പ്രായപൂർത്തിയായ പെൺകുട്ടിക്കും ആൺകുട്ടിക്കും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ഇസ്ലാം ഇതിനെ വ്യഭിചാരമായേ കാണൂവെന്ന് നാസർ ഫൈസി കൂടാത്തായി; നസ്രിയ ഡാൻസ് ചെയ്യുമ്പോൾ നരകത്തിലെ വിറകു കൊള്ളിയാകുന്നത് എങ്ങനെയെന്ന് ഫാത്തിമ തഹ്വലിയ; മുസ്ലിം സമുദായത്തിൽ ഒരു അഞ്ജു ബോബി ജോർജ്ജ് ഉണ്ടാകാത്തത് മതപണ്ഡിതർ കാരണമെന്ന് ഹമീദ് ചേന്നമംഗല്ലൂർ: മനോരമയിൽ നടന്ന ഫ്ലാഷ് മോബ് ചർച്ച ഇങ്ങനെ
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ ഫ്ളാഷ് മോബാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഇതിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ദോഹയിലെ റേഡിയോ ജോക്കിയുടെ ജോലി പോലും അപകടത്തിലാക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. അത്രയ്ക്ക് അസഹിഷ്ണുതയാണ് സോഷ്യൽ മീഡിയയിലെ സുഡാപ്പി അനുയായികൾ നടത്തുന്നത്. ഈ വിഷയത്തെ കുറിച്ചായിരുന്നു ഇന്നലെ മനോരമ ന്യൂസ് ചാനലിലെ ചർച്ചാ വിഷയം. ഷാനി പ്രഭാകർ നയിച്ച ചർച്ച ഫ്ളാഷ് മോബിൽ ഹാലിളകിയത് ആർക്ക്? എന്ന ചോദ്യം ഉന്നയിച്ചാണ് ചർച്ച തുടങ്ങിയത്.
സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ, എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്വലിയ, എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി, ആക്ടിവിസ്റ്റ് നാസർ ഫൈസി കൂടത്തായി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ നടക്കുന്ന അധിക്ഷേപങ്ങളെ ചർച്ചയിൽ പങ്കെടുത്തവർ നിരാകരിച്ചപ്പോഴും പെൺകുട്ടികൾ പരസ്യമായി പൊതു ഇടത്തിൽ ഡാൻസ് ചെയ്തത് തെറ്റാണെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. തന്റെ വാദത്തെ ന്യായീകരിക്കാൻ അദ്ദേഹം കൃത്യമായി തന്നെ ശ്രമിക്കുകയും ചെയ്തു.
രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. മുസ്ലിം പെൺകുട്ടികൾക്ക് അവരുടെ ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ സാധിക്കണം. എന്നാൽ, അത്തരം നിലപാടുകൾ മതപരമായ ചട്ടക്കൂടുകൾക്ക് വിരുദ്ധമാണെന്ന് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. പലപ്പോഴും ഭരണഘടന ശരിയെന്ന് അനുശാസിക്കുന്ന കാര്യങ്ങളും മതപരിമായ ചട്ടക്കൂടുകൾക്ക് എതിരായി നിൽക്കാറുണ്ടെന്നും കൂടത്തായി വ്യക്തമാക്കി. തന്റെ വാദത്തെ ന്യായീകരിക്കാനായി ലൈംഗിക ബന്ധത്തെ കുറിച്ചുള്ള കാര്യങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു.
18 വയസുള്ള പെൺകുട്ടി 21 വയസുള്ള ആൺകുട്ടിയുമായി ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ മതം അനുമതി നൽകുന്നുണ്ട്. എന്നാൽ, ഇസ്ലാമിലെ നിയമം അനുസരിച്ച് വിവാഹത്തിന് മുമ്പ് ശാരീരികമായി ബന്ധം പുലർത്തുന്നത് വ്യഭിചാരമായേ കണക്കാക്കൂ. ഇത് പാപമാണെന്നും ശിക്ഷ അർഹിക്കുന്ന കുറ്റമാണെന്നം നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. അതേസമയം മലപ്പുറത്ത് ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികൾ മതപരമായി തെറ്റു ചെയ്തെന്നും ഇക്കാര്യത്തിൽ തെറ്റു തിരുത്താൻ മതപണ്ഡിതർക്ക് അവകാശമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഒരു പെൺകുട്ടി നൃത്തം കളിക്കുന്നത് ഹദീസിന്റെ അടിസ്ഥാനത്തിൽ കുറ്റമാണ്. ഭരണഘടനാ പരമായ പരിരക്ഷ നൽകാവുന്നതാണ്. എന്നാൽ, അത് കുറ്റകരമാണെന്ന് പറയാനുള്ള സ്വാതന്ത്ര്യവും മതത്തിനുണ്ട്. അത് മതത്തിന്റെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം വാദിച്ചു. പുരുഷന്മാരുടെ മുന്നിൽ സ്ത്രീകൾ ആടുന്നതും മുടി ബോബു ചെയ്യുന്നതും ഇസ്ലാമിക നിയമപ്രകാരം ശരിയല്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ മതപണ്ഡിതന്മാരുടെ പറയുന്ന കാര്യങ്ങളെ താലീബാനിസമായി വ്യാഖ്യാനിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ഹിന്ദുക്കൾക്കും മുസ്ലിംങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഉണ്ടെന്നും നാസർ ഫൈസി കൂടത്തായി വവ്യക്തമാക്കി. മതത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാിക്കാനും മറ്റും എല്ലാ പെൺകുട്ടികൾക്കും അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം നാമധാരികളായ അമുസ്ലിംങ്ങളുണ്ട്. അവർക്ക് അവരുപടെ ആശയങ്ങൾ പറയാൻ സ്വാതന്ത്ര്യമുണ്ട്. ഇസ്ലാമിക ആചാരങ്ങൾ അനുസരിച്ച് ജീവിക്കാൻ പെൺകുട്ടികൾക്ക് സ്വതന്ത്ര്യമുണ്ട്. ഭരണഘടനയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് ആടാനും പാടാനും ഇസ്ലാമിക പെൺകുട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ, സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
അതേസമയം തുടർന്നു സംസാരിച്ച എംഎസ്എഫ് നേതാവിന് മതനേതാവിന്റെ നിലപാടിനെ തള്ളിപ്പറയാൻ സാധിച്ചില്ല. ഫ്ലാഷ് മോബ് കളിച്ച പെൺകുട്ടികൾക്ക് ഒപ്പമാണ് എന്നു പറയുമ്പോൾ തന്നെ മതനേതാക്കൾക്ക് തിരുത്താൻ അവകാശമുണ്ടെന്ന പോയിന്റായിരുന്നു ഫാത്തിമക്ക്. മതവും, വ്യക്തിസ്വാതന്ത്ര്യവും എങ്ങനെ ഒത്തുപോകുമെന്ന ചോദ്യത്തിൽ കുഴങ്ങുകയും ചെയ്തു അവർ. ഫ്ലാഷ് മോബ് നടത്തിയത് എയിഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായാണ്. എന്നാൽ, ആശയത്തേക്കാൾ അവരുടെ എക്സ്പ്രഷനാണ് ചർച്ച ചെയ്യുന്നതെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ അവരെ ആക്ഷേപിക്കുന്ന വിധത്തിൽ നടക്കുന്ന പ്രചരണങ്ങളെ എതിർക്കുന്നതായി ഫാത്തിമ പറയുന്നു. ചില ആളുകൾ അവരെ ടാർജെറ്റ് ചെയ്താണ് അപകീർത്തി പോസ്റ്റുകൾ നടത്തുകയാണ്. ഓരോ ആളുകൾക്ക് അവരുടെ വിശ്വസമുണ്ട്. മതത്തിൽ തന്നെ വ്യത്യസ്ത ആശയക്കാരുമുണ്ട്. എന്നാൽ, പെൺകുട്ടികൾ പറയുന്നത് ഞങ്ങൾക്ക് ഫ്രീഡം ഉണ്ടെന്നാണ്. അത് ഉണ്ടെന്നു തന്നെയാണ് വിശ്വാസമെന്നും ഫാത്തിമ വ്യക്തമാക്കി. എന്നാൽ, പെൺകുട്ടികളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അത് പറയേണ്ടത് പബ്ലിക് പ്ലാറ്റ്ഫോമിൽ ആയിരുന്നില്ലെന്നാണ് എംഎസ്എഫ് നേതാവ് വ്യക്തമാക്കിയ കാര്യം.
ലൈസൻസില്ലാത്ത പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ എന്നും അവർ പറയുന്നു. ഫഹദ് ഫാസിൽ മറ്റ് നായികമാർക്കൊപ്പം ആടിപ്പാടുമ്പോൾ അതിനെ എതിർക്കാത്തവർ നസ്രീയ ഡാൻസ് ചെയ്യുമ്പോൾ നരകത്തിലെ വിറകു കൊള്ളി എന്നു പറയുന്ന വിധത്തിലാണ് കാര്യങ്ങളെന്നും ഫാത്തിമ പറഞ്ഞു.
അതേസമയം തുടർന്ന് സംസാരിച്ച ഹമീദ് ചേന്ദമംഗല്ലൂർ മതം മുന്നോട്ടു വെക്കുന്ന ആശയവും ഭരണഘടനയും ഒരുമിച്ച് പോകില്ലെന്നാണ് പറഞ്ഞത്. മതത്തിലെ പല കാര്യങ്ങളും വ്യാഖ്യാനിക്കപ്പെട്ട കാര്യമാണെന്നും മതപണ്ഡിതർക്ക് അവരുടെ ആശയങ്ങൾ തിരുത്തേണ്ടി വന്നെന്നും അദ്ദേഹം ആവർത്തിച്ചു. മുക്കാൽ നൂറ്റാണ്ട് വരെ മതപണ്ഡിതർ പറഞ്ഞത് ഖുർആൻ മറ്റ് ഭാഷയിൽ വിവർത്തനം ചെയ്യാൻ പോലും പാടില്ലെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേദപുസ്തകം ഉദ്ദരിച്ചാണ് അന്ന് അവർ ഇക്കാര്യം പറഞ്ഞത്. കേരളത്തിൽ പറഞ്ഞിരുന്നത് മലയാളം ഭാഷായും ഇംഗ്ലീഷ് വിദ്യാഭ്യവും നല്ലതല്ലെന്നായിരുന്നു. പിന്നീട് ഈ നിലപാട് തിരുത്തേണ്ടി വന്നു. എന്തിനേറെ സൗദിയിൽ മുസ്ലിം സ്ത്രീകൾ ഡ്രൈവിങ് ചെയ്യുന്നതിനുള്ള വിലക്ക് പോലും നീക്കി കൊണ്ടിരിക്കയാണ്.
ഇങ്ങനെ മതത്തെ വ്യാഖ്യാനിക്കുന്ന പണ്ഡിതർ പലപ്പോഴായി നിലപാട് മാറ്റിയിട്ടുണ്ടെന്നും ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ മുസ്ലിം സമുദയാത്തിൽ നിന്നും ഒരു പി ടി ഉഷയോ അഞ്ജു ബോബി ജോർജ്ജോ ഉണ്ടാകാതെ പോയത് മതത്തിന്റെ പേരിൽ മതപണ്ഡിതർ വിലക്കുകളുമായി എത്തിയതു കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം അനുശാസിക്കുന്ന പ്രകാരമാണെന്നി ഫാത്തിമ തഹ്വലിയക്ക് ഈ ചാനൽ ചർച്ചയിൽ അന്യപുരുഷന്മാർക്കൊപ്പം വന്നിരിക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ജെൻഡർ മിക്സിങ് പാടില്ലെന്നാണ് മതം പറയുന്നതെന്ന കാര്യവും അദ്ദേഹഗം ചൂണ്ടിക്കാട്ടി.
മുസ്ലിം നാമധാരികൾ എന്ന നാസർ ഫൈസി കൂടത്തായിയുടെ വാദത്തെയും ഹമീദ് തള്ളി. മുസ്ലിം പേരല്ല അറബി പേരാണെന്ന കാര്യം മാത്രമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അറബ് പശ്ചാത്തലമുള്ള പേരുകളെന്നാണ് പറയേണ്ടതെന്നും മതം ഒരിക്കലും കാലത്തോടൊപ്പം മുന്നോട്ടു പോകുന്ന ഒന്നല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതം എപ്പോഴും ഏറ്റവും കടുത്ത പുരുഷ മേധാവിത്വത്താൽ ഭരിക്കപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഹമീദിനെ പ്രതരോധിക്കാൻ സിപിഎമ്മിന്റെ സമരങ്ങളിലെ മാറ്റങ്ങൾ അടക്കമുള്ള കാര്യമാണ് നാസർ ഫൈസി കൂടത്തായി ചൂണ്ടിക്കാട്ടിയത്. സ്ത്രീവിരുദ്ധ മതമല്ല ഇസ്ലാമെന്നും സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്ക മറുപടി പറയേണട് ബാധ്യത മത നേതാക്കൾക്കില്ലെന്നും നാസർ ചൂണ്ടിക്കാട്ടി. ചർച്ചയിൽ പങ്കെടുത്ത വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ മുസ്ലിം മതം സ്ത്രീവിരുദ്ധം അല്ലെന്ന കാര്യമാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്്. പെൺകുട്ടികളെ സോഷ്യൽ മീഡിയയിൽ അപമാനിക്കുന്നവർക്കെതിരെ കേസെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അവർ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്