മാതു പീപ് സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം; ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ; ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ എന്നാണ് ഉപയോഗിച്ചത്; ലാൽ കുമാറിന്റെ വിശദീകരണത്തിന് പിന്നാലെ വീഡിയോ നീക്കം ചെയ്തു മാതൃഭൂമി

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് ചാനലിലെ ഇന്നലത്തെ ചൂടൻ ചർച്ചയെ തുടർന്നുള്ള വിവാദത്തിൽ പ്രതികരണവുമായി ഇടതു സഹയാത്രികൻ എൻ ലാൽകുമാർ. ചർച്ച ചൂടുപിടിച്ചപ്പോൾ ലാൽ അൽപ്പം ചൂടിലാണ് സംസാരിച്ചത്. ഇത് ചാനൽ അവതാരകയായ മാതു സജി കേട്ടത് ഒരു അശ്ലീല വാക്കായാണ് താനും. ഇതാണ് വിവാദങ്ങൾ കൊഴുപ്പിച്ചത്. ഇതോടെ ഇടതു പ്രതിനിധി അശ്ലീല വാക്കു ഉപയോഗിച്ചെന്ന് പറഞ്ഞത് ലാലിനെ മാതു സജി ഇറക്കി വിടുകയും ചെയ്തു.
എന്നാൽ താൻ വിവാദമായ വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും ഫാക്ട് എന്നാണ് ഉപയോഗിച്ചതെന്നും ലാൽ കുമാർ വിശദീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നൽകിയത്. ഞാൻ മോശമായി സംസാരിച്ചു എന്നാണ് മാതൃഭൂമിയിലെ അവതാരക പീപ്പ് ശബ്ദമിടാതെ ആ വീഡിയോ ഇടണമെന്നാണ് ലാൽ ആവശ്യപ്പെട്ടത്. താൻ അങ്ങനെ വാക്ക് ഉപയോഗിച്ചിട്ടണ്ടെങ്കിൽ എനിക്ക് ജനം മാപ്പ് തരേണ്ട. ഞാൻ പരസ്യമായി മാപ്പും പറയുമെന്നും ലാൽ വിശദീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ലാൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:
ഞാൻ മോശമായി സംസാരിച്ചു എന്നാണ് മാതൃഭൂമിയിലെ അവതാരക Maadhu Saji പറയുന്നത്. ജലലു സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം. Peep സൗണ്ട് ഇട്ടാൽ ഞാൻ f**k എന്ന് പറഞ്ഞു എന്ന് കരുതും..ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ. PS: ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കിൽ ജനം അത് കേൾക്കട്ടെ. എനിക്ക് ജനം മാപ്പ് തരേണ്ട. ഞാൻ പരസ്യമായി മാപ്പും പറയും..
ഈ പോസ്റ്റിന് പിന്നാലെ താൻ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു പോസ്റ്റും ലാൽ ഫേസ്ബുക്കിൽ ഇട്ടിട്ടിലുണ്ട്. അത് ഇങ്ങനെയാണ്: I agree to all the facts you are stating here. Facts was the word used therein. Mathrubhumi misread my statement. I feel pity.
അതേസമയം ലാലിന്റെ വിശദീകരണം എത്തിയതിന് പിന്നാലെ മാതൃഭൂമി അവരുടെ പേജിൽ നിന്നും ഈ ചാനൽ ചർച്ചയിലെ തർക്കഭാഗം നീക്കം ചെയ്യുകയും ചെയ്തു. ബിജെപിയുടെ കെവി എസ് ഹരിദാസ്, കോൺഗ്രസിന്റെ റിജിൽ മാക്കുറ്റി, രാഷ്ട്രീയ നിരീക്ഷകനായ ഒ.അബ്ദുള്ള എന്നിവരായിരുന്നു പാനലിലെ മറ്റു അതിഥികൾ. ചാനലിൽ ചർച്ച ചൂടുപിടിക്കവേയാണ് ഇന്നലെ ഈ സംഭവങ്ങൾ ഉണ്ടായത്.
അവതാരകയും അഡ്വ.എൻ.ലാൽ കുമാറും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:
അവതാരക മാതു: ഞാൻ ഇടപെട്ടിട്ടില്ല..ദുരാരോപണമാണ് അങ്ങ് ഉന്നയിക്കുന്നത്..
അഡ്വ.എൻ.ലാൽകുമാർ:നിങ്ങൾ ഇടപെട്ടില്ലെന്നോ...ഈ കാണുന്നവരെല്ലാം പൊട്ടന്മാരല്ലേ കണ്ടോണ്ടിരിക്കുന്നത്....
അങ്ങ് എന്നെയൊന്ന് കേൾക്കൂ..ഞാൻ അങ്ങയോട് അഭ്യർത്ഥിക്കുകയാണ്...
നിങ്ങളെന്തിനാ...സംസാരിച്ചെ.. എന്റെ പോയിന്റ് എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പിന്നെ പറ്റിയോ?
ഞാനിടപെട്ടോ?
എന്റെ പോയിന്റ് എനിക്ക് കംപ്ലീറ്റ് ചെയ്യാൻ പറ്റിയോ? എത്ര സമയം ചുമ്മാ കളഞ്ഞു
ശ്രീ ലാൽ കുമാർ അങ്ങിത്ര പ്രകോപിതനാകാതിരിക്കൂ...അഭ്യർത്ഥിക്കുകയാണ്..
മാതു....ഞാൻ സമ്മതിച്ചു...മാതൃഭൂമിയുടെ അവതാരകയായ മാതു പറഞ്ഞതെല്ലാം ശരിയാണ്..ഞാൻ സമ്മതിച്ചെന്നേ...തീർന്നില്ലേ...പ്രശ്നം തീർന്നില്ലേ...ഐ എഗ്രീ ടു ഓൾ ദി......ഫാക്ട് ( വിവാദമായ വാചകം) യു ആർ സ്റ്റേറ്റിങ് ഹിയർ...സമ്മതിച്ചു.
ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തുള്ള ലംഘനമാണ്...നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്?
പിന്നെ നിങ്ങൾക്കെന്താ..ഞാൻ സംസാരിക്കുമ്പോൾ
ശ്രീ ലാൽകുമാർ..ഈ നിമിഷം...ഈ ചർച്ചയിൽ നിന്ന് പിൻവാങ്ങാം...ഇത് കേട്ടുകൊണ്ടിരിക്കാനുള്ള ധാർമികമായ ബാധ്യതയോ ഉത്തരവാദിത്വമോ ഒന്നും എന്നും എനിക്കില്ല( ശബ്ദം ഉയർത്തി)
എന്താ നിങ്ങൾ പറയുന്നെ.... വർഗ്ഗീയതയ്ക്കെതിരെ നിങ്ങൾ ഘോരഘോരം പ്രസംഗിച്ചു...
നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്.....നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള സാമൂഹിക ഉത്തരവാദിത്വം ഉണ്ടോ ?
എന്നെ കംപ്ലീറ്റ് ചെയ്യാൻ നിങ്ങൾ അനുവദിച്ചോ?
എന്റെ സ്വരം ഇടറുന്നു...അങ്ങെന്നോട് ക്ഷമിക്കണം...ഇത് മര്യാദയുടെ ഏറ്റവും അറ്റത്തുള്ള ലംഘനമാണ്...
ആയിക്കോട്ടെന്നേ..ഞാനിച്ചിരി ലംഘനം കാണിച്ചുവെന്ന് പറഞ്ഞില്ലേ..,.തീർന്നില്ലേ...കാണുന്നവർക്ക് അറിയാല്ലോ...
(എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് അദ്ദേഹത്തിന് പോകാം എന്ന് ഒ.അബ്ദുള്ള ഇടയ്ക്ക് കയറി പറയുന്നു).
എന്റെ പോയിന്റ് പറയാൻ അനുവദിച്ചോ എന്ന് ലാൽ കുമാർ ആവർത്തിക്കുന്നു.
അങ്ങേയ്ക്ക് ഈ ചർച്ചയിൽ നിന്ന് ഈ നിമിഷം പോകാം...അങ്ങയുടെ ഭാഷയല്ല ഞാൻ ഉപയോഗിക്കുന്നത്....ഈ ഭാഷ ഉപയോഗിക്കാൻ പരിശീലിക്കപ്പെട്ട ഒരാളല്ല ഞാൻ...ഞാൻ 100 വർഷം പാരമ്പര്യമുള്ള മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റോറിയലിൽ ഉള്ള ആളാണ്...ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നത്...മാന്യമായി ഈ ചർച്ചയിൽ നിന്ന് പിന്മാറാമെന്നാണ്...
ഞാൻ എഴുന്നേറ്റെന്നേ..ഞാനങ്ങ് എഴുന്നേറ്റു...
എനിക്കിത് പറയാതിരിക്കാൻ ആവില്ല...എന്നോട് ആ വാക്ക് ഉപയോഗിച്ച ഒരാളോട് മറുത്ത് ഒരു വാക്ക് പറയാൻ ഉള്ള ക്ഷമ എനിക്കില്ല...അതിന് ആരു എന്തുപറഞ്ഞാലും, ശ്രീ ലാൽ കുമാർ ക്ഷമിക്കണം....
ഇടവേള
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കേരളം ശ്രീലങ്കയെ പോലെയാകുമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ ശ്രീലങ്കയ്ക്ക് മരുന്നും അരിയുമായി ചാടിയിറങ്ങി പിണറായി സർക്കാർ; ആ കളി വേണ്ടെന്നും സഹായം ഞങ്ങൾ ചെയ്തോളാമെന്നും കേന്ദ്രം; ശ്രീലങ്കയ്ക്ക് കൈത്താങ്ങായെന്ന് വരുത്താനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
- ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ; ട്രെയിലറിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത് നാലായിരത്തോളം മദ്യകുപ്പികൾ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- മുഖ്യമന്ത്രി ആ ക്ഷോഭത്തിന് ഇടതുപക്ഷം കൊടുക്കേണ്ടത് വലിയ വില; താൻ പറഞ്ഞത് പച്ചക്കള്ളമല്ലെന്ന് തെളിയിക്കാൻ ഡിജിറ്റൽ തെളിവുകൾ കുത്തിപ്പൊക്കി കുഴൽനാടൻ; പിന്നാലെ ക്ലിഫ് ഹൗസിൽ രഹസ്യയോഗത്തിന് പോയിട്ടുണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ രംഗപ്രവേശനവും; പ്രതിരോധം തീർക്കാൻ സൈബർ സഖാക്കളും അധിക ജോലിയിൽ; വിവാദം വീണ്ടുമെത്തുമ്പോൾ സിപിഎമ്മിന് വെപ്രാളം
- ആഘാഡി ഭരണത്തിൽ ഷിൻഡേ മോഹിച്ചത് ഉപമുഖ്യമന്ത്രി പദം; സ്വന്തം വകുപ്പിൽ ആദിത്യ താക്കറെ ഇടപെട്ടത് അഭിമാന ക്ഷതമായി; മുഖ്യമന്ത്രിയെ കാണാൻ അപ്പോയ്ന്മെന്റ് വേണമെന്ന അവസ്ഥയും സഹിച്ചില്ല; ഹിന്ദുത്വ അജൻഡ ശിവസേന മയപ്പെടുത്തുന്നതു തിരിച്ചടിയാകുമെന്നും ഭയന്നു; ഉദ്ധവ് താക്കറെയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്താൻ ഷിൻഡേക്ക് പറയാനുള്ള കാരണങ്ങൾ ഇങ്ങനെ
- ഷാർജാ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് റൂട്ട് തിരിച്ചുവിട്ടത്; എല്ലാം വീണയുടെ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി; കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത് മുഖ്യമന്ത്രിയും ഭാര്യ കമലാ വിജയനും മകളും മാത്രം; റീറൂട്ട് ചെയ്തതിനെ യൂസഫലിയുടെ ആളുകൾ തടസപ്പെടുത്താൻ നോക്കി; ആരോപണങ്ങൾ കടുപ്പിച്ച് സ്വപ്ന സുരേഷ്
- വിദേശ പൗരത്വമുള്ള ഇന്ത്യാക്കാരുടെ നാട്ടിലെ സ്വത്തിന് ഒന്നും സംഭവിക്കില്ല; നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്വത്തുക്കൽ കൈമാറുകയോ വാങ്ങുകയോ ചെയ്യാം; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
- 2019 ൽ ഉദ്ധവ് താക്കറേക്ക് വേണ്ടി എംഎൽഎ മാരെ റിസോർട്ടിൽ സംരക്ഷിച്ചത് ഷിൻഡേ; മൂന്നു വർഷത്തിനിപ്പുറം ഉദ്ധവിനെ വീഴ്ത്തിയതും അതേ തന്ത്രം ഉപയോഗിച്ച്; പാതിവഴിയിൽ കാലിടറി വീണ് ഉദ്ധവ്; മധുരം നൽകിയും ജയ് വിളിച്ചും പ്രവർത്തകർ; ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മഹാനാടകാന്തം ഓപ്പറേഷൻ താമര വീണ്ടും വിജയിക്കുമ്പോൾ
- ശരീരത്തിന്റെ വിറയൽ ഇനിയും മാറിയിട്ടില്ല; ബ്രേക്കിൽ കയറി നിന്നു ചവിട്ടി: അപകടമൊഴിഞ്ഞതിന്റെയും രണ്ടു ജീവൻ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ അക്ഷയ്
- ഒരുമിച്ചു തിരഞ്ഞെടുപ്പിനെ നേരിട്ടവർ കലഹിച്ചു പിരിഞ്ഞത് മുഖ്യമന്ത്രി പദത്തെ ചൊല്ലി; എൻസിപിയെ പിളർത്താനുള്ള ഓപ്പറേഷൻ താമര പൊളിഞ്ഞപ്പോൾ ശിവസേനയെ ഉന്നമിട്ട രണ്ടാം ഘട്ടം സമ്പൂർണ വിജയം; ഭരണപക്ഷത്തെ ഞെട്ടിച്ച തന്ത്രങ്ങൾ മെനഞ്ഞ ഫഡ്നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍