കേരളമാകെ ഇക്കിളി തരംഗം സൃഷ്ടിച്ചപ്പോൾ ഷക്കീലയോട് അയിത്തം പ്രഖ്യാപിച്ച ചാനലുകൾ നിലപാട് തിരുത്തി ഇപ്പോൾ ആഘോഷമാക്കുന്നു; അമ്മയും ചേച്ചിയുമാണ് വഞ്ചിച്ചതെന്ന വെളിപ്പെടുത്തലുമായി മിനിസ്ക്രീനിൽ ഷക്കീല; പ്രൈം ടൈമിൽ ആളെ പിടിക്കാൻ ഷക്കീല എത്തുന്നത് ഫ്ലവേഴ്സിന്റെ കോമഡി കോമഡി സൂപ്പർനൈറ്റിൽ
ആവണി ഗോപാൽ
തിരുവനന്തപുരം: സിനിമ ഒരു മായികാ വലയമാണ്. അവിടെ ഗ്ലാമറും നിലനിൽപിന് ഒരു ഘടകമായൊരു കാലം ഉണ്ടായിരുന്നു. പ്രസസ്തിയുടെ പരകോടിയിൽ എത്തുന്നവർ...,വഴിയിൽ വീണു പോകുന്നവർ....അങ്ങനെ പ്രശസ്തിയോളമെത്തി അഗ്രഹാരത്തിലേക്ക് കൂപ്പുകുത്തി വീണുപോയവർ എത്ര എത്ര... പുരുഷന്മാരെ അപേക്ഷിച്ച് സ്രീകൾക്ക് സിനിമയിൽ അധികനാൾ പിടിച്ചു നിൽക്കാൻ സാധിക്കില്ല. പക്ഷേ ഇന്ന് ചെറിയൊരു മാറ്റം വന്നു കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ 30 35 എന്ന വസയിന്റെ വേലിക്കുളിൽ മാത്രം. ഇതിനിടയിൽ അടിയൊഴുക്കുകളും ഗോസിപ്പുകളും ഏറെ സഹിക്കേണ്ടിവരും. ഷക്കിലായുടെ സിനിമ ജീവിതം ഉദാഹരണം.
വളരെ വേഗം സിനിമയിൽ എത്തി തെലുങ്ക്, കന്നട, തമിഴ് ,മലയാളം സിനിമകൾക്ക് ഹിറ്റുകൾ ധാരാളം സമ്മാനിച്ച ഷക്കീല ഇന്നെവിടെ ? ഒരിക്കൽ സൂപ്പർസ്റ്റാർ ചിത്രങ്ങൾക്ക് പോലും കാണികൾ ഇല്ലാതിരുന്നപ്പോൾ തിയേറ്റർ നിറച്ചു നിർമ്മാതാക്കളേയും സംവിധാക്കളേയും സഹായിച്ച ഹിറ്റ് മേക്കർ! കേരളത്തിൽ ഷക്കീല തരംഗം സൃഷ്ടിച്ചപ്പോൾ മുഖ്യധാര ചാനലുകൾ നടിയെ മാറ്റിനിർത്തിയ ഒരു കാലമുണ്ടായിരുന്നു. ഒരു അഭിമുഖത്തിനു വേണ്ടിപോലും ആരും തന്നെ അവരെ സമീപിച്ചിരുന്നില്ല. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തെപോലെ അവരെ മാറ്റിനിർത്തുകയാണ് ഉണ്ടായത്. അന്നവർ ചെയ്തതിലും അല്പവസ്ത്രം ധരിച്ച് മുൻനിരനായികമാർ പോലും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. അവരെ താരസുന്ദരികളെന്നു വിളിച്ച് എഴുന്നള്ളിക്കാനും കൊണ്ടു നടക്കാനും ആളുകൾ ഒരു പാടുണ്ട്.
എന്തിനേറെ പറയുന്നു നായിമാരെ ചുറ്റിപ്പറ്റി ഗോസിപ്പുകോളങ്ങൾ പോലും പ്രത്യക്ഷപ്പെട്ടു. വെള്ളിത്തിരയിൽ നിന്നും തുടങ്ങിയ ബന്ധം മിനിസ്ക്രീനിലും ആഘോഷമാക്കി. ചാറ്റ് ഷോകളും ഇന്റവ്യൂകളും ആഘോഷപരിപാടികൾ വരുമ്പോൾ ഉള്ള കോലം കെട്ടലും. അങ്ങനെ നിലയ്ക്കാത്ത ആഘോഷങ്ങളുടെ പെരുമഴ തന്നെ. കാട്ടുകോഴിക്കെന്തു ശങ്ക്രാന്തി എന്നു ചോദിച്ചതു പോലെ അപ്പോഴും ഷക്കീല തഴയപ്പെട്ടവൾ ആയിരുന്നു. പക്ഷേ, അടുത്ത കാലത്ത് ഈ കാഴ്ച്ചപ്പാട് ചാനലുകൾ മാറ്റി. അന്ന് അവഗണിച്ചവർ ഇപ്പോൾ തരത്തെ ക്ഷണിച്ചു വരുത്തി അഭിമുഖങ്ങളെടുത്തു. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലാണ്
ആരംഭിച്ച ഫ്ളാവഴ്സ് ചാനൽ പല മാറ്റങ്ങളും മിനിസ്കീനിൽ കൊണ്ടുവരുന്നു. അത്തരത്തിലൊരു ഉദ്യമത്തിലൊന്നാകുന്നു സെക്സ് ബോബ് എന്നു മുദ്രകുത്തപ്പെട്ട ഷക്കീലയുടെ ചാനൽ പ്രവേശവും. കളേഴ്സിലെ, കോമഡി സൂപ്പർ നൈറ്റ് സീസൺ 2 യിൽ അതിഥി താരമായി ഷക്കീല എത്തുന്നു. ഷക്കീല വരുന്ന പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഫ്ളാവഴ്സിലെ കോമഡിനൈറ്റിൽ വരുന്നതിനു മുന്നോടിയായി മറ്റു ചാനലുകളും ഷക്കീലയുടെ ഇന്റർവ്യൂകളും അഭിപ്രായങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. മാറുന്ന കാലത്തിനൊപ്പം മാറുന്ന വേഷം പോലെ മിനിസ്ക്രീനും മാറ്റത്തിനൊരുങ്ങുകയാണ്.
ഫ്ളാവഴ്സ് ചാനലിലെ പരിപാടികൾക്കിടയിൽ ഷക്കീലയുടെ സംസാരവും അടങ്ങിയ പ്രോമോ ചാനൽ പുറത്തു വിട്ടിട്ടുണ്ട്. ടു പീസ് ധരിക്കുമ്പോൾ ആദ്യം അല്പം മടിയുണ്ടായിരുന്നു. സ്വന്തം ചേച്ചി, സ്വന്തം അമ്മ.. അങ്ങനെ സ്വന്തത്തിൽ പെട്ടവരാണ് തന്നെ ചതിച്ചത് എന്നും ഷക്കീല പറയുന്നതായി പ്രൊമോ വീഡിയോയിൽ കാണാം. പ്രൈം ടൈമിൽ മറ്റ് വിനോദചാനലുകളുമായി സമാന ഷോകളുമായി കനത്ത മത്സരം നിലനിൽക്കുമ്പോഴാണ് ഷക്കീലയെ രംഗത്തിറക്കി ഫ്ലവേഴ്സ് ഓണത്തിനെത്തുന്നത്. അഭിനേത്രി എന്ന നിലയിൽ ഷക്കീലയെ മാന്യമായി പരിഗണിക്കുന്നതാണോ അതോ മൃദുരതി ചിത്രങ്ങളിലെ രതിബിംബം എന്ന നിലയിൽ പരിഹസിച്ച് രസിക്കുന്നതാണോ ഷോ എന്ന് കണ്ടറിയണം. ഷക്കീലയുടെ ചില വെളിപ്പെടുത്തലുകളാണ് ഫലവേഴ്സ് പുറത്തുവിട്ട പ്രമോയിൽ ഉള്ളത്. തന്നെ വഞ്ചിച്ചത് സ്വന്തം അമ്മയും ചേച്ചിയും അടുത്ത ബന്ധുക്കളുമാണെന്ന് ഷക്കീല പറയുന്നു. ചൂടേറിയ കാഴ്ചകളുമായി ചിരിയുടെ ചൂടാറാത്ത വേദിയിൽ ഷക്കീല എത്തുന്നു എന്നാണ് പരിപാടിയുടെ പ്രമോ. നടൻ വിനയ് ഫോർട്ടാണ് അവതാരകൻ.
ടു പീസ് ആദ്യമായി ധരിച്ചതിനെക്കുറിച്ചും ഷക്കീല ഷോയിൽ വാചാലയാകുന്നുണ്ട്. ടു പീസ് ആദ്യമായി ധരിച്ചപ്പോൾ നല്ല മടിയുണ്ടായിരുന്നു. സിൽക്ക് സ്മിത നന്നായി ധരിക്കുന്നത് കണ്ടാണ് ഈ മടി മാറിയതെന്നും ഷക്കീല പററഞ്ഞു. എന്തായാലും പ്രോമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ചാനലുകള്ൾ പ്രചാരത്തിൽ ഇല്ലാത്ത കാലത്ത് മാസികകളും പത്രങ്ങളും ഷക്കീലയെ തീണ്ടാപ്പാടകലെ മാറ്റിനിർത്തിയിരുന്നു. സെക്സ് ബോബുകളെന്നു വിളിച്ചു. പ്രതാപ കാലത്ത് കൂടെ നിന്ന ആരു തന്നെ ഇല്ലാതെ നടി ഇപ്പോഴും ജീവിക്കുന്നു. ലോകം മുഴുവൻ എൽ ജി ബി ടി യെ പറ്റി സംസാരിക്കുമ്പോൾ സോഷ്യൽ മീഡിയ മൊത്തം മഴവില്ല് വിരിയുമ്പോൾ സിനിമ മേഖലയിൽ നിന്നും ഉറച്ച ശബ്ദത്തിൽ ഭിന്ന ലിംഗത്തിൽപ്പെട്ടവർക്ക് വേണ്ടി സംസാരിച്ചുകൊണ്ടാണ് നടി ഇടവേളയ്ക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
ആത്മകഥയിൽ സ്കൂൾ മാഷ് പീഡിപ്പിക്കാൻ ശ്രമിച്ചതിനെ പറ്റിയും വേശ്യാവൃത്തിയിലേക്ക് ഇറക്കിവിട്ട പണം തട്ടിയെടുത്ത വീട്ടുകാരെ പറ്റിയും കൂടെ കിടക്കാൻ വേണ്ടി മാത്രം പ്രണയവും സൗഹാർദ്ദവും നടിച്ചു വന്നവരെ പറ്റിയും കള്ള് കുടിച്ചു ബോധമില്ലാതെ കിടന്ന രാത്രികളെ പറ്റിയും ഓർക്കുന്നു. ' എനിക്ക് കുറ്റബോധമില്ല പക്ഷെ ദുഃഖം ഉണ്ട്' എന്ന് വളരെ കൃത്യമായി അവർ നമ്മുടെ കാപട്യത്തോട് വിളിച്ചു പറയുന്നു. ഇടക്കെപ്പോഴോ കന്യാസ്ത്രീ ആയി അവർ അഭിനയിക്കുന്നു എന്നും അവരെ അഭിനയിപ്പിക്കാനുള്ള തീരുമാനത്തോടുള്ള എതിർപ്പിൽ ആ സിനിമയെ ഇല്ലാതായി പോയെന്നും അറിഞ്ഞു. ചോട്ടാ മുംബൈ എന്ന സിനിമയിൽ ഷക്കീല തന്നെ ആയും തേജാ ഭായ് ആൻഡ് ഫാമിലി എന്ന സിനിമയിൽ സർവ്വേ എടുക്കാൻ വന്ന ഉദ്യോഗസ്ഥയായും ഷക്കീലയെ കേരളത്തിലെ ബിഗ് സ്ക്രീനിൽ വീണ്ടും കണ്ടു.
അശ്ലീല പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഒറ്റ സീനിൽ മാത്രം വന്നു മറഞ്ഞു പോയി അവർ. തേജാ ഭായിയിൽ സുരാജിന്റെ കഥാപാത്രം സാഹചര്യത്തിന് ഒട്ടും ചേരാത്ത രീതിയിൽ അശ്ലീലം ചോദിച്ചു നമ്മൾ കാണുന്നത് ഷക്കീലയെ തന്നെ ആണെന്ന് ഓർമിപ്പിച്ചു. ഇതിനിടയിൽ അവർ വിവാഹിതയാകുന്നു എന്ന് കേട്ടു. അപ്പോഴും കണ്ടു അവരുടെ ഉടലിനെ പറ്റിയുള്ള ഉന്മാദങ്ങൾ മാത്രമാണ് ആളുകൾ അന്വേഷിച്ചത്. ഷക്കീല സിനിമകളിൽ മുഴുക്കെ മുന്നിലും പിന്നിലും വല്ലാതെ ഇറക്കി വെട്ടിയ ബ്ലൗസും നഗ്നമായ അരക്കെട്ടും കുളി സീനുകളും കിടപ്പറയിലെ മുറുമുറുപ്പും ഒക്കെയാണ്... ആൾക്കാർക്ക് വേണ്ടതും അത് തന്നെയായിരുന്നു. കാമം നിറഞ്ഞ, കൊത്തിപ്പറക്കാനുള്ള കഴുകന്റെ ആവേശത്തോടെയാണ് പകൽ മാന്യന്മാരും പുരുഷാരവങ്ങളും ഷക്കീല പടങ്ങളെ സ്വീകരിച്ചത്.
വെള്ളിത്തിരയിൽ കാണുന്നതിനപ്പുറം അവരൊരു സ്ത്രീയാണെന്ന പരിഗണന പോലും നൽകാൻ പലപ്പോഴും സമൂഹം മറന്നു പോയിട്ടുണ്ട്. അന്ന് ഷക്കീല ചെയ്ത അശ്ലീകരം എന്ന് പറഞ്ഞു മാറ്റി നിർത്തിയ സമൂഹം തന്നെയാണ് ഐറ്റം നമ്പർ എന്ന ചെല്ലപ്പേരിട്ടു വിളിക്കുന്നത്. ഐറ്റം നമ്പറിന്റെ പേക്കൂത്തിൽ ചില നടിമാർ കാണിച്ചു കൂട്ടുന്ന് പേക്കൂത്തുകളേക്കാൾ എത്രയോ ഭേദമായിരുന്നു ഷക്കീല പടങ്ങൾ.
പ്ലേ ഗേൾസ്' എന്ന സിൽക്ക് സ്മിതാ ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തുകയും നിരവധി 'സോഫ്റ്റ് പോൺ' ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകർക്കു മുന്നിലെത്തി. എണ്ണിയാലൊടുങ്ങാത്ത ആരാധകരെ ഉണ്ടാക്കി എടുത്തെങ്കിലും ഒരു ഫോൺ കോളുകൾ പോലും വരാതെ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത സമയം തനിക്കുണ്ടായിരുന്നു. ഒറ്റപ്പെടലിനെ തരണം ചെയ്യാൻ വേണ്ടിയാണ് ജീവിതത്തിൽ പ്രയാസപ്പെട്ടതെന്നും നടി മുമ്പ് സൂചിപ്പിച്ചിരുന്നു.
ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിനെ കേരളത്തിലെ ഒരു അവാർഡ് ദാന ചടങ്ങിൽ ക്ഷണിച്ച മലയാളികൾ, ഒരു പൊതു ചടങ്ങിൽ പോലും ഇതുവരെ തന്നെ ക്ഷണിക്കാത്തതിൽ വിഷമമുണ്ട് എന്ന് ഷക്കീല അടുത്തിടെ പറഞ്ഞിരുന്നു. അന്ന് സണ്ണി ലിയോണിനൊപ്പമുള്ള നടൻ ജയസൂര്യയുടെ സെൽഫി ചർച്ചയായി. സണ്ണിയോട് ബഹുമാനം തോന്നിയെന്ന വിവരണത്തോടു കൂടിയുള്ള നടന്റെ ഫേസ്ബുക്ക് പോസ്റ്റിന്, പതിനായിരക്കണക്കിന് ലൈക്കുകളും ലഭിച്ചിരുന്നു.
അതേസമയം, വിദേശത്തുനിന്നുവന്ന നടിയെ നിങ്ങൾ ആദരിക്കുമ്പോൾ ഷക്കീലയെ പോലെയുള്ളവർ ഇപ്പോഴും അവഗണിക്കപ്പെടുകയാണെന്ന പ്രതികരണങ്ങളുമായി രംഗത്ത് വന്ന ആളുകളെയും മറക്കുന്നില്ല. ഷക്കീലയ്ക്കൊപ്പം വേദി പങ്കിടാൻ ഇവിടെ എത്രപേർ തയാറാകുമെന്നും അവർ ചോദിക്കുന്നു.കേവലമൊരു ഫേസ്ബുക്ക് പോസ്റ്റിൽ ഒതുക്കേണ്ട ചോദ്യമല്ല. അത്. പക്ഷേ, നല്ല വേഷങ്ങൾ തേടിയെത്തുമെന്നും നാളെ താനും ഇതുപോലെ അംഗീകരിക്കപ്പെടുമെന്നും അവർ അന്ന് പ്രതികരിച്ചിരുന്നു.
ഒരു പരിചയവുമില്ലാത്ത പുരുഷനൊപ്പം, ധാരാളം വൈകാരികരംഗങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അതുമാത്രമല്ല, എനിക്ക് കരയാനുമറിയാം, പ്രേക്ഷകരെ ചിരിപ്പിക്കാനറിയാം. പ്രേക്ഷകർ എന്നും എന്നെ സ്നേഹിച്ചിട്ടുണ്ട്, ചിലർ നല്ലരീതിയിലും ചിലർ മോശമായ രീതിയിലും. എന്നിട്ടും എന്നിൽ വിശ്വാസം അർപ്പിക്കാൻ സംവിധായകതയാറാകുന്നില്ല. അഭിനയപ്രാധാന്യമുള്ള വേഷം ലഭിച്ചാൽ നന്നായി അഭിനയിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും ഷക്കീല പറയുമ്പോൾ സദാചാരം വിളമ്പുന്ന മാന്യന്മാർക്ക് ഇന്ന് ഉത്തരം മുട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്