ചർച്ചയ്ക്ക് മുമ്പ് ഹർത്താലിന്റെ പേരിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന മൂന്ന് രാഷ്ട്രീയ പാർട്ടിക്കാരുടെ അക്രമ ചിത്രങ്ങൾ എടുത്തുകാട്ടി; പുറ്റിങ്ങൽ ദുരന്തത്തിൽ നെഞ്ചത്തടിച്ചു കരഞ്ഞവർ കടമ നിറവേറ്റാതെ വാമൂടിയ കാര്യം ചൂണ്ടിക്കാട്ടി; രാഷ്ട്രീയക്കാരുടെ കാപട്യത്തിന്റെ തൊലിയുരിച്ച് വിനു വി ജോൺ ന്യൂസ് അവറിൽ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പൊതുവേ ഖദർ ധരിക്കുന്നവരാണ് രാഷ്ട്രീയക്കാർ. സാമൂഹ്യപ്രവർത്തകർ ചമയുന്നവരുടെ യൂണിഫോമിനെ അത്രയ്ക്ക് അങ്ങ് വിശ്വാസമില്ലാത്തവരാണ് പൊതുജനം. രാഷ്ട്രീയത്തെ പ്രൊഫഷനായി കണ്ടാൽ വാക്കുപാലിക്കാത്ത, നുണ പറയുന്ന, അവസരവാദം മുഖമുദ്ര ആക്കിയവരാണ് നമ്മുടെ രാഷ്ട്രീയക്കാർ എന്നതാണ് നല്ലൊരു ശതമാനത്തിന്റെയും അഭിപ്രായം. പല വിഷയങ്ങളിൽ വാചകമടിക്ക് അപ്പുറത്തേക്ക് ക്രിയാത്മകമായി ഇടപെടൽ നടത്താൻ തയ്യാറാകാത്ത ഈ രാഷ്ട്രീയ കാപട്യത്തെ തുറന്നു കാട്ടുകയായിരുന്നു ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ വിനു വി ജോൺ.
സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയുടെ പേരിൽ ഇന്നലെ നടത്തിയ ഹർത്താലിന്റെ പശ്ചാത്തലത്തിലാണ് ചർച്ച നടത്തിയത്. എന്നാൽ, ഹർത്താലിന്റെ പേരിൽ നടത്തുന്ന അക്രമങ്ങളെയാണ് വിനു എതിർത്തു സംസാരിച്ചത്. ഇക്കാര്യത്തിൽ സിപിഐ(എം) എന്നോ ബിജെപിയെന്നോ കോൺഗ്രസ് എന്നോ വ്യത്യാസമില്ലെന്ന ചൂണ്ടിക്കാണിക്കാൻ മൂന്ന സംഘർഷത്തിന്റെ ദൃശ്യങ്ങളും വിനു പ്രേക്ഷകർക്ക് മുമ്പിൽ വച്ചു. ചർച്ചകളിലേക്ക് കടക്കും മുമ്പാണ് വിനു ഇക്കാര്യം വിശദമാക്കിയത്. ചർച്ചയുടെ തുടക്കത്തിൽ വിനു പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്:
''രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കയാണ്. ഇന്ന് കേരളത്തിൽ ജനജീവിതം സ്തംഭിപ്പിച്ചു കൊണ്ട് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ നടന്നു. നോട്ടു പ്രതിസന്ധിയിൽ ഉഴറുന്ന ജനങ്ങൾക്ക് പ്രതിഷേധത്തിന്റെ മറ്റൊരു സമ്മാനമായി അത് മാറി. രാജ്യമാകെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉയർന്നിട്ടും ബംഗാളിൽ അടക്കം ബന്ദിന് ആഹ്വാനം ചെയ്തിട്ടും ജനജീവിതം സ്തംഭിച്ചത് കേരളത്തിൽ മാത്രമാണ്. എൽഡിഎഫിന്റെ സമരം മാത്രമല്ല, ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ, അതിന് മുമ്പ് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ. ഇതിലെല്ലാം പൊതുജനം പീഡിപ്പിക്കപ്പെടുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ ജനങ്ങൾക്കുമുണ്ട്. സ്വയം ജോലിക്ക് പോകുന്നില്ലെന്ന് തീരുമാനിക്കാം, അനുയായികളോട് ജോലിക്ക് പോകരുതെന്ന് പറയാം, സ്വയം വാഹനം തെരുവുകളിൽ ഇറക്കാതിരിക്കാം, പക്ഷേ പേടിപ്പിച്ച് ജനങ്ങളെ ജോലിയിൽ നിന്നും മാറ്റി നിർത്താൻ, പേടിപ്പിച്ച് നിരത്തിൽ ഇറങ്ങാതിരിക്കാനും ആർക്കും അവകാശമില്ല.. എന്നാൽ കേരളത്തിൽ നിർഭാഗ്യവശാൽ ഇത് തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്നു. നോട്ട് അസാധുവാക്കലിന്റെ പേരിൽ ഇന്ന് കേരളം സ്തംഭിപ്പിച്ചവരും ഇതു തന്നെയാണ് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കകം കേരളത്തിലെ മൂന്ന് മുന്നണികളും നടത്തിയ ഹർത്താലിലേക്ക്.. അവ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളിലേക്ക് ഏതാനും നിമിഷങ്ങൾ...'(തുടർന്ന് ഹർത്താലിലെ മൂന്ന് സംഘർഷ ദൃശ്യങ്ങളും കാണിച്ചു)
പുൽപ്പള്ളിയിൽ കുടുംബത്തോടൊപ്പം ഇറങ്ങിയ യാത്രക്കാരനെ എൽഡിഎഫ് പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങളും യുഡിഎഫ് സമരത്തിലെ മർദ്ദന ദൃശ്യങ്ങലും ബിജെപിക്കാരുടെ സമരത്തിലെ വഴിതടയലും അക്രമവുമാണ് തുടർന്ന് കാണിച്ചത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലൊന്നും ഹർത്താൽ വിജയിച്ചില്ലെന്ന കാര്യവും അദ്ദഹം വ്യക്തമക്കി. രാജ്യത്തെ മഹാനഗരങ്ങളിലും സാധാരണ ഗതിയിൽ പ്രവർത്തിച്ചു. എന്നാൽ, കേരളത്തിൽ മാത്രമാണ് ഹർത്താലുണ്ടായത്- വിനു പറഞ്ഞു. ഇതിന് ശേഷമാണ് വിനു രാഷ്ട്രീയക്കാരുടെ കാപട്യത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം എടുത്തു കാട്ടിയത്. പുറ്റിങ്ങൽ ദുരന്തമായിരുന്നു വിഷയം.
പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിലെ ജൂഢീഷ്യൻ അന്വേഷണ കമ്മീഷൻ രാജിവച്ച വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. പണവും സൗകര്യങ്ങളും അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ രാജിവച്ചത്. ഇതിൽ ഒരു രാഷ്ട്രീയക്കാരും പ്രതിഷേധിക്കാത്ത കാര്യമാണ് വിനു ചൂണ്ടിക്കാട്ടിയത്. നൂറിലേറെ പേരുടെ ജീവനെടുത്ത സംഭവത്തിൽ സർക്കാർ എത്രത്തോളം ഉദാസീനമായ സമീപമാണ് സ്വീകരിച്ചതെന്നും വിനു വ്യക്തമാക്കി.
ഏത് വിഷയവും ഉണ്ടാകുമ്പോൾ ഓടിയെത്തുന്നവരുടെ തനിനിറം പുറത്താകുന്ന സംഭവമാണ് ഇതെന്നാണ് വിനു പറഞ്ഞത്. അപകടം ഉണ്ടായ ഉടനെ അന്നത്തെ യുഡിഎഫ് സർക്കാർ കൊല്ലത്ത് ഗസ്റ്റ്ഹൗസിൽ മന്ത്രിസഭാ യോഗം ചേർന്ന് ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചു. അന്വേഷണ വിഷയങ്ങളും പണവും പിന്നീട് വന്ന എൽഡിഎഫ് സർക്കാറും നൽകിയില്ല. ഇതേ തുടർന്നാണ് സ്വയം അപഹാസ്യമായി കമ്മീഷൻ രാജിവച്ചത്. ഇതിൽ ഒരു പ്രതിഷേധവും ആരും കണ്ടില്ല. എൽഡിഎഫും യുഡിഎഫും ബിജെപി നേതാക്കളും ഓടിയെത്തിയിരുന്നു. കേന്ദ്ര ധനസഹായം പോലും ഒരാഴ്ച്ച മുമ്പാണ് ലഭിച്ചത്. യൂസഫലി നൽകിയ ധനസഹായം പോലും മുഖ്യമന്ത്രയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുകയാണ് നടന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കുറ്റവാളികൾ പുറത്തിറങ്ങി സുഖമായി ക്ഷേത്രഭരണം നടത്തി ജീവിക്കുന്നു. ഇതുവരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം കൊടുത്തില്ല. പ്രതിഷേധിക്കുന്ന ആത്മാർത്ഥയുടെ രണ്ട് ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചു തരുന്നു എന്നു മാത്രം- വിനു വ്യക്തമാക്കി.
വിനുവിന്റെ നിലപാടിന് സോഷ്യൽ മീഡിയയിൽ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്നവരുടെ വലിയ പിന്തുണയാണ് ലഭിച്ചത്. ഈ നിലപാടിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. അതേസമയം തന്നെ വിനുവിനെ വിമർശിക്കുന്നവരും കുറവല്ല. എങ്കിലും ഓരോ കേരളീയരും പറയാൻ ആഗ്രഹിച്ച വാക്കുകളാണ് ഏഷ്യാനെറ്റ് അവതാരകൻ പറഞ്ഞതെന്നാണ് പൊതുവികാരം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍