ഇതൊക്കെ സ്ട്രാറ്റജിയാണോ? നിങ്ങൾ പറയുന്നത് എല്ലാവരും കേൾക്കണമെന്ന മനസ്സുള്ള ഒരാളായി തോന്നുന്നുണ്ടോ? ഒരു അദ്ധ്യാപകനായതു കൊണ്ട് ഞാൻ പറയുന്നതാണ് ശരി, കുട്ടികൾ അനുസരിക്കുന്നതു പോലെ ഇവരും അനുസരിക്കണം എന്നാണോ? രജത് കുമാറിന് മുന്നറിയിപ്പു നൽകി മോഹൻലാൽ; അണ്ണൻ മാസ്.. ലാലേട്ടൻ ബിഗ്ബോസ്സിൽ ചെയുന്നത് ശരിയാണോ? ഏഷ്യാനെറ്റിന്റെ താളത്തിന് തുള്ളാൻ ആണോ ഞങ്ങളുടെ ലാലേട്ടൻ..? കലിപ്പുമായി മോഹൻലാലിന്റെ പേജിൽ രജത് അണ്ണൻ ആർമിയുടെ സർജിക്കൽ സ്ട്രൈക്ക്..!
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ബിഗ് ബോസ് മലയാളി സീസണിൽ ഏറ്റവും അധികം ആരാധകരുള്ള താരം ആരെന്ന് ചോദിച്ചാൽ ഉത്തരം ഡോ. രജത് കുമാറാണെന്നാണ്. സൈബർ ലോകത്ത് വലിയ ആരാധകരുള്ള ഈ സംഘം ഇപ്പോൾ പരിപാടിയുടെ അവതാരകൻ മോഹൻലാലിനുമെതിരെ തിരിഞ്ഞിട്ടുണ്ട്. ഷോയുടെ തുടക്കം മുതൽ ഡോമിനേറ്റ് ചെയ്തിരുന്ന രജത് കുമാർ ഈ സീസണിൽ എലിമിനേഷന്റെ വക്കിലാണ്. ഇതിന് ഇടയാക്കിയത് പല സംഭവങ്ങളുണ്ട്. ബിഗ് ബോസിൽ കഴിഞ്ഞ ദിവസം രജത് കുമാറിനെ മോഹൻലാൽ ശാസിച്ചതാണ് ഇപ്പോൾ കലിപ്പിന് ഇടമാക്കിയിരിക്കുന്നത്. രജത് കുമാറിന്റെ ഗെയിം സ്ട്രാറ്റജിയെ വിമർശിച്ച മോഹൻലാൽ പരിപാടിയിൽ അദ്ദേഹം തുടരുന്ന നിലപാടിനെയാണ് വിമർശിച്ചത്.
ഇതോടെ കലിപ്പിലായ രജത് കുമാർ ഫാൻസുകാർ ഇപ്പോൾ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിൽ കയറി പൊങ്കാലയിടുന്ന അവസ്ഥയിലാണ്. മോഹൻലാൽ ബിഗ് ബോസിന്റെ താളത്തിന് ഒത്തു തുള്ളരുതെന്നും വീട്ടിൽ ഏറ്റവും കഷ്ടത അനുഭവിക്കുന്നത് രജത് കുമാറാണെന്നും ആ താരത്തെ മോഹൻലാൽ കുറ്റപ്പെടുത്തിയത് ശരിയായില്ലെന്നുമാണ് വിമർശനത്തിന് ആധാരം. രജത്ത് അണ്ണൻ മാസ്സാണെന്നും ഇക്കൂട്ടർ പറയുന്നു. ഇത്തരത്തിൽ മോഹൻലാലിനെ കുറ്റപ്പെടുത്തിയും രജത് കുമാറിനെ പിന്തുണച്ചു കൊണ്ടുമുള്ള സർജ്ജിക്കൽ സ്ട്രൈക്ക് തന്നെയാണ് അദ്ദേഹത്തിന്റെ പേജിൽ നടക്കുന്നത്.
രജിത്തും ഫുക്രുവും തമ്മിലുള്ള വഴക്കിനെ കുറിച്ചും ചോദിച്ചു കൊണ്ടാണ് മോഹൻലാൽ ഇന്നലെ ഇരുവരെയും ശാസിച്ചത്. എന്താണ് ഒരു കുടുംബം എന്നാൽ കരുതുന്നതെന്ന് ഫുക്രുവിനോട് ചോദിച്ചപ്പോൾ. നല്ല ശാന്തിയും സമാധാനവും സന്തോഷവുമുള്ള കുടുംബം എന്നായിരുന്നു മറുപടി. അങ്ങനെയാണോ ബിഗ് ബോസ് വീട്ടിൽ സംഭവിക്കുന്നതെന്ന് മോഹൻലാൽ തിരിച്ചു ചോദിച്ചു. ബിഗ് ബോസ് വീട്ടിൽ ഒറ്റപ്പെടൽ ഉണ്ടെന്നും രജിത്തേട്ടൻ അങ്ങനെ നിൽക്കുന്നുണ്ടെന്നും ഫുക്രു പറഞ്ഞു. ഗ്രൂപ്പിൽ നിന്നു ഒഴിഞ്ഞുമാറി ഒറ്റയ്ക്കിരിക്കുന്നത് സ്ട്രാറ്റജിയുടെ ഭാഗമാണോ എന്നു രജിത് കുമാറിനോട് മോഹൻലാൽ ചോദിച്ചു.
എല്ലാവരും താൻ പറഞ്ഞതു കേൾക്കണമെന്നും ഞാൻ പറയുന്നതു മാത്രമാണ് ശരിയെന്നും ഉണ്ടോ എന്ന് രജിത്തിനോട് മോഹൻലാൽ ചോദിച്ചു. എന്താണ് രജിത്ത് കുമാർ ഇങ്ങനെ ഒറ്റയ്ക്കിരിക്കുന്നതെന്നും മോഹൻലാൽ ചോദിച്ചു. സ്ട്രാറ്റജിയായാണോ ഇതൊക്കെ ചെയ്യുന്നതെന്ന് മോഹൻലാൽ ചോദിച്ചു. ഒരു അദ്ധ്യാപകനായതുകൊണ്ട് ഞാൻ പറയുന്നതാണ് ശരി, കുട്ടികൾ അനുസരിക്കുന്നതുപോലെ ഇവരും അനുസരിക്കണം എന്നാണോ? മോഹൻലാൽ ചോദിച്ചു. ഇവിടെ എല്ലാവരും ഒരുപോലെയാണെന്നും പ്രായ വ്യത്യാസമില്ലെന്നും മോഹൻലാൽ ഓർമിപ്പിച്ചു.
രജിത്തിനോട് കയ്യിലെ മുറിവിനെ പറ്റി മോഹൻലാൽ ചോദിച്ചു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ മറുപടി പറയാൻ തുടങ്ങിയ രജിത്തിനോട് രണ്ട് മിനുട്ട് അവിടെ വെയിറ്റ് ചെയ്താൽ മതിയായിരുന്നല്ലോ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ശരിയാണെന്നും അപ്പോൾ ഞാനും കുട്ടിയായിപ്പോയി എന്ന് രജിത് ഏറ്റുപറഞ്ഞു. ഇതിനിടയിൽ ഫുക്രുവിനോടും മോഹൻലാൽ ഇതേ കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഫുക്രു തലയാട്ടാൻ തുടങ്ങി. അപ്പോഴേക്കും ലാലേട്ടൻ ചൂടായി. തലയാട്ടിക്കൊണ്ടിരുന്ന ഫുക്രുവിനോട് ശബ്ദം കടുപ്പിച്ച് നീ തലയാട്ടേണ്ട നിന്നോടാണ് പറയുന്നതെന്നും മോഹൻലാൽ പറഞ്ഞു. ദേഹോപദ്രവം നടത്തുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന താക്കീതും മോഹൻലാൽ നൽകി.
ഒരു കുടുംബത്തിൽ താനാണ് വലിയ ആളെന്നൊന്നും ഭാവിക്കേണ്ട കാര്യമില്ല എന്നും മോഹൻലാൽ പറഞ്ഞു. ലോകത്ത് അങ്ങനെ വലിയൊരാള് എന്നൊരാള്‍ ഇല്ല എന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ അങ്ങനെയില്ല, സാർ എന്നു വിളിക്കുമ്പോൾ അങ്ങനെ വിളിക്കേണ്ട അങ്ങനെ വിളിച്ചാൽ ഒരു ഗ്യാപ് വരുമെന്നാണ് താൻ പറയാറുള്ളത് എന്ന് രജിത് കുമാർ പറഞ്ഞു. കോളേജിൽ കുട്ടികളെ പഠിപ്പിക്കുന്നതു കൊണ്ട് നിങ്ങൾ പറയുന്നത് എല്ലാവരും കേൾക്കണമെന്ന മനസ്സുള്ള ഒരാളായി തോന്നുന്നുണ്ടോയെന്നും മോഹൻലാൽ ചോദിച്ചു. ഒരിക്കലുമില്ല എന്നായിരുന്നു രജിത് കുമാറിന്റെ മറുപടി. ഞാൻ പറയുന്നതാണ് ശരി, തിരിച്ചൊന്നും പറയാൻ പാടില്ല, അവർ കുട്ടികളാണ്. പറയുന്നത് കേൾക്കണം എന്നൊക്കെയുണ്ടോ. പ്രായത്തിലൊന്നും ഒരു കാര്യവുമില്ല. ചെറിയ പ്രായമുള്ള എത്രയോ പ്രതിഭകളുണ്ട് എന്നും മോഹൻലാൽ പറഞ്ഞു. എന്തുകൊണ്ടാണ് രജിത് ഒറ്റയ്ക്ക് സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നും മോഹൻലാൽ ചോദിച്ചു. മറ്റുള്ളവർ പറയുന്നത് ക്യാമറയെ നോക്കിയാണ് എന്നാണ്. അത് നിങ്ങളുടെ തന്ത്രമായിരിക്കാം, അതിലൊന്നും ഒരു കുഴപ്പവുമില്ല. പക്ഷേ മറ്റുള്ളവർ പറയുന്നു, ഞങ്ങൾ വന്ന് രജിത്തിനെ ഞങ്ങളുടെ ഫ്രണ്ടാകാൻ വിളിക്കുകയാണ്, അദ്ദേഹം വരുന്നില്ല. എന്തുകാര്യവും പറയുന്നത് അതിനെ തമാശയായി എടുക്കുന്നില്ല എന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ ചുണ്ടുകൾ കൊണ്ടും ഹൃദയം കൊണ്ടും വിളിക്കാം എന്നു രജിത് കുമാർ പറഞ്ഞു.
ഇന്റിമസി ആയി കഴിഞ്ഞാൽ തന്നെപ്പോലെ ഇന്റിമസി ആകുന്ന മറ്റൊരാൾ ഇല്ല എന്ന് രജിത് കുമാർ പറഞ്ഞു. പക്ഷേ ഒരാൾ സംസാരിക്കാൻ വന്നാൽ രജിത് കുമാർ മാറിക്കളയുന്നതാണ് കാണുന്നത് എന്ന് മോഹൻലാൽ പറഞ്ഞു. മുപ്പതുവയസ്സേയുള്ളൂ എന്ന് വീണയോടൊക്കെ പറയുന്നു. മാറുന്നത് വേറെ ചർച്ചയാക്കി മാറ്റുന്നതുകൊണ്ട് താനായിട്ട് ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്നു വിചാരിച്ചിട്ടാണ് എന്ന് രജിത് കുമാർ പറഞ്ഞു. എന്തായാലും മോഹൻലാലിനെ എതിരായി മാറിയിരിക്കയാണ് ഇപ്പോൾ രജത് ഫാൻസുകാർ.
അതേസമയം പാത്രത്തിലേക്ക് ചപ്പാത്തി വലിച്ചെറിഞ്ഞതിന് ജസ്ലയെയും മോഹൻാൽ വിമർശിച്ചു. മോഹൻലാൽ ഇന്നു ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു. ഭക്ഷണം വലിച്ചെറിഞ്ഞതു ശരിയായോ എന്നു മോഹൻലാൽ ജെസ്ലയോട് ചോദിച്ചു. താൻ വലിച്ചെറിഞ്ഞതല്ല, ആ പ്രഷറിന്റെ പുറത്തുവന്നുപോയതാണെന്ന് ജെസ്ല പറഞ്ഞു. എന്നാൽ, ജെസ്ലക്കെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ടെന്ന് മോഹൻലാൽ ഓർമിപ്പിച്ചു. ഭക്ഷണത്തോട് അനാദരവ് കാണിച്ചതു ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ജെസ്ല ന്യായീകരിക്കാൻ ശ്രമിച്ചപ്പോൾ ഇതൊക്കെ എല്ലാവരും കാണുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍