Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൂഞ്ഞാർ താലൂക്ക് നേടിയെടുക്കാൻ എന്തുകൊണ്ട് സാധിച്ചില്ല? ജോർജുകുട്ടി ആഗസ്തിയുടെ ചോദ്യത്തിൽ ഉത്തരം മുട്ടിയ പി സി ജോർജ്ജ് 'എനിക്ക് സൗകര്യമില്ലെന്ന്' പറഞ്ഞ് തെറി വിളിച്ചു ഇറങ്ങിപ്പോയി: 'വാടാ..പോടാ' വിളികളിൽ അവസാനിച്ച് മീഡിയാ വണ്ണിന്റെ ചാനൽ ചർച്ച

പൂഞ്ഞാർ താലൂക്ക് നേടിയെടുക്കാൻ എന്തുകൊണ്ട് സാധിച്ചില്ല? ജോർജുകുട്ടി ആഗസ്തിയുടെ ചോദ്യത്തിൽ ഉത്തരം മുട്ടിയ പി സി ജോർജ്ജ് 'എനിക്ക് സൗകര്യമില്ലെന്ന്' പറഞ്ഞ് തെറി വിളിച്ചു ഇറങ്ങിപ്പോയി: 'വാടാ..പോടാ' വിളികളിൽ അവസാനിച്ച് മീഡിയാ വണ്ണിന്റെ ചാനൽ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പൂഞ്ഞാർ മണ്ഡലത്തിന്റെ വികസന നായകൻ എന്നാണ് പി സി ജോർജ്ജ് സ്വയം അവകാശപ്പെടുന്നത്. എന്നാൽ മണ്ഡലത്തിലുള്ളവരുടെ സുപ്രധാന ആവശ്യമായിരുന്നു പൂഞ്ഞാർ താലൂക്ക് എന്നത്. ജോർജ്ജ് പാർട്ടിയിലും മുന്നണിയിലും ശക്തനായിരുന്ന കാലത്താണ് ഈ ആവശ്യം ശക്തമായി ഉയർന്നത്. എന്നാൽ, മറ്റുള്ളവന് പാര പണിയാൻ വേണ്ടി നടക്കുന്ന ജോർജ്ജിന് വലിയ സ്വാധീനം ഉണ്ടെങ്കിലും ഈ ആവശ്യം നേടിയെടുക്കാൻ സാധിച്ചില്ല. ഈ വിഷയത്തെ കുറിച്ച് ആരും മിണ്ടരുത് എന്നാണ് ജോർജ്ജിന്റെ ഇപ്പോഴത്തെ പോളിസി. പൂഞ്ഞാർ മണ്ഡലത്തിന്റെ വികസന നായകനായി വിലസുന്ന ജോർജ്ജിൻ കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ ഇക്കാര്യം ഉയർന്നതോടെ സമനില തെറ്റിയ ജോർജ്ജ് എതിർ സ്ഥാനാർത്ഥികളെ തെറിവിളിച്ച് ഇറങ്ങി പോയി.

ഇന്നലെ രാവിലെ ഈരാറ്റുപേട്ടയിൽ വച്ച് മീഡിയാ വൺ ചാനലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചർച്ചക്കിടെയാണ് പി സി ജോർജ്ജ് നാണം കെട്ട് ഇറങ്ങിപ്പോയത്. മണ്ഡലത്തിൽ എംഎൽഎ എന്തു ചെയ്തു എന്ന ചോദ്യം ഉയർന്നതോടെയാണ് ജോർജ്ജിന് സമനില തെറ്റിയത്. യു ഡി എഫ് സ്ഥാനാർത്ഥി ജോർജുകുട്ടി ആഗസ്തിയുമായി കൊമ്പുകോർത്താണ് 'തല്ലു തരും' എന്ന് ഭീഷണിയുമായി ജോർജ്ജ് സ്ഥലം വിട്ടത്. തുടർന്ന് സ്ഥലത്ത് വാടോ പോടാ വിളികളുമുണ്ടായി.

തന്റെ വികസന കാര്യങ്ങളെ കുറിച്ച് വാചാലനായി ജോർജ്ജ് മുന്നേറുന്നതിന് ഇടെയാണ് എതിർ സ്ഥാനാർത്ഥി പൂഞ്ഞാർ താലൂക്കിന്റെ കാര്യം എടുത്തിട്ടത്. പൂഞ്ഞാർ താലൂക്ക് യഥാർത്ഥ്യമാക്കാൻ ജോർജ്ജിന് സാധിച്ചില്ലെന്ന് ജോർജ്ജുകുട്ടി അഗസ്തി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ചീഫ് വിപ്പ് പദവിയിൽ ഇരുന്ന ജോർജ്ജിന് എന്തുകൊണ്ടാണ് സ്വന്തം സ്വാധീനം ഉപയോഗിച്ച് പൂഞ്ഞാർ താലൂക്കെന്ന് ആവശ്യം നേടിയെടുക്കാൻ സാധിക്കാതെ പോയതെന്നാണ് ജോർജ്ജുകുട്ടി ചോദിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചാനൽ അവതാരകനും ഈ ചോദ്യം ഉന്നയിച്ചു. 30 വർഷമായി പൂഞ്ഞാർ താലൂക്ക് യാഥാർത്ഥ്യമാകാത്തതിന് എംഎൽഎ എന്ന നിലയിൽ പിസി ജോർജിനു എന്ത് മറുപടിയുണ്ട് എന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാൽ അത് തരാതിരുന്നത് കെ എം മാണി ആയിരുന്നു എന്നാണ് എംഎൽഎ മറുപടി നല്കിയത്.

അങ്ങനെയെങ്കിൽ ഇടതുമുന്നണിയുടെ ഭാഗമായി എംഎൽഎ ആയിരുന്നപ്പോൾ പി സി ജോർജ് എന്തുകൊണ്ട് താലൂക്ക് യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചില്ലെന്നും അടുത്ത ചോദ്യം. ഇതിനു ജോർജ് കൃത്യമായി മറുപടി പറയാതെ വിഷയം വഴി തിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി ജോർജുകുട്ടി ആഗസ്തി ഇടപെട്ടു. എന്തു കൊണ്ട് 12 താലൂക്ക് അനുവദിച്ചിട്ടും പൂഞ്ഞാറിൽ താലൂക്കനുവദിക്കാത്തതിന്റെ പേരിൽ താങ്കൾ ഒരു ബഹുജന ധർണ്ണ നടത്താനോ, രാജി ഭീഷണിയെങ്കിലും നടത്താനോ തയ്യാറാകാതിരുന്നത്? എന്നായിരുന്നു ജോർജുകുട്ടിയുടെ ചോദ്യം. ഇതോടെ സിപിഐ(എം) അനുഭാവികളും ഈ വിഷയം ഏറ്റുപിടിച്ചു. ഇതോടെ ജോർജ്ജ് തീർത്തും ഒറ്റപ്പെടുകയും ചെയ്തു. എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന പറഞ്ഞ് ജോർജ്ജ് പണ്ട് ഭീഷണി മുഴക്കിയ കാര്യവും ജോർജ്ജുകുട്ടി അഗസ്തി ചൂണ്ടിക്കാട്ടി.

ഇതോടെ ജോർജ്ജിന്റെ നിയന്ത്രണം പോയി. എനിക്ക് സൗകര്യമില്ല....ന്താ... മതിയോ...? എന്നായിരുന്നു ഇതിനു എംഎൽഎയുടെ മറുപടി. എന്നാൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവനാണ് ജോർജ്ജെന്നും ഈ പ്രവണതയാണ് മണ്ഡലത്തിന് തിരിച്ചടിയായരെന്നും ജോർജ്ജുകുട്ടി മറുപടി നൽകി. ഇതോടെ പി സി ജോർജ് ക്ഷുഭിതനായി. 'തരാൻ എനിക്ക് സൗകര്യം ഇല്ലായിരുന്നടാ.. നിനക്ക് എന്ത് ചെയ്യാൻ പറ്റും' എന്നായി. എംഎൽ എ പ്രകോപിതനായതോടെ ജോർജുകുട്ടി ആഗസ്തിയും എൽഡിഎഫ് സ്ഥാനാർത്ഥി പി സി ജോസഫും സ്തബ്ധരായി. എന്നാൽ, ജോർജ്ജിന്റെ ഭാഷയിൽ പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല.

ഇതിനിടെ 'നീ അടി മേടിക്കും' എന്ന് പറഞ്ഞ് ജോർജുകുട്ടി ആഗസ്തിക്ക് നേരെ ജോർജ്ജ് മുഷ്ടി ചുരിട്ടി പാഞ്ഞടുത്തു. എന്നാൽ, യുഡിഎഫ് എൽഡിഎഫ് അനുഭാവികൾ ഒരുമിച്ച് നിന്ന് ജോർജ്ജിന് എതിർത്തു. മറ്റ് സ്ഥാനാർത്ഥികൾക്ക് സുരക്ഷാ വലയം ഒരുക്കുകയും ചെയ്തു. മാന്യമായി പെരുമാറണമെന്നും പ്രകോപിതനാകാനുള്ള സാഹചര്യം ഇവിടെ ഉണ്ടായിട്ടില്ലെന്നും ചാനൽ അവതരകനും നാട്ടുകാരും പറഞ്ഞപ്പോൾ ജോർജ് പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തി ഇറങ്ങിപ്പോകുന്ന ശൈലിയാണ് ജോർജ്ജ് സ്വീകരിച്ചത് എന്നാണ് മറ്റ് സ്ഥാനാർത്ഥികൾ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

പൂഞ്ഞാർ താലൂക്ക് വിഷയം സജീവമായി ഉന്നയിക്കാനും ഇടത് - വലതു സ്ഥാനാർത്ഥികൾ തീരുമാനിച്ചിട്ടുണ്ട്. ഇത് ജോർജ്ജിന് തിരിച്ചടിയാകുമെന്നാണ് സൂചന. ഇന്നലെ ഷൂട്ട് ചെയ്ത പരിപാടി ചാനൽ അടുത്ത ദിവസങ്ങളിൽ ടെലികാസ്റ്റ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP