Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി നേതാവായ രാജീവ് ചന്ദ്രശേഖറിന്റെ ഒരുഇടപെടലുമില്ലാത്ത സ്വതന്ത്ര പരമാധികാര സംവിധാനമാണ് ഏഷ്യാനെറ്റ് എന്ന് പറയാൻ നമ്മൾ മണ്ടന്മാരായിരിക്കണം; ഏഷ്യാനെറ്റിൽ നടക്കുന്ന ചർച്ചകൾ ആ മട്ടിൽ കൂടി കാണണം; മാതൃഭൂമി നയിക്കപ്പെടുന്നത് സംഘപരിവാർ ബോധത്തിൽ നിന്നെന്നും ട്രൂകോപ്പി ചർച്ചയിൽ ടി.എം.ഹർഷൻ; പഴയ സഹപ്രവർത്തകന് മറുപടിയുമായി വിനു വി ജോണും

ബിജെപി നേതാവായ രാജീവ് ചന്ദ്രശേഖറിന്റെ ഒരുഇടപെടലുമില്ലാത്ത സ്വതന്ത്ര പരമാധികാര സംവിധാനമാണ് ഏഷ്യാനെറ്റ് എന്ന് പറയാൻ നമ്മൾ മണ്ടന്മാരായിരിക്കണം; ഏഷ്യാനെറ്റിൽ നടക്കുന്ന ചർച്ചകൾ ആ മട്ടിൽ കൂടി കാണണം; മാതൃഭൂമി നയിക്കപ്പെടുന്നത് സംഘപരിവാർ ബോധത്തിൽ നിന്നെന്നും ട്രൂകോപ്പി ചർച്ചയിൽ ടി.എം.ഹർഷൻ; പഴയ സഹപ്രവർത്തകന് മറുപടിയുമായി വിനു വി ജോണും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് പിന്നാലെ വാഗ്വാദം രാഷ്ട്രീയക്കാർ തമ്മിൽ മാത്രമല്ല, മാധ്യമപ്രവർത്തകർ തമ്മിലും കൂടിയാണ്. ഉദാഹരണംതേടി വേറെ എങ്ങും പോകേണ്ട. 'ട്രൂകോപ്പി'യിൽ മാധ്യമപ്രവർത്തകനായ ഹർഷൻ ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉന്നയിച്ച വിമർശനവും അതിന് വിനു വി ജോൺ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചാവിഷയം.

'നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റിന്റെ ആധികാരിക വിജയം നേടി എൽ.ഡി.എഫ് അധികാരത്തിൽ തുടരുമ്പോൾ തോറ്റു പോകുന്നത് യു.ഡി.എഫും ബിജെപി.യും മാത്രമാണോ? അല്ല. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ദയനീയ തോൽവി കൂടെയാണ് എൽ.ഡി.എഫിന്റെ വിജയം ഉറപ്പിച്ചിരിക്കുന്നത്. സർവെകൾ പോലും ഈ മാധ്യമങ്ങൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ചു'.മനില സി.മോഹനും ടി.എം.ഹർഷനും കെ. കണ്ണനും ഡയലോഗോസ് പരിപാടിയിൽ ചർച്ച ചെയ്യുന്ന വിഷയം ഇതാണ്. സംഘപരിവാറിനെ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് പേടിയാണെന്നും അവർക്ക് ചാനൽ ചർച്ചകളിൽ സ്‌പേസ് ഉണ്ടാക്കി കൊടുത്തത് ഇതേ മാധ്യമങ്ങളാണെന്നും ഹർഷൻ വിമർശിക്കുന്നു. ചാനൽ ഉടമകളുടെ കാര്യം പരമർശിക്കുമ്പോൾ ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ എഡിറ്റോറിയൽ ഇടപെടലുകളെ കുറിച്ചാണ് ഹർഷൻ സംസാരിക്കുന്നത്. 'ഏഷ്യാനെറ്റിന്റെ ഉടമ ആരാണ്... ആ മട്ടിൽ ആരും ചർച്ച ചെയ്യില്ല...അതങ്ങ് മറച്ചുവയ്ക്കും. ഏഷ്യാനെറ്റിൽ നടക്കുന്ന ചർച്ചകൾ ആ മട്ടിൽ കൂടി കാണണമെന്ന അഭിപ്രായക്കാരനാണ് ഞാൻ.

രാജീവ് ചന്ദ്രശേഖറാണ് ..ആർഎസ്എസിന്റെ...ബിജെപിയുടെ നേതാവാണ്..എൻഡിഎയുടെ വൈസ് ചെയർമാനായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്നുള്ള അഭിപ്രായം പരസ്യമായി പറഞ്ഞ ആളാണ്. ഇങ്ങനെയുള്ളവരാണ് ആ സ്ഥാപനത്തെ നയിക്കുന്നത്. ഇതൊക്കെ മറച്ചുവച്ചിട്ട് അയാളുടെ ഒരുഇടപെടലുമില്ലാത്ത സ്വതന്ത്ര പരമാധികാര സംവിധാനമാണ് അത് എന്ന് നമ്മൾ വിലയിരുത്തണമെങ്കിൽ, നമ്മൾ മണ്ടന്മാരായിരിക്കണം. അങ്ങനെ നമുക്ക് വിലയിരുത്താൻ എന്തായാലും കഴിയില്ല.'-ഹർഷൻ പറഞ്ഞു.

ഹർഷന്റെ വിമർശനത്തിന് വിനു വി ജോൺ ട്വിറ്ററിൽ നൽകുന്ന മറുപടി ഇങ്ങനെ

2006 മുതൽ രാജീവ് ചന്ദ്രശേഖറാണ് ഉടമ. 2012 വരെ ഹർഷൻ അവിടെ ഉണ്ടായിരുന്നു. പ്രൈം ടൈം ചർച്ചകളിൽ അടക്കം അവതാരകനായിരുന്നു. രാജീവ് ചന്ദ്രശേഖർ ആ ചർച്ചകളിലും വിഷയങ്ങളിലും അതിഥികളെ തീരുമാനിക്കുന്നതിലും ആംഗിളുകൾ നിർദ്ദേശിക്കുന്നതിലും നടത്തിയ ഇടപെടലുകൾ കൂടി വെളിപ്പെടുത്തിയാൽ വിശ്വാസ്യത കൂടും.

ട്രൂകോപ്പിയിൽ ഹർഷന്റെ വാക്കുകൾ ഇങ്ങനെ:

'സംഘപരിവാർ പ്രതിനിധികൾ ചർച്ചയ്ക്ക് വന്നാൽ പതിവായി ഉന്നയിക്കാറുള്ള കാര്യമായിരുന്നു..നിരന്തരം കേട്ടിട്ടുള്ള പഴിയാണ്...നിങ്ങൾ എസ്എഫ്‌ഐക്കാരാണ്...ശരിയാണ് ഞാൻ വ്യക്തിപരമായി എസ്എഫ്‌ഐക്കാരനായിരുന്നു. അതിനകത്ത് എനിക്ക് കുഴപ്പമൊന്നുമില്ല,,അതായിരുന്നു ഞാൻ വിദ്യാഭ്യാസ കാലത്ത്. പക്ഷേ കേരളത്തിലെ മാധ്യമങ്ങൾ എല്ലാം അങ്ങനെയല്ല. ഇതെന്തോ എസ്എഫ്‌ഐക്കാരുടെ നിയന്ത്രണത്തിലുള്ള സംവിധാനമല്ല. ഇതൊരു വലിയ തെറ്റിദ്ധാരണയാണ്. കേരളത്തിലെ മാധ്യമങ്ങളിൽ അതല്ലാത്ത മറ്റുപല...ധാരാളം അരാഷ്ട്രീയവാദികൾ നയിക്കുന്ന സ്ഥാപനങ്ങളുണ്ട്...സംഘപരിവാർ അനുകൂലികൾ നയിക്കുന്ന സ്ഥാപനങ്ങളുണ്ട്..പിന്നെ മാധ്യമസ്ഥാപനത്തെ നയിക്കുന്ന ഉടമകൾ തന്നെ ആരാണെന്ന്...ഏഷ്യാനെറ്റിന്റെ ഉടമ ആരാണ്... ആ മട്ടിൽ ആരും ചർച്ച ചെയ്യില്ല...അതങ്ങ് മറച്ചുവയ്ക്കും. ഏഷ്യാനെറ്റിൽ നടക്കുന്ന ചർച്ചകൾ ആ മട്ടിൽ കൂടി കാണണമെന്ന അഭിപ്രായക്കാരനാണ് ഞാൻ.

രാജീവ് ചന്ദ്രശേഖറാണ് ..ആർഎസ്എസിന്റെ...ബിജെപിയുടെ നേതാവാണ്..എൻഡിഎയുടെ വൈസ് ചെയർമാനായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ആകണമെന്നുള്ള അഭിപ്രായം പരസ്യമായി പറഞ്ഞ ആളാണ്. ഇങ്ങനെയുള്ളവരാണ് ആ സ്ഥാപനത്തെ നയിക്കുന്നത്. ഇതൊക്കെ മറച്ചുവച്ചിട്ട് അയാളുടെ ഒരുഇടപെടലുമില്ലാത്ത സ്വതന്ത്ര പരമാധികാര സംവിധാനമാണ് അത് എന്ന് നമ്മൾ വിലയിരുത്തണമെങ്കിൽ, നമ്മൾ മണ്ടന്മാരായിരിക്കണം. അങ്ങനെ നമുക്ക് വിലയിരുത്താൻ എന്തായാലും കഴിയില്ല.

മാതൃഭൂമി ന്യൂസ് അത് നയിക്കപ്പെടുന്നത് സംഘപരിവാർ ബോധത്തിൽ നിന്നുതന്നെയാണെന്നാണ് എന്റെ വ്യക്തിപരമായ വിശ്വാസം. ശ്രേയാംസ്‌കുമാറിന്റെ കൽപ്പറ്റയിലെ പരാജയത്തെ പോലും അതുമായി ചേർത്തുവയ്ക്കണമെന്നാണ് ഞാൻ പറയുന്നത്. കാരണം ഇത്രയും വലിയ ഇടതുതരംഗമുണ്ടായിട്ടും ശ്രേയാംസ് കുമാർ പരാജയപ്പെട്ടതിന് കാരണം...അദ്ദേഹത്തെ അവിടുത്തെ ഇടതുവോട്ടർമാർക്ക് പിടിച്ചിട്ടില്ല എന്നതാണ്. ഏറ്റവുമധികം സംഘപരിവാറിന് സ്‌പെയ്‌സ് കൊടുക്കുന്ന സ്ഥാപനമാണ് മാതൃഭൂമി പത്രവും ചാനലുമൊക്കെ...എന്നിട്ട് ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ആളുകൾക്ക് ഉൾക്കൊള്ളാൻ പ്രയാസമുണ്ട്. ഏറ്റവുമധികം ലെഫ്റ്റ് ഹാൻഡിലുകൾ എന്താണ് പറയുന്നത് എന്താണ് ഇടത് മുന്നണിക്ക് വൻവിജയം വേണം..ഇടത് എംപിയുടെ പരാജയത്തോടൊപ്പം..എന്നാണ് നടത്തിയ വലിയ പ്രചാരണം. കാരണം ആളുകൾക്കറിയം അതിന്റെ ഒരുശരീരം എന്നു പറയുന്നത് സംഘപരിവാർ ആണ് എന്ന്. ഇടത് വിരുദ്ധമാണ്...അത്്കൂടിയാണ്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP