ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായി സംഘപരിവാർ മുഖമായി; സോഷ്യൽ മീഡിയയിലും ആരാധകരായപ്പോൾ ടി ജി മോഹൻദാസ് മാദ്ധ്യമ വിമർശന പരിപാടിയുമായി രംഗത്ത്; ആർഎസ്എസ് ചാനൽ ജനത്തിലെ 'പൊളിച്ചെഴുത്ത്' മാദ്ധ്യമ നുണകൾക്കെതിരെ എന്ന് അവകാശവാദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിജെപിയെ പ്രതിനിധികരിച്ച് എന്ത് അഭിപ്രായവും ചാനൽ ചർച്ചകളിൽ ആധികാരികമായി പറയുന്ന ടി ജി മോഹൻദാസ് ആരാണ് എന്ന ചോദ്യം അടുത്തിടെ സോഷ്യൽ മീഡിയ സജീവമായി ഉന്നയിച്ചിരുന്നു. ബിജെപിയിലും സംഘപരിവാറിലും ഔദ്യോഗിക സ്ഥാനമാനങ്ങൾ ഒന്നുമില്ലെങ്കിലും ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബിജെപി നയങ്ങളെ പ്രതിരോധിച്ച അദ്ദേഹം ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ബിജെപി അനുഭാവികളുടെ കൈയടി നേടി. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരും വിമർശകരും ടി ജി മോഹൻദാസിനുണ്ട്.
ഇങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് സംഘപരിവാർ പരിവേഷം ലഭിച്ച ടി ജി മോഹൻദാസ് പുതിയ ചാനൽ പരിപാടിയുമായി രംഗത്തെത്തി. ആർഎസ്എസിന്റെ മലയാളം ചാനൽ ജനം ടിവിയിലാണ് മോഹൻദാസിന്റെ പുതിയ പരിപാടി ആരംഭിച്ചിരിക്കുന്നത്. നിലവിൽ ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ ലേഖനങ്ങൾ എഴുതാറുണ്ട് അദ്ദേഹം. മാദ്ധ്യമ നുണകൾ പൊടിച്ചടുക്കാൻ എന്ന വിധത്തിൽ മാദ്ധ്യമ വിമർശന പരിപാടിക്കാണ് അദ്ദേഹം ജനം ചാനലിലൂടെ തുടക്കമിടുന്നത്. നാളെ മുതൽ എല്ലാ ബുധനാഴ്ച്ചകളിലും രാത്രി 8.30നാണ് മാദ്ധ്യമ വിമർശന പരിപാടി. പ്രധാനമായും ബിജെപിക്കെതിരായി വരുന്ന വാർത്തകളെയും വിമർശനങ്ങളെയും പ്രതിരോധിക്കുക എന്നതാണ് ഈ പരിപാടിയിലൂടെയും ടി ജി മോഹൻദാസ് ഉദ്ദേശിക്കുന്നത്.
നിലവിൽ മീഡിയാ വൺ ചാനലിൽ യാസിൻ അഷ്റഫിന്റെ മീഡിയാ സ്കാൻ എന്ന പരിപാടിയും ചാനൽ-പത്ര വിമശനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നേരത്തെ കൈരളി ചാനലിൽ എൻ പി ചന്ദ്രശേഖരൻ അവതരിപ്പിച്ച പൊളിച്ചുപണി എന്ന പരിപാടിയും ചാനൽ വിമർശനം അടങ്ങിയതായിരുന്നു. ഈ രംഗത്ത് ഏറ്റവും ശ്രദ്ധേയമായ പരിപാടി അഡ്വ. ജയശങ്കർ ഇന്ത്യാവിഷനിൽ അവതരിപ്പിച്ചിരുന്ന വാരാന്ത്യമായിരുന്നു. എന്നാൽ ചാനൽ പൂട്ടിയതോടെ ഈ മാദ്ധ്യമ വിമർശന പരിപാടിക്കും അവസാനമായി. ഈ പരിപാടികളുടെ മാതൃക തന്നെയാകും പൊളിച്ചെഴുത്തും സ്വീകരിക്കുക.
പരിപാടിയുടെ പ്രമോ വീഡിയോ ഏതാനും ദിവസങ്ങളായി ചാനൽ സംപ്രേഷണം ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയയിലും ഇത് ചർച്ചാ വിഷയം ആയിട്ടുണ്ട്. നേരത്തെ ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ കണക്കുകൾ നിരത്തി ചാനൽ അവതാരകരുടെ വായടപ്പിക്കുന്നത് പതിവാക്കിയ ആളാണ് ടി ജി മോഹൻദാസ്. അങ്ങനെ അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞ കണക്കുകൾ സോഷ്യൽ മീഡിയ പൊളിച്ചടുക്കിയിരുന്നു. അങ്ങനെ ചാനൽ ചർച്ചയിൽ നുണകൾ നിരത്തിയ വ്യക്തി എങ്ങനെ മാദ്ധ്യമ നുണകളെ പൊളിച്ചെഴുതും എന്ന ചോദ്യമാണ് പ്രമോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.
ദേവസ്വം വരുമാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ടി ജി മോഹൻദാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഏറെ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. ക്ഷേത്രവരുമാനത്തിൽ നിന്നും ഒരു രൂപ പോലും സർക്കാർ ഖജനാവിലേക്ക് എടുത്തിട്ടില്ലെന്ന് മന്ത്രിയുടെ വാദം തെറ്റെന്ന് സമർത്ഥിക്കാൻ മോഹൻദാസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായിരുന്നത്. ഫേസ്ബുക്കിലൂടെ താൻ കണ്ടെത്തിയ വലിയ കാര്യം എന്ന വിധത്തിൽ വിവരാവകാശ രേഖ സംബന്ധിച്ച രേഖ പുറത്തുവിടുകയായിരിരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റാണ് പുറത്തുവിട്ടത്. ഇത് പ്രകാരം ട്രഷറിയിൽ പണം നിക്ഷേപിച്ച കാര്യമാണ് വലിയ കാര്യമായി പൊക്കിക്കാണിച്ചത്. ഇതെല്ലാം അധികം ഒരു വീഡിയോ ആക്കി ടി ജി മോഹൻദാസ് ''ദേവസ്വം... ഹിന്ദുക്കൾ കളി തുടങ്ങിയിട്ടേ ഉള്ളൂ!!! എന്ന തലകെട്ടോടു കൂടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്.
സർക്കാർ ദേവസ്വം ബോർഡ് ഭരണത്തിൽ നിന്നും പിന്മാറണം എന്നും ഈ വീഡിയോയിൽ ടി ജി മോഹൻദാസ് ആഹ്വാനം ചെയ്തു. കൂടുതൽ രേഖകൾ ആവശ്യമുണ്ടെങ്കിൽ ഹാജരാക്കാമെന്നുമാണ് മോഹൻദാസ് പറഞ്ഞത്. മോഹൻദാസ് പുറത്തുവിട്ട രേഖ അതേപടി ഏറ്റെടുത്ത് അദ്ദേഹത്തിന്റെ അനുഭാവികൾ ആഘോഷിക്കുകയും ചെയ്തു. എന്നാൽ പിന്നാലെ വിശദീകരണവും വന്നതോടെ ടി ജി മോഹൻദാസിന്റെ വാദങ്ങളും മുറിയുകയായരിുന്നു.
പൊളിച്ചെഴുത്ത്സംശയാലുക്കളോട്...നിങ്ങൾ വന്നാൽ നിങ്ങളുടെ കൂടെ...നിങ്ങൾ വന്നില്ലെങ്കിൽ നിങ്ങളെ കൂടാതെ...നിങ്ങൾ എതിർത്താൽ അത് കൂട്ടാക്കാതെ...കൂടെയോ... കൂടാതെയോ... കൂട്ടാക്കാതെയോ...കേരളത്തിൽ മാറ്റം വന്നേ തീരൂ...മാദ്ധ്യമ നുണകൾക്കൊരു പൊളിച്ചെഴുത്ത്...പൊളിച്ചെഴുത്ത്ഡിസംബർ 23 മുതൽ എല്ലാ ബുധനാഴ്ചയും രാത്രി 8.30ന്Janam TV #janamtv #janam_polichezhuthu
Posted by Janam TV on Saturday, December 19, 2015
കൊച്ചിൻ ദേവസ്വം ബോർഡ് സ്വകാര്യ ബാങ്കുകളിൽ അടക്കം വിവിധ ഇടങ്ങളിലായി പണം നിക്ഷേപിച്ചിരുന്നു. 41 ബാങ്കുകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. ഇതിനൊപ്പം നിക്ഷേപിച്ചിരുന്നതാണ് നാല് ട്രഷറി അക്കൗണ്ടുകളിലായി സൂക്ഷിച്ച 13 ലക്ഷം രൂപ. എന്നാൽ ബാങ്ക് സ്വന്തം ഇഷ്ടപ്രകാരം നിക്ഷേപമായി നൽകിയ പണം ഏത് സമയവും തിരിച്ചെടുക്കാൻ സാധിക്കും. കൂടാതെ കൂടുതൽ പലിശയും ലഭിച്ചു. ഇക്കാര്യം പരിശോധിക്കാതെയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ടിജി മോഹൻദാസ് രംഗത്തെത്തിയത്. എന്തായാലും ടി ജി മോഹൻദാസിന്റെ വാദം സംഘപരിവാറുകാരെ കൂടുതൽ പ്രതിരോധത്തിലാക്കിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍