ബൈബിളും ഗുരുവായൂരപ്പനും ഖുറാനുമുണ്ട് ഞങ്ങളുടെ പൂജാമുറിയിൽ; മതത്തിന്റെ വേലിക്കെട്ടുകൾ മറന്നു ബീനയുടെ കൈപിടിക്കാൻ ധൈര്യം കിട്ടിയതും ആ ദൈവത്തിന്റെ പിന്തുണ കൊണ്ടാണ്; ഗായകനും നടനുമായ മനോജിന്റേയും അഭിനയജീവിതത്തിൽ സിൽവർ ജൂബിലി ആഘോഷിക്കുന്ന ബീന ആന്റണിയുടേയും ഒരു സസ്പെൻസ് ത്രില്ലർ നിറഞ്ഞ ജീവിതകഥ
കനൽക്കാറ്റ്എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് ബീന സിനിമയിൽ തുടക്കം കുറിക്കുന്നത്. ഇപ്പോൾ 25 വർഷമാകുന്നു. സിനിമയിൽ എത്തിയതും ഒരു സിനിമാ കഥ പോലെ രസകരമാണെന്ന് ബീന പറയുന്നു. അടുത്തിടെ വനിതയ്ക് നൽകിയ അഭിമുഖത്തിലാണ് ബീന ആന്റണി- മനോജ് ദമ്പതികളുടെ ഒരു സസ്പെൻസ് ത്രില്ലർ നിറഞ്ഞ ജീവിതകഥ പറയുന്നത്.
ഡിഗ്രി കഴിഞ്ഞ സമയത്ത് ബാങ്കിന്റെ ഇന്റർവ്യൂവിന് പോയതാണ്. തിരിച്ചുവരും വഴി വീടിനടുത്ത് ഷൂട്ടിങ്. കാണാൻ ഞാനും പോയി. അവിടെയുണ്ടായിരുന്ന ഒരാൾ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നുചോദിച്ചു. ഉണ്ടെന്നു ഞാൻ. പിറ്റേദിവസം അസിസ്റ്റന്റ് ഡയറക്ടർ വന്ന് അച്ഛനെ കണ്ടു. ഒരു ദിവസത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂ. പറവൂർ ഭരതൻ ചേട്ടന്റെ മോളായാണ് അഭിനയിച്ചത്. അത് നിമിത്തമായി കാണും, ഞാനൊരു പറവൂർക്കാരന്റെ ഭാര്യയുമായെന്ന് ബീന പറയുന്നു.
ദൂരദർശനിലെ 'ഇണക്കം പിണക്ക'മാണ് ആദ്യ സീരിയൽ, പിന്നെ 'ഒരു കുടയും കുഞ്ഞുപെങ്ങളും.' അതിനുശേഷം സിനിമയും സീരിയലുമായി ഞാൻ ഇവിടെയുണ്ടെന്ന് ബീന പറയുന്നു.
അമ്മ ലീലയായിരുന്നു ഞങ്ങളുടെ വീട്ടിലെ കലാകാരി. സ്കൂളിൽ പഠിക്കുന്ന കാലത്ത് പാട്ടും അഭിനയവും മിമിക്രിയും കവിതയെഴുത്തും അമ്മയ്ക്കുണ്ടായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ അച്ഛൻ പുരുഷോത്തമൻ പിള്ള പട്ടാളക്കാരനായിരുന്നു. മൂന്നുമക്കൾക്കും അമ്മയുടെ കഴിവിന്റെയൊക്കെ അംശം പകർന്നുകിട്ടി. മനു പറയുന്നു.
ഞാൻ ആദ്യമായി സ്റ്റേജിൽ കയറി പാടുന്നത് പറവൂർ ബോയ്സ് ഹൈസ്കൂളിൽ ആറാംക്ലാസിൽ പഠിക്കുമ്പോഴാണ്. ലളിതഗാന മത്സരത്തിന് 'മീൻ' എന്ന സിനിമയിലെ 'സംഗീതമേ... നിൻ പൂഞ്ചിറകിൽ...' എന്ന പാട്ടാണ് പാടിയത്. എനിക്കുമുമ്പേ പാടിയത് നല്ല ഉയരമുള്ള ഒരുത്തനായിരുന്നു. അവന്റെ പൊക്കത്തിനൊപ്പിച്ച് വച്ചിരുന്ന മൈക്കിലാണ് ഞാൻ പാടുന്നത്. പാടുമ്പോൾ എന്റെ കഴുത്ത് മുകളിലേക്ക് വളഞ്ഞിരിക്കുകയാണ്, നോട്ടം ആകാശത്തേക്കും. ദൈവത്തെ കണ്ട് പാടിയെന്ന് വേണമെങ്കിൽ പറയാം. ആദ്യമായി മൈക്കിൽ പാടുന്നതിന്റെ വിറയുണ്ടായിരുന്നെങ്കിലും സെക്കൻഡ് പ്രൈസ് കിട്ടി. കോളജിൽ പഠിക്കുന്ന കാലത്ത് പാട്ടുകാരനെന്ന ഇമേജ് വല്ലാതെ സന്തോഷിപ്പിച്ചിട്ടുണ്ട്. പക്ഷേ, ബോയ്സ് സ്കൂളിൽ നിന്ന് മിക്സഡ് കോളജിലേക്ക് ചെന്നപ്പോ ആകെ അങ്കലാപ്പ്. ഒരു സുഹൃത്ത് ഉപദേശിച്ചു, 'പെൺകുട്ടികളൊക്കെ ആരാധികമാരായുണ്ട്. അവരോട് വളവളാന്ന് സംസാരിക്കാൻ പോയാ ൽ ഉള്ള വില കൂടി പോകും.' ആദ്യമൊക്കെ അത് അക്ഷരംപ്രതി പാലിച്ചു. പിന്നെ എന്റെയീ ബലംപിടിത്തം കാരണം ആരും സംസാരിക്കാൻ വരാതായി. ആ ഉപദേശം തന്ന കൂട്ടുകാരനെ കാണാനിരിക്കുകയാണത്ര മനോജ്.
ദൂരദർശന്റെ 'ഐതിഹ്യമാല'യിൽ സാമൂതിരിപ്പാടിന്റെ വേഷം അഭിനയിച്ച് സീരിയലിലെത്തി. പക്ഷേ, അതോടെ വീട്ടുകാർക്ക് പേടിയായി ഞാൻ വഴിതെറ്റി പോകുമോ എന്ന്. നിർബന്ധം സഹിക്കാതെ ഗൾഫിലേക്ക് പോയി. മൂന്നരവർഷത്തെ പ്രവാസജീവിതം ഒരു വലിയ സത്യം മനസ്സിലാക്കിത്തന്നു, കലാകാരനായല്ലാതെ എനിക്ക് ജീവിക്കാനാകില്ല. മടങ്ങിവന്ന ശേഷം മിമിക്രി ട്രൂപ്പുകളിൽ ചേർന്നു ജീവിതം മുന്നോട്ടുപോയി. പിന്നീട് കേബിൾ യുഗത്തിൽ ചാനലുകൾ വന്നപ്പോൾ സീരിയലിൽ ഞങ്ങൾക്കും തിരക്കായി. മനോജ് പറയുന്നു.
മനോജ് നല്ലൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് കൂടിയാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിക്ക് വേണ്ടി 'ചേകവൻ' എന്ന സിനിമ മലയാളത്തിലേക്ക് വന്നപ്പോണ് ആദ്യമായി ഡബ്ബ് ചെയ്തത്. ബില്ല ടു' മലയാളത്തിലാക്കിയപ്പോ അജിത്തിനു വേണ്ടിയും ഡബ്ബ് ചെയ്തു. മോഹൻലാൽ നായകനായ'പുലിമുരുക'നിൽ തെലുങ്ക് നടൻ ജഗപതി ബാബുവിനു വേണ്ടിയും ഡബ്ബ് ചെയ്തു അഭിനയത്തിനിടയിൽ കിട്ടുന്ന സമയം ഡബ്ബിങ്ങിനു വിനിയോഗിക്കുമ്പോൾ ഒരു സന്തോഷം കൂടിയുണ്ട്, നമ്മുടെ ശബ്ദം തിരിച്ചറിയപ്പെടുന്നുണ്ടല്ലോ. മനോജ് പറയുന്നു.
അടിയുറച്ച ദൈവവിശ്വാസിയാണ് ഞാൻ. ദൈവാനുഗ്രഹം കിട്ടുക എന്നതും ദൈവത്തിൽ അടിയുറച്ച് വിശ്വസിക്കുക എന്നതും വളരെ വലിയ കാര്യമാണ്. ബൈബിളും ഗുരുവായൂരപ്പനും ഖുറാനുമുണ്ട് ഞങ്ങളുടെ പൂജാമുറിയിൽ. അച്ഛനാണ് ഇങ്ങനെ എല്ലാ ദൈവങ്ങളെയും വിശ്വസിക്കണമെന്നു ചിന്തിക്കാൻ പഠിപ്പിച്ചത്. കുട്ടിയായിരുന്നപ്പോൾ എന്നെ സ്കൂട്ടറിലിരുത്തി അച്ഛൻ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. പള്ളിയും കുരിശടിയും അമ്പലവും കാണുമ്പോഴെല്ലാം അച്ഛൻ നെഞ്ചിൽ കൈവച്ച് പ്രാർത്ഥിക്കും. പള്ളിയും കുരിശടിയും കണ്ട് അച്ഛനോട് ഞാൻ സംശയം ചോദിച്ചു 'അവിടെ ദൈവം ഉണ്ടോ' എന്ന്. അന്ന് അച്ഛൻ പറഞ്ഞ മറുപടി ഇതായിരുന്നു, 'എല്ലായിടത്തും ഉള്ളത് ഒരേ ദൈവമാണ്.' ആ വാക്ക് തന്നെ എന്റെ മോനെയും ഞാൻ പഠിപ്പിച്ചു.
മതത്തിന്റെ വേലിക്കെട്ടുകൾ മറന്ന് ബീനയുടെ കൈപിടിക്കാൻ ധൈര്യം കിട്ടിയതും ആ ദൈവത്തിന്റെ പിന്തുണ കൊണ്ടാണ്. കുടുംബത്തിലെ ആദ്യത്തെ മിശ്രവിവാഹമാണ് എന്റേത്. പക്ഷേ, അച്ഛനോ അമ്മയ്ക്കോ ബീന ക്രിസ്ത്യാനി ആണെന്നതിൽ എതിർപ്പൊന്നും ഇല്ലായിരുന്നു. അമ്മൂമ്മയ്ക്ക് മാത്രമായിരുന്നു അൽപം മുറുമുറുപ്പ്. അതുകൊണ്ട് പുള്ളിക്കാരിയോട് ക്രിസ്ത്യാനിയാണെന്ന് പറഞ്ഞില്ല. കല്യാണം കഴിഞ്ഞ് ബീന വീട്ടിൽ വന്ന കാലത്ത് ആരോ അമ്മൂമ്മയോട് പറഞ്ഞു ബീന ക്രിസ്ത്യാനിയാണെന്ന്. അന്നേരം അമ്മൂമ്മ തർക്കിച്ചു. 'കണ്ണില്ലാത്ത ഏതോ ഒരുത്തനാ ഇവൾ നായരുപെണ്ണല്ല എന്നു പറഞ്ഞത്' എന്നുപറഞ്ഞ് മനോജ് പറയുന്നു.
എന്റെ അപ്പച്ചനും അമ്മയ്ക്കുമൊന്നും വിവാഹത്തിന് യാതൊരു എതിർപ്പുമില്ലായിരുന്നു. മൂന്നുതവണ 41 ദിവസം വ്രതമെടുത്ത് ശബരിമലയ്ക്ക് പോയിട്ടുള്ള ആളാണ് അപ്പച്ചൻ. അപ്പച്ചന്റെ മരണശേഷം അമ്മ ഞങ്ങളുടെ കൂടെയാണെന്ന് ബീന.
ഇപ്പോൾ ഞങ്ങളുടെ സന്തോഷം മുഴുവൻ മകൻ ആരോമലിനെ ചുറ്റിപ്പറ്റിയാണ്. ഇപ്പോഴത്തെ വലിയ സന്തോഷം മോന് അവാർഡ് കിട്ടിയതാണ്. കഴിഞ്ഞ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ആരോമലിനായിരുന്നു. ചിന്മയ സ്കൂളിൽ അഞ്ചാംക്ലാസിലാണ് അവൻ പഠിക്കുന്നത്. കൂട്ടുകാരൊന്നും അവാർഡ് വാർത്ത വിശ്വസിച്ചില്ല എന്നുപറഞ്ഞ് അവൻ വിഷമത്തിലാണ്. അവാർഡ് കിട്ടിക്കഴിഞ്ഞ് ഫോട്ടോ ക്ലാസിൽ കൊണ്ടുപോയി കാണിക്കാം എന്നുപറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു. മനോജ് പറയുന്നു.
കുറേ സിനിമകളിലേക്ക് ഓഫർ വന്നിരുന്നു. പ്രസാദ് നൂറനാട് ഒ.എൻ.വി കുറുപ്പിന്റെ 'കുഞ്ഞേടത്തി' ഷോർട് ഫിലിമാക്കിയപ്പോൾ മോൻ അതിൽ അഭിനയിച്ചു. തിരുവനന്തപുരത്ത് പോയപ്പോൾ ഒ.എൻ.വി സാറിനെ കണ്ടിരുന്നു. 'നന്നായി വരട്ടെ' എന്നു തലയിൽ കൈവച്ച് അദ്ദേഹം മോനെ അനുഗ്രഹിച്ചു. 'കുഞ്ഞേടത്തി'യിലെ അഭിനയത്തിന് കിട്ടുന്ന മൂന്നാമത്തെ അവാർഡാണ് സ്റ്റേറ്റ് അവാർഡ്. ബീന പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്