'ലോകത്ത് 4448 രോഗങ്ങളുണ്ട്... അതിന് 4448 അമ്പലങ്ങളും ഇന്ത്യയിൽ ഉണ്ടെന്ന് മോഹനൻ വൈദ്യർ; ഇന്ത്യയിൽ എല്ലാ രോഗങ്ങളുടെയും മരുന്ന് ഇരിക്കുന്നത് അമ്പലങ്ങളിൽ; എന്റെ ശരീരത്തിൽ എയ്ഡ്സ് രോഗിയുടെ രക്തം കുത്തിവെക്കുകയായിരുന്നില്ല പുരട്ടുകയായിരുന്നു; ഞാൻ ആരെയും ചികിൽസിക്കാറില്ല..നല്ല ഭക്ഷണം ഉപദേശിക്കയേ ചെയ്യാറുള്ളു; കോടതി വിലക്ക് നീങ്ങിയതോടെ 24 ന്യൂസിന്റെ 'ജനകീയ കോടതി' സംപ്രേഷണം ചെയ്തപ്പോൾ എട്ടുനിലയിൽ പൊട്ടിയത് മോഹനൻ വൈദ്യരുടെ വാദങ്ങൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: അടുത്തകാലത്തായി വലിയ വിവാദങ്ങൾ ഉണ്ടാക്കിയ വ്യക്തിയാണ് നാട്ടുവൈദ്യൻ എന്നപേരിൽ അറിയപ്പെടുന്ന മോഹനൻ വൈദ്യർ. ഈയിടെയായി നിരവധിപേർ മോഹനൻ വൈദ്യരുടെ ചികിൽസയെ തുടർന്ന് മരിച്ചതായി വെളിപ്പെടുത്തൽ ഉണ്ടായതിനെ തുടർന്ന് പൊലീസ് കേസ് എടുത്തിട്ടുള്ള ഈ വിവാദ ചികിൽസകന്, വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള പ്രാഥമിക ധാരണയോ, അറിവോ ഇല്ലെന്നു വ്യക്തമാക്കുന്ന പരിപാടിയായിരുന്നു ഫ്്ളവേഴ്സ് ടീവിയുടെ വാർത്താ ചാനലായ 24 ന്യൂസ് സംപ്രേഷണം ചെയ്ത 'ജനകീയ കോടതി' യെന്ന പരിപാടി. ഇതിന്റെ ആദ്യഭാഗം സംപ്രേഷണം ചെയ്തതോടെ മോഹനൻ വൈദ്യർ പരിപാടിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.
ചർച്ച പുരോഗമിക്കുന്നതിനിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം തനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നുവെന്നും, അതോടെ താൻ പറയുന്നതൊന്നും സ്വബോധത്തോടെ ആയിരുന്നുമില്ലെന്നാണ് ഇതു സംബന്ധിച്ച് മോഹനൻ വൈദ്യർ പറയുന്നത്. പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയില്ല. അതുകൊണ്ട് ഈ പരിപാടി സംപ്രേഷണം ചെയ്യരുതെന്ന് പലതവണ പറഞ്ഞിട്ടും ചാനൽ അധികൃതർ കേട്ടില്ലെന്നും മോഹനൻ വൈദ്യർ നേരത്തെ പറഞ്ഞിരുന്നു. എന്നെ ചതിച്ചതാണ് എന്ന് തുടങ്ങുന്ന പ്രതികരണം ഫേസ്ബുക്കിൽ ഇട്ടശേഷമാണ് വൈദ്യർ പരിപാടിയുടെ അടുത്തഭാഗത്തിനെതിരെ കോടതിയെ സമീപിച്ചത്. എന്നാൽ എല്ലാവർക്കും കൊടുക്കുന്നപോലെ വെറും വെള്ളം മാത്രമാണ് വൈദ്യർക്കും കൊടുത്ത് എന്നായിരുന്നു ഫ്ളവേഴ്സ് ടീവിയുടെ വിശദീകരണം. മോഹനൻ വൈദ്യരുടെ പരാതിയിൽ പരിപാടിയുടെ രണ്ടാംഭാഗം സംപ്രേഷണം ചെയ്യുന്നതിന് സ്റ്റേ അനുവദിച്ച കോടതി പക്ഷേ വിശദമായ വാദം കേട്ടശേഷം പരിപാടി സംപ്രേഷണം ചെയ്യാൻ അനുമതി നൽകുകയായിരുന്നു.
ഇതോടെ ഇന്നലെയാണ് 24 ന്യൂസ് ഇത് സംപ്രേഷണം ചെയ്ത്. അവതാരകനായ ഡോ അരുണകുമാറിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പലപ്പോഴും മോഹനൻ വൈദ്യർക്ക് ഉത്തരം മുട്ടി. ഗവേഷകനും ശാസ്ത്ര പ്രഭാഷകനുമായ ആർ കൃഷ്ണപ്രസാദ്, ജനകീയാരോഗ്യപ്രവർത്തകൻ ഡോ. പിഷാരടി എന്നിവാരായിരുന്നു മറ്റ് പാനലിസ്റ്റുകൾ.
എച്ച്ഐവി രോഗിയുടെ രക്തം കുത്തിവെച്ചെന്ന വാദം പൊളിഞ്ഞു
എച്ച്ഐവി രോഗിയുടെ ശരീരത്തിൽ നിന്ന് തന്റെ ശരീരത്തിലേക്ക് രക്തം കുത്തിവെച്ചുവെച്ചിട്ടും തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്നായിരുന്നു മോഹനൻ വൈദ്യർ എപ്പോഴും ഉന്നയിച്ചിരുന്ന ഒരു വാദം. അതിനാൽ എച്ച്ഐവി എന്ന ഒരു രോഗാണു തന്നെയില്ല എന്നാണ് വൈദ്യരുടെ കണ്ടെത്തൽ. എയ്ഡ്സ് രോഗിയുടെ രക്തം ഡോക്ടർമാരുടെ മുന്നിലിരുന്നാണ് സ്വീകരിച്ചത് എന്നായിരുന്നു വൈദ്യരുടെ വാദം. തുടർന്ന് അവതാരകനും എതിർ പാനലിലെ അംഗങ്ങളും ചോദ്യങ്ങൾ ചോദിച്ചതോടെയാണ് രോഗിയുടെയും തന്റെയും രക്തം തേക്കുകയായിരുന്നുവെന്ന് മോഹനൻ വൈദ്യർ പറഞ്ഞത്.
എച്ച് ഐവി രക്തം സ്വീകരിച്ചിട്ടുണ്ട് എന്ന് പറയുന്നത് വാസ്തവമാണോ എന്ന കൃഷ്ണപ്രസാദിന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു വൈദ്യരരുടെ മറുപടി. 'ഖത്തറിൽനിന്ന് വന്ന ഒരു ഭാര്യയും ഭർത്താവും. അവർ അത്മഹത്യ ചെയ്യാൻ പോകുകയായിരുന്നു. അവസാനത്തെ വഴിയാണ് രക്ഷപ്പെടുത്താമോ എന്ന് ചോദിച്ചു.' - അങ്ങനെയാണ് താൻ രക്തം കുത്തിവെച്ചതെന്ന് വൈദ്യർ പറഞ്ഞു. അസാധാരണമായ കാര്യങ്ങൾക്ക് അസാധാരണമായ തെളിവുകൾ വേണം എന്ന പറഞ്ഞ് ഡോ പിഷാരടി ഇതിനെ ചോദ്യം ചെയ്തു. എന്നാൽ വീണ്ടും തന്റെ വാദങ്ങളിൽ പിടിച്ച് നിൽക്കാനായിരുന്നു വൈദ്യരുടെ ശ്രമം. എച്ച്്ഐവി വൈറസ് ആരെങ്കിലും കണ്ടു പടിച്ചിട്ടുണ്ടോ എന്ന വൈദ്യരുടെ ചോദ്യത്തിന് 2008ലെ നോബൽ പ്രൈസ് അതിനായിരുന്നുവെന്ന് കൃഷ്ണപ്രസാദ് മറുപടി നൽകി. എച്ച്ഐവി രക്തം താങ്കൾ ഇൻജക്ടചെയ്യുകയോണാ അതോ കൈമുറിച്ചിട്ട് പെരട്ടുകയണോ ചെയ്തത് എന്ന ചോദ്യത്തിന് അത് വീഡിയോയിൽ കൃത്യമായി്കാണുന്നുണ്ട് എന്നായിരുന്നു മോഹനൻ വൈദ്യരുടെ മറുപടി.
'പുരുട്ടുകയല്ലേ ചെയ്യുന്നത്. തള്ളവെരൽ മുറിച്ച് അയാളുടെ ചോരയും താങ്കളുടെ ചോരയും യോജിപ്പിച്ചു.അതാണോ ഇൻജക്റ്റ് ചെയ്യൽ. താങ്കൾ മനപുർവം പറയുന്നതാണ് ബ്ലഡ് ഇൻജെക്റ്റ് ചെയ്തുവെന്നത്. പുരട്ടുകയാണ് ചെയ്യുന്നത്. ഇത് കപടവാദമാണ്. ജസ്റ്റ് ഒന്ന് തൊലി പോറിയ ശേഷം അതിലേക്ക് ബ്ലഡ് തേക്കുകയാണ് ചെയ്യുന്നത്. കുറച്ചു കഴിഞ്ഞ് സോപ്പ് ഉപയോഗിച്ച് കഴുകിക്കളയാം.'- ഇതല്ലേ സംഭവിച്ചത് എന്ന കൃഷ്ണ പ്രസാദിന്റെ ചോദ്യത്തിന് മോഹനൻ വൈദ്യർക്ക് ഉത്തരം ഉണ്ടായിരുന്നില്ല. രക്തം പുരട്ടിയതുകൊണ്ട് രക്തം കലരില്ലെന്നും എന്നാൽ ഇൻജക്ട്ചെയ്താൽ അങ്ങനെ സംഭവിക്കുമായിരുന്നെന്നും കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടി.
ചികിൽസക്ക് അടിസ്ഥാനമായ ഒരു അറിവും മോഹനൻ വൈദ്യർക്ക് ഇല്ലെന്നും പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി. ഇതോടെ മോഹനൻ വൈദ്യരും പ്ലേറ്റ് മാറ്റി. 'ഞാൻ ആരെയും ചികിൽസിക്കാറില്ല. മരുന്ന് പറഞ്ഞ് കൊടുക്കാറില്ല. നല്ല അരിയും പച്ചക്കറിയും അടക്കം നല്ല ഭക്ഷണം കഴിക്കാതിരിക്കാൻ ഏത് വൈദ്യ ശാസ്ത്രമാണ് പറയുന്നത്്. നല്ല ആഹാരം കഴിക്കാൻ പറഞ്ഞുകൊടുക്കുക മാത്രമാണ് ചെയ്യുന്നത്.' -ഇതാണ് വൈദ്യർ പിന്നീട് ഉന്നയിച്ച വാദം.
പിത്തസഞ്ചിയിലെ കല്ല് മാറ്റൽ അന്താരാഷ്ട്ര തട്ടിപ്പ്
താങ്കളുടെ പിത്തസഞ്ചിയിലെ കല്ല്മാറ്റൽ അന്താരാഷ്ട്ര തട്ടിപ്പല്ലേ എന്ന ചോദ്യമാണ് കൃഷ്ണപ്രസാദ് അടുത്തതായി ഉയർത്തിയത്. ഇതിന് തീർത്തും വിചിത്രമായിരുന്നു മോഹനൻ വൈദ്യരുടെ മറുപടി. ക്ഷേത്രങ്ങളിലെ ചികിൽസയാണ് ഇതെന്നും ഇന്ത്യയിലെ എല്ലാ രോഗത്തിനും ഉള്ള മരുന്ന് ക്ഷേത്രങ്ങളിൽ ഉണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
്'ഇന്ത്യയിൽ എല്ലാ രോഗങ്ങളുടെയും മരുന്ന് ഇരിക്കുന്നത് അമ്പലങ്ങളിലാണ്. കുംഭകോണത്തെ ഒരു ക്ഷേത്രത്തിലെ പ്രസാദമാണ് നാരങ്ങനീരും നല്ലെണ്ണയും. ലോകത്ത് 4448 രോഗങ്ങളുണ്ട്. അതിൽ 4448 അമ്പലങ്ങളും ഇന്ത്യയിൽ ഉണ്ട്. ആ അമ്പലങ്ങളിലാണ് പണ്ട് വൈദ്യന്മ്മാർ ഇരുന്നിരുന്നത്. ( ഒരെണ്ണം കൂടിയുണ്ട് അയോധ്യയെന്ന് അവതാരകൻ അരുൺ കുമാർ) നാരങ്ങാനീരും നല്ലെണ്ണയും കൊടുക്കുമ്പോൾ അന്നനാളം ക്ലീൻ ആകും.' - മോഹനൻ വൈദ്യർ ചൂണ്ടിക്കാട്ടി.
ചോറ്റനിക്കര അമ്പലത്തിലെ മാഗ്നറ്റിക്ക് ശിലകൾ രോഗിയുടെ ശരീരത്തിലെ ഇരുമ്പിനെ വലിച്ചെടുക്കുന്നതുകൊണ്ടാണ് ഭ്രാന്ത് മാറുന്നതെന്ന വിചിത്രമായ വാദവും വൈദ്യർ ഉന്നയിച്ചു. 'ചോറ്റാനിക്കര അമ്പലത്തിൽ നാലുവശവും പാറക്കല്ലാണ്. ആ പാറക്കല്ലിൽ നപുംസക ശിലയും മാഗ്നറ്റിക്ക് ശിലയും ഉണ്ട്്. ഭ്രാന്തൻ അവിടെ വന്ന് കിടക്കുമ്പോൾ ഈ മാഗ്നറ്റിക്ക് ശിലകളിൽ തട്ടി ഇരുമ്പിന്റെ അംശം നേരെയാവും. കുറുച്ചുകാലം അവിടുത്തെ കാറ്റും അവിടുത്തെ ആഹാരവും കഴിക്കുമ്പോൾ ഇവൻ ഭ്രാന്ത് മാറി വീട്ടിൽ പോകും.' - മോഹനൻ വൈദ്യർ പറഞ്ഞു. എന്നാൽ ഇതെല്ലാം വെറും കെട്ടുകഥയാണെന്ന് കൃഷ്ണപ്രസാദും സമർഥിച്ചു. 'മനുഷ്യശരീരത്തിലെ അയൺ മാഗ്നറ്റിലൂടെ ഇറങ്ങിപ്പോകില്ല. അയൺ കൊണ്ടാണ് ഭ്രാന്തുണ്ടാകുന്നതെന്ന് ആരാണ് പറഞ്ഞത്. '- അദ്ദേഹം ചോദിച്ചു. അതോടെ വൈദ്യൻ വീണ്ടും പ്ലേറ്റ് മാറ്റി. താങ്കൾ ശാസ്ത്രീയം പറയുന്നു. ഞാൻ നാടൻ പറയുന്നു. അതാണ് വ്യത്യാസം എന്നായി.
എന്നാൽ കളയുന്നത് പിത്തസഞ്ചിയിലെ കല്ല് അല്ലെന്നും ഇത് സോപ്പ് ഫോർമേഷൻ എന്ന സിമ്പിൾ ടെക്ക്നിക്ക് ആണെന്നും കൃഷ്ണപ്രസാദ് വിശദീകരിച്ചു. നല്ലെണ്ണയും സിട്രിക്ക് ആസിഡും എംപ്സം സോൾട്ട് അഥവാ മഗ്നീഷ്യം സൾഫേറ്റ് എന്നതും ചേർത്ത് കഴിക്കമ്പോൾ നമ്മുടെ ആമാശത്തിൽവെച്ച് റിയാക്ഷൻ നടത്തിനുശേഷം ആ പക്രിയ വഴിയുണ്ടാവുന്ന സോപ്പുകട്ടകളാണ്, പോകുന്നത്. ഇത് ലാൻസെറ്റ് എന്ന് പറയുന്ന ലോകത്തിലെ ഏറ്റവും മികച്ച ജേർണലിൽ പബ്ലിഷ് ചെയ്ത റിസൾട്ടാണ്. - കൃഷ്ണപ്രസാദ് വിശദീകരിച്ചു.
അതോടെ,സോപ്പുകട്ടയായിക്കോട്ടെ, എന്തായാലും വേദന മാറുന്നുണ്ടല്ലോ എന്നായി മോഹനൻ വൈദ്യർ. 'ഇതിന് പ്ലസീബോ എന്ന് പറയും. കുറച്ചുനേരത്തെക്ക് മാത്രമുള്ള ഒരു പരിപാടി മാത്രമാണ്. ഇതിന് തെറാപ്യൂട്ടിക്ക് ഇഫക്റ്റ് ഇല്ല. കല്ലിനുള്ള ചികിൽസ ഇതിനുശേഷം വേറെ എടുക്കേണ്ടി വരും'- കൃഷ്ണ പ്രസാദ് വിശദീകരിച്ചു.
ഡിഎൻഎയെ അംഗീകരിക്കുന്നില്ല
ചർച്ചയിൽ ഉടനീളം ഉന്നയിച്ച പാരമ്പര്യവാദത്തെയും പാനലിസ്റ്റുകൾ ഖണ്ഡിച്ചു. 'ഒരു ബ്രാഹ്മണന്റെ കുട്ടി എന്നത് അവന്റെ അച്ഛനും അമ്മയും കഴിച്ച ആഹാരത്തിന്റെ സൃഷ്ടിയാണ്. ആ ബ്രാഹ്മണന്റെ കുട്ടിയുടെ മുന്നിൽ ഒരു മട്ടനോ ചിക്കനോ കൊണ്ടുവച്ചാൽ അവർ ഛർദ്ദിക്കും.എന്നാൽ മാംസം കഴിക്കുന്ന ഒരു അച്്ഛന്റെയും അമ്മയുടെയും കുട്ടിയുടെ മുന്നിലാണ് അതുകൊണ്ടുവന്ന് വെച്ചതെന്നാൽ, അവരുടെ വായിൽ വെള്ളം വരും.' - എന്നായിരുന്നു മോഹനൻ വൈദ്യരുടെ ഒരു വാദം.ഇതിൻെ ഖണ്ഡിച്ച കൃഷ്ണപ്രസാദ് ഒരു കുട്ടി എന്തായിത്തീരണം എന്നതിൽ അവന്റെ മാതാപിതാക്കൾ എന്ത് കഴിച്ചു എന്നതിനും മറ്റും യാതൊരു ബന്ധവുമില്ലെന്നും അത് നിശ്ചയിക്കുന്നത് ഡിഎൻഎ ആണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ താൻ ഡിഎൻഎയെ അംഗീകരിക്കുന്നില്ലെന്ന വൈദ്യരുടെ വാദം കൂട്ടച്ചിരിയാണ് ഉയർത്തിയത്. ശരീരത്തിന്റെ നിയന്ത്രണം മനസ്സിന് അകത്താണ്. മനസ്സാണ് രോഗം ഉണ്ടാക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് വൈദ്യർ പിന്നീട് പറഞ്ഞ് കാടുകയറിയത്.
തന്റെ ചികിൽസകൊണ്ട് രോഗം മാറിയെന്ന് അവകാശപ്പെടുന്നവരുടെ അനുഭവ സാക്ഷ്യവുമായാണ് മോഹനൻ വൈദ്യർ എത്തിയത്. എന്നാൽ പാനലിസ്റ്റുകൾ ഇക്കാര്യവും തള്ളിക്കളഞ്ഞു. വ്യക്തിപരമായ അനുഭവങ്ങൾ അംഗീകരിക്കാൻ ആവില്ലെന്നും തെളിവുകൾ ആണ് നയിക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി. അതിനുതക്ക തെളിവുകൾ കൊണ്ടത്തരാൻ ഇവർക്ക് ആയിട്ടില്ലെന്നും ഇതെല്ലാം അവകാശ വാദങ്ങൾ ആണെന്നും അവർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്