Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എംടി വാസുദേവൻ നായരുമായുള്ള കരാർ കാലാവധി കഴിഞ്ഞിട്ടെല്ലെന്ന് പറഞ്ഞ് പറ്റിച്ചു; ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ 'വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത' ഇന്റർനാഷണൽ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാൽ പ്രൊജക്ട് അവസാനിപ്പിക്കുന്നു; മഹാഭാരത്തിന്റെ നിർമ്മാണത്തിൽ നിന്ന് ഡോ എസ് കെ നാരായും പിന്മാറി; ശ്രീകുമാർ മേനോൻ ചിത്രം വീണ്ടും അനിശ്ചിതത്വത്തിലേക്ക്

എംടി വാസുദേവൻ നായരുമായുള്ള കരാർ കാലാവധി കഴിഞ്ഞിട്ടെല്ലെന്ന് പറഞ്ഞ് പറ്റിച്ചു; ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ 'വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത' ഇന്റർനാഷണൽ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാൽ പ്രൊജക്ട് അവസാനിപ്പിക്കുന്നു; മഹാഭാരത്തിന്റെ നിർമ്മാണത്തിൽ നിന്ന് ഡോ എസ് കെ നാരായും പിന്മാറി; ശ്രീകുമാർ മേനോൻ ചിത്രം വീണ്ടും അനിശ്ചിതത്വത്തിലേക്ക്

സ്വന്തം ലേഖകൻ

എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി  ശ്രീകുമാരൻ മേനോൻ സംവിധാനം ചെയ്യാനിരുന്ന മഹാഭാരതം വീണ്ടും പ്രതിസന്ധിയിലേക്ക്. ബി ആർ ഷെട്ടിക്ക് ശേഷം നിർമ്മാതാവായി എത്തിയ ഡോ എസ് കെ നായരും പ്രൊജക്ടിൽ നിന്ന് പിന്മാറിയതോടെയാണ് സിനിമ വീണ്ടും അനിശ്ചിതത്തിലായത്.എം ടി വാസുദേവൻ നായരുമായുള്ള 'രണ്ടാമൂഴ'ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞു പറ്റിച്ചതിനാലാണ് 

എസ്.കെ.നാരായണൻ നിർമ്മാണത്തിൽ നിന്നും പിന്മാറിയതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ഫേസ്‌ബുക്കിൽ കുറിച്ചു.ആയിരം കോടി രൂപ ചെലവിൽ ഒരുക്കുന്ന 'മഹാഭാരതം' സിനിമയുടെ അവസാനവട്ട ചർച്ച പുരോഗമിക്കുകയാണെന്നും ഡോ.എസ്.കെ നാരായണനാണ് പുതിയ നിർമ്മാതാവ് എന്നും അഭയക്കേസിൽ നിയമപോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കൽ ഫേസ്‌ബുക്കിലുടെ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ പ്രൊജക്ടിൽ നിന്നും പിന്മാറിയ കാര്യം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജോമോൻ വ്യക്തമാക്കിയിരിക്കുന്നത്.

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
MT വാസുദേവൻ നായരുടെ 'രണ്ടാമൂഴം' നോവൽ ആസ്പദമാക്കി ആയിരം കോടി രൂപ മുടക്കി നിർമ്മിക്കാൻ തീരുമാനിച്ച 'മഹാഭാരതം' എന്ന സിനിമ പ്രോജെക്ടിൽ നിന്നും നിർമ്മാതാവ് ഡോ. SK നാരായണൻ പിന്മാറി.MT വാസുദേവൻ നായരുമായുള്ള 'രണ്ടാമൂഴ'ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ നിർമ്മാതാവ് ഡോ. SK നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമ്മാണത്തിൽ നിന്നും പിന്മാറിയത്. MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കരാർ കാലാവധി പന്ത്രണ്ടു വര്ഷത്തേക്കാണെന്നു നിർമ്മാതാവിനോടു ശ്രീകുമാർ മേനോൻ പറഞ്ഞതു കളവാണെന്നു ബോധ്യപെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോൻ എന്ന വഞ്ചകനെ വെച്ച് ഈ സിനിമ പ്രൊജെക്ടുമായി മുന്നോട്ടു പോകാൻ നിർമ്മാതാവിനു താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

നാലു വർഷത്തിനുള്ളിൽ 'രണ്ടാമൂഴ'ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കിൽ കരാർ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു MT വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാർ കാലാവധി നാലു വർഷം കഴിഞ്ഞതിനു ശേഷം MT ശ്രീകുമാർ മേനോന് വക്കീൽ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നൽകാത്തതിനെ തുടർന്ന് 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് MT കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോൾ സബ് കോടതി MT ക്ക് തിരക്കഥ തിരിച്ചു നൽകിക്കൊണ്ട് ഉത്തരവിട്ടിരുന്നു.

ഈ വസ്തുതയെല്ലാം ശ്രീകുമാർ മേനോൻ മറച്ചു വെച്ചും തെറ്റിദ്ധരിപ്പിച്ചും കൊണ്ടാണ് ഡോ. SK നാരായണനുമായി ചേർന്ന് 'രണ്ടാമൂഴം' സിനിമ പ്രൊജക്ടുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരിൽ 250 ഏക്കർ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിങ് നടത്തുവാൻ നിർമ്മാതാവ് ഡോ. SK നാരായണൻ സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡൽ ആക്കാനായിരുന്നു പ്രൊജക്റ്റ്. എന്നാൽ ശ്രീകുമാർ മേനോൻ എന്ന സംവിധായകൻ 'വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത' ഇന്റർനാഷണൽ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രൊജക്റ്റ് അവസാനിപ്പിക്കാൻ നിർമ്മാതാവ് തീരുമാനിച്ചത്.

<p>കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീകുമാർ മേനോനും ഡോ. SK നാരായണനും തമ്മിൽ കരാർ ഒപ്പു വെച്ച് ഈ പ്രൊജക്ടുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് എന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വിവരം ഞാൻ ഫേസ്‌ബുക്കിൽ കൊടുക്കാനിടയായതു കൊണ്ടാണ് ഇപ്പോൾ ഈ വിവരം അറിയിക്കേണ്ടി വന്നത്.

ജോമോൻ പുത്തൻപുരയ്ക്കൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP