കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ആ സസ്പെൻസ് അറിയാൻ ടിക്കറ്റിനായി ആളുകളുടെ നെട്ടോട്ടം; ഹൈദരാബാദിൽ ടിക്കറ്റ് കിട്ടാൻ രണ്ട് കിലോ മീറ്റർ ക്യൂ നിന്ന് ആരാധകർ; മലയാളം അടക്കം നാല് ഭാഷകളിൽ എത്തുന്ന ചിത്രം റിലീസ് ചെയ്യുന്നത് 6,500 തീയറ്ററുകളിൽ; ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും ഭേദിക്കാനൊരുങ്ങി രാജമൗലി ചിത്രം
തിരുവനന്തപുരം: കട്ടപ്പ എന്തിനാണ് ബാഹുബലിയെ പിന്നിൽനിന്നു കുത്തിക്കൊന്നത്? ബാഹുബലി സിനിമയുടെ ഒന്നാംഭാഗം ഇറിയത് 2015 ജൂലൈ ഒന്നിനായിരുന്നു. അന്നു മുതൽ പ്രേഷകർ ചോദിക്കുന്ന ചോദ്യമാണിത്. ഉത്തരം ലഭിക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം. വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബാഹുബലി ദ കൺക്ലൂഷൻ ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വിസ്മയമാണ് തെലുങ്കു സംവിധായകൻ രാജമൗലി തയാറാക്കുന്ന ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും. പൊതുജനം ഇത്രയധികം വ്യാപകമായി ചർച്ച ചെയ്ത മറ്റൊരു സിനിമ ഇന്ത്യയിൽ ഉണ്ടാകില്ല. 180 കോടി ചെലവിട്ട് നിർമ്മിച്ച ചിത്രത്തിന്റെ ഒന്നാം ഭാഗമായ ബാഹുബലി ദ ബിഗിനിങ് ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ്. 650 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. രണ്ടാം ഭാഗമായ ബാഹുബലി ദ കൺക്ലൂഷൻ 250 കോടി ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.
അതിതീവ്രവായ യുദ്ധരംഗങ്ങളായും മറ്റു ദൃശ്യവിസ്മയങ്ങളാലും സിനിമയുടെ ഒടുക്കമുള്ള സസ്പെൻസുംകൊണ്ട് ഇന്ത്യൻ പ്രേഷകർക്ക് ഇതുവരെ പരിചിതമല്ലാത്ത അനുഭവമാണ് ബാഹുബലി സിനിമ സമ്മാനിച്ചത്. ഒന്നാം ഭാഗത്തെ കടത്തിവെട്ടുന്നതായിരിക്കും രണ്ടാം ഭാഗമെന്നു പ്രേഷകർ പ്രതീക്ഷിക്കുന്നു. അതോടൊപ്പം കട്ടപ്പ എന്ന മകിൾമതി രാജ്യത്തെ അടിമ, രാജാവായ ബാഹുബലിയെ എന്തിനു കൊന്നുവെന്ന ഏറ്റവും വലിയ സസ്പെൻസ് ചോദ്യത്തിനുള്ള ഉത്തരവും പ്രേഷകർ കാത്തിരിക്കുന്നു.
പ്രഭാസ്, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ തുടങ്ങിയവർ തന്നെയാണ് ബാഹുബലി രണ്ടാം ഭാഗത്തിലും മുഖ്യ വേഷങ്ങളിലെത്തുന്നത്. തമിഴിലും തെലുങ്കിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം മലയാളമടക്കം 36 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. വെള്ളിയാഴ്ചത്തെ റിലീസ് തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ അഡ്വാൻസ് ബുക്കിങ് നാലു ദിവസം മുമ്പേ ആരംഭിച്ചിരുന്നു. ടിക്കറ്റുകളെല്ലാം ഏതാണ്ട് പൂർണമായി വിറ്റഴിഞ്ഞുകഴിഞ്ഞു. പല തിയേറ്ററുകളിലും ആദ്യദിനത്തെ ഷോയ്ക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ.
ഓൺലൈനുകളിലും ടിക്കറ്റ് വിറ്റുപോയ അവസ്ഥയാണ്. ബാഹുബലി 2 വിന്റെ ടിക്കറ്റിനായി ആളുകൾ പരക്കം പായുമ്പോൾ ഹൈദരാബാദിൽ വലിയ ക്യൂ ആണ്. സ്ഥലത്തെ പ്രസാദ് മൾടിപ്ലക്സ് തിയറ്ററിന് മുന്നിൽ മൂന്നു കിലോമീറ്റർ നീളത്തിലാണ് ക്യൂ ഉണ്ടായത്. വ്യാഴാഴ്ച രാവിലെ ഏഴുമണി മുതൽ ടിക്കറ്റിനായി ആളുകൾ ക്യൂ നിൽക്കുകയായിരുന്നു.
9,000 തിയററ്ററുകളിലാണ് ബാഹുബലി 2 പ്രദർശനം ആരംഭിക്കുന്നത്. ഇന്ത്യയിൽ മാത്രം 6,500 റിലീസിങ് സെന്ററുകളിലാണ് സിനിമയ്ക്കുള്ളത്. ഒരു ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ റിലീസ് റെക്കോഡിലേക്കാണ് ബാഹുബലി കുതിക്കുന്നത്. ഫോർ കെ ഫോർമാറ്റിൽ റിലീസ് ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ബാഹുബലി. സിനിമയ്ക്കായി 200ലധികം തിയറ്ററുകളാണ് ഫോർ കെ പ്രോജക്ടറിലേക്ക് മാറിയത്. ത്രീഡിയിലല്ലെങ്കിലും ഐമാക്സ് ഫോർമാറ്റിലെത്തുന്ന ചിത്രം പുതിയൊരു കാഴ്ചാനുഭവമായിരിക്കും.
250 കോടി രൂപ മുതൽ മുടക്കിലെത്തുന്ന ചിത്രം റിലീസിന് മുന്നേ 500 കോടിയലധികം നേടി കഴിഞ്ഞു. ആദ്യ ദിനം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോഡ് സിനിമയ്ക്ക് സ്വന്തമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രഖ്യാപനം. കേരളത്തിലും സിനിമയുടെ മുൻകൂർ ടിക്കറ്റ് ബുക്കിങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനത്തിലെ ടിക്കറ്റുകളെല്ലാം ഇതികം ആരാധകർ സ്വന്തമാക്കി കഴിഞ്ഞു. ആദ്യ പതിപ്പ് തീർത്ത ചരിത്രം രണ്ടാം ഭാഗം മാറ്റിയെഴുതുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.
ഇന്ത്യയിലെ മറ്റൊരു ചിത്രത്തിനും കിട്ടാത്ത വരവേൽപ്പോടെയാണ് ബാഹുബലി തിയറ്ററുകളിൽ എത്തുന്നത്. ബുധനാഴ്ച യുഎഇയിൽ ചിത്രം റിലീസ് ചെയ്തിരുന്നു. നൂറിൽ നൂറു മാർക്കും നൽകാവുന്ന ബാഹുബലി രണ്ടാം ഭാഗത്തിനെ ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളിൽ ഉള്ളതോ ആയ ഒരു സിനിമയെന്നു വിലയിരുത്താമെന്നാണ് യുഎഇ, യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധു പ്രതികരിച്ചത്.
ഇന്ത്യൻ സിനിമയിലെ മാത്രമല്ല ലോക ക്ലാസിക്ക് സിനിമകളിൽ ഒന്നായിരിക്കും ബാഹുബലി എന്നും ഉമൈർ പറയുന്നു. 'ഒന്നാം ഭാഗത്തിന് മുകളിൽ നിൽക്കുന്നതാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. ചിത്രത്തിന് ദൈർഘ്യവും കൂടുതലാണ്. മൂന്ന് മണിക്കൂർ നീളുന്ന ഈ ചിത്രം ഒരിക്കലും മടുപ്പിക്കുകയില്ല. ഒരു രംഗവും അനാവശ്യമായി തോന്നിയില്ല. യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും ഹോളിവുഡിനോട് കിടപിടിക്കുന്നതാണ്. റിച്ചാർഡ് അറ്റൻബറോയുടെ എ ബ്രിഡ്ജ് ടൂ ഫാർ, മെൽഗിബ്സന്റെ ഹാക്സോ റിഡ്ജ് എന്നീ ചിത്രങ്ങളിലേതുപോലെ ത്രസിപ്പിക്കുന്ന യുദ്ധരംഗങ്ങളാണ് ബാഹുബലിയുള്ളത്' - ഉമൈർ പറഞ്ഞു.
ഹാരി പോട്ടർ, ലോഡ് ഓഫ് റിങ്ങ്സ് എന്നീ ചിത്രങ്ങളോടാണ് ബാഹുബലി രണ്ടാം ഭാഗത്തെ ഉമൈർ സന്ധു ഉപമിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ പ്രകടനത്തേക്കാളും സിനിമയിലെ താരങ്ങളെല്ലാം ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും ബാഹുബലിയെ അവതരിപ്പിക്കുന്ന പ്രഭാസ് ആണ് അതിൽ ഏറ്റവും മികച്ചതെന്നും ഉമൈർ പറയുന്നു. തിരക്കഥയും ഗ്രാഫിക്സും എല്ലാം ആദ്യഭാഗത്തേക്കാൾ മികച്ചതാണെന്നാണ് ഉമൈർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍