മനോരമയിൽ പത്രക്കെട്ടുകൾ ചുമന്നും കൊറിയർ ബോയി ആയും ജോലി ചെയ്ത പഠനകാലം; മിനി സ്ക്രീനിൽ ഹിറ്റായ ശമനതാളം സീരിയലിന്റെ തിരക്കഥാകൃത്തായതോടെ സിനിമയിലും അവസരങ്ങൾ തേടിയെത്തി; ഗദ്ദാമ അടക്കം ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായും പേരെടുത്തു; മഴവില്ലിലെ ഫിക്ഷൻ ഹെഡ് സ്ഥാനത്തു നിന്നും ഏഷ്യനെറ്റിൽ; അർഹതക്കുള്ള അംഗീകാരമായി പ്രോഗ്രാം വൈസ് പ്രസിഡന്റ് പദവിയും; കെ ഗിരീഷ് കുമാർ മലയാളത്തിലെ തലയെടുപ്പുള്ള വിനോദ ചാനലിന്റെ തലപ്പത്ത് എത്തുന്നത് ജീവിതത്തോട് പടപൊരുതി
എം മനോജ് കുമാർ
തിരുവനന്തപുരം: ജീവിതത്തിലെ ആകുലതകളോട് പൊരുതിമുന്നേറിയ കെ.ഗിരീഷ് കുമാർ മലയാളത്തിലെ കണ്ണഞ്ചിക്കുന്ന പ്രോഗ്രാം ചാനൽ ആയ ഏഷ്യാനെറ്റിന്റെ തലപ്പത്തേക്ക്. ഇതാദ്യമായാണ് ആഗോള തലത്തിൽ വേരുകളുള്ള, ഒരുകാലത്ത് മലയാളത്തിന്റെ സ്വന്തമായിരുന്ന ഏഷ്യാനെറ്റിന്റെ തലപ്പത്തേക്ക്, പ്രോഗ്രാം വൈസ് പ്രസിഡന്റ് എന്ന പോസ്റ്റിലേക്ക് ഗിരീഷ്കുമാറിനെ പോലുള്ള ഒരാൾ നിയമിതനാകുന്നത്. സീരിയലും സിനിമയും മാറിമാറി കൈകാര്യം ചെയ്തതിന്റെ അനുഭവ പരിചയത്തിൽ കൂടിയാണ് ഇപ്പോൾ ഏഷ്യാനെറ്റ് പ്രോഗ്രാമിന്റെ തലപ്പത്തേക്ക് ഗിരീഷ് കുമാർ എത്തുന്നത്.
സിബി മലയിൽ സംവിധാനം ചെയ്ത അമൃതത്തിന്റെ തിരക്കഥയിലൂടെയാണ് ഗിരീഷ് കുമാർ മലയാള സിനിമാ രംഗത്ത് സുപരിചിതനാകുന്നത്. മലയാള സിനിമയിലെ മികച്ച തിരക്കഥാ തിരക്കഥാകൃത്ത് എന്ന നിലയിൽ അമൃതത്തോടെ അറിയപ്പെട്ട ഗിരീഷ്കുമാർ തുടർന്ന് വെറുതെ ഒരു ഭാര്യ സ്വപ്ന സഞ്ചാരി, ആലീസ് ഇൻ വണ്ടർ ലാന്റ്, സമസ്ത കേരളം പിഒ, ഒരിടത്തൊരു പോസ്റ്റുമാൻ, ഗദ്ദാമ, ഭാര്യ അത്ര പോരാ, പട്ടംപോലെ തുടങ്ങിയ മലയാളത്തിലെ മികച്ച സിനിമകളുടെ തിരക്കഥാകൃത്ത് ആയി മാറി. മികച്ച തിരക്കഥാ കൃത്ത് എന്ന രീതിയിൽ അറിയപ്പെട്ടു തുടങ്ങിയശേഷമാണ് ഗിരീഷ് കുമാർ ചാനൽ രംഗത്തേക്ക് കൂടുമാറുന്നത്.
മഴവിൽ മനോരമയിലെ ഫിക്ഷൻ ഹെഡ് എന്ന പോസ്റ്റിലാണ് മഴവില്ലിൽ ഗിരീഷ്കുമാർ നിയമിതനാകുന്നത്. ആറുവർഷത്തോളം മഴവില്ലിലെ സീരിയൽ രംഗം കൈകാര്യം ചെയ്ത ശേഷമാണ് ഗിരീഷ്കുമാർ 2016ൽ ഏഷ്യാനെറ്റിൽ എത്തുന്നത്. രണ്ടു വർഷത്തിന് ശേഷം ഇപ്പോൾ 2019 തുടക്കത്തിൽ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ പ്രോഗ്രാംസ് വൈസ് പ്രസിഡന്റ് എന്ന പോസ്റ്റിലേക്ക് ഗിരീഷ് കുമാർ ഇപ്പോൾ ഉയരുകയാണ്. ഒരുപാട് ഉയർച്ച താഴ്ച്ചകൾ കണ്ട ജീവിതമാണ് ഗിരീഷ്കുമാറിന്റെത്. അണിയാത്ത വേഷങ്ങളും കുറവ്. ഏറ്റവും വലിയ തോൽവി തന്റെ ജീവിതം തന്നെയാകും എന്ന തിരിച്ചറിവിലാണ് ഗിരീഷ് ജീവിതം മുന്നോട്ടു നീക്കിയത്.
ഈ മുന്നോട്ടു പോകലിൽ തന്നെയാണ് കൂടപ്പിറപ്പായ പ്രതിസന്ധി ഗിരീഷിന്റെ ജീവിതത്തിൽ നിന്നും അകന്നു നീങ്ങിയത്. പതറാതെ ആത്മവിശ്വാസത്തോട് കൂടി മുന്നോട്ടു തുഴഞ്ഞു നീങ്ങിയതിന്റെ വിജയമാണ് ഗിരീഷിന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നത്. ഈ ജനുവരി ഒന്ന് മുതലാണ് ഗിരീഷ്കുമാർ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം വൈസ് പ്രസിഡന്റ് പദവിയിൽ നിയമിതനാകുന്നത്. തിരക്കഥാകൃത്ത് എന്ന നിലയിലുള്ള അനുഭവ പരിചയമാണ് ജീവിതത്തിന്റെ വിവിധ പടവുകൾ താണ്ടാൻ ഗിരീഷ്കുമാറിന് തുണയായത് എന്ന് ഗിരീഷിന്റെ ജീവിതം നിരീക്ഷിച്ചാൽ വ്യക്തമാകും.
പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടിയായിരുന്നു ഗിരീഷിന്റെ ജീവിതം. കേരളവർമ്മയിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ.ബിരുദം കരസ്ഥമാക്കിയാണ് ഗിരീഷിന്റെ ജീവിതയാത്രകളുടെ തുടക്കമാകുന്നത്. ഈ പഠനം പൂർത്തിയാക്കാൻ വളരെയധികം കഷ്ടപ്പാടുകളാണ് ഗിരീഷ് താണ്ടിയത്. മനോരമയിൽ പത്രക്കെട്ടുകൾ ചുമന്നും കൊറിയർ ആയും ജോലി ചെയ്താണ് ഗിരീഷ് എംഎ പഠനം പൂർത്തിയാക്കുന്നത്. ഗിരീഷിന്റെ ഈ യാതനകളുടെ ചരിത്രം ഗിരീഷിന്റെ സുഹൃത്തായ രാവുണ്ണി തന്നെ തന്റെ ഫെയ്സ് ബുക്ക് പേജിൽ ഓർത്തെടുക്കുന്നുണ്ട്.
പ്രിയപ്പെട്ട അനിയന് സ്നേഹചുംബനം എന്നാണ് രാവുണ്ണി ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഗിരീഷ്കുമാർ എന്നോർമ്മിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ശമനതാളം സീരിയൽ കൂടി കടന്നുവരും. കെ.രാധാകൃഷ്ണന്റെ ശമനതാളം. പ്രമുഖ സംവിധായകൻ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇതേ ശമനതാളം തന്നെ. ഈ സീരിയലിന്റെ തിരക്കഥ ഗിരീഷ്കുമാറിന്റെതായിരുന്നു. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്ത കെ.കെ.രാജീവിന്റെ സീരിയലുകളിൽ വേനൽ മഴ, സ്വപനം എന്നിവയുടെ തിരക്കഥാകൃത്തും ഗിരീഷ് കുമാർ ആയിരുന്നു. ഇതോടെ ചാനൽ രംഗത്ത് ചുവടുറപ്പിക്കാൻ ഗിരീഷ് കുമാറിന് കഴിഞ്ഞു. സിബി മലയിൽ സംവിധാനം ചെയ്ത അമൃതം സിനിമയുടെ തിരക്കഥാകൃത്ത് ആയതോടെ ടെലിവിഷൻ രംഗത്ത് നിന്ന് സിനിമാരംഗത്തേക്ക് എത്തി.
വെറുതെ ഒരു ഭാര്യ സ്വപ്ന സഞ്ചാരി, ആലീസ് ഇൻ വണ്ടർ ലാന്റ്, സമസ്ത കേരളം പിഒ, ഒരിടത്തൊരു പോസ്റ്റുമാൻ, ഗദ്ദാമ, ഭാര്യ അത്ര പോരാ, പട്ടംപോലെ, ഞങ്ങളുടെ വീട്ടിലെ അതിഥികൾ തുടങ്ങി പത്തോളം സിനിമകളുടെ തിരക്കഥാകൃത്ത് ആയി മാറാൻ ഗിരീഷിന് സാധിച്ചു. 2004 മുതൽ 2014 വരെ പത്തുവർഷ കാലത്ത് 10 സിനിമകളുടെ തിരക്കഥാകൃത്ത് ആയാണ് ഗിരീഷ് മാറിയത്. 2004 ലെ അമൃതത്തിനു ശേഷം ആലീസ് ഇൻ വണ്ടർ ലാന്റ്, വെറുതെ ഒരു ഭാര്യ, സമസ്തകേരളം പിഒ, ഒരിടത്തൊരു പോസ്റ്റ്മാൻ, ഗദ്ദാമ, സ്വപ്നസഞ്ചാരി, ഭാര്യ അത്രപോരാ, പട്ടം പോലെ, ഞങ്ങളുടെ വീട്ടിലെ അതിഥി.
മിക്ക സിനിമകളും ശ്രദ്ധേയ സിനിമകൾ. ഭേദപ്പെട്ട കളക്ഷൻ റെക്കോഡിലേക്ക് നീങ്ങുകയും ചെയ്ത സിനിമകളാണ് ഇവ. ഇതാണ് സിനിമാ രംഗത്ത് സ്വന്തമായ ഒരു മേൽവിലാസം ഗിരീഷിന് നൽകിയത്. മലയാളത്തിലെ മികച്ച ഒരു പിടി സിനിമകളുടെ തിരക്കഥാകൃത്ത് എന്ന പദവിയിൽ നിലനിൽക്കെതന്നെയാണ് മഴവിൽ മനോരമയിൽ ഫിക്ഷൻ ഹെഡ് ആയി ഗിരീഷ്കുമാർ ചാനൽ ജീവിതത്തിലേക്ക് എത്തുന്നത്. 2010 ലാണ് മഴവില്ലിൽ നിയമിതനാകുന്നത്. 2016 വരെ മഴവില്ലിൻ തന്നെ തുടർന്നു. അതിനുശേഷമാണ് 2016-ൽ ഏഷ്യാനെറ്റിലേക്ക് എത്തുന്നത്. ഇപ്പോൾ 2019 ജനുവരി മുതൽ പ്രോഗ്രാം വൈസ് പ്രസിഡന്റ് ആയി നിയമിതനായി.
പോരാട്ടത്തിന്റെ തിളക്കമുള്ള ജീവിതാനുഭവങ്ങൾ തന്നെയാകണം മലയാളത്തിലെ മികച്ച തിരക്കഥാകൃത്ത് എന്ന നിലയിലേക്ക് ഗിരീഷ് കുമാറിനെ ഉയർത്തിയത്. പത്രക്കെട്ടുകൾ ചുമന്നും കളക്ഷൻ ഏജന്റും ആയും എന്നൊക്കെ പറയുമ്പോൾ തന്നെ ഗിരീഷ് ജീവിതത്തിൽ അനുഭവിച്ച പ്രതിസന്ധിയുടെ ചിത്രങ്ങൾ സിനിമയിലെ സീനുകളിൽ എന്ന പോലെ തന്നെ തെളിഞ്ഞു കാണാവുന്നതാണ്. ആർക്കും മാർഗദീപമാകാവുന്ന ശ്രദ്ധേയ പോരാട്ടം തന്നെയാണ് ഈ തിരക്കഥാകൃത്ത് സ്വന്തം ജീവിതം കരുപ്പിടിക്കാൻ വേണ്ടി നടത്തിയിട്ടുള്ളത്. ഈ പോരാട്ടത്തിന്റെ തന്നെ അംശങ്ങളുടെ പ്രതിഫലനം സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റ് വഴി ഗിരീഷ് കുമാർ നടത്തുന്നുമുണ്ട്. സുഹൃത്തുക്കളെ ഹൃദ്യമായ ഒരു സമ്മാനവുമായാണ് പുതുവർഷം എന്നെ എതിരേറ്റിരിക്കുന്നത്.
ജനുവരി 1 മുതൽ വൈസ് പ്രസിഡന്റ് - പ്രോഗ്രാമിങ് എന്ന പദവിയോടെ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം വിഭാഗം തലവനായി ഞാൻ പ്രമോട്ട് ചെയ്യപ്പെട്ട വിവരം സസന്തോഷം അറിയിക്കട്ടെ. ഫെയ്സ് ബുക്ക് പോസ്റ്റിൽ ഗിരീഷ് കുറിക്കുന്നു. കടുത്ത മത്സരം നടമാടുന്ന മലയാളത്തിന്റെ ചാനൽ രംഗത്ത് ഒരു പിടിച്ചുനിൽപ്പ് മിക്കവർക്കും അസാധ്യമാണ്. ഇവിടെയാണ് സ്വന്തം ജീവിതാനുഭവങ്ങളുടെ ചൂടും ചൂരിന്റെയും അടിസ്ഥാനത്തിൽ ഗിരീഷ് മുന്നേറുന്നത്. ചാനൽ രംഗത്തെ പ്രതിസന്ധികൾ ഒന്നും കാര്യമാക്കാതെയാണ് പതറിച്ചയില്ലാതെ ഗിരീഷ് മുന്നോട്ട് പോകുന്നത്.
പക്ഷെ ഗിരീഷ് നയിക്കാൻ പോകുന്നത് മുൻപ് പറഞ്ഞ മലയാളികളുടെ കണ്ണഞ്ചിപ്പിക്കുന്ന ഏഷ്യാനെറ്റിനെയാണ്. ഇവിടെ രചിക്കപ്പെട്ടേണ്ടത് പ്രോഗ്രാമുകളുടെ കാര്യത്തിൽ ടെലിവിഷൻ രംഗത്തെ പുതു ചരിത്രം തന്നെയാണ്. ഉയർന്ന ജീവിതാവബോധത്തിന്റെയും പോരാട്ടത്തിന്റെയും വെളിച്ചത്തിൽ മലയാളത്തിന്റെ ചാനൽ രംഗത്ത് പുതുചരിത്രത്തിനു തുടക്കമിടാൻ ഗിരീഷിന് കഴിയും എന്ന് തന്നെയാണ് ഗിരീഷിന്റെ ജീവിതം നൽകുന്ന സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്