കൊന്നിട്ടും വെട്ടി നുറുക്കിയിട്ടും തീരാത്തൊരു പക; രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയതിനെ ന്യായീകരിച്ചവരല്ലേ നിങ്ങൾ; ഗ്വാളിയോർ റയോൺസിലെ തൊഴിലാളി നേതാവ് ഈ നിലയിൽ എത്തിയത് എങ്ങനെ? എളമരം കരീമിന്റെ ചരിത്രം പറയിക്കരുത്; വെറുതേ കയറി ചൊറിഞ്ഞ എളമരം കരീമിനെ ഏഷ്യാനെറ്റ് ചർച്ചയിൽ മാന്തിക്കീറി കെ കെ രമ
മറുനാടൻ ഡെസ്ക്
കൊച്ചി: ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്നിട്ടും സിപിഎം നേതാക്കൾക്ക് കലിപ്പടങ്ങിയിട്ടില്ല. കെ കെ രമ എംഎൽഎയായി നിയമസഭയിൽ എത്തുമ്പോൾ അവരുടെ വാക്കുകൾ കേരളം കാതോർക്കുന്നുണ്ട്. സഭയിൽ മുഖ്യമന്ത്രിയെ സാക്ഷിയാക്കി രമ പറയുന്ന വാക്കുകൾ സിപിഎമ്മിന് കുറച്ചൊന്നുമല്ല കൊള്ളുന്നത്. അതുകൊണ്ട് തന്നെ കിട്ടിയ അവസരത്തിലെല്ലാം കെ കെ രമയെ നോവിച്ചു കൊണ്ട് അവർ രംഗത്തു വരുന്നുണ്ട്. കഴിഞ്ഞ ദിവസം എളമരം കരീമാണ് ഭീഷണി സ്വരത്തിൽ കെ കെ രമക്കെതിരെ രംഗത്തുവന്നത്. ഇതിന് ചുട്ട മറുപടിയുമായി രമയും രംഗത്തുവന്നു.
കൊന്നിട്ടും വെട്ടി നുറുക്കിയിട്ടും തീരാത്ത പകയുടെ തുടർച്ചയാണ് എളമരം കരീമിന്റെ പ്രസംഗമെന്ന് അവർ പറഞ്ഞു. അസഹിഷ്ണുത പുളിച്ച് തികട്ടി പുറത്തേക്ക് വരികയാമെന്നും കെ കെ രമ പറഞ്ഞു. വിനു വി ജോൺ നയിച്ച ഏഷ്യാനെറ്റിലെ ന്യൂസ് അവർ ചർച്ചയിലായിരുന്നു കെ കെ രമയുടെ പ്രതികരണം. എളമരം കരീമെന്ന് തൊഴിലാളി യൂണിയൻ നേതാവ് എങ്ങനെ ഇന്നത്തെ നിലയിൽ എത്തിയെന്ന ചോദ്യവും ഉയർത്തി രമ.
ഒരു കള്ള കച്ചവടത്തിന്റെയും പിറകേ പോവാതെയാണ് തങ്ങൾ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കൊണ്ടുപോകുന്നത്. അതിൽ അഭിമാനത്തോടുകൂടിയാണ് നിയമസഭയിലേക്ക് പോയത്. എളമരം കരീമിന്റെ ഭീഷണി പ്രസംഗം കൊണ്ട് ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് രമ പറഞ്ഞു. പിണറായി വിജയൻ ഒഞ്ചിയത്ത് വന്ന് ഞങ്ങളെ തീർക്കുമെന്ന് പ്രസംഗിച്ചതാണ്. അതിന് ശേഷം അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു. നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ട് അങ്ങേയറ്റം നഷ്ടം സഹിച്ചുകൊണ്ടാണ് ഞങ്ങളുടെ എല്ലാ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും അവർ പറഞ്ഞു.
നവ മുതലാളിത്തത്തിനും നവ കമ്മ്യണിസ്റ്റുകളുടെ പ്രവർത്തനങ്ങൾക്കും നിൽക്കാതെയാണ് മുന്നോട്ട് പോകുന്നത്. എളമരം കരീമിന്റെ ചരിത്രം തന്നെക്കൊണ്ട് പറയിക്കരുത്. മാവൂർ ഗ്വാളിയോർ റയോൺസിൽ കരാർ തൊഴിലാളിയായി വന്ന എളമരം കരീം എന്ന തൊഴിലാളി നേതാവ് എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നതിലേക്ക് പോവുന്നില്ലെന്നും കെ കെ രമ പറഞ്ഞു.
ചാനൽ ചർച്ചയിൽ കെ കെ രമ എംഎൽഎയുടെ വാക്കുകൾ ഇങ്ങനെ:
സിപിഐഎം നേതൃത്വത്തിൽ നിന്ന് ഇതിനപ്പുറവും കേട്ടുകൊണ്ടാണ് ഞങ്ങൾ ഇവിടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. പതിനാല് വർഷത്തിന് ശേഷം വീണ്ടും ഇതുപൊലെ ഒരു പ്രസംഗം നടത്താൻ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തയ്യാറായിട്ടുണ്ടെങ്കിൽ, കൊന്നിട്ടും വെട്ടി നുറുക്കിയിട്ടും തീരാത്തൊരു പകയാണ് ബാക്കി നിൽക്കുന്നത്. അതിന്റെ തുടർച്ചയാണ് എളമരം കരീമിന്റെ പ്രസംഗം. അസഹിഷ്ണുത പുളിച്ച് തികട്ടി പുറത്തേക്ക് വരികയാണ്.
ഞങ്ങൾക്ക് തെല്ലും അഹങ്കാരമില്ല, പക്ഷേ നല്ല അഭിമാനമുണ്ട്. ഒരു കള്ള കച്ചവടത്തിന്റേയും പിറകിൽ പോകാതെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അഭിമാനത്തോടുകൂടിയാണ് നിയമസഭയിലേക്ക് പോയത്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു എംകെ കേളുവേട്ടന്റെ പിന്മുറക്കാരിയായാണ് നിയമസഭയിലേക്ക് കയറിയതെന്ന അഭിമാനത്തോടുകൂടിയാണ് മുന്നോട്ട് പോകുന്നതും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും. അതിന്റെയൊക്കെ പ്രശ്നമായിരിക്കാം ഇവരുടെയൊക്കം പ്രസംഗങ്ങളിൽ വരുന്നത്.
എളമരം കരീമിന്റെ ഭീഷണി പ്രസംഗം കൊണ്ടൊന്നും ഞങ്ങളെയൊന്നും ഒന്നും ചെയ്യാൻ കഴിയില്ല. എളമരം കരീമിന്റെ വലിയ നേതാവ് പിണറായി വിജയൻ ഒഞ്ചിയത്ത് വന്ന് ഞങ്ങളെ തീർക്കുമെന്ന് പ്രസംഗിച്ചതാണ്. അതിന് ശേഷം അവർ അത് പ്രാവർത്തികമാക്കുകയും ചെയ്തു. നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ട് അങ്ങേയറ്റം നഷ്ടം സഹിച്ചുകൊണ്ടാണ് ഞങ്ങളുടെ എല്ലാ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഭീഷണിയൊന്നും ഞങ്ങൾക്ക് പുത്തരിയല്ല, അതിലൊന്നും വീണ് പോകുന്നവരല്ല ഞങ്ങൾ ഒഞ്ചിയത്തുകാർ.
ഒരു നവമുതലാളിത്തത്തിനും അടിയറ വെക്കാതെ, ഈ നവകമ്മ്യൂണിസ്റ്റുകളുടെ പ്രവർത്തനങ്ങൾക്ക് നിൽക്കാതെ തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെയാണ് വടകരയിലെ ജനങ്ങൾ ഞങ്ങളെ തെരഞ്ഞെടുത്തതും ജനങ്ങളെ സേവിച്ച് മുന്നോട്ട് പോകുന്നതും അതിലൊന്നും തെല്ലും അഹങ്കാരമില്ല.
ഇടക്കാലത്ത് ഇതൊക്കെ നിന്നിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും വരികയാണ്. അതിന് കാരണമെന്താണ്, നിയമസഭയിലുണ്ടാവുന്ന പ്രശ്നങ്ങൾ, നേതാക്കന്മാരെ തുറന്ന് വിമർശിക്കുന്നു, അവർ ചെയ്യുന്ന കാര്യങ്ങളെ തുർന്ന് എതിർക്കുന്നു, അതൊക്കെ കാണുമ്പോൾ അവർക്ക് സഹിക്കുന്നില്ല. വീണ്ടും ഇല്ലാതാക്കാൻ ശ്രമിക്കുകയാണോ, അറിയില്ല. അവസാന ശ്വാസം നിൽക്കുന്നത് വരെയും ഞങ്ങളുടെ പോരാട്ടം തുടർന്ന കൊണ്ടേയിരിക്കും. സഖാവ് ടി പി ചന്ദ്രശേഖരന്റെ രാഷ്ട്രീയമാണ് ഞങ്ങൾ മുന്നോട്ട് വെക്കുന്നത്.
ഇവർ എന്ത് വർഗ രാഷ്ട്രീയമാണ് പറയുന്നത്. ഇവർ എന്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമാണ് പറയുന്നത്. 14 വർഷമായി പ്രവർത്തിക്കുന്ന പാർട്ടിയെ രാഷ്ട്രീയമായ എതിർക്കാതെ അധിക്ഷേപിക്കുകയാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റ് നേതാക്കൾ ചെയ്യുന്നത്. നവലിബറൽ മുതലാളിത്തത്തിന് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഒറ്റുകൊടുക്കുകയാണ്. രക്തസാക്ഷികളേയും രക്തപാതകയേയും ഒറ്റുകൊടുക്കുകയാണ്, രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയതിനെ ന്യായീകരിച്ച പാർട്ടിയാണ് ഒറ്റുകൊടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്.
കരീം എവിടെ നിന്നാണ് വരുന്നത്. എനിക്ക് ആ ചരിത്രമറിയാം. എന്നെക്കൊണ്ട് അത് പറയിപ്പിക്കരുത്. മാവൂർ ഗ്വാളിയോർ റയോൺസിൽ കരാർ തൊഴിലാളിയായി വന്ന എളമരം കരീം എന്ന തൊഴിലാളി നേതാവ് എങ്ങനെയാണ് ഈ നിലയിലേക്ക് എത്തിയതെന്നതിലേക്ക് പോവുന്നില്ല. ആ രാഷ്ട്രീയം ശരിയല്ല, ഞാനത് പറയുന്നില്ല. 2016ൽ എംഎൽഎയെ തന്നത് ഞങ്ങളുടെ ഔദ്യാര്യമായിരുന്നു. അന്ന് ഞങ്ങൾ ഒറ്റയ്ക്ക് മത്സരിച്ചു. അതുകൊണ്ടാണ് അന്ന് നിങ്ങൾക്ക് എംഎൽഎയെ കിട്ടിയത്. അതിന് നിങ്ങൾ തന്ന പാരിതോഷികം ഞങ്ങൾ പ്രവർത്തിച്ച പാർട്ടി ഓഫീസ് ഫലം വന്ന ശേഷം കത്തിച്ചാണ് നിങ്ങൾ തന്നത്. കോൺഗ്രസും ബിജെപിയുമായിരുന്നു അവിടെ നിങ്ങൾക്ക് എതിരാളി, എന്നാൽ നിങ്ങൾ അന്ന് പ്രകടനം നടത്തിയത് ഞങ്ങൾക്ക് എതിരേയാണ്. ഞങ്ങളുടെ കോലം കെട്ടി, വേഷം കെട്ടിയാണ് നിങ്ങൾ അന്ന് പ്രകടനം നടത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍