കൈരളിയിൽ തുടങ്ങി മനോരമയിലൂടെ വന്ന് ഇന്ത്യാവിഷന്റെ മുഖമായി; മലയാളം വാർത്താ ചാനലുകളിലെ ആദ്യ വനിതാ എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം സ്വന്തമാക്കി; ടിവി ന്യൂവിലെ വാർത്താ മേധാവിയായുള്ള വീണാ ജോർജിന്റെ നിയമനം ഒരു മാറ്റത്തിന്റെ തുടക്കം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വാർത്താ ചാനലുകളിലെ ഒരു മാറ്റത്തിന്റെ തുടക്കമാകുകയാണ് ടിവി ന്യൂ ചാനൽ. പുതിയ മുഖവുമായി ടിവി ന്യൂ വീണ്ടും പ്രയാണം ആരംഭിക്കാൻ ഒരുങ്ങുമ്പോൾ വാർത്താവിഭാഗത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചത് ഒരു വനിതാ മാദ്ധ്യമപ്രവർത്തകയെയാണ്. കൈരളിയിൽ തുടങ്ങി മനോരമയും കടന്ന് ഇന്ത്യാവിഷന്റെ മുഖമായി മാറിയ വീണ ജോർജ് എന്ന കഴിവുറ്റ മാദ്ധ്യമപ്രവർത്തകയെ എക്സിക്യൂട്ടീവ് എഡിറ്ററായാണ് ചാനൽ നിയമിച്ചത്. ഇതോടെ മലയാളം വാർത്താചാനലുകളിൽ ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന നേട്ടവും വീണയ്ക്കു സ്വന്തമായി.
തനിക്കു കീഴിൽ പണിയെടുക്കുന്ന തൊഴിലാളികളെ വിശ്വാസത്തിലെടുക്കാത്ത പല മേധാവികളും വിവിധ മാദ്ധ്യമസ്ഥാപനങ്ങളിലുണ്ട്. അവരിൽ നിന്നൊക്കെ വ്യത്യസ്തയാണ് തന്റെ സഹപ്രവർത്തകരെയും കീഴ്ജീവനക്കാരെയുമൊക്കെ പൂർണമായും വിശ്വസിച്ച് പ്രവർത്തിക്കുന്ന വീണ ജോർജെന്ന് ഒപ്പം പ്രവർത്തിച്ചവരിൽ പലരും സാക്ഷ്യപ്പെടുത്തുന്നു. റിപ്പോർട്ട് ചെയ്യുന്നയാളെ പൂർണ വിശ്വാസത്തിലെടുത്തു വാർത്ത നൽകുന്ന എഡിറ്ററുടെ മനോഭാവം ആണ് വാർത്തയെ വിജയിപ്പിക്കുന്നത്. ഇക്കാര്യത്തിൽ വീണ ജോർജ് എന്ന മാദ്ധ്യമപ്രവർത്തക പൂർണ വിജയമാണെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
ഏവരെയും ഒപ്പം നിർത്തി ഒത്തൊരുമയോടെയുള്ള പ്രവർത്തനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷ തന്നെയാകും പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞിരുന്ന ടിവി ന്യൂ ചാനൽ ഉടമകൾക്ക് വീണയെ ഉയർന്ന തസ്തികയിൽ നിയമക്കാനുള്ള ധൈര്യം നൽകിയത്. സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയും വാർത്തകളുടെ അവതരണത്തിൽ തന്റെ വ്യക്തിത്വം കാത്തുസൂക്ഷിക്കുകയും ചെയ്ത മാദ്ധ്യമപ്രവർത്തകയാണ് വീണ ജോർജ്. സ്ത്രീകളെ അംഗീകരിക്കാത്തവർ ഇപ്പോഴും മാദ്ധ്യമരംഗത്തുണ്ടെന്ന് മറുനാടൻ മലയാളിക്ക് മുമ്പ് അനുവദിച്ച അഭിമുഖത്തിൽ വീണ തുറന്നടിച്ചിരുന്നു. കേരളത്തിൽ ദൃശ്യമാദ്ധ്യമങ്ങൾക്കു വേരുറച്ച കാലം മുതൽ തന്നെ ഈ രംഗത്തുണ്ടായിരുന്ന ആളാണ് വീണ എന്നതും പുതിയ ഉത്തരവാദിത്വം വീണയെ ഏൽപ്പിക്കുന്നതിൽ ടിവി ന്യൂ ചാനൽ മേധാവികൾക്കു കരുത്തായി.
അപ്രതീക്ഷിതമായാണ് മാദ്ധ്യമരംഗത്തേക്കു കടന്നുവന്നതെന്ന് വ്യക്തമാക്കുന്ന വീണ മുമ്പ് അദ്ധ്യാപികയായിരുന്നു. കൈരളി ചാനലിലൂടെയാണ് മാദ്ധ്യമരംഗത്തെത്തുന്നത്. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് കൈരളിയിലെത്തിയ വീണ താൻ മാദ്ധ്യമലോകത്തിന് മുതൽക്കൂട്ടാണെന്നു തെളിയിച്ചശേഷമാണ് അവിടം വിടുന്നത്. പിന്നീട് മനോരമ ചാനലിലേക്കു പോയി. തന്റേതായി എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്ര വാർത്താചാനൽ എന്ന ലേബലിൽ വന്ന ഇന്ത്യാവിഷനിലേക്കു പോയത്. വളരെ സ്വാതന്ത്ര്യം നിറഞ്ഞ ഒരു സ്പേസ് തനിക്ക് അവിടെ ലഭിച്ചിരുന്നുവെന്നും വീണ ജോർജ് പറഞ്ഞിരുന്നു.
വിമർശനങ്ങളുടെ കൂരമ്പുകൾ നേരിടേണ്ടി വരുമ്പോൾ ശക്തിയോടെ എതിരിട്ട് വിജയം വരിക്കണമെന്ന അഭിപ്രായമാണ് തനിക്കെന്ന് വീണ തുറന്നടിച്ചിട്ടുണ്ട്. ഗോഡ്ഫാദർ ഇല്ലാതെ ഒരു പെണ്ണിന് നിലനിൽപ്പില്ലെന്ന അഭിപ്രായത്തോടും വിയോജിപ്പാണ് വീണയ്ക്ക്. ഗോഡ്ഫാദർ എന്നത് ഒരു ബാധ്യതയാണെന്നു വിശ്വസിക്കുന്ന വ്യക്തിയാണ് വീണ. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ നമുക്ക് എവിടെയും ആരെയും ആശ്രയിക്കേണ്ടി വരില്ലെന്നും വീണ വ്യക്തമാക്കുന്നു.
നിലപാടുകളിൽ ഉറച്ചുനിൽക്കാനുള്ള വീണയുടെ തന്റേടം ചാനലിനു മുതൽക്കൂട്ടാകും എന്ന വിശ്വാസത്തിൽ തന്നെയാണ് ടിവി ന്യൂ മാനേജ്മെന്റ്. ഒപ്പം സഹപ്രവർത്തകർക്ക് പൂർണ പിന്തുണയേകുന്ന, അവരെ വിശ്വാസത്തിലെടുക്കുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തക ജീവനക്കാരുടെ പിന്തുണയും ആർജിക്കുമെന്നും മാനേജ്മെന്റിന് പ്രതീക്ഷയുണ്ട്.
ജീവനക്കാരുടെ പ്രശ്നങ്ങളിൽപ്പെട്ട് കടുത്ത പ്രതിസന്ധിയിലായിരുന്ന ചാനൽ അടച്ചുപൂട്ടൽ ഭീഷണി വരെ നേരിട്ടിരുന്നതാണ്. കേരളാ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ഈ വാർത്താ ചാനലിൽ ജീവനക്കാർ ഏറെ നാളായി സമരത്തിലായിരുന്നു.
ടിവി ന്യൂ ജീവിത സമരം എന്ന പേരിൽ ഫേസ്ബുക്ക് പേജും ആരംഭിച്ച് സോഷ്യൽ മീഡിയയിലൂടെയും ജീവനക്കാർ സമരത്തിന് ഏറെ പ്രചാരണം കൊടുത്തിരുന്നു. കേരള ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഓഫീസ് ഉപരോധംവരെ ഈ സമരം എത്തിച്ചേർന്നിരുന്നു. ശമ്പളക്കുടിശിക നൽകാമെന്ന ഉറപ്പ് മാനേജ്മെന്റ് തുടർച്ചയായി ലംഘിച്ച പശ്ചാത്തലത്തിലാണ് ടിവി ന്യൂ ചാനലിലെ ജീവനക്കാർ സമരരംഗത്തെത്തിയത്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളൊന്നും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടാകാത്തതിനാലാണ് ജീവനക്കാർ സമരം കൂടുതൽ ശക്തമാക്കിയത്.
അതിനിടെ, മാനേജ്മെന്റിനുള്ളിൽ അസ്വാരസ്യങ്ങൾ പുകഞ്ഞിരുന്നു. എന്നാൽ പിന്നീട് പ്രശ്നങ്ങളൊക്കെ ഒത്തുതീർപ്പാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയത്. ശമ്പളക്കുടിശിക കൊടുക്കാമെന്നും മൂന്നുമാസത്തിനകം ചാനൽ വീണ്ടും പ്രവർത്തനം ആരംഭിക്കാനും മാനേജ്മെന്റ് സമ്മതിച്ചു. ചാനൽ പ്രവർത്തനം ആരംഭിക്കും വരെ ജീവനക്കാർ വിനോദ പരിപാടികളും ന്യൂസ് അധിഷ്ഠിത പരിപാടികളും ഷൂട്ട് ചെയ്യണം എന്നും ധാരണയായിരുന്നു. തുടർന്നു നടത്തിയ അഴിച്ചുപണിയിലാണ് വാർത്താവിഭാഗത്തിന്റെ തലപ്പത്തേക്ക് ഇന്ത്യാവിഷൻ വിട്ടെത്തിയ വീണ ജോർജിനെ നിയമിച്ചത്.
പുതിയ ലോഗോയും ടാഗ് ലൈനുമൊക്കെയായി പുതിയ രൂപത്തിലാണ് ടിവി ന്യൂ ചാനൽ പ്രേക്ഷകരുടെ മുന്നിലെത്തിയത്. നേരത്തെ ലഭ്യമായിരുന്ന കേബിൾ ടിവി സ്ലോട്ടുകളിൽ പുതിയ ലോഗോയുമായി ചാനൽ സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. ബിസിനസ് ചാനലായി വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും വാർത്തയ്ക്ക് അനുമതി ലഭിച്ച ചാനൽ ആ മേഖലയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചനയാണുള്ളത്. ബിസിനസ് വാർത്തകൾക്കു പ്രാധാന്യം നൽകാനും ആലോചനയുണ്ടെന്നാണു റിപ്പോർട്ടുകൾ.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍