'സർക്കാരിന്റെ നടപടികൾ ചോദ്യം ചെയ്യുന്നതു രാജ്യദ്രോഹമോ? ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, സംസാരിക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ വേറെന്താണു ചെയ്യേണ്ടത്?' കേന്ദ്രത്തിന്റെ വിലക്കിനെ രൂക്ഷമായി വിമർശിച്ച് എൻഡിടിവി ഷോ; മാർക്കണ്ഡേയ കട്ജു ഉൾപ്പെടെയുള്ളവർ കേന്ദ്ര നടപടിക്കെതിരെ രംഗത്ത്
ന്യൂഡൽഹി: എൻഡിടിവി ചാനൽ സംപ്രേഷണം ഒരു ദിവസം വിലക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സർക്കാരിനെ ചോദ്യം ചെയ്യുന്നതു തെറ്റാണോ എന്ന ചോദ്യമുയർത്തി വിവിധ കോണിലുള്ളവർ പ്രതിഷേധമുയർത്തിക്കഴിഞ്ഞു. സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കണ്ഡേയ കട്ജുവും സർക്കാർ നടപടിക്കെതിരെ രൂക്ഷമായാണു പ്രതികരിച്ചത്.
അതിനിടെ, വിലക്കു നേരിടുന്ന എൻഡിടിവി ചാനൽ സർക്കാരിനെയും പ്രധാനമന്ത്രിയെയും കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രത്യേക ഷോയും സംപ്രേഷണം ചെയ്തു. സർക്കാർ നടപടികൾ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, വാ തുറന്നു സംസാരിക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ വേറെന്താണു ചെയ്യേണ്ടത് എന്ന ചോദ്യമാണ് പ്രൈം ടൈം ഷോയിലൂടെ എൻഡിടിവി എഡിറ്റർ രവീഷ് കുമാർ ഉന്നയിച്ചത്.
പത്താൻകോട്ട് ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ സംപ്രേഷണം ചെയ്ത എൻഡിടിവിയെ വിലക്കിയ നടപടിക്കു കുറിക്കു കൊള്ളുന്ന മറുപടി രവീഷ് കുമാർ നൽകിയത് പ്രത്യേക മൈം ഷോയും ഉൾപ്പെടുത്തിയാണ്. തങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണോ എന്ന ചോദ്യത്തിന് അർഹമായ, ശക്തമായ മറുപടിയാണു മൂകാഭിനയ പരിപാടിയിലൂടെ എൻഡിടിവി നൽകിയത്.
ഡൽഹിയിലെ മലിനീകരണ വിഷയത്തിൽ തുടങ്ങി പ്രധാനമന്ത്രിയിലേക്ക് എത്തിനിൽക്കുന്ന തരത്തിലായിരുന്നു പ്രത്യേക ഷോ. ഡൽഹി മലിനീകരണത്തിനു ഹേതുവാകുന്ന പിഎം 2.5നെ ലോകം തിരിച്ചറിഞ്ഞതു പോലെ പിഎമ്മിനെയും ലോകം തിരിച്ചറിഞ്ഞു തുടങ്ങിയെന്നു പറഞ്ഞാണു ഷോ ആരംഭിച്ചത്. മലിനവായുവിൽ നിന്നു തുടങ്ങി ചോദ്യം ചെയ്യുന്നതിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടിയിലേക്ക് എത്തിച്ച പ്രൈം ടൈം ഷോ രാജ്യത്തിന്റെയാകെ അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു.
ചോദ്യം ചോദിക്കാൻ പറ്റില്ലെങ്കിൽ സംസാരിക്കാൻ കഴിയില്ലെങ്കിൽ ഞങ്ങൾ വേറെന്ത് ചെയ്യണം എന്ന് ജനാധിപത്യ രാജ്യത്തിലെ സർക്കാരിനോട് എൻഡിടിവി ആവർത്തിച്ച് ചോദിക്കുകയായിരുന്നു മൈം ഉൾപ്പെടുത്തിയുള്ള രവീഷ് കുമാർ ഷോയിലൂടെ. ലോകത്തിന് മുന്നിൽ അഭിനയിക്കുകയും അവരെ വഞ്ചിക്കുകയും ചെയ്ത അച്ഛനെ ചോദ്യം ചെയ്ത പഴയ പെൺകുട്ടിയുടെ കഥയിലൂടെയാണു ചോദ്യം ചെയ്യുന്നവർ എന്നും ഓർമിക്കപ്പെടുമെന്നു രവീഷ് കുമാർ പറഞ്ഞത്. ദാനവും സത്കർമ്മവും ചെയ്യുന്നു എന്ന പേരിൽ മറ്റുള്ളവർക്ക് നാശമായത് മാത്രം നൽകി നല്ലവനെന്ന് അഭിനയിക്കുന്ന അച്ഛനെ ചോദ്യം ചെയ്ത പെൺകുട്ടിയെ പിതാവ് കാലന് ദാനം ചെയ്തു. എന്നാൽ ഇന്നും ഈ കഥ പ്രസക്തമാകുന്നതും ആളുകൾ ഓർക്കുന്നതും അച്ഛന്റെ പേരിലല്ല, അച്ഛനെ ചോദ്യം ചെയ്ത മകളുടെ പേരിലാണെന്നും രവീഷ് ഓർമിപ്പിച്ചു.
സിമി പ്രവർത്തകരെ ഏറ്റുമുട്ടലിൽ വെടിവച്ച് കൊന്ന പൊലീസ് നടപടിക്കെതിരായി ചോദ്യമുയർത്തിയ മാദ്ധ്യമ പ്രവർത്തകരോടു നേരത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ചോദ്യം ചെയ്യൽ നടപടി അവസാനിപ്പിക്കണമെന്നു നിർദ്ദേശിച്ചിരുന്നു. സർക്കാരിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയും സംശയിക്കുകയും ചെയ്യുന്ന സംസ്കാരം ശരിയല്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാൽ, എന്നാണ് അധികൃതരും പൊലീസും ചോദ്യം ചെയ്യലിനും മുകളിലായത്? എന്ന ചോദ്യമുയർത്തിയാണ് രവീഷ് കുമാർ മന്ത്രിയുടെ വാദം ഖണ്ഡിക്കുന്നത്. അധികാരം എന്നാൽ ഉത്തരവാദിത്വം എന്നാണ്. അതില്ലാതെ അധികാരം മറ്റെന്തോ ആണ്. ഞങ്ങൾക്ക് ചോദ്യം ചോദിക്കാൻ കഴിയില്ലെങ്കിൽ, സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ കഴിയില്ലെങ്കിൽ പിന്നെന്താണ് ചെയ്യാൻ കഴിയുകയെന്നു വീണ്ടും വീണ്ടും ഷോയിലൂടെ അധികാരവർഗത്തോടു രവീഷ് കുമാർ ചോദിച്ചു.
മലിനവായു മൂലം വായും മൂക്കും മൂടികെട്ടിയ ഡൽഹി നിവാസികളെ പ്രതീകാത്മകമായി രവീഷ് കുമാർ ചിത്രീകരിക്കുകയും ചെയ്തു. ഡൽഹിയിലെ ജീവന് അപകടകരമായ മലിനീകരണ തോത് പിഎം 2.5 ഉം പ്രധാനമന്ത്രിയും ഒരു പോലെയാണെന്ന് വെട്ടിത്തുറന്നു പറയുകയായിരുന്നു രവീഷ്. ആക്ഷേപഹാസ്യത്തിലൂടെ കേന്ദ്രസർക്കാർ നിലപാടിനെ വിമർശിച്ച രവീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി രൂക്ഷമായി വിമർശിച്ച ഇന്ത്യൻ എക്സ്പ്രസ് ചീഫ് എഡിറ്റർ കമൽ ഝായുടെ മറുപടിയും ഷോയിൽ ആവർത്തിച്ചു. 'റീട്വീറ്റുകളും ലൈക്കുകളും കണ്ട് വളരുന്ന ഒരു പുതിയ തലമുറ മാദ്ധ്യമപ്രവർത്തകർ നമുക്കുണ്ട്. അവർക്ക് അറിയില്ല സർക്കാരിൽനിന്നുള്ള വിമർശനമാണ് മാദ്ധ്യമ പ്രവർത്തനത്തിലെ അംഗീകാരത്തിന്റെ ഏറ്റവും വലിയ മുദ്രയെന്ന്.'
അതിനിടെ, പത്താൻകോട്ട് ഭീകരാക്രമണ റിപ്പോർട്ടുകളുടെ പേരിൽ എൻഡിടിവിയുടെ ഹിന്ദി ചാനലായ എൻഡിടിവി ഇന്ത്യക്ക് വിലക്ക് പ്രഖ്യാപിച്ച നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണു ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു വിമർശിച്ചത്. കേന്ദ്രനടപടി നിയമവിരുദ്ധമാണെന്ന് മുൻ സുപ്രീംകോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു. തത്സമയസംപ്രേഷണത്തിന്റെ പേരിലാണ് ചാനലിനെതിരെ നടപടിയെന്നും റിപ്പോർട്ടിങ്ങിന്റെ പേരിലല്ലെന്നും കട്ജു ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഇത് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ സർക്കാർനടപടി നിയമവിരുദ്ധമാണ് - കട്ജു പറഞ്ഞു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നതിന് ഉദാഹരണമായാണു പ്രതിപക്ഷ രാഷ്ട്രീയപാർട്ടികൾ സർക്കാർ നടപടിയെ വിലയിരുത്തിയത്. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, ഡൽഹി പ്രസ് ക്ലബ് തുടങ്ങി പത്രാധിപന്മാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും സംഘടനകൾ നടപടിയെ ശക്തമായി അപലപിച്ചു. പത്താൻകോട്ട് ഭീകരാക്രമണം റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ വ്യോമതാവളത്തിലെ ആയുധ വിന്യാസങ്ങളെക്കുറിച്ച് എൻഡിടിവി ഇന്ത്യ റിപ്പോർട്ട് നൽകിയെന്നും ഇത് ഭീകരർക്ക് സഹായമായിട്ടുണ്ടാകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർനടപടി. ആദ്യമായാണ് വാർത്താ റിപ്പോർട്ടിങ്ങിന്റെ പേരിൽ രാജ്യത്ത് ഒരു ചാനലിനെതിരെ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നത്.
എൻഡിടിവിക്കെതിരായ വിലക്ക് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് അഭിപ്രായപ്പെട്ടു. മാദ്ധ്യമസ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണിത്. മറ്റു മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാത്തതായി ഒന്നും എൻഡിടിവിയും റിപ്പോർട്ട് ചെയ്തിട്ടില്ല. മാദ്ധ്യമങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന് തങ്ങൾക്കുള്ള അധികാരം ഉറപ്പിച്ചുനിർത്താനുള്ള സർക്കാർശ്രമത്തിന്റെ ഭാഗമാണിത്. വിലക്ക് ഉത്തരവ് എത്രയും വേഗം പിൻവലിക്കണമെന്നും ഗിൽഡ് ആവശ്യപ്പെട്ടു.
അങ്ങേയറ്റം ഞെട്ടിക്കുന്നതാണ് നടപടിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. പ്രതിപക്ഷനേതാക്കളെ കസ്റ്റഡിയിൽ എടുക്കുക, ചാനലുകളെ വിലക്കുക ഇതെല്ലാം മോദിയുടെ ഇന്ത്യയിൽ ഒരുദിവസംകൊണ്ട് സംഭവിച്ചതാണ്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് അരങ്ങേറുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Stories you may Like
- രാഹുൽ ഗാന്ധിയല്ല, ഇദ്ദേഹമാണ് ഹിന്ദി ബെൽറ്റിലെ പ്രതിപക്ഷ നേതാവ്!
- ധ്രുവ് റാഠിയെന്ന മാധ്യമ 'പ്രതിപക്ഷ നേതാവിന്റെ' കഥ!
- എൻഡി ടിവി മലയാളം അടക്കം 9 പ്രാദേശിക ചാനലുകൾ തുടങ്ങുന്നു
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍