന്റേതും. മീരയുടെ പെർഫോമൻസിൽ അൽപ്പം മങ്ങൽ ഉണ്ടെങ്കിലും ചിത്രം വിജയിക്കുന്നതോടെ അനൂപിന്റെ ആവശ്യവും സിനിമാലോകത്തിനു അംഗീകരിക്കേണ്ടി വരും. ഓർമ്മയുണ്ടോ ഈ മുഖം എന്ന വിനീത് ശ്രീനിവാസൻ ചിത്രം മലയാളിക്ക് സമ്മാനിച്ച യുകെ നിവാസികളായ ബിജു തോരണത്തേൽ, ജേക്കബ് കോയിപ്പുറത്തു എന്നിവരടങ്ങിയ ടീമിന്റെ രണ്ടാം വരവാണ് പത്തു കൽപ്പനകളും. ചെറിയൊരു സീനിൽ ഇരുവരും പ്രത്യക്ഷപ്പെടുന്നുമുണ്ട്.
ഇക്കുറി ഇവരോടൊപ്പം അമേരിക്കൻ മലയാളിയും ബാബു ആന്റണിയുടെ സഹോദരനുമായ തമ്പി ആന്റണിയും മെസഫിന് അബ്രാഹാമും ചേർന്നതോടെ ഷട്ടർ ബഗ് എന്ന നിർമ്മാണ യൂണിറ്റ് പിറവി എടുത്തു എന്നതും പത്തു കൽപ്പനകൾ സമ്മാനിക്കുന്ന വിശേഷമാണ്. ഏറെക്കാലം ഷാജി കൈലാസിനൊപ്പം പ്രവർത്തിച്ച എഡിറ്റർ ഡോൺ മാക്സ് തന്നെ ആദ്യമായി കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ അദ്ദേഹത്തിനും ഈ ചിത്രം വിജയിപ്പിച്ചേ കഴിയുമായിരുന്നുള്ളൂ. ചുരുക്കത്തിൽ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തർക്കും വിജയമാകേണ്ട സിനിമ എന്ന സവിശേഷ പ്രത്യേകതയാണ് പത്തു കൽപ്പനകളെ ഇപ്പോൾ വിജയത്തിലേക്ക് നയിക്കുന്നതും.
ഇത് കൂടാതെ ബ്രിട്ടനിലെ മലയാളികൾക്കും ഈ സിനിമയിൽ പങ്കാളിത്തമുണ്ട്. കെന്റിലുള്ള മലയാളി ഷിൻസ് ജോസാണ് തിരക്കഥ. കെന്റിലെ ഹോസ്പിറ്റലിൽ നഴ്സ് ആയ ഷിൻസ് ജോസ് തിരക്കഥകൃത്തിന്റെ റോളിലും രണ്ടാം യൂണിറ്റിലെ ക്യാമറാമാൻ റോളിലും എത്തുന്നുണ്ട്. മുൻപ് പാർവതി പിള്ളയ്ക്ക് സഹ സംവിധായികയുടെ റോളിൽ എത്താൻ കഴിഞ്ഞതാണ് ഷിൻസ് ജോസിന് മുൻപേ എടുത്തു കാണിക്കാൻ പറ്റിയ പ്രധാന നേട്ടം. എന്നാൽ സംഗീത ജെയിനിനോടൊപ്പം ഈ സിനിമയുടെ തിരക്കഥയിൽ പൂർണ്ണമായും സഹകരിക്കാൻ കഴിഞ്ഞതോടെ ഷിൻസിന്റെ തുടക്കം തന്നെ ഗംഭീരമാവുകയാണ്. ആദ്യ ആഴ്ച വിജയകമരമായ പ്രദർശനം നടത്തിയ ചിത്രം അടുത്ത ആഴ്ച കൂടുതൽ തിയറ്ററിൽ എത്തുന്നതോടെ സിനിമയുമായി സഹകരിച്ച മുഴുവൻ പേരുടെയും ജാതകം തെളിയാൻ താമസം ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
ചെറിയ ചിത്രം, വലിയ വിജയം, ഗൗരവമുള്ള പ്രമേയം
കൊച്ചു ബജറ്റിൽ തയ്യാറാക്കിയ ചിത്രത്തിന്റെ വമ്പൻ വിജയമാണ് മോളിവുഡിൽ പത്തു കൽപ്പനകളെ കാത്തിരിക്കുന്നത്. രണ്ടാം നിര അഭിനേതാക്കളെ വച്ച് പോലും സിനിമ നിർമ്മാണം ആറേഴു കോടിക്ക് മുകളിൽ നിക്ഷേപം ആവശ്യമായ ബിസിനസ് ആയി മാറിയെങ്കിലും മികച്ച ആസൂത്രണവും അഭിനേതാക്കൾ ഉൾപ്പെടെയുള്ളവർ സ്വന്തം സിനിമ എന്ന നിലയിൽ സമീപിച്ചതും കൊച്ചു ബജറ്റിൽ ഒരു വമ്പൻ ഹിറ്റ് ഒരുക്കാൻ പത്തു കൽപ്പനകളെ സഹായിക്കുകയാണ്. ആദ്യ രണ്ടു ദിവസത്തെ കളക്ഷൻ മാത്രം 75 ലക്ഷത്തിലേക്കു ഉയർന്നതോടെ രണ്ടാം വാരം കൊണ്ട് തീയേറ്ററിൽ നിന്ന് തന്നെ സിനിമ ലാഭം കണ്ടെത്തുമെന്ന് ഉറപ്പായി.
ആദ്യ വാരം 75 തിയ്യറ്ററിൽ എത്തിച്ച പടം പ്രേക്ഷക മനം അനുകൂലമാക്കിയെടുത്ത ശേഷം അടുത്ത ആഴ്ച വ്യപകമായ റിലീസിന് ഒരുങ്ങുന്ന കച്ചവട തന്ത്രമാണ് പത്തു കൽപ്പനകളെ ബോക്സ് ഓഫീസ് ഹിറ്റ് ആക്കി മാറ്റാൻ സഹായിക്കുക. അഭിനേതാക്കൾക്ക് എല്ലാം എന്തെങ്കിലും ചെയ്യാൻ ഉണ്ടെന്ന നിലയിലേക്ക് തിരക്കഥ വളർന്നതോടെ ഗൗരവമുള്ള ഒരു പ്രമേയം ലളിതമായ ഭാഷയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിരിക്കുകയാണ് എന്ന് ആദ്യ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. അതി തീവ്രതയുള്ള വിഷയം പ്രേക്ഷകനെ മടുപ്പിക്കാതെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ജോലി ഏറെക്കുറെ ഭംഗിയായി തന്നെ ഡോണും കൂട്ടരും പൂർത്തിയാക്കിയിട്ടുണ്ട്.
വാർത്തകളിൽ നിറയുന്ന പ്രൊമോഷൻ, മീരക്ക് അഭിവാദ്യം നേർന്നു ട്രോൾ പറക്കുന്നു
നല്ല കഥയും ദൃശ്യാ ഭാഷയും മാത്രം പോരാ മാദ്ധ്യമങ്ങൾ നൽകുന്ന പ്രൊമോഷൻ കൂടി ഉണ്ടെങ്കിലേ ഇനിയുള്ള കാലം മലയാള സിനിമ ശ്രദ്ധിക്കപ്പെടൂ എന്ന പാഠമാണ് പുലിമുരുകന് ശേഷം മലയാള സിനിമാലോകം പഠിച്ചു കൊണ്ടിരിക്കുന്നത്. സാധാരണ സിനിമ പരസ്യത്തിനൊപ്പം മാദ്ധ്യമ ലോകത്തെ കൂടെ നിർത്തിയുള്ള പ്രൊമോഷനും ഇപ്പോൾ സിനിമ വിജയത്തിന് അനിവാര്യമാകുകയാണ്. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയ പത്തു കൽപ്പനകളുടെ അണിയറ പ്രവർത്തകർ നായികയെ തന്നെ മുന്നിൽ നിർത്തിയാണ് വാർത്ത പ്രാധാന്യം ഉറപ്പിച്ചത്.
സിനിമയുടെ കഥാതന്തുമായി യോജിച്ചു പോകുന്ന ജിഷാ വധക്കേസിന് ഇപ്പോഴും വാർത്ത പ്രാധാന്യം ഉണ്ടെന്നു മനസിലാക്കിയ സിനിമ ടീം ജിഷയുടെ അമ്മയെയും മീര ജാസ്മിനെയും ഒന്നിച്ചിരുത്തി നടത്തിയ പത്രസമ്മേളനവും തലക്കെട്ടുകൾ പിടിച്ചു പറ്റി. കോടതിക്ക് ശിക്ഷിക്കാൻ പറ്റിയില്ലെങ്കിൽ മകളുടെ ഘാതകനെ തനിക്കു വിട്ടു തരണം എന്ന് പ്രത്യേക ഷോ കണ്ട ശേഷമാണു ജിഷയുടെ അമ്മ പ്രതികരിച്ചത്. എന്നാൽ പെണ്ണിനോട് ഇത്തരം ക്രൂരത ചെയ്യുന്നവന്റെ ലിംഗഛേദം തന്നെ നടത്തണമെന്ന മീരയുടെ അഭിപ്രായവും മാദ്ധ്യമ ലോകവും സോഷ്യൽ മീഡിയയും നന്നായി ആഘോഷിക്കുന്നുണ്ട്. അതിനിടെ മീരയുടെ രണ്ടാം വരവ് ആഘോഷമാക്കി ട്രോളർമാർ രംഗ പ്രവേശം ചെയ്തതും സിനിമക്ക് തുണയായി മാറുകയാണ്.
Stories you may Like
- ഒമ്പതു വർഷത്തിന് ശേഷം തമിഴ് സിനിമയിൽ അഭിനയിക്കാൻ മീര ജാസ്മിൻ
- ഞാൻ ഒരുപാട് മാറിയിട്ടുണ്ട്, ജീവിതം എന്നെ ഒരുപാട് പഠിപ്പിച്ചു: മീര ജാസ്മിൻ
- ഷാജൻ സ്കറിയയ്ക്കൊപ്പമെന്ന് യുഎൻഎ
- നഴ്സസ് ഡേ അവാർഡ് കായംകുളം താലൂക്ക് ആശുപത്രിയിലെ ഷിൽഡാ സെബാസ്റ്റ്യന്
- രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കലാപശ്രമം, 'ബുൾഡോസർ' പ്രയോഗവുമായി അധികൃതർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്