പി ടി തോമസിന് റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിൽ അടിതെറ്റി; വീഡിയോ അടക്കം പ്ലേ ചെയ്ത് സ്ത്രീ വിരുദ്ധത എവിടെയെന്ന് അവതാരകന്റെ ചോദ്യം; ഉത്തരം മുട്ടിയപ്പോൾ മണിയിൽ നിന്ന് ചാനൽ അച്ചാരം വാങ്ങിയെന്ന പ്രത്യാക്രമണം; വിമോചന സമരക്കാലമല്ലെന്ന് എംഎൽഎയെ ഓർമിപ്പിച്ച അഭിലാഷിന്റെ മറുപടിക്ക് കൈയടിച്ച് സൈബർ സഖാക്കൾ
കൊച്ചി: വിവാദപ്രസംഗത്തിൽ മന്ത്രി എം.എം. മണിയുടെ അശ്ലീല പരാമർശം ആരെ ഉദ്ദേശിച്ചായിരുന്നുവെന്നത് ഇപ്പോൾ തർക്കവിഷയമാണ്. പെമ്പിളൈ ഒരുമൈ പ്രവർത്തകരെ ആക്ഷേപിക്കാനാണെന്നും അതല്ല മാധ്യമപ്രവർത്തകരെ ഉദ്ദേശിച്ചാണെന്നും വാദങ്ങൾ ഉയരുന്നു. എന്തായാലും മണിയുടെ വിവാദ പ്രസ്താവനകൾ സിപിഎമ്മിനും കടുത്ത തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പരസ്യശാസനല്കി പ്രതിഷേധച്ചൂടു കുറയ്ക്കാനുള്ള നീക്കം സി.പി.എം നടത്തി. കഴിഞ്ഞദിവസം റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവറിൽ മണിയുടെ വിവാദപ്രസംഗം ചർച്ചാവിഷയമായി. ചർച്ചയിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് എംഎൽഎ പി.ടി. തോമസും ചർച്ച അവതരിപ്പിച്ച അഭിലാഷും തമ്മിൽ കൊമ്പുകോർത്തു. എന്നാൽ മണിയുടെ പ്രസംഗത്തിന്റെ വീഡിയോ അടക്കം പ്ലേ ചെയ്ത് ഇതിൽ എവിടെയാണു സ്ത്രീവിരുദ്ധത എന്നു ചോദിച്ച അഭിലാഷ് പിടി തോമസിനെ പൊളിച്ചടുക്കുന്ന കാഴ്ചയാണു പിന്നീട് കണ്ടത്. വീഡിയോ എഡിറ്റ് ചെയ്തതാണെന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ തോമസ് ശ്രമിച്ചെങ്കിലും നടന്നില്ല. റിപ്പോർട്ടർ ചാനൽ മണിയിൽനിന്ന് അച്ചാരം വാങ്ങിയെന്നുവരെ പിടി തോമസ് ആക്ഷേപിച്ചിട്ടും ഫലം കണ്ടില്ല. വിമചനസമരക്കാലമല്ലെന്നും എന്തുപറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നും അഭിലാഷ് ഓർമിപ്പിച്ചു. ചാനൽചർച്ചയിൽ തോറ്റുതുന്നം പാടിയ പിടി തോമസിനെതിരെ സോഷ്യൽ മീഡിയയിലും പരിഹാരം രൂക്ഷമായി. വൻ ട്രോളുകളാണ് ഇദ്ദേഹത്തിനെതിരേ പ്രചരിക്കുന്നത്.
പൊമ്പിളൈ ഒരുമൈക്കാർ സമരത്തിനിടയിൽ കാട്ടിൽ മറ്റേപ്പണിയായിരുന്നുവെന്നാണ് മണി പറഞ്ഞതെന്ന് ഉറച്ചാണ് കോൺഗ്രസ് പിടി തോമസ് ചർച്ചയിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ മണിയുടെ പ്രസംഗത്തിൽ സ്ത്രീവിരുദ്ധത ഇല്ലെന്ന് അഭിലാഷ് ചൂണ്ടിക്കാട്ടി. തെളിവിനായി മണിയുടെ പ്രസംഗത്തിന്റെ വീഡിയോ കാട്ടാമെന്ന് അഭിലാഷ് പറഞ്ഞു. വീഡിയോ കാട്ടാതിരിക്കാൻ പി.ടി. തോമസ് പരമാവദി ശ്രമിച്ചെങ്കിലും, അഭിലാഷ് വീഡിയോ കാട്ടുക തന്നെ ചെയ്തു. ഇതോടെ വാദം പൊളിഞ്ഞ പിടി തോമസിന്റെ എല്ലാ വാക്കുകളും പിന്നീട് അഭിലാഷിനെയും പി.ടി. തോമസിനെയും കടന്നാക്രമിക്കുന്നതായി.
മണിക്കെതിരെയുള്ള പാർട്ടി നടപടി കേരളത്തിലാരും അംഗീകരിക്കില്ലെന്ന് പറഞ്ഞായിരുന്നു തോമസ് തുടങ്ങിയത്. പാർട്ടിക്കാരെ സന്തോഷിപ്പിക്കാനുള്ള നടപടിയാണ് ഈ ശാസനയെന്നും അദ്ദേഹം ആക്ഷേപിച്ചു. കാട്ടിൽ പൊമ്പിളൈ ഒരുമൈക്കാർ മറ്റേപ്പണിയാണെന്ന് മണി പറഞ്ഞെന്ന് പിടി തോമസ് പറഞ്ഞപ്പോൾ അഭിലാഷ് ഇടപെട്ടു. സ്ത്രീത്വത്തെ എങ്ങനെ അപമാനിച്ചു, മന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ, അത് നിങ്ങളുടെ അതിവായനയല്ലേ എന്നായി അഭിലാഷ്. കാട്ടിൽ പിന്നെ കുരങ്ങും കാട്ടുമൃഗങ്ങളുമാണോ ഇത്തരത്തിൽ മറ്റേ പണിയെടുക്കുന്നത് എന്നായി തോമസ് അപ്പോൾ.
മണി പറഞ്ഞ വാക്കുകൾ പൂർണരൂപത്തിൽ വായിപ്പിച്ച് കേൾപ്പിച്ചശേഷം സ്ത്രീവിരുദ്ധത എവിടെയെന്ന് അഭിലാഷ് ചോദിച്ചു. ചാനലുകാരെയാണ് മണി പറഞ്ഞത്. സ്ത്രീകളെ വ്യംഗ്യമായി പോലും അപമാനിക്കാൻ ഒന്നും പറഞ്ഞില്ലെന്നും അഭിലാഷ് പറഞ്ഞുവെച്ചു. നിങ്ങൾക്ക് പക്ഷം പിടിക്കാനാണ് ഇഷ്ടമെങ്കിൽ ചർച്ചയിൽ തുടർന്നിട്ട് കാര്യമില്ലെന്നായിരുന്നു തോമസിന്റെ പ്രതികരണം. സത്യം പുറത്തുകൊണ്ടുവരണമെങ്കിൽ അതിന്റെ കൂടെ നിൽക്കണം. എംഎം മണി ഇന്നലെ നടത്തിയ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഇത് അദ്ദേഹം പറഞ്ഞതിന് തെളിവുണ്ടെന്ന വാദവും തോമസ് ഉന്നയിച്ചു.
മണിയിൽ നിന്ന് റിപ്പോർട്ടർ ചാനൽ അച്ചാരം വാങ്ങിയിട്ടുണ്ടോ എന്നും പിടി തോമസ് ചോദിച്ചു. വീഡിയോ കയ്യിലുണ്ടെന്നും പ്ലേ ചെയ്യാമെന്നും അഭിലാഷ് പറഞ്ഞു. തനിക്ക് കേൾക്കേണ്ടെന്ന് തോമസ് പറഞ്ഞു. വീഡിയോ എഡിറ്റ് ചെയ്തിരിക്കാമെന്നും തോമസ് ചൂണ്ടിക്കാട്ടി. എന്നാൽ വീഡിയോ പ്ലേ ചെയ്യുമെന്ന നിലപാടിൽ അഭിലാഷ് ഉറച്ചുനിന്നു. അത്രയും വൃത്തികേട് കേൾക്കാൻ കഴിയില്ലെന്ന് ഒടുവിൽ തോമസ് കാരണം പറഞ്ഞു. ചാനലിന്റെ പ്രവർത്തനം എംഎം മണിയെ ന്യായീകരിക്കലാണോ എന്നും തോമസ് ചോദിച്ചു. മണിയുടെ കയ്യിൽ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരുടെയും അച്ചാരം വാങ്ങിയിട്ടില്ലെന്നായിരുന്നു അഭിലാഷിന്റെ മറുപടി.
അങ്ങനെ തോമസിന്റെ എതിർപ്പിനെ മറികടന്ന് വീഡിയോ പ്ലേ ചെയ്തു. ഇതോടെ വീഡിയോ എഡിറ്റ് ചെയ്തതാണ് എന്നായി തോമസ്. എംഎം മണി പറഞ്ഞത് ശരിയെന്നല്ല, തൊഴിലാളികളെ സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് പറഞ്ഞതെന്ന് അഭിലാഷ് വ്യക്തമാക്കിയെങ്കിലും തോമസ് അപ്പോളും മറ്റേപ്പണിയെന്ന വാക്കിൽ കുടുങ്ങിക്കിടന്നു. പ്രസംഗം ആക്ഷേപകരമാണെന്നതിൽ തർക്കമില്ലെന്നും മണി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വിഷയത്തിലേക്ക് ചുരുക്കുന്നതെന്തിനെന്നും അഭിലാഷ് തോമസിനോട് ചോദിച്ചു.
പറഞ്ഞ കാര്യമല്ല എഴുതിക്കാട്ടിയത് എന്നായി അപ്പോൾ തോമസ്. അവസാനം കാണിച്ച കാര്യം ഒന്നുകൂടി ധൈര്യമുണ്ടെങ്കിൽ കാണിക്കൂ എന്ന് അദ്ദേഹം വീണ്ടും പറഞ്ഞു. അഭിലാഷ് വീണ്ടും വീഡിയോ കാണിച്ചു. തുടർന്ന് കടുത്ത രീതിയിലാണ് പിടി തോമസ് പ്രതികരിച്ചത്. വിലകുറഞ്ഞ മാധ്യമപ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും, ഇതിന് എന്തെങ്കിലും മെച്ചം കിട്ടുമോ എന്നും അദ്ദേഹം ചോദിച്ചു. കൈരളി പോലും കാണിക്കാത്ത ചീപ്പായ പ്രകടനം ആണ് റിപ്പോർട്ടർ കാട്ടുന്നത് എന്നും അദ്ദേഹം ആരോപിച്ചു. റിപ്പോർട്ടർ പറയുന്നതെന്തെന്ന് കേരളം വിലയിരുത്തട്ടെ എന്ന് അഭിലാഷ് പറഞ്ഞു. ചോദ്യം ചോദിച്ചതിന് മറുപടി പറയാൻ അഭിലാഷ് വീണ്ടും ആവശ്യപ്പെട്ടതോടെ തോമസ് വീണ്ടും പെട്ടു.
സംസ്കാരശൂന്യനായ മന്ത്രിയെ ന്യായീകരിക്കാൻ എന്തിനാ ഇവിടെ ഇരിക്കുന്നത് എന്നായിരുന്നു തോമസിന്റെ അടുത്ത ചോദ്യം. ഉറങ്ങുന്നവരെ ഉണർത്താൻ സാധിക്കും, ഉറക്കം നടിക്കുന്നവരെ പറ്റില്ലെന്ന് അഭിലാഷ് ഉടൻ തിരിച്ചടിച്ചു. വീഡിയോ കണുന്നവർക്ക് എല്ലാം ബോധ്യമാകുമെന്നും, നൈതികമായി മാധ്യമപ്രവർത്തനം നടത്താനറിയാമെന്നും അഭിലാഷ് പറഞ്ഞു. നൂറുശതമാനം ഉറപ്പുള്ള കാര്യങ്ങളേ ഈ കസേരയിലിരുന്ന് പറയൂവെന്നും അഭിലാഷ് പ്രഖ്യാപിച്ചു. എംഎം മണി പറഞ്ഞത് അരാഷ്ട്രീയമാണ്, തെറ്റാണ്. പക്ഷെ അത് മൂന്നാറിലെ തൊഴിലാളി സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. നൂറുവട്ടം ആക്രോശിച്ചാലും കഴിയില്ല. വസ്തുതാപരമായി തെളിയിക്കാനും തോമസിനെ അഭിലാഷ് വെല്ലുവിളിച്ചു. പ്രതിപക്ഷത്തിന് കയ്യേറ്റക്കാരെ ഒഴിപ്പിക്കേണ്ടേ, കോലാഹലം മാത്രമേ വേണ്ടൂള്ളൂ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ഒരു ചോദ്യത്തിനും മറുപടി പറയാത്ത തോമസ് പിന്നെ ചർച്ചയിലുടനീളം ഉരുണ്ടുകളിക്കുകയായിരുന്നു. ഒരു ചോദ്യത്തിനും, ഈ വിഷയത്തിലെ അഭിലാഷിന്റെ അഭിപ്രായം തിരുത്താതെ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വീഡിയോയിൽ ഉത്തരം മുട്ടിയ പിടി തോമസിനെ വെറുതെവിടാൻ അഭിലാഷ് ഒരുക്കമല്ലായിരുന്നു. ആദ്യം പറഞ്ഞ മൂന്ന് അഭിപ്രായങ്ങളിൽ നിന്നും മാറി, പെമ്പിളൈ ഒരുമൈക്ക് മറ്റേ പണിയായിരുന്നു എന്ന് എഴുതിക്കാട്ടി, പറയുന്നത് അതല്ലെന്നായിരുന്നു തോമസിന്റെ വാദം. പത്രത്തിൽ പ്രസ്താവന കൊടുക്കുന്ന പഴയ കാലമല്ലെന്ന് അഭിലാഷ് തിരിച്ചടിച്ചു. പൊതുജനമധ്യത്തിലുള്ള വീഡിയോയാണ്, എഡിറ്റിംഗുണ്ടോ എന്ന് പരിശോധിച്ചുകൂടേയെന്ന് വീണ്ടും അഭിലാഷ് വെല്ലുവിളിച്ചു. വീഡിയോ വാട്ട്സാപ്പിലേക്ക് അയച്ചുതരട്ടെ, കണ്ടിട്ട് പറയൂ എന്നും അഭിലാഷ് ചോദിച്ചു. 1959 കാലത്തെ/ വിമോചന സമരകാലത്തല്ല കേരളം. എന്തുപറഞ്ഞാലും വിശ്വസിക്കുമെന്നാണ്. നടക്കില്ല. കേരളത്തിലെ ആളുകളിത് കാണുന്നുണ്ട്.
വീഡിയോ പബ്ലിക് ഡൊമൈനിലുണ്ടെന്നും ജനങ്ങളത് കാണുന്നുണ്ടെന്നും മറക്കരുതെന്നും അഭിലാഷ് ഓർമ്മിപ്പിച്ചു.
കഴിഞ്ഞ മന്ത്രിസഭാകാലത്ത് വിഎസിനെ കാമഭ്രാന്തനെന്ന് വിളിച്ച കെബി ഗണഷകുമാറിനെയും, വനിതാ വാച്ച് ആൻഡ് വാർഡിനെ അധിക്ഷേപിച്ച പിസി ജോർജിനെതിരെയും എന്ത് നടപടി എടുത്തുവെന്ന് അഭിലാഷ് ചോദിച്ചു. വീണ്ടും റിപ്പോർട്ടർ ചാനലിന് ഇതെന്തുപറ്റിയെന്നായി തോമസ്. ദല്ലാള് ചെയ്യേണ്ട സ്ഥിതിയായോ എന്നും മാർക്സിസ്റ്റുകാർ പോലും ഇങ്ങനെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജമായ ധാർമ്മികതയിൽ അടയിരിക്കുകയാണ് തോമസെന്ന് അഭിലാഷ് പറഞ്ഞു. രാഷ്ട്രീയലക്ഷ്യം ഉണ്ടാകാം, എന്നാൽ എല്ലാം ജനംകണ്ണടച്ച് വിശ്വസിക്കുമെന്ന് കരുതിയാൽ തെറ്റുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വീഡിയോ കേരളത്തിന് മുന്നിലുണ്ട്. എഡിറ്റ് ചെയ്തതല്ല, പൂർണരൂപത്തിലുള്ളതാണെന്നും അഭിലാഷ് വ്യക്തമാക്കി. എന്തായാലും വീഡിയോയ്ക്ക് മുന്നിൽ അടിതെറ്റിവീഴുന്ന പിടി തോമസിനെയാണ് ഇന്നലെ എഡിറ്റേഴ്സ് അവറിൽ കണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്