ബാബ്റി മസ്ജിദ് പറയാം ശബരിമല പറയാൻ പാടില്ല എന്നിടത്താണ് പക്ഷപാതിത്വം വരുന്നത്; ശബരിമല എന്നൊരു വിഷയം ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയാൻ ടിക്കാറാം മീണയ്ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് കെ.സുരേന്ദ്രൻ; ടി.എൻ.ശേഷൻ പോലും ഇത്തരമൊരു നിബന്ധന വച്ചിട്ടില്ലെന്ന് തിരുവഞ്ചൂർ; ശബരിമല ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതല്ല ഈ തിരഞ്ഞെടുപ്പെന്ന് ആനത്തലവട്ടം; ടിക്കാറാം മീണയുടെ വിവാദ മുന്നറിയിപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിലെ സംവാദം ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയതോടെ ബിജെപി ശക്തമായ പ്രതിഷേധത്തിലാണ്. ടിക്കാറാം മീണയെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതിയും നൽകി. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ടിക്കാറാം മീണ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി അനുഭാവി അഡ്വ.കൃഷ്ണദാസ്.പി.നായർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ഈ വിഷയത്തിലെ സംശയങ്ങൾ തീർക്കാൻ ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകൾ പ്രസ്ക്തമാവുകയാണ്. രാഷ്ട്രീയ പാർട്ടികൾ കൂടി അംഗീകരിച്ചതാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. എന്നാൽ, ശബരിമല സ്ത്രീപ്രവേശനവും സംസ്ഥാന സർക്കാരിന്റെ നിലപാടും ചർച്ച പ്രചാരണവിഷയമാക്കാൻ കഴിയില്ലെന്ന് വന്നതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ സിപിഎമ്മും, ബിജെപിയും, കോൺഗ്രസുമെല്ലാം തങ്ങളുടെ നിലപാട് വിശദീകരിച്ചു. സിപിഎം ചട്ടത്തിനൊപ്പമോ എന്ന പൊതുസംശയമാണ് ചാനലും ഉന്നയിച്ചത്.
ഈ വിഷയത്തിൽ സിപിഎമ്മിന്റെ ആനത്തലവട്ടം ആനന്ദൻ പറഞ്ഞത് ഇങ്ങനെ:
രാജ്യം ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്..അല്ലാതെ ശബരിമല ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതല്ല ഈ തിരഞ്ഞെടുപ്പ്. ശബരിമല തന്ത്രിയെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണെങ്കിൽ ശബരിമല വിഷയമാകാം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാണിക്കുക മാത്രമാണ് ടിക്കാറാം മീണ ചെയ്തത്. അദ്ദേഹം അത് പറഞ്ഞുവെന്നല്ലാതെ, ഇതെല്ലാം പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതാണ്. അതിനെ ലംഘിക്കാൻ സ്വാതന്ത്ര്യമുള്ളവർക്കൊക്കെ ലംഘിക്കാം. ലംഘിച്ചാൽ അത് കോടതിയിൽ പോകും. അഴീക്കോട് തിരഞ്ഞെടുപ്പ്. കെ.എം.ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഈ കാര്യം പറഞ്ഞുകൊണ്ടാണ്. മഹാരാഷ്ട്രയിൽ ഇതുപോലെ അഭിരാം സിങ്ങിന്റെ കേസ് റദ്ദാക്കി. അഞ്ചുവർഷത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാതെ ശബരിമലയെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് ബിജെപിയുടെ പരാജയമാണെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
കെ.സുരേന്ദ്രൻ
ചട്ടങ്ങളിൽ പറഞ്ഞതിന് അപ്പുറം ടിക്കാറാം മീണ പറഞ്ഞുവെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെകട്ടറി കെ.സുരേന്ദ്രന്റെ വിലയിരുത്തൽ. ജനപ്രാതിനിധ്യനിയമത്തിലെ 13 എ അനുസരിച്ച് ആദ്യം തന്നെ വേണ്ടത് തിരഞ്ഞെടുപ്പ് ഓഫീസറുടെ നിഷ്പക്ഷതയാണ്. തിരഞ്ഞെടുപ്പിൽ ഏതുവിഷയം ചർച്ച ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല. ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് മാത്രമാണ് കമ്മീഷൻ നോക്കേണ്ടത്. ഉദാഹരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടില്ല. ജാതീയമോ, വംശീയമോ ആയ ചിഹ്നങ്ങളൊന്നും ഉപയോഗിക്കാൻ പാടില്ല. പരമതനിന്ദ നടത്താൻ പാടില്ല. സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്ഷേപിക്കാൻ പാടില്ല. ഈ ചട്ടങ്ങളൊക്കെ പാലിക്കുന്നുണ്ടോയെന്നുള്ളതാണ് കമ്മീഷൻ നോക്കേണ്ടത്. ശബരിമല എന്നൊരു വിഷയം ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയാൻ ടിക്കാറാം മീണയ്ക്ക് ആരാണ് അധികാരം കൊടുത്തത്? ശബരിമല ഈ നാട്ടിലെ ആളുകൾ ചർച്ച ചെയ്യുന്നൊരു വിഷയമാണ്. വർഷങ്ങളായി ആനത്തലവട്ടം ആനന്ദന്റെ പാർട്ടി ബാബറി മസ്ജിദ് എന്ന് പറയുന്നുണ്ടല്ലോ? ബാബ്റി മസ്ജിദ് പറയാം ശബരിമല പറയാൻ പാടില്ല എന്നിടത്താണ് പക്ഷപാതിത്വം വരുന്നത്. ഇവിടെ സുപ്രീംകോടതി വിധിക്കെതിരെ പറയാൻ പാടില്ല. അത് തിരഞ്ഞെടുപ്പിന് മാത്രമല്ല, ഒരുകാലത്തും പറയാൻ പാടില്ല. സുപ്രീംകോടതി വിധി ആരും ലംഘിക്കാൻ പാടില്ല.എന്നാൽ,സുപ്രീംകോടതി വിധിയുടെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യാൻ പാടില്ലെന്ന് വന്നാലോ? സുരേന്ദ്രൻ ചോദിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ടി.എൻ.ശേഷനായിരുന്നു ഇന്ത്യ കണ്ട ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് കമ്മീഷണർ. ആ ശേഷൻ പോലും ഇങ്ങനെ ഒരു നിബന്ധന വച്ചിട്ടില്ല.
ശബരിമല എന്ന് പറയുന്നത് ക്ഷേത്രം മാത്രമല്ലല്ലോ, അവിടെ 15,000 പൊലീസുകാരെ നിയോഗിച്ചു. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള തുകയാണ് അവർക്ക് കൊടുക്കുന്നത്. അത് ചോദ്യം ചെയ്യാൻ പറ്റില്ലാന്ന് വന്നാൽ? നിയമസഭ പാസാക്കിയ ബജറ്റിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച തുക വിനിയോഗിക്കുന്നതിൽ ക്രമക്കേടുണ്ടെങ്കിൽ ഒരു പൗരന് ചോദിക്കാൻ പാടില്ലേ? അതെങ്ങനയാ പ്രചാരണത്തിൽ തെറ്റായി പോവുക. അതൊക്കെ ചോദിക്കാനുള്ള അധികാരം രാഷ്ട്രീയ കക്ഷികൾക്കുണ്ട്.
ഹാരീസ് ബീരാൻ( സുപ്രീം കോടതി അഭിഭാഷകൻ)
മതപരമായ പ്രചാരണത്തിനാണ് ടിക്കാറാം മീണ ഊന്നൽ നൽകിയിരിക്കുന്നതെങ്കിൽ അത് മോഡൽ കോഡ് ഓഫ് കേണ്ടക്ടറ്റിൽ വരും. അങ്ങനെയെങ്കിൽ അത് തിരഞ്ഞെടുപ്പ് കുറ്റമാണ്. ശബരിമലയെ ഊന്നിക്കൊണ്ടുള്ള മതപ്രചാരണം എന്നുള്ളതാണ് ഇപ്പോൾ വിവാദമുണ്ടാക്കിയിരിക്കുന്നത്. അത് പാടില്ല എന്നുപറയുമ്പോൾ അത് തിരഞ്ഞെടുപ്പ് കുറ്റം എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ശബരിമലകേസിൽ അഞ്ചംഗ ബഞ്ച് വിധി പ്രഖ്യാപിച്ചതോടെ അതനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരായി കഴിഞ്ഞു. ആ വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചപ്പോഴാണ് അതിനെതിരെ പ്രക്ഷോഭം ഉയർന്നത്. ഈ പ്രക്ഷോഭം ഒരുതരത്തിൽ നിയമലംഘനമാണ്. ഈ നിയമലംഘനം തടയുക എന്നത് മാത്രമല്ല, ഏതെങ്കിലും മതവിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് കൊണ്ടുള്ള മതപരമായ പ്രചാരണം കൂടി വന്നുകഴിയുമ്പോൾ, അത് തീർച്ചയായും ഒരു തിരഞ്ഞെടുപ്പ് കുറ്റമായി മാറാനുള്ള സാധ്യത കണ്ടുകൊണ്ടായിരിക്കണം അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. നിയമലംഘനം ഉണ്ടാകാതിരിക്കാൻ ആവാം അദ്ദേഹം ഇങ്ങനെയൊരു നിബന്ധന കൊണ്ടുവന്നതെന്നും ഹാരീസ് ബീരാൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍