ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻകാരംകൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറു പണം കൊടുത്തവൻ ചന്തു; മാറ്റച്ചുരിക ചോദിച്ചപ്പോൾ മറന്നുപോയെന്നു കളവു പറഞ്ഞവൻ ചന്തു; അങ്കത്തളർച്ചയിൽ കിടന്ന വീരന്റെ നാഭിയിൽ കുത്തുവിളക്കിന്റെ തണ്ടു താഴ്ത്തി മാറ്റാൻ കൂട്ടത്തിലേക്ക് രക്ഷപ്പെട്ടവൻ ചന്തു; മലയാളി കണ്ടതും കേട്ടതുമായ ശരികൾക്കും തെറ്റുകൾക്കുമിന്ന് മുപ്പതു വയസ്സ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പാടിപ്പഴകിയ കഥകളിൽ കേട്ടറിഞ്ഞ ചതിയൻ ചന്തുവിന്റെ കഥകൾക്ക് വേറിട്ട വീര പരിവേഷം ചമച്ചിട്ട് ഇന്നേക്ക് 30 വർഷം. കേട്ടുപഴകിയ ചന്തുവിന്റെയും ആരോമലിന്റെയും ഉണ്ണിയാർച്ചയുടെയും ജീവിതത്തിന്റെ മാറ്റിയെഴുത്ത് കൂടിയായിരുന്നു ഒരു വടക്കൻ വീരഗാഥ എന്ന സിനിമ. അതു വരെ ആരും പറയാനും പാടാനും ചിന്തിക്കാനും പോലും ശ്രമിക്കാതിരുന്ന കഥ പറഞ്ഞ എംടിയുടെ തന്നെ ശക്തമായ തിരക്കഥയും സംഭാഷണങ്ങളും കൂടി ചേർന്നപ്പോൾ മലയാളി ഒരിക്കലും മറക്കാത്ത മാസ്റ്റർ പീസ് ജന്മം കൊള്ളുകയായിരുന്നു. മമ്മൂട്ടിയും സുരേഷ്ഗോപിയും മാധവിയുമെല്ലാം കഥാപാത്രങ്ങളായി ജീവിച്ചു. ഇതെല്ലാം പാകത്തിന് ചേർത്തൊരുക്കാൻ ഹരിഹരൻ എന്ന പ്രതിഭയായ സംവിധായകനും.
1989 ഏപ്രിൽ 14നാണ് ൽ ആണ് എം ടിയും ഹരിഹരനും ചേർന്നൊരുക്കിയ ഒരു വടക്കൻ വീരഗാഥ പ്രദർശനത്തിനെത്തിയത്. അതിന് ഒരു പാടു വർഷം മുൻപേ എം ടിയുടെ മനസ്സിൽ നല്ലവനായ ചന്തു ജനിച്ചുകഴിഞ്ഞിരുന്നു. ഹരിഹരന്റെ മനസ്സിൽ വടക്കൻപാട്ട് എന്ന ആശയം ഇട്ടുകൊടുത്തത് ബോബൻ കുഞ്ചാക്കോയാണ്. ഉദയായുടെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയതിൽ വടക്കൻപാട്ടുകൾക്ക് വലിയ പങ്കുണ്ട്. അതു കണ്ടു വളർന്ന ബോബന്റെ മനസ്സിൽ വടക്കൻപാട്ട് ചിത്രങ്ങളോട് എന്തെന്നില്ലാത്ത ഭ്രമമായിരുന്നു.
ബോബൻ ഹരിഹരനോടു മനസ്സ് തുറന്നു. വടക്കൻപാട്ടുചിത്രങ്ങൾ കണ്ടിട്ടുണ്ട് എന്നല്ലാതെ ഹരിഹരന്റെ മനസ്സിൽ അങ്ങനെയൊരു സിനിമ ഉണ്ടായിരുന്നില്ല. അത്തരം ചിത്രങ്ങൾ ചെയ്യാൻ താത്പര്യം കുറവാണെന്ന് ഹരിഹരൻ ബോബനോട് തുറന്നുപറഞ്ഞു. വേണമെങ്കിൽ വടക്കൻപാട്ടുകഥ പുതിയ രൂപത്തിലാക്കി ഒരുകൈ നോക്കാം. ആ അഭിപ്രായം ബോബനും ഇഷ്ടമായി.
എം ടിക്ക് ആദ്യം ചന്തുവിന്റെ ഈ കഥ നോവലായി എഴുതണോ സിനിമയായി എഴുതണോ എന്ന് സംശയമുണ്ടായിരുന്നു. അപ്പോഴാണ് ബോബൻ ഈ ആശയം പറഞ്ഞകാര്യം ഹരിഹരൻ എം ടിയെ അറിയിച്ചത്. അതോടെ എം. ടി. പിന്നെയും വടക്കൻപാട്ടുകഥകളെക്കുറിച്ച് ആലോചന തുടങ്ങി. ഉണ്ണിയാർച്ച എന്തുകൊണ്ട് ആരോമലിനോട് അനീതികാട്ടി എന്നതായിരുന്നു അതിൽ ഏറ്റവും പ്രധാന ചോദ്യം. മറ്റൊന്ന് ആരോമലിന് എന്തുകൊണ്ട് ചന്തുവിനോട് ഇത്ര കടുത്ത അമർഷം ഉണ്ടായി? ഈ ചോദ്യങ്ങൾ തന്നെയാണ് എം. ടി യെ ചന്തുവിലേക്കു കൊണ്ടുവന്നത്.
എം ടിയുടെ മിക്ക കഥകളിലും തിരസ്കരിക്കപ്പെട്ടവനെ നായകനാക്കാറുണ്ട്. ക്രിയാത്മകമായ ഒരു പ്രതികരണമാണിത്. ഈ നായകന്മാർക്കെല്ലാം എം ടിയോടുതന്നെ സാമ്യവുമുണ്ട്. പല പഠനങ്ങളിലും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചന്തുവിനെ വെച്ച് എം ടി. തിരക്കഥ എഴുതാൻ തുടങ്ങി. എന്നാൽ ഈ സമയം ബോബൻ കുഞ്ചാക്കോ ഈ പദ്ധതി ഉപേക്ഷിച്ചു. ഹരിഹരനും എം ടിയും അതു കാര്യമാക്കാതെ മുന്നോട്ടുപോയി.ഇതിനിടെ മറ്റൊരു പദ്ധതിയുമായി നിർമ്മാതാവ് പി.വി. ഗംഗാധരൻ ഹരിഹരനെയും എം ടിയെയും തേടിയെത്തി.
ഒരു ചരിത്രകഥയായിരുന്നു അദ്ദേഹത്തിനാവശ്യം. പെട്ടെന്ന് എം ടിയുടെ മനസ്സിൽ വന്നത് പഴശ്ശിരാജയാണ്. ചന്തുവിനെ മാറ്റിവെച്ചിട്ട് എം ടിയും ഹരിഹരനും പഴശ്ശിരാജയിലേക്കു കടന്നു. അതിനൊരു വൺലൈനും തയ്യാറാക്കി. ഈ സമയത്ത് 1921 എന്ന ചിത്രത്തിന്റെ കഥാംശങ്ങൾ പുറത്തുവന്നു. ചരിത്രപ്രാധാന്യമുള്ള കഥയായിരുന്നു അത്. സ്വാതന്ത്ര്യസമരവുമായി ബന്ധമുള്ളതുകൊണ്ട് ഏകദേശം പഴശ്ശിരാജയുടെ അതേ പശ്ചാത്തലവുമാണ്. ഇതുവേണോയെന്ന് എം ടിയും ഹരിഹരനും പി.വി.ജിയും ആലോചിച്ചു. ഒടുവിൽ ആ കഥ മാറ്റിവെക്കാൻ തീരുമാനിച്ചു. പകരം ചന്തുവിന്റെ കഥ എം ടിയും ഹരിഹരനും കൂടി പി.വി.ജിക്കു മുന്നിൽ അവതരിപ്പിച്ചു. പി.വി.ജി. പൂർണമായും ആ കഥ സ്വീകരിച്ചു. അങ്ങനെയാണ് നല്ലവനായ ചന്തു മലയാളിക്കു മുന്നിലെത്താൻ വഴിയൊരുങ്ങിയത്.
മിത്തുകളുടെ പൊളിച്ചെഴുത്തായിരുന്നു എം ടിയുടെ 'ഒരു വടക്കൻ വീരഗാഥ' എന്ന സിനിമ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇന്നും വീറോടെ കേൾക്കുന്ന ചുരികയുടെ ശബ്ദമാണ് ഈ ക്ലാസിക്ക്. ഒരു പക്ഷേ ഇന്നത്തെ എതു ബ്രഹ്മാണ്ഡ സിനിമകളോടും കിടപിടിക്കുന്ന തരത്തിൽ എംടി-ഹരിഹരൻ-മമ്മൂട്ടി ത്രിമൂർത്തികൾ ചരിത്രമാക്കിയ സിനിമ.
മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും കരുത്തും കാമ്പുമുള്ള കഥാപാത്രങ്ങളുടെ പട്ടികയെടുത്താൽ അതിൽ ചന്തുവിന്റെ സ്ഥാനം വളരെ വലുതാണ്. ശബ്ദത്തിലും രൂപത്തിലും ഭാവത്തിലും മമ്മൂട്ടി അല്ലാതെ മറ്റൊരു നടനെയും ചന്തുവായി സങ്കൽപ്പിക്കാൻ മലയാളിക്ക് കഴിയാത്തതും അതുകൊണ്ട് തന്നെയാണ്. മികച്ച നടനുള്ള ദേശീയ പുരസ്ക്കാരമടക്കം മമ്മൂട്ടിയുടെ കയ്യിൽ ഈ സിനിമ ഭദ്രമാക്കി.
മുപ്പത് വർഷങ്ങൾക്കിപ്പുറവും ഈ സിനിമ ഇന്നും എല്ലാ തലമുറകൾക്കും പ്രിയപ്പെട്ടതാവുന്നതും ഈ ചേരുവകൾ കൊണ്ടാണ്. ചതിയനായും വഞ്ചകനായും ചരിത്രത്തിൽ തഴയപ്പെട്ട ചന്തു എന്ന കഥാപാത്രത്തിന്റെ പൊളിച്ചെഴുത്തായിരുന്നു എം ടിയുടെ ആദ്യ വെല്ലുവിളി. കൃത്യമായ പഠനത്തിന് ശേഷം വെള്ളിത്തിരയുടെ ഭാഷയിലേക്ക് അത് എഴുതിവച്ചു. പിന്നീട് ആരാകണം ഈ ചന്തു എന്ന ചോദ്യത്തിന് അധികം ചിന്തിക്കേണ്ടി വന്നില്ല. 'മമ്മൂട്ടി'. അയാൾക്ക് മാത്രമേ ഈ വേഷം ചെയ്യാൻ സാധിക്കൂവെന്ന് അത്ര ഉറപ്പായിരുന്നെന്ന് എംടി തന്നെ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്.
കാലാതിവർത്തിയായി നിലകൊള്ളുന്ന ഒട്ടേറെ സംഭാഷണങ്ങളും പാട്ടുകളും നിറഞ്ഞ ഒരു ചലച്ചിത്ര ചരിത്രഭാഷ്യം കൂടിയാണ് ഒരു വടക്കൻ വീരഗാഥ. ചതിയൻ എന്ന മുദ്രയിൽ നിന്നും ചന്തു പലയാനം ചെയ്യുന്നത് ചാട്ടുളി പോലെ കയ്യടക്കമുള്ള സംഭാഷണങ്ങളിൽ കൂടിയായിരുന്നു. മലയനോട് തൊടുത്തു മരിച്ച അച്ഛന്റെ മകനായും, പൊന്നിനും പണത്തിനുമൊപ്പം തൂക്കി നോക്കിയപ്പോൾ നിഷ്കരുണം ചതിക്കപ്പെട്ട കാമുകനായും, സ്നേഹം പങ്കുവച്ചപ്പോൾ കൈവിറച്ച ഗുരുവിന്റെ ശിഷ്യനായുമൊക്കെ ജീവിതം ചന്തു തന്നെ തുറന്നു പറയുന്നു.
'മാലോകരുടെ ചോദ്യത്തിനോ നിനക്കോ മറുപടി വേണ്ടത്. നീ അടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും. ചിരിച്ചു കൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും.' പല വേദികളിലും ഇന്നും സജീവ ചർച്ചയാണ് ഈ വാചകം. എതിർത്തും അനുകൂലിച്ചും പുതിയ തലം തേടുന്ന തരത്തിൽ മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ സംഭാഷണം നിലനിൽക്കുന്നു. അന്ന് തിയറ്ററിൽ ആവേശകയ്യടിയിൽ മുങ്ങിയ വാചകം ഇന്ന് വിമർശനത്തിന്റെ ചൂടേൽക്കുന്നതും സിനിമയുടെ വിജയം തന്നെയെന്ന് കുറിക്കാം.
വാൾ പയറ്റിലും കുതിരസവാരിയിലും കളരിമുറകളിലും എന്തിന് ഭാഷയുടെ ഉപയോഗത്തിലും മമ്മൂട്ടി എന്ന നടന്റെ സൂക്ഷ്മതയും സമർപ്പണവും ഈ സിനിമയിൽ കാണാം. സിനിമയുടെ അവസാനഭാഗത്ത് കണ്ണുനിറഞ്ഞ് പോരാളിയെ പോലെ 'ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ' എന്ന പറയുന്നതിലൂടെ ചേകവരുടെ വീര്യം വ്യക്തമാക്കുന്നു. അതിനൊപ്പം ശബ്ദം കൊണ്ട് ഭാവം പകർന്ന ഒട്ടേറെ ഡയലോഗുകൾ. ദൃശ്യങ്ങളില്ലാതെ കണ്ണടിച്ചിരുന്നു കേട്ടാൽ പോലും ആ മുഖം മനസിൽ തെളിയുന്ന തരത്തിൽ മമ്മൂട്ടി അത് അനായാസം ചെയ്തുവച്ചു.'എനിക്ക് പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ' എന്ന വാചകം പ്രേക്ഷകനെ ഉൾക്കിടിലം കൊള്ളിക്കാതിരിക്കുന്നതെങ്ങനെ എന്ന് നിരൂപകരും പലകുറി ചോദിച്ചുപോയിട്ടുണ്ട്.
മനസ്സിനെ കുളിരണിയിക്കുന്ന ഗാനങ്ങളും ദൃശ്യഭംഗിയും ചേർന്ന് അനുപമമായ ചലച്ചിത്ര അനുഭവമാണ് വടക്കൻ വീരഗാഥ മലയാളിക്ക് നൽകിയത്. കളരി വിളക്ക് തെളിഞ്ഞതാണോ കുന്നത്തു സൂര്യൻ ഉദിച്ചതാണോ എന്നു തുടങ്ങുന്ന ഗാനം പുരുഷ സൗന്ദര്യത്തിന്റെ മറക്കാനാവാത്ത വർണ്ണനയാണ്. ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ എന്ന ഗാനം മുപ്പതു വർഷത്തിനിപ്പുറവും ഹൃദ്യമായ അനുഭൂതിയാണ് മലയാളിക്ക് സമ്മാനിക്കുന്നത്.
മിത്തുകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ആൾക്കൂട്ടം എഴുത്തുകാരോടും കലാകാരന്മാരോടും പറയുന്ന പുത്തൻ കാലത്ത് ഒരു വടക്കൻ വീരഗാഥ എന്ന സിനിമയും മലയാളത്തിൽ ഇറങ്ങുകയും ഹിറ്റാകുകയും ചെയ്തു എന്നത് തന്നെ കേരളം എങ്ങോട്ടാണ് നടക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്