പേപ്പട്ടി കടിച്ചാലും പ്രതിരോധ വാക്സിൻ എടുക്കില്ലെന്ന് ജേക്കബ് വടക്കുംചേരി; പേപിടിച്ച വടക്കുംചേരി നാട്ടുകാർക്ക് ഭീഷണിയായതിനാൽ പിടിച്ചുകെട്ടി കുത്തിവെപ്പെടുപ്പിക്കുമെന്ന് കെ കെ ഷൈലജ ടീച്ചർ! വാക്സിൻ വിരുദ്ധനായ വ്യാജ ഡോക്ടറെ പൊളിച്ചടുക്കി മാതൃഭൂമിയിലെ അകംപുറത്തിൽ എം എസ് ശ്രീകല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാലങ്ങളായി പ്രകൃതി ചികിത്സയുടെ പേര് പറഞ്ഞ് വാക്സിൻ വിരുദ്ധ നിലപാടുമായി നടക്കുന്ന ആളുകളാണ് ജേക്കബ് വടക്കുംചേരി. പേരിന് മുമ്പ് ഡോക്ടറെന്ന് കൂട്ടിച്ചേർത്തു നടക്കുന്ന ഈ വ്യാജന്റെ പ്രചരണമാണ് മലപ്പുറത്ത് കുഞ്ഞുങ്ങൾ ഡിഫ്ത്തീരിയ പിടിപെട്ട് മരിക്കാൻ പോലും ഇടയാക്കിയതെന്ന ആരോപണങ്ങളുണ്ട്. വാക്സിൻ വിരുദ്ധപ്രചരണങ്ങൾ ശക്തമായി നടക്കുന്നതിനെ ഡിഫ്ത്തീരിയ പടർന്നു പിടിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ശക്തമായ ബോധവൽക്കരണവുമായി രംഗത്തുണ്ട്. ഇതിനിടെയാണ് വടക്കുംചേരിയെ പോലുള്ളവരുടെ പ്രചരണങ്ങളിൽ ആളുകൾ കുടങ്ങിപ്പോകുന്നതും.
ഡിഫ്ത്തീരിയക്കെതിരെ ശക്തമായ പ്രതിരോധമെന്ന നിലയിൽ വാക്സിനുകളുടെ ആവശ്യകതയിൽ ഊന്നി നിന്നു കൊണ്ട് മാതൃഭൂമി ന്യൂസ് ചാനലിൽ എം എസ് ശ്രീകല അവതരിപ്പിച്ച അകംപുറം പരിപാടി ഏറെ ശ്രദ്ധേയമായി. കേരളതത്തിലെ വാക്സിൻ വിരുദ്ധതയുടെ അപ്പോസ്തലനായി അറിയപ്പോടുന്ന ജേക്കബ് വടക്കുംചേരി ഒരു വ്യാജ ഡോക്ടറാണെന്നും അദ്ദേഹത്തിന്റെ വാക്സിൻ വിരുദ്ധതയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ പരിപാടി. ചുരുക്കത്തിൽ പ്രകൃതി ചികിത്സകന്റെ വാദങ്ങളെ അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കി അകം പുറം പരിപാടി.
ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ, ഡോ. എൻ എൻ പിഷാരടി എന്നിവരും ഇവർക്കൊപ്പം ചർച്ചയിൽ പങ്കെടുക്കാൻ മാതൃഭൂമി സ്റ്റുഡിയോയിലെത്തി. വാക്സിൻ വിരുദ്ധതയിലെ തെറ്റിദ്ധാരണകൾ നീക്കുക എന്നതിൽ ഊന്നി നിന്നാണ് എം എസ് ശ്രീകല ചർച്ച തുടങ്ങിയത്. ജേക്കബ് വടക്കുംചേരിയെ തുറന്നു കാണിക്കുക എന്ന ലക്ഷ്യം തന്നെയായിരുന്നു അവതാരകയ്ക്ക് ഉണ്ടായിരുന്നത്. കൃത്യമായി തന്നെ ഇത് നടപ്പിലാക്കുകയും ചെയ്തു. എം എസ് ശ്രീകലയുടെ വാദങ്ങളെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറും രംഗത്തെത്തി. ചുരുക്കത്തിൽ രണ്ടു പെണ്ണുങ്ങൾ ചേർന്ന് വടക്കുംചേരിയെ വധിച്ചു എന്നു പറയുന്നതാകും ശരി.
ഡിഫ്ത്തീരിയ ബാധിച്ച കുട്ടികൾ മരിക്കുമ്പോഴും വാക്സിൻ സ്വീകരിക്കില്ലെന്ന നിലപാട് ഭ്രാന്താണെന്ന് വളരെ സൗമ്യമായ ഭാഷയിൽ തന്നെ ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ ചർച്ചയിൽ വ്യക്തമാക്കി. വടക്കുംചേരിയുടെ വിവാദമായ പ്രസംഗങ്ങൾ പ്ലേ ചെയ്തും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ മുഖം മൂടി വലിച്ചു കീറിയത്്. വടക്കാഞ്ചേരിയൊക്കെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ ചെയ്യുന്നത് കേസെടുക്കാൻ മാത്രം ഉള്ള കുറ്റമാണെന്നും ചർച്ചയിൽ ടീച്ചർ വ്യക്തമാക്കി.
അഭിപ്രായം പറയാൻ മനുഷ്യർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വച്ച് ഒരു സമൂഹത്തിനു മുഴുവൻ അപകടമുണ്ടാക്കുന്ന ഒരു പ്രചരണത്തിലേക്ക് ഇറങ്ങിച്ചെല്ലാമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ശാസ്ത്രീയമായ പ്രവർത്തനങ്ങളുമായി ഒരാൾ മുന്നോട്ടിറങ്ങിയാൽ അറസ്റ്റ് ചെയ്യേണ്ടതായി വരും. അത് വടക്കുംചേരിയല്ല ആരായിരുന്നാലും നടപടിയെടുത്തേ കഴിയൂനെന്നും ടീച്ചർ പറഞ്ഞു. തന്നെ പട്ടി കടിച്ചാലും പ്രതിരോധ വാക്സിൻ എടുക്കില്ലെന്ന വാദമാണ് ജേക്കബ് വടക്കുംചേരി ഉന്നയിച്ചത്. എന്നാൽ, ഈ വാദത്തിന് മറുപടി കൃത്യമായി നൽകത് ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ്. വടക്കുംചേരി എതിർത്താലും അദ്ദേഹത്തെ പിടിച്ചുകെട്ടി കുത്തിവെപ്പെടുപ്പിക്കുമെന്നാണ് ഷൈലജ ടീച്ചർ പറഞ്ഞത്. അല്ലെങ്കിൽ പേപിടിച്ച വടക്കുംചേരി നാട്ടുകാർക്ക് ഭീഷണിയാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
താൻ ഒരു വ്യ്ാജ ഡോക്ടറാണെന്ന് സ്വയം സമ്മതിക്കുന്ന ജേക്കബ് വടക്കുംചേരിയെയും കണ്ടും അകം പുറത്തിൽ. താങ്കൾ ഡോക്ടർ എന്ന് വിളിക്കുന്നു. എവിടെനിന്നാണ് താങ്കൾ ഡിഗ്രി എടുത്തത് എന്നതായിരുന്നു ശ്രീകല ചോദിച്ചത്. ഇതോടെ പേരിനൊപ്പം കൊണ്ടു നടന്നത് വ്യാജമണെന്ന കാര്യം അദ്ദേഹത്തിന് തന്നെ സമ്മതിക്കേണ്ടി വന്നു. ഞാൻ രോഗികളെ ചികിൽസിക്കാറുണ്ട് ആ അർഥത്തിലാണ് ഡോക്ടറെന്ന് വിളിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അപ്പോൾ പി എച്ച് ഡി എങ്കിലുമുണ്ടോ എന്നാണ് അവതരിക ചോദിച്ചത്. അതും തനിക്കില്ലെന്ന് പരിപാടിയിൽ വടക്കുംചേരി സമ്മതിച്ചു. ഇതോടെ മന്ത്രിയോട് വ്യാജ ചികിത്സകനെ തടയാൻ നടപടി വേണ്ടേ എന്ന ചോദ്യമാണ് വടക്കുംചേരി ഉന്നയിച്ചത്. ഇത്തരത്തിലുള്ള ഒരാൾ ഡോക്ടർ എന്ന് പേരിന്റെ കൂടെ ചേർക്കുന്നത് നിയമപരമായി ശരിയാല്ലെന്നായിരുന്നു ആരോഗ്യമന്ത്രി വ്യക്തമാക്കിയതും.
എന്തുകൊണ്ട് വാക്സിനെ എതിർക്കുന്നു എന്ന ചോദ്യത്തിന് മുമ്പിലും പതറുന്ന വടക്കുംചേരിയെയാണ് പ്രേക്ഷകർ കണ്ടത്. വാക്സിനെന്നത് അന്താരാഷ്ട്ര ഗൂഢാലോചന ആണെന്നും ജനസംഖ്യ കുറയ്ക്കാനുള്ള മാർഗ്ഗമാണെന്നും തട്ടിവിട്ടു അദ്ദേഹം. വടക്കുംചേരിയുടെ പ്രഭാഷണവും ചൂണ്ടിക്കാട്ടി തൽസമയ വധം തന്നെയായിരുന്നു ശ്രീകല നടത്തിയത്. തന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞതോടെ വാക്സിനുകളുടെ അപകടം പറയാൻ കാർസിനോജനിക് എന്ന് പറഞ്ഞെങ്കിലും അതും സമർത്ഥമായി തന്നെ പൊളിച്ചു.
'എറണാകുളത്ത് നിന്ന് എങ്ങനെയാ വന്നത്' എന്ന ശ്രീകലയുടെ ചോദ്യത്തിന് മുന്നിൽ തന്നെ ചോദ്യത്തിൽ തന്നെ വടക്കുംചേരി പതറി. കാറിലാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ ഒരു വർഷത്തിനിടെ കേരളത്തിലുണ്ടായ റോഡപകടങ്ങളുടെ സംഖ്യ ചൂണ്ടിക്കാട്ടി എന്തുകൊണ്ട് കാറിൽ താങ്കൾ സഞ്ചരിക്കുന്ു എന്ന ചോദ്യമാണ് ഉന്നയിച്ചത്. മാത്രമല്ല, വായൂ മലിനീകരണവും വെള്ളകത്തിലെ മാലിന്യവും ഇതൊക്കെ ചൂണ്ടിക്കാട്ടി പറഞ്ഞു. ഇത്രത്തോളം അപകട സാധ്യത ഇല്ലാത്ത വാക്സിനോട് മാത്രം എന്തുകൊണ്ടാണ് ചോദ്യത്തിലും വടക്കുംചേരി പതറി.
വാക്സിൻ വിരുദ്ധത നിറഞ്ഞ വടക്കുംചേരിയുടെ ഒരു പ്രസംഗം ചൂണ്ടിയും ശ്രീകല തന്റെ നിലപാട് വ്യക്തമാക്കി. ഡിഫ്ത്തീരിയ ബാധിച്ചുണ്ടായ മരണം ആസൂത്രിതമാണെന്നായിരുന്നു വടക്കുംചേരിയുടെ വാദം. മലപ്പുറത്തെ വാക്സിൻ വിരുദ്ധതയ്ക്ക് കാരണവും വടക്കുംചേരിയാണെന്ന വാദവും മാതൃഭൂമി ചൂണ്ടിക്കാട്ടുന്നു. വാക്സിൻ വിരുദ്ധ നിലപാടെടുക്കുന്ന ഒരു മലപ്പുറത്തുകാരന്റെ വാദം ചാനൽ ക്യാമറയിൽ പകർത്തിയാണ് ഇക്കാര്യം അകം പുറം വ്യക്തമാക്കിയത്. മക്കൾക്ക് ഞങ്ങൾ വാക്സിൻ കൊടുക്കില്ല. 2030 ആകുമ്പോഴേക്കും മുഴുവൻ പേരെയും കൊല്ലാനുള്ള പദ്ധതിയാണിത് എന്നാണ്. മലപ്പുറത്തുകാരനായ യുവാവ് വാദിച്ചത്. ആരാണിത് നിങ്ങളോട് പറഞ്ഞത് എന്ന ചോദ്യത്തിന് വടക്കുംചേരിയെന്ന ഉത്തരവും നൽകി.
ഇതോടെ ആവശ്യമെങ്കിൽ വടക്കുംചേരിക്കെതിരെ കേസെടുക്കുമെന്ന നിലപാട് തന്നെയാണ് ആരോഗ്യമന്ത്രിയും ചർച്ചയിൽ ചൂണ്ടിക്കാട്ടിയത്. മലപ്പുറത്തെ മുസ്ലിം നേതാക്കൾ വാക്സിനേഷനെ അനുകൂലിച്ച് രംഗത്തുണ്ടെന്ന കാര്യം കൂടി ആരോഗ്യമന്ത്രി ഓർമ്മപ്പെടുത്തി. കാന്തപുരം അബൂബക്കർ മുസ്ല്യാരും പാണക്കാട് തങ്ങളും വാക്സിനേഷനെ അനുകൂലിച്ച് സർക്കാറിനെ സഹായിക്കാൻ രംഗത്തുള്ള കാര്യം ഒരു പരിധിവരെ തെറ്റിദ്ധാരണ മാറ്റാനും ഇടയാക്കുന്നതായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്