Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കനത്ത മഴയിൽ നാശനഷ്ടം സംഭവിച്ചിടത്ത് വൻവരവേൽപ്പ് ലഭിച്ചില്ല; കലിമൂത്ത വിജയ് കാന്ത് സ്വന്തം പാർട്ടിയിലെ എംഎൽഎയെ പരസ്യമായി തല്ലി; ക്യാപ്ടൻ വീണ്ടും വിവാദത്തിൽ

കനത്ത മഴയിൽ നാശനഷ്ടം സംഭവിച്ചിടത്ത് വൻവരവേൽപ്പ് ലഭിച്ചില്ല; കലിമൂത്ത വിജയ് കാന്ത് സ്വന്തം പാർട്ടിയിലെ എംഎൽഎയെ പരസ്യമായി തല്ലി; ക്യാപ്ടൻ വീണ്ടും വിവാദത്തിൽ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വളർന്നു വരുന്ന താരമാണ് സിനിമാതാരം കൂടിയായ വിജയ് കാന്ത്. എന്നാൽ, ക്യാപ്ടനെന്ന് പറഞ്ഞ് ജനങ്ങൾ താലോലിക്കുമ്പോഴും വിവാദങ്ങളുടെ തോഴൻകൂടിയാണ് അദ്ദേഹം. ഇത്തവണ സ്വന്തം പാർട്ടിയിലെ എംഎൽഎയെ പരസ്യമായി തല്ലിയാണ് വിജയ് കാന്ത് വിവാദത്തിൽ ചാടിയത്. വൻ ആൾക്കൂട്ടം കണ്ടുനിൽക്കെയാണ് വിജയകാന്ത് നയിക്കുന്ന ഡിഎംഡികെയുടെ കൂടല്ലൂർ എം.എൽഎ ശിവകൊളുന്തിനെ മർദ്ദിച്ചത്.

എംഎൽഎയെ കരണത്തടിക്കാനുള്ള കാരണമാണ് വിചിത്രം. കനത്ത മഴയിൽ നാശനഷ്ടം സംഭവിച്ച കൂടല്ലൂരിൽ സന്ദർശനം നടത്തുകയായിരുന്നു വിജയ് കാന്ത്. എന്നാൽ കൂടല്ലൂരിൽ എത്തിയ വിജയ്കാന്തിന് പ്രതീക്ഷിച്ച വരവേൽപ്പോ സൗകര്യങ്ങളൊ ലഭിച്ചില്ല. ഇതോടെ കലിമൂത്ത് വിജയ് കാന്ത് എംഎൽഎയെ മർദ്ദിക്കുകയായിരുന്നു. വിജയ് കാന്തിനെ എതിർത്തു പറഞ്ഞതാണ് മർദ്ദനമെന്നാണ് അറിയുന്നത്.

അതേസമയം തല്ലുകിട്ടിയെങ്കിലും ക്യാപ്ടനെ തള്ളിപ്പറയാൻ ശിവകൊളുന്ത് ഒരുക്കമല്ല. ഒരു കുട്ടിയോട് അദ്ധ്യാപകൻ പെരുമാറുന്നത് പോലെയായിരുന്നു വിജയകാന്ത് തന്നോട് പെരുമാറിയതെന്നും തന്നെ മർദ്ദിച്ചെന്ന വാർത്തകൾ മാദ്ധ്യമങ്ങൾ സൃഷ്ടിച്ചതാണെന്നും ശിവകൊളുന്ത് പറയുന്നു.സംഭവം ചർച്ചയായെങ്കിലും വിജയ്കാന്ത് ഇതുവരെ ഈ സംഭവത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. എന്തായാലും താരം കരണത്തടിക്കുന്ന രംഗങ്ങളുടെ വിഡിയോ സോഷ്യൽമീഡിയയിൽ തരംഗമായി കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP