ബോബി ചെമ്മണ്ണൂരിനെക്കുറിച്ച് എന്താണു ചർച്ച ചെയ്യേണ്ടത്? ബോബിക്കെതിരെയുള്ള കേസുകളെ കുറിച്ചു ധാരണയുണ്ടോ? ഈ വിവരങ്ങൾ അറിയിച്ചാൽ ചർച്ച ചെയ്യാം; വെറുതെ ഉണ്ടയില്ലാ വെടിവച്ചാൽ മറുപടി പറയാൻ വയ്യ: സോഷ്യൽ മീഡിയ പൊങ്കാലയ്ക്കു മറുപടിയുമായി വിനു വി ജോൺ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒടുവിൽ ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് മനസു തുറന്നു. ന്യൂസ് അവർ ചർച്ചയിൽ ബോബി ചെമ്മണ്ണൂർ വിഷയം കൊണ്ടു വരണമെന്നുള്ള സൈബർ ലോകത്തിന്റെ ആവശ്യം പൊങ്കാലയായി മാറിയപ്പോഴാണ് ഇക്കാര്യത്തിൽ അവതാരകൻ വിനു വി ജോൺ നിലപാടു വ്യക്തമാക്കിയത്.
ഫേസ്ബുക്കിൽ നിന്നും മറ്റും പ്രേക്ഷകരുടെ അഭിപ്രായമറിഞ്ഞശേഷം വൈകുന്നേരമുള്ള ന്യൂസ് അവർ ചർച്ചയുടെ വിഷയം തീരുമാനിക്കാം എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ നിലപാട്. തുടർന്നു ചാനലിന്റെ ഫേസ്ബുക്ക് പേജിലേക്കും മറ്റും ബോബി ചെമ്മണ്ണൂർ വിഷയം ചർച്ച ചെയ്യണമെന്നുള്ള ആവശ്യമായിരുന്നു സൈബർ ലോകം ഉന്നയിച്ചത്.
ബോബി ചെമ്മണ്ണൂരിനെക്കുറിച്ച് എന്താണു ചർച്ച ചെയ്യേണ്ടത്? ബോബിക്കെതിരെയുള്ള കേസുകളെ കുറിച്ചു വല്ല ധാരണയുമുണ്ടോ? ഈ വിവരങ്ങൾ അറിയിച്ചാൽ ചർച്ച ചെയ്യാമെന്നായിരുന്നു ചാനലിലൂടെ വിനു വി ജോൺ പറഞ്ഞത്. വെറുതെ ഉണ്ടയില്ലാ വെടി വച്ചാൽ മറുപടി പറയാൻ വയ്യെന്നും സോഷ്യൽ മീഡിയയിൽ പൊങ്കാല ഇടുന്നവർക്കു മറുപടിയുമായി വിനു വി ജോൺ ചാനലിലൂടെ അറിയിച്ചു.
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പ്രേക്ഷകർ നിരന്തരം ആവശ്യപ്പെട്ടിട്ടും ചാനൽ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയതാണ് ഇക്കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസ് നിലപാട് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററായ വിനു വി ജോൺ തന്നെയാണു ന്യൂസ് അവർ ചർച്ചയിലെ വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.
''പ്രേക്ഷകരുടെ അഭിപ്രായത്തിന്റെ വോട്ടെടുപ്പിലൂടെ നടത്തുന്ന ചർച്ചയല്ല. പക്ഷെ പ്രേക്ഷകരുടെ നിർദ്ദേശങ്ങളും പരിഗണിക്കുന്നു. പതിവുപോലെ ബോബി ചെമ്മണ്ണൂരിന്റെ കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എണ്ണിയാലൊതുങ്ങാത്ത കമന്റുകളുണ്ട്. അത് അയക്കുന്ന പ്രിയപ്പെട്ട ഫേസ്ബുക്ക് പ്രേക്ഷകരോടുള്ള അഭ്യർത്ഥന... എന്താണ് ചർച്ച ചെയ്യേണ്ടത്? ബോബി ചെമ്മണ്ണൂരിനെതിരെ ഇപ്പോൾ നിലനിൽക്കുന്ന കേസുകൾ, അതിലെ അന്വേഷണ വിവരങ്ങൾ... ഇതുസംബന്ധിച്ച് വല്ല ധാരണയുമുണ്ടെങ്കിൽ അത് എന്നെകൂടി അറിയിക്കണം. ഇനി ബോബി ചെമ്മണ്ണൂരിന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ ആണെങ്കിൽ ആ വീഡിയോയിലുള്ള സ്ത്രീ ആരാണ്, അവർക്ക് പരാതിയുണ്ടോ, അവർ പരാതിപ്പെട്ടിട്ട് കേസെടുക്കാത്തതാണോ, ഈ വക കാര്യങ്ങൾ കൂടി ഒന്നറിയിച്ചാൽ ആ വിഷയം ചർച്ച ചെയ്യാനായി പരിഗണിക്കാം. വെറുതെ ഉണ്ടയില്ലാ വെടിവച്ചാൽ അതിന് മറുപടി നൽകാനാകില്ല.''- വിനു പറഞ്ഞു.
നേരത്തെ ചാനലിലെ 'വാർത്തയ്ക്കപ്പുറം' എന്ന പരിപാടിയിലും ഫേസ്ബുക്ക് പേജിലെ ബോബി ചെമ്മണ്ണൂർ പൊങ്കാലയെക്കുറിച്ചു ചാനൽ പരാമർശിച്ചിരുന്നു. പ്രേക്ഷകരുടെ കമന്റിടൽ കാരണം കേരളത്തിൽ കഴിഞ്ഞയാഴ്ച്ച ഏറ്റവും കൂടുതൽ ചർച്ച നടന്ന എഫ്ബി പേജ് എന്ന ഖ്യാതി നേടാനായെന്നും ചാനൽ പ്രവർത്തകർ അവകാശപ്പെടുന്നു. ''ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജിൽ ഇപ്പോൾ തിരക്കോട് തിരക്കാണ്. മരിച്ചുവെന്നോ, ജനിച്ചുവെന്നോ അഴിമതി കാണിച്ചുവെന്നോ എന്താകട്ടെ... വാർത്ത എന്തായാലും അതനിടിയിൽ ആളുകൾ വന്ന് കമന്റിടും. ബോബി ചെമ്മണ്ണൂരിനെ കുറിച്ച് ചർച്ച ചെയ്യണമെന്നാണ് ആവശ്യം. ഇത് കാണുന്ന നമ്മുടെ ഓൺലൈൻ എഡിറ്ററുടെ അവസ്ഥയും ട്രോളായിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച നടന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജാണ്. നിങ്ങളിട്ട കമന്റുകളാണ് ഈ നേട്ടത്തിന് കാരണമെന്നും തുടർന്നും ഈ സഹകരണം പ്രതീക്ഷിക്കുന്നു.'' എന്നും ചാനലിന്റെ പരാമർശം വന്നു.
''ഉണ്ടയില്ലാ വെടിക്കാരുടെ ശ്രദ്ധയ്ക്ക്...ദേ കേട്ടോളൂ...ഇനീം കോപ്പി പേസ്റ്റ് തുടരണമെന്ന് വെബ്ബ്കാരും അഭ്യർത്ഥിച്ചിട്ടുണ്ട്...സംഗതി കോപ്പി പേസ്റ്റുകാരെല്ലാം കൂടി ഞങ്ങടെ വെബ്സൈറ്റും എഫ് ബി പേജും നമ്പർ വണ്ണാക്കും...നന്ദീണ്ട് സാറമ്മാരേ...നന്ദീണ്ട്....'' എന്നാണ് ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകൻ എസ് ലല്ലു ഫേസ്ബുക്കിൽ കുറിച്ചത്.
ഈ പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തയുടൻ സോഷ്യൽ മീഡിയയിലെ വിമർശകർ പെരുവെള്ളം പോലെ മറുപടിയുമായി എത്തുന്നുണ്ട്. തെളിവുകൾ ഇല്ലാതെ ഏഷ്യാനെറ്റ് ഒരു ചർച്ചയും നടത്താറില്ലേ എന്നു ചോദിച്ചാണ് വിമർശകർ അർമാദിച്ചത്. അപ്പോൾ ഒരു വർഷം മുഴുവൻ സരിതയെ കുറിച്ചു ചർച്ച ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് എല്ലാവരും ഉയർത്തുന്ന ചോദ്യം.
റേറ്റിങ് കൂടിയതു പോസിറ്റിവോ നെഗറ്റീവോ എന്നാണു മറുപടി കമന്റുകളിൽ ഉയരുന്ന മറ്റൊരു ചോദ്യം. അങ്ങു പാലായിലു മാത്രം അല്ല ഇങ്ങു ഏഷ്യാനെറ്റിലും തെളിവില്ല...... എന്നാണു മറ്റൊരാളുടെ മറുപടി. 'നിങ്ങൾ സംപ്രേഷണം ചെയ്യുന്ന കാര്യങ്ങൾ ആരെങ്കിലും തെളിവ് തന്നിട്ടാണോ പിള്ള സേട്ടാ.നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വാർത്ത ഉണ്ടാക്കുന്നു.സരിതയിടെ സീഡി തിരഞ്ഞു പോയത് നിങ്ങൾക്ക് ആരെങ്കിലും തെളിവ് തന്നിട്ടാണോ.' എന്നും ചോദിക്കുന്നുണ്ട് സൈബർ ലോകം. ' ചെമ്മണ്ണൂർ ന്റെ പേരിൽ തുടങ്ങാനിരിക്കുന്ന ഓക്സിജൻ സിറ്റി യുടെ പരസ്യം കൊടുത്തപ്പോ അതിന് ഉണ്ടയുണ്ടോ ന്ന് അന്വേഷിച്ചിരുന്നോ, കേരളം ഒട്ടുക്കെ ഓടി നടന്ന് ബ്ലഡ് ബാങ്ക് ഉണ്ടാക്കുന്നെ എന്ന് പറഞ്ഞപ്പോഴും ഉണ്ട നോക്കിയാരുന്നോ?' എന്നും ഫേസ്ബുക്കിൽ ചോദ്യം ഉയരുന്നുണ്ട്.
- ബോബി ചെമ്മണ്ണൂരിനെതിരെ എന്തൊക്കെയാണു കേസുകൾ എന്നും എന്താണ് ആരോപണം എന്നും അറിവില്ലാത്ത വിനു വി ജോണിന്റെ ശ്രദ്ധയ്ക്കായി മറുനാടൻ നാളെ ഒരു തുറന്ന കത്തു പ്രസിദ്ധീകരിക്കുന്നതാണ്- എഡിറ്റർ
Stories you may Like
- വ്യാജ പ്രചാരണത്തിന് മറുപടിയുമായി വിനു വി ജോൺ
- ഏഷ്യാനെറ്റ് ന്യൂസിലെ സ്റ്റാർ ആങ്കറുടെ അപകട വാർത്തയിലെ സത്യം എന്ത്?
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- കെ- മാധ്യമ സ്വതന്ത്ര്യം ഉത്തര കൊറിയൻ മോഡലിലേക്കോ!
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍