കടമറ്റത്തു കത്തനാർ മാറ്റിമറിച്ചത് സ്വന്തം ജീവിതംതന്നെ; ഫോൺ വിളികൾ വരുന്നതുപോലും കത്തനാരച്ചനെ അന്വേഷിച്ച്: ജീവിതത്തെയും അഭിനയത്തെയും കുറിച്ച് പ്രകാശ് പോൾ മനസുതുറക്കുന്നു
ഒറ്റ അവസരം കൊണ്ട് ജീവിതം മാറുക. സ്വന്തം പേരു പോലും ആളുകൾ വിളിക്കാതെ വരിക. പ്രകാശ് പോളിന്റെ ജീവിതാവസ്ഥയാണ് ഇത്. എന്നാൽ പ്രകാശ് പോളെന്ന് പറഞ്ഞാൽ ആരും തിരിച്ചറിയില്ല. ഈ നടൻ പ്രേക്ഷകർക്ക് കടമറ്റത്ത് കത്തനാരാണ്. ആ ബഹുമാനവും വിശ്വാസവും മലയാളി കത്തനാർക്ക് നൽകുന്നു. ഇതു തന്നെയാണ് പ്രകാശ് പോൾ എന്ന നടന്റെ ബാക്കിയുള്ള സമ്പാദ്യം.
'കത്തനാർ ഹിറ്റായതോടെ ഞാനും ശ്രദ്ധിക്കപ്പെട്ടു. പക്ഷേ പ്രകാശ് പോൾ എന്ന പേര് അധികമാർക്കും അറിയില്ല. എനിക്കു വരുന്ന ഫോൺകോളുകളെല്ലാം 'അച്ചനല്ലേ' അല്ലെങ്കിൽ 'കത്തനാരല്ലേ' എന്നു പറഞ്ഞിട്ടാണ്. ആദ്യമെല്ലാം ഞാൻ തിരുത്തുമായിരുന്നു. ഞാൻ കത്തനാരല്ല കത്തനാരായി അഭിനയിക്കുന്ന പ്രകാശ് പോളാണ്. ഉടൻ മറുപടി വരും 'ശരി അച്ചോ' പിന്നീട് എനിക്കു മനസ്സിലായി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എത്ര തിരുത്തിയാലും പ്രേക്ഷകരുടെ മനസ്സിൽ കത്തനാരാണു ഞാൻ. പ്രകാശ് പോൾ എന്ന പേര് ആളുകളുടെ മനസ്സിൽ പതിയുന്നതേയില്ല. വനിതയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രകാശ് പോൾ തന്നെ സ്വന്തം അവസ്ഥ വിശദീകരിക്കുന്നു.
ആലപ്പുഴയിലെ നൂറനാടാണ് പ്രകാശ് പോളെന്ന കത്തനാരുടെ നാട്. പ്രീഡിഗ്രി മുതൽ പഠനം പല നാടുകളിലായിരുന്നു. 1993 ലാണ് ആദ്യമായി ഒരു സീരിയലിൽ അഭിനയിച്ചത്. യാദൃശ്ചികമായി ഒരു സുഹൃത്ത് വഴി വന്ന അവസരമായിരുന്നു അത്. ആ കഥാപാത്രം അത്ര നന്നായില്ലെന്നായിരുന്നു എന്റെ വിലയിരുത്തൽ. എന്നിട്ടും പിറ്റേ വർഷം മുതൽ ഈസ്റ്ററിനും ക്രിസ്തുമസിനുമെല്ലാം യേശുക്രിസ്തുവിന്റെ വേഷത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിത്തുടങ്ങി. എന്റെ രൂപം കാരണമാകണം അത്തരം വേഷങ്ങൾ തേടിയെത്തിയത്. പിന്നീട് ഷാജിയെമ്മിന്റെ നക്ഷത്രങ്ങൾ എന്ന സീരിയലിൽ അഭിനയിച്ചു. അഭിനേതാവ് എന്ന നിലയിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വേഷമാണത്. പിന്നീട് കുറച്ചുകാലം അഭിനയരംഗത്ത് കാര്യമായി ഒന്നും ചെയ്തില്ലമിനി സ്ക്രീനിലെ കത്തനാർ ഓർക്കുന്നു.
അപ്രതീക്ഷിതമായ സമയത്താണ് കടമറ്റത്തു കത്തനാർ എന്ന കഥാപാത്രം തേടിയെത്തിയത്. അറിയപ്പെടുന്ന പല നടന്മാരേയും ആ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. രൂപമാവാം എനിക്ക് തുണയായത്. കത്തനാരായി അഭിനയിക്കാൻ തുടങ്ങിയപ്പോൾ സീരിയൽ ഇത്രയും ശ്രദ്ധിക്കപ്പെടുമെന്നു കരുതിയിരുന്നില്ല. സീരിയലിന്റെ ടൈറ്റിൽ സോങ്ങിനുവേണ്ടി ദൂരെ നിന്നു നടന്നു വരുന്ന സീനുകളാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇടത്തേക്കാൽ മുന്നോട്ട് വച്ചിട്ടാണ് ഞാൻ നടക്കുക. കാലിനു ചെറിയ നീളവ്യത്യാസമുള്ളതുകൊണ്ട് കുതിച്ചു നടക്കുന്നത് പോലെയാണ് തോന്നുക. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ നടപ്പിന്റെ പ്രശ്നം പരിഹരിക്കണമെന്നു ഞാൻ തീരുമാനിച്ചു.
കാടിനു നടുവിലായിരുന്നു ഷൂട്ടിങ്. കുറച്ചു പറങ്കിമാവിലകൾ പെറുക്കിയെടുത്തു ഷൂസിനകത്തു വച്ച് നടന്നു നോക്കിയപ്പോൾ എന്റെ നടത്തം ശരിയായതായി തോന്നി. പ്രശ്നം പരിഹരിച്ച സമാധാനത്തോടെ ക്യാമറയ്ക്ക് മുന്നിലെത്തി. പിന്നീട് ഷൂട്ടിങ് ആരംഭിച്ചപ്പോൾ സംവിധായകൻ ടി എസ് സുരേഷ് ബാബു പറഞ്ഞു പ്രകാശിന്റെ നടത്തം ശരിയാകുന്നില്ലല്ലോ. ഇപ്പോഴാണ് നടത്തം ശരിയായത് ഞാൻ ഗമയിൽ പറഞ്ഞു. കഥയെല്ലാം കേട്ട സുരേഷ് പറഞ്ഞത് ആ ഇലകളെടുത്തു കളയാനാണ്. നീരസത്തോടെ ഞാനത് അനുസരിച്ചു കുതിച്ചുള്ള എന്റെ നടത്തമാണ് സുരേഷിനു നന്നായി തോന്നിയത്. എനിക്കു നേരെ തിരിച്ചും.
അതുപോലെ തന്നെയായിരുന്നു ഡബ്ബിങ്ങിന്റെ കാര്യവും. എന്റെ ശബ്ദം ഡബ്ബ് ചെയ്യാൻ കൊള്ളില്ലെന്നാണു ഞാൻ കരുതിയിരുന്നത്. മുമ്പ് അഭിനയിച്ച സീരിയലുകളിലെല്ലാം എനിക്ക് ശബ്ദം നൽകിയത് ഡബ്ബിങ് ആർട്ടിസ്റ്റുകളാണ്. കത്തനാരിൽ അഭിനയിക്കാനെത്തിയപ്പോൾ സുരേഷ് പറഞ്ഞു അഭിനേതാക്കൾ സ്വന്തം ശബ്ദം നൽകുന്നതാണ് നല്ലതെന്ന്. ആദ്യം ഞാൻ ഒഴിവാകാൻ നോക്കി. അവർ ക്ഷമയോടെ വീണ്ടും എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു. സീരിയൽ തുടങ്ങിക്കഴിഞ്ഞ് ആളുകളെല്ലാം വിളിച്ചു പറഞ്ഞത് ഞങ്ങൾക്ക് അച്ചന്റെ നടപ്പും സംസാരവുമാ ഇഷ്ടം എന്നാണ്. അത് കേട്ടപ്പോൾ ഞാൻ സംവിധായകൻ സുരേഷിനെ മനസ്സിൽ സ്തുതിച്ചു.
കത്തനാരിനുശേഷം അഭിനയരംഗത്ത് ഇടം കിട്ടാത്തതിൽ നിരാശയൊന്നുമില്ല. നല്ല കഥാപാത്രം വന്നാൽ ഞാൻ ഇനിയും അഭിനയിക്കും. ഈ ഇടവേള എനിക്കു പുതുമയേയല്ല. പണ്ടേ ഞാൻ സ്ഥിരമായി ഒരേ ജോലിയിൽ നിന്നിട്ടില്ല. പ്രീഡിഗ്രിക്കു പഠിക്കുന്ന കാലത്ത് പ്രൂഫ് റീഡറായി ജോലി നോക്കിയിരുന്നു. പിന്നീട് കോട്ടയത്ത് ഒരു പാരലൽ കോളേജ് നടത്തി. അത് അധികകാലം നീണ്ടുനിന്നില്ല. പുസ്തകങ്ങളോടും വായനയോടും ഇഷ്ടമുള്ള ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് പുസ്തക പ്രസാധകരെ ഒരുമിച്ചു ചേർത്ത് പുസ്തകങ്ങൾ പബ്ലിഷ് ചെയ്തിരുന്നു. ആദ്യം നല്ല രീതിയിൽ പ്രവർത്തിച്ചെങ്കിലും കുറച്ചു കാലത്തിനുശേഷം ആ സംഘം പിരിഞ്ഞു. കുറെക്കാലം ജോലിയില്ലാതെ വെറുതെയിരുന്നിട്ടുമുണ്ടെന്ന് പ്രകാശ് പോൾ പറയുന്നു.
അതിൽ നിന്ന് കരകയറാൻ ഒന്നര വർഷം മുമ്പാണ് വീഡിയോ പ്രൊഡക്ഷൻ സ്ഥാപനം തുടങ്ങിയത്. മക്കളായ ജീൻ പ്രകാശും ജിജിൻ പ്രകാശും സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കാൻ കൂടെയുണ്ട്. ജീൻ മലയാള സിനിമാ രംഗത്ത് സഹസംവിധായകനായി പ്രവർത്തിക്കുന്നുമുണ്ട്. ജിജിൻ ആർട്ടിസ്റ്റാണ്. ഭാര്യ ഐവി കോട്ടയം ദേവലോകത്ത് ബ്യൂട്ടിപാർലർ നടത്തുന്നു. ഒരു സിനിമയുടെ പിന്നണിയിലാണിപ്പോൾ ഞങ്ങളുടെ സ്ഥാപനം. ആ സിനിമ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യപ്പെടണമെന്നാണ് ആഗ്രഹമെന്ന് പ്രകാശ് പോൾ പറയുന്നു.
Stories you may Like
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- വെളിപ്പെടുത്തലുമായി സീരിയൽ നടി; വെള്ളയാണിയിലെ ഉപദ്രവം ചർച്ചകളിൽ
- ഇലക്ടറൽ ബോണ്ട്: സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു
- ഹൃദയാഘാതം: കന്നഡ ചലച്ചിത്ര ടിവി അഭിനേതാവ് നിതിൻ ഗോപി അന്തരിച്ചു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍