ആദായ നികുതിക്കാർ അറസ്റ്റ് ചെയ്തപ്പോൾ ഭാര്യയുടെ താലി പണയം വച്ച് കടം കൊടുത്ത മാനേജർക്കെതിരെയും കേസ് കൊടുത്തു; ചാനൽ തുടങ്ങാൻ പണം നിക്ഷേപിച്ചവർക്ക് എതിരെയെല്ലാം കള്ളക്കേസുകൾ; ഉടമസ്ഥാവകാശം കോടതി കയറിയിട്ടും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലോണുകൾ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ സഹായിച്ചതിന് നികേഷ് കുമാർ പ്രതിഫലം പറ്റുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ നിരവധി സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള കേസുകൾ പുറത്തു കൊണ്ടുവന്ന മാദ്ധ്യമപ്രവർത്തകനാണ് എം വി നികേഷ് കുമാർ. മലയാളം ചാനൽ മാദ്ധ്യമ രംഗത്തെ മിശിഹാ എന്ന് അറിയപ്പെടുന്ന നികേഷ് എന്നാൽ, ചാനൽ മുതലാളി എന്ന നിലയിൽ ഒരു സമ്പൂർണ പരാജയമായിരുന്നു. ചാനൽ തുടങ്ങാൻ വേണ്ടി പലരിൽ നിന്നും പണം പിരിച്ച് ഷെയർ നൽകാതെ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലെ പ്രതി കൂടിയാണ് നികേഷ്. ഇന്ത്യാവിഷൻ ചാനലിൽ നിന്നും പടിയിറങ്ങിയ ശേഷം നികേഷ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത് പട്ടിണിയുടെയും പരിവട്ടത്തിന്റെയും കഥകളായിരുന്നു. ഇതിന് ശേഷം ഒരു വർഷത്തിനുള്ളിൽ കോടികളുടെ മുടക്കുമുതലിൽ റിപ്പോർട്ടർ ചാനൽ പിറന്നു.
സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നുള്ള ലോണും മറ്റ് ചില വ്യവസായികളിൽ നിന്നും ഷെയർ സ്വീകരിച്ചുമായിരുന്നു ചാനൽ നിലവിൽ വന്നത്. എന്നാൽ, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചാനലിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടു. പണം വാങ്ങിയവർക്ക് ഷെയർ നൽകാൻ തയ്യാറാകാത്തതായിരുന്നു പ്രധാന പ്രശ്നം. ഇതോടെ പലരും പടിയിറങ്ങി കോടതിയിലെത്തി. ചിക്കിങ് മുതലാളി മൺസൂറുമായുള്ള തർക്കം ചെന്നൈയിലെ ട്രിബ്യൂണലിലാണ്. ഈ കേസിൽ വിധി നികേഷിന് എതിരാകുമെന്നാണ് സൂചന. കൂടാതെ 12 കോടിയോളം രൂപ നൽകിയ ലാലിയ ജോസഫിന്റെ കേസിൽ നികേഷിനെ അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ഇങ്ങനെയൊക്കയാണ് അവസ്ഥയെന്നിരിക്കെ തനിക്കെതിരെ തിരിയുന്നവരെ കള്ളക്കേസ് നൽകി ഒതുക്കാനുള്ള തന്ത്രമാണ് നികേഷ് പയറ്റുന്നത്. ഏറ്റവും ഒടുവിൽ ആദായനികുതി വകുപ്പ് അറസ്റ്റു ചെയ്തപ്പോൾ ജയിലിൽ നിന്നും ഇറക്കാൻ വേണ്ടി പണം നൽകിയ തിരികെ ചോദിച്ചപ്പോൾ ചാനലിലെ സെയിൽസ് വിഭാഗം പ്രസിഡന്റായിരുന്ന ആർ രാധാകൃഷ്ണന് എതിരെയാണ് നികേഷ് കേസ് നൽകിയിരിക്കുന്നത്.
കളമശ്ശേരി പൊലീസ് സ്റ്റേഷനിലും സെൻട്രൽ പൊലീസ് സ്റ്റേഷനിലുമാണ് നികേഷ് കുമാർ അടുത്തിടെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ, നികേഷ് നൽകിയത് പണം തിരികെ ചോദിച്ചതിനുള്ള പ്രതികാരമാണെന്നാണ് അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. സെയിൽസ് പ്രസിഡന്റായിരുന്ന വേളയിൽ രാധാകൃഷ്ണൻ സ്വന്തം പണം വകമാറ്റി ചിലവഴിച്ചുവെന്ന് ആരോപിച്ചാണ് കേസ് നൽകിയിരിക്കുന്നത്. കൊടുത്ത പണം തിരികേ വേണമെന്ന് കാണിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും മടുത്തതോടെ രാധകൃഷ്ണൻ പരാതി നൽകുകയുണ്ടായി. ഈ കേസിൽ പൊലീസ് എഫ്ഐആർ പോലും ഇട്ടില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതിനിടെയാണ് നികേഷ് രാധാകൃഷ്ണനെതിരെ കള്ളക്കേസ് നൽകിയിരിക്കുന്നത്.
സേവന നികുതി അടയ്ക്കാത്തതിന് 2015 മാർച്ച് 23ന് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങൾ മുത്തൂറ്റ് ഫിനാൻസിൽ പണയപ്പെടുത്തിയാണ് നികേഷ് കുമാറിന് രാധാകൃഷ്ണൻ പണം നല്കിയത്. എന്നാൽ, 29 ലക്ഷം രൂകയാണ് രാധാകൃഷ്ണൻ സംഘടിപ്പിച്ചു കൊടുത്തത്. ഈ പണം നല്കാതിരുന്നതിന്റെ പേരിൽ പല ഘട്ടങ്ങളിലായി കമ്പനിയുടെ അക്കൗണ്ടിലേക്ക് ഷെയറായി മാറ്റാമെന്ന നികേഷ് കുമാറിന്റെ ഉറപ്പിൻ മേൽ നൽകിയിരുന്നു. എന്നാൽ, ഈ പണമൊന്നും നികേഷ് നൽകുകയും ചെയ്തില്ല. 2012 ഡിസംബർ 31ന് 20 ലക്ഷം രൂപയും 2014 മെയ് 15ന് ആറരലക്ഷം രൂപയും 2014 ഒക്ടോബർ അഞ്ചിന് രണ്ടരലക്ഷം രൂപയും ഞാൻ ഷെയർ മണിയായി നൽകിയിരുന്നു. എ്ന്നിട്ടും ഒരു ഓഹരിയും നൽകുകയും ചെയ്തില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ പരാതി.
നികേഷ് കുമാർ എന്നെ ഭംഗി വാക്കുകൾ പറഞ്ഞ് വിശ്വസിപ്പിച്ച്, ചതിച്ച്, എനിക്ക് മോഹനവാഗ്ദാനങ്ങൾ നൽകി ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് രൂപ വാങ്ങി ഓഹരി നൽകാതെ വഞ്ചിച്ചു എന്നതായിരുന്നു പരാതി. പല തവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രീതിയിൽ പറഞ്ഞ അവധി പ്രകാരം മേൽ പറഞ്ഞ ഓഹരികൾ തിരികെ നൽകിയില്ല. ഏകദേശം എനിക്ക് 29 ലക്ഷം രൂപയുടെ ഓഹരികൾ നികേഷ് കുമാർ വിശ്വാസവഞ്ചനയും ചതിയും നടത്തി നൽകിയിട്ടില്ല. ഓരോ ഘട്ടത്തിലും എന്നിൽ നിന്ന് പണം നികേഷ് കുമാർ വാങ്ങുന്ന സമയത്ത് പല വാഗ്ദാനങ്ങൾ നൽകുകയും എനിക്ക് അർഹമായ ഓഹരിയും കൂടാതെ അർഹമായ ലാഭ വിഹിതവും യഥാസമയം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മേൽ വാഗ്ദാനങ്ങളാൽ എന്നിൽ ചതിപ്രയോഗം നടത്തുകയും ആ ചതിയിലൂടെ എനിക്ക് 29 ലക്ഷം രൂപയും നഷ്ടം ഉണ്ടാവുകയും അത്രയും ലാഭം നികേഷ് കുമാറിന് ഉണ്ടായിട്ടുള്ളതാണ്.- രാധാകൃഷ്ണൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
രാധാകൃഷ്ണന്റെ 30 വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് നികേഷ് കുമാർ തട്ടിയെടുത്തത്. റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്തു എന്നതിന്റെ പേരിൽ ജീവിതം വഴിമുട്ടിയെന്നാണ് രാധാകൃഷണൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. അഞ്ച് വർഷത്തോളം ശമ്പളത്തിൽ നിന്നും നിയമാനുസൃതം പിടിച്ച ടിഡിഎസ് ഇതുവരെയും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ നികേഷ് കുമാർ അടച്ചിരുന്നില്ല. അതുപോലെ തന്നെ ശമ്പളത്തിൽ നിന്നും നിയമാനുസൃതം പിടിച്ച പ്രൊവിഡണ്ട് ഫണ്ടും ഇതുവരെ അടച്ചിരുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നികേഷ് കുമാർ തരാനുള്ള 29 ലക്ഷം രൂപയുടെ ഓഹരികളും, ഫോം16, പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റിവിറ്റി, മറ്റ് കമ്പനി ആനുകൂല്യങ്ങൾ എന്നിവ ഏത്രയും പെട്ടന്ന് ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരികരിക്കണമെന്നാണ് പരാതിയിൽ ബോധിപ്പിച്ചത്. എന്നാൽ, അഴീക്കോട് ഇടതു സ്ഥാനാർത്ഥിയായ നികേഷ് കുമാറിനെതിരെ പരാതി നൽകിയിട്ടും വേണ്ട നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. എഫ്ഐആർ പോലും ഈവിഷയത്തിൽ ഇട്ടില്ലെന്ന ആരോപണം ഉയർന്നു. എന്നാൽ, നികേഷ് നൽകിയ പരാതിയിൽ പൊലീസ് ഉടനടി പരാതി നൽകുകയും ചെയ്തു. ഇത് അഴീക്കോട് സ്ഥാനാർത്ഥിയായതിന്റെ പ്രത്യുപകാരമായിരുന്നു എന്നും പറയുന്നുണ്ട്.
നേരത്തെ വിവാദമായ കളമശേരി തട്ടിക്കൊണ്ടുപോകൽ കേസ് മാതൃകയിൽ നികേഷ് കുമാർ പൊലീസിനെ ഉപയോഗിച്ച് ഓഹരി തട്ടിപ്പ് കേസ് പിൻവലിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നു എന്ന പരാതിയും ഓഹരി ഉടമകൾ ഉന്നയിച്ചിരുന്നു. തങ്ങളുടെ ഓഹരി പൂർണമായും കൈക്കലാക്കാൻ പൊലീസ് ദുരുപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയോ സർക്കാരോ അറിയാതെയാണ് പൊലീസിനെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് എന്നാണ് പരാതി. അഴീക്കോട് ഇടതുസ്ഥാനാർത്ഥിയായിരുന്നു എന്ന് പറഞ്ഞ് ആ സ്വാധീനം ചില പൊലീസ് ഉദ്യോഗസ്ഥരിൽ ഉപയോഗിച്ച് റിപ്പോർട്ടർ ചാനലിലെ ഓഹരി ഉടമകളുടെ ഓഹരികൾ സ്വന്തമാക്കാൻ വഴിവിട്ട് ശ്രമിക്കുന്നു എന്നായിരുന്നു പരാതി.
ദുബൈ വ്യവസായി എ.കെ.മൻസൂർ, പ്ലാന്ററായ ലാലിയ ജോസഫ്, ലീന നാരായണൻ, വിജയകുമാരി എന്നിവരാണ് പരാതി ഉന്നയിച്ചത്. 5 ശതമാനം വിയർപ്പ് ഓഹരി നൽകിയാൽ മതിയെന്ന വ്യവസ്ഥയിലാണ് നികേഷ് കുമാറിനെ എഡിറ്റർ ഇൻ ചീഫാക്കി ഇവർ ചാനൽ ആരംഭിച്ചതെന്നും എന്നാൽ പിന്നീട് ചാനൽ ആരംഭിച്ച ശേഷം ഓഹരി ഉടമകൾ അറിയാതെ അവരുടെ ഓഹരികൾ നികേഷ് കുമാർ വ്യാജരേഖ ചമച്ച് സ്വന്തമാക്കി എന്നുമാണ് ഇവർ ആരോപിച്ചത്.
അതേസമയം റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥാവകാശം കോടതി കയറുമ്പോൾ തന്നെ നികേഷ് കുമാറിന് സർക്കാർ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ(കെഎഫ്സി) നിന്നും ആറ് കോടിയിലേറെ രൂപ ലോണെടുത്തിരുന്നു. കേസിൽ കുടുങ്ങികിടക്കുന്ന സ്ഥാപനത്തിന്റെ വസ്തു ഈട് നൽകി വായ്പ്പ് നൽകിയത് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. അപേക്ഷിച്ച് 15 ദിവസത്തിനകമാണ് നികേഷിന് ലോൺ അനുവദിച്ചത്. ജീവനക്കാർക്ക് ശമ്പളം പോലും ഈ പണം ഉപയോഗിച്ച് നൽകിയിട്ടില്ലെന്നാണ് വിവരം. പട്ടിണി കിടന്ന് മടുത്ത ജീവനക്കാർ പലരും ചാനലിൽ നിന്നും പടിയിറങ്ങി.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്