തന്റെ പുതിയമുഖം ലോകത്തെ കാണിക്കാൻ ഭാഗ്യലക്ഷ്മി; ഹൗസിൽ നിന്നും വധുവിനെ കണ്ടെത്താൻ പറ്റുമോ എന്നു നോക്കാൻ മണിക്കുട്ടൻ; നോബി മാർക്കോസും കിടിലം ഫിറോസും മജ്സിയ ഭാനുവും ലക്ഷ്മി ജയനും അനൂപ് കൃഷ്ണനും അടക്കം 14 മത്സരാർത്ഥികളുമായി ബിഗ് ബോസ് സീസൺ 3 തുടങ്ങി; പുതിയ കോസ്റ്റിയൂമിൽ തിളങ്ങി മോഹൻലാൽ
മറുനാടൻ ഡെസ്ക്
ചെന്നൈ: ബിഗ്ബോസ് സീസൺ 3ന് ആവേശോജ്ജ്വലമായ തുക്കം. 14 മത്സരാാർത്ഥികളാണ് ഇക്കുറി ബിഗ് ബോസിലുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഇക്കുറി ഷോ നടത്തുന്നത്. ഭാഗ്യലക്ഷ്മി, നടന്മാരായ മണിക്കുട്ടൻ, അനൂപ് കൃഷ്ണൻ, നോബി മാർക്കോസ്, സായ് വിഷ്ണു ആർ തുടങ്ങിയവരും പ്രമുഖ വെയ്റ്റ്ലിഫ്റ്റർ മജ്സിയ ഭാനുവും ഇക്കുറി മത്സരാർത്ഥികളുടെ കൂട്ടത്തിലൂണ്ട്. ഗായികമാരായ ലക്ഷ്മി ജയൻ, ഋതുമന്ത്ര, ഡാൻസ് താരം റംസാൻ മുഹമ്മദ് എന്നിവരാണ് കളത്തിലുള്ളത്. കൂടാതെ യോഗാ പരിശീലക സന്ധ്യ മനോജ്, അഡോണി ടി ജോൺ, സൂര്യ മേനോൻ, ആർ ജെ കിടിലം ഫിറോസ്, ഡിംപൽ ഭായി എന്നിവരും മത്സര രംഗത്തുണ്ട്.
ബിഗ് ബോസ് സീസൺ 2 കൊറോണ കാരണം പാതി വഴിയിൽ നിർത്തി വെച്ചതിന്റെ നിരാശയിലായിരുന്നു പ്രേക്ഷകർ. എന്നാൽ കൃത്യം ഒരു വർഷത്തിനുള്ളിൽ പുതിയൊരു പതിപ്പുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. കഴിഞ്ഞ് രണ്ട് മാസത്തോളമായി വമ്പൻ പ്രൊമോഷൻ നൽകിയാണ് മലയാളം ബിഗ് ബോസിന്റെ പുതിയ സീസണ് ഫെബ്രുവരി പതിനാലിന് തുടക്കമായത്.
ഷോ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതൽ മത്സരാർഥികളെ കുറിച്ചറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകർ. പല പ്രവചനങ്ങളും ഈ കാലയളവിൽ നടന്നിരുന്നു. ഒടുവിൽ കാത്തിരുന്ന താരങ്ങൾ ഓരോരുത്തരായി ബിഗ് ബോസ് വേദിയിലേക്ക് എത്തിയിരിക്കുകയാണ്. ഡാൻസും പാട്ടുമൊക്കെയായി വലിയൊരു ഇൻഡ്രോ തന്നെയാണ് എല്ലാവർക്കും കിട്ടിയത്. മത്സരാർത്ഥികളുടെ വിശദാംശങ്ങൾ ചുവടേ:
തന്റെ പുതിയമുഖം ലോകത്തെ കാണിക്കാൻ ഭാഗ്യലക്ഷ്മി
ബിഗ് ബോസ് സീസണിലെ മത്സരാർത്ഥികളുടെ പട്ടികയിൽ ആദ്യം മുതൽ ഉയർന്നു കേട്ട പേരുകളിലൊന്നാണ് ഭാഗ്യലക്ഷ്മി. ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയാണ് ഈ സീസണിലെ മറ്റൊരു മത്സരാർത്ഥി. ബിഗ് ബോസ് ഹൗസിലേക്ക് പതിനാലാമത്തെ മത്സരാർത്ഥിയായാണ് ഭാഗ്യലക്ഷ്മി കടന്നുവന്നത്. തന്നെകുറിച്ച് പൊതുസമൂഹം അറിയാത്ത കാര്യങ്ങൾ അറിയട്ടെ എന്നാണ് ഭാഗ്യലക്ഷ്മി മോഹൻലാലിനോടും പ്രേക്ഷകരോടുമായി പറഞ്ഞത്.
കോഴിക്കോട് സ്വദേശിയായ ഭാഗ്യലക്ഷ്മി നന്നേ ചെറുപ്പത്തിൽ തന്നെ ഡബ്ബിങ് മേഖലയിലേക്ക് എത്തിയ ആളാണ്. ബാലതാരങ്ങൾക്ക് ശബ്ദം നൽകിക്കൊണ്ട് പത്താം വയസിലാണ് അഭിനേതാക്കൾക്ക് ശബ്ദം നൽകിത്തുടങ്ങിയത്. 1977ൽ പുറത്തിറങ്ങിയ 'അപരാധി' എന്ന ചിത്രത്തിലെ വർക്ക് ശ്രദ്ധിക്കപ്പെട്ടെങ്കിലും ഭാഗ്യലക്ഷ്മി എന്ന ഡബ്ബിങ് ആർട്ടിസ്റ്റിന് ബ്രേക്ക് നേടിക്കൊടുത്തത് ജയൻ നായകനായ പ്രശസ്ത ചിത്രം 'കോളിളക്ക'മാണ് (1981). സുമലതയ്ക്കുവേണ്ടിയാണ് ഭാഗ്യലക്ഷ്മി ഈ ചിത്രത്തിൽ ഡബ്ബ് ചെയ്തത്.
പിൽക്കാലത്ത് മേനക, നദിയ മൊയ്തു, ശോഭന, ഉർവ്വശി, നയൻതാര തുടങ്ങി മലയാളത്തിലെ മിക്ക ഒന്നാംനിര നടിമാരുടെയും ശബ്ദമായിമാറി ഭാഗ്യലക്ഷ്മി. 'മണിച്ചിത്രത്താഴി'ൽ ശോഭന അവതരിപ്പിച്ച 'ഗംഗ' എന്ന കഥാപാത്രത്തിന് പൂർണ്ണതയേകുന്നതിൽ ഭാഗ്യലക്ഷ്മിയുടെ ഡബ്ബിങ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെ അനേകം കഥാപാത്രങ്ങൾ. ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി നിരവധി തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ഭാഗ്യലക്ഷ്മിയെ തേടിയെത്തി. 'സ്വരഭേദങ്ങൾ' എന്ന ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. യുട്യൂബിലൂടെ തനിക്കെതിരെയടക്കം അശ്ലീല പരാമർശം നടത്തിയ വിജയ് പി നായർ എന്നയാളെ കൈയേറ്റം ചെയ്ത സംഭവവും തുടർന്നുണ്ടായ ചർച്ചകളുമാണ് ഭാഗ്യലക്ഷ്മിയെ സമീപകാലത്ത് പൊതുശ്രദ്ധയിലേക്ക് എത്തിച്ചത്.
ആടിപ്പാടി നോബി മർക്കോസ്
ആദ്യം മുതൽ നോബി മർക്കോസ് ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒടുവിൽ ഈ സീസണിലെ ആദ്യ മത്സരാർഥിയായി നോബിയെ മോഹൻലാൽ പരിചയപ്പെടുത്തി. കിടിലൻ ഡാൻസുമായിട്ടാണ് നോബി എത്തിയത്. ഭാര്യയും വീട്ടുകാരുമെല്ലാം ചേർന്ന് ഇൻട്രോ കൊടുത്താണ് നോബിയെ ബിഗ് ബോസിലേക്ക് ക്ഷണിച്ചത്. അധികം എല്ലാവർക്കും കിട്ടാത്ത അവസരം തനിക്ക് ലഭിച്ചതിൽ സന്തോഷമാണെന്നാണ് നോബി പറയുന്നത്.
ഹൗസിൽ നിന്നും വധുവിനെ കണ്ടെത്താൻ പറ്റുമോ എന്നു നോക്കാൻ മണിക്കുട്ടൻ
സിനിമാ താരം മണിക്കുട്ടനും ഇക്കുറി ബിഗ്ബോസിലുണ്ട്. സിനിമയിൽ നേടിയ പ്രിയം ബിഗ് ബോസിലും മണിക്കുട്ടന് നേടാനാകുമോയെന്നാണ് അറിയാനാണ് കാത്തിരിക്കുന്നത്. തനിക്ക് വളരെ പരിചയമുള്ള ഒരാളെന്നായിരുന്നു മണിക്കുട്ടനെ സ്വാഗതം ചെയ്ത് മോഹൻലാൽ പറഞ്ഞത്. കോവിഡ് കാലത്തെ ഒരു സങ്കടമായിരുന്നു മണിക്കുട്ടന് പങ്കുവയ്ക്കാനുണ്ടായിരുന്നത്. റിനോജ് എന്ന സുഹൃത്താണ് മരിച്ചത്. താൻ ബിഗ് ബോസിൽ വരാൻ റിനോജ് വളരെ ആഗ്രഹിച്ചിരുന്നുവെന്നും മണിക്കുട്ടൻ പറഞ്ഞു.
മണിക്കുട്ടനെ കണ്ടപ്പോൾ മോഹൻലാൽ ആദ്യം വിശേഷങ്ങൾ ആരാഞ്ഞു. ഒരുപാട് കഥകളൊക്കെ കേൾക്കുന്നു. ജീവിതത്തിൽ ഒരു നായികയൊക്കെ വേണ്ടെ. അടുത്ത ബിഗ് ബോസിൽ കല്യാണം കഴിക്കുമോയെന്നൊക്കെ ഒരുപാട് ആൾക്കാർ ചോദിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. മണിക്കുട്ടന്റെ മറുപടിയും രസകരമായിരുന്നു. ഈ വർഷം കല്യാണം കഴിക്കണം എന്ന് ആലോചിക്കുന്നുണ്ട്, ബിഗ് ബോസ് വിചാരിക്കുന്നത് അതിനകത്ത് വച്ചാണ് കല്യാണം കഴിക്കുന്നത് എന്ന് വിചാരിച്ചാൽ ഞാൻ നോ പറയില്ല എന്നായിരുന്നു മറുപടി. ബിഗ് ബോസിനകത്തുവെച്ച് കല്യാണം കഴിച്ചാൽ ആർക്കും ഇൻവിറ്റേഷൻ കൊടുക്കണ്ടല്ലോയെന്നായിരുന്നു മണിക്കുട്ടൻ പറഞ്ഞു.
ഡിംപിൾ ഭാൽ
രണ്ടാമത്തെ മത്സരാർഥിയായി എത്തിയത് ഡിംപിൾ ഭാൽ ആയിരുന്നു. സൈക്കോളജിസ്റ്റും ഫാഷൻ സ്റ്റൈലിസ്റ്റുമായ ഡിംപിൾ തന്റെ ജീവിതത്തിലെ ചില ദുഃഖകരമായ ഓർമ്മകൾ പങ്കുവച്ചാണ് ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്. നോർത്ത് ഇന്ത്യൻ സ്വദേശിയായ പിതാവിന്റെയും കട്ടപ്പനക്കാരിയുടെയും മകളാണ്.
കിടിലം ഫിറോസ്
ആർജെയും സോഷ്യൽ വർക്കറുമായ കിടിലം ഫിറോസാണ് മൂന്നാമതായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. നാട്ടുകാരെല്ലാം ചേർന്നാണ് കിടിലം എന്ന പേര് ചാർത്തി തന്നതെന്ന കാര്യം കൂടി താരം പറയുന്നു. ഡാൻസ് കളിക്കണമെന്ന വലിയ ആഗ്രഹത്തോടെയാണ് താൻ ഷോ യിലേക്ക് എത്തിയതെന്ന് ഫിറോസ് പറയുന്നു.
പവറു കാണിക്കാൻ മസ്ജിയ ഭാനു
മലയാളക്കരയിലെ അറിയപ്പെടുന്ന മജ്സിയ ഭാനുവും ഇക്കുറി ബിഗ്ബോസിലുണ്ട്. മജിസിയ ഭാനുവാണ് അഞ്ചാമത്തെ മത്സരാർഥി. ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയും ബോഡി ബിൽഡറും പഞ്ചഗുസ്തി താരവുമൊക്കെയാണ് മജിസിയ ഭാനു. വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ്.
കേരളത്തിലെ ആദ്യ ഡിജെ ആയ സൂര്യ മേനോൻ
കേരളത്തിലെ ആദ്യ ഡിജെ ആയ സൂര്യ മേനോൻ ആണ് ബിഗ് ബോസിലെ മറ്റൊരു മത്സരാർഥി. കുടുംബത്തിലെ ഏകമകളാണ് താനെന്ന് സൂര്യ പറയുന്നു. ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. കാണ്ഡഹാർ എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ മോഹൻലാലിനെ കണ്ടുപരിചയപ്പെട്ട അനുഭവവും സൂര്യ പങ്കുവെച്ചു. മോഹൻലാലിന്റെ ലാളിത്യത്തെ കുറിച്ചായിരുന്നു സൂര്യ പറഞ്ഞത്. ചാനലുകളിലും പ്രവർത്തിച്ചതായി സൂര്യ പറയുന്നു. അച്ഛനും അമ്മയും മാത്രമടങ്ങുന്ന സന്തുഷ്ട കുടുംബമാണ് തന്റേതെന്ന് സൂര്യ പറയുന്നു. സ്വന്തം വ്യക്തിത്വത്തിൽ വിശ്വസിക്കുന്ന പെൺകുട്ടിയാണ് താനെന്നും സൂര്യ പറയുന്നു. വലിയൊരു ആഗ്രഹവും സൂര്യ വെളിപ്പെടുത്തി. പ്രായമായവരെ സംരക്ഷിക്കാൻ ഒരു വീട് വേണമെന്നായിരുന്നു സൂര്യ പറഞ്ഞത്.
സീതാ കല്ല്യാണം താരം അനൂപ് കൃഷ്ണൻ
പുതുതലമുറ സീരിയൽ നടന്മാരിലെ ജനപ്രിയ താരമാണ് അനൂപ് കൃഷ്ണൻ. പാലക്കാട് പട്ടാമ്പി സ്വദേശിയായ അനൂപിനെ മലയാളികൾ കൂടുതലായി അറിയുന്നത് 'സീതാ കല്ല്യാണം' പരമ്പരയിലെ കല്ല്യാൺ എന്ന കഥാപാത്രമായാണ്. തന്മയത്വത്തോടെയുള്ള അഭിനയമാണ് അനൂപിനെ വേറിട്ടു നിർത്തുന്നത്. സീതാകല്ല്യാണത്തിലെ പ്രാധാന്യമുള്ള നായകവേഷം മനോഹരമാക്കിയ അനൂപ് ഇനി ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർഥിയായും എത്തുകയാണ്.
അഭിനയമോഹം കൊണ്ട് അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ആളാണ് അനൂപ്. പല താരങ്ങളും മിനിസ്ക്രീനിൽ നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്താറാണ് പതിവെങ്കിൽ അനൂപ് ആദ്യം സിനിമയിലാണ് അഭിനയിച്ചത്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പ്രെയ്സ് ദ ലോർഡ് എന്നീ ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. പിന്നീടാണ് 2018ൽ 'സീതാകല്യാണ'ത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുന്നത്. പട്ടാമ്പി മുതുതല സ്വദേശിയായ അനൂപിന് ഒരു സഹോദരിയുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അനൂപ് പലപ്പോഴും അതിലൂടെ ആരാധകരോട് സംവദിക്കാറുമുണ്ട്. അനൂപിന്റെ ഫോട്ടോഷൂട്ടുകളും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്.
പാട്ടുപാടി ലക്ഷ്മി ജയൻ
ഗായികയും വയലിസ്റ്റിനുമായ ലക്ഷ്മി ജയൻ കിടിലൻ പാട്ട് പാടി കൊണ്ടാണ് ബിഗ് ബോസിലേക്ക് എത്തിയത്. ഇത്തവണത്തെ ഇമോഷണൽ മത്സരാർഥി ലക്ഷ്മിയാണെന്ന് ഇൻട്രോയിലൂടെ കന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
സന്ധ്യ മനോജ്
യോഗ പരിശീലകയായ സന്ധ്യ മനോജ് ആണ് ബിഗ് ബോസ് ഹൗസിലേക്ക് പതിമൂന്നാമത്തെ മത്സരാർത്ഥിയായി കടന്നു വന്നത്. യോഗയും ക്ലാസിക്കൽ ഡാൻസും സമന്വയിപ്പിച്ച് കൊണ്ടുള്ള നൃത്തരൂപം പരിശീലിപ്പിക്കുന്ന സന്ധ്യ നോർത്ത് പറവൂർ സ്വദേശിനിയാണ്.
ഋതു മന്ത്ര
പാട്ടുകാരിയും വയലിനിസ്റ്റും മോഡലും മിസ് ഇന്ത്യ മത്സരാർത്ഥിയുമായ ഋതു മന്ത്ര കണ്ണൂർ സ്വദേശിനിയാണ്.
റംസാൻ മുഹമ്മദ്
ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധേയനായ ഡാൻസറാണ് റംസാൻ മുഹമ്മദ്.
അഡോണി ടി ജോൺ
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന അഡോണി ടി ജോൺ. മഹാരാജാസ് കോളേജിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ്.
ഓസ്ക്കാർ വേദിയിലെത്താൻ ആഗ്രഹിക്കുന്ന സായ് വിഷ്ണു
ബിഗ് ബോസ് മലയാളം സീസൺ 3ലേക്ക് എത്തുന്ന 'പുതുമുഖം' എന്നു വിളിക്കാവുന്ന മത്സരാർഥിയാണ് സായ് വിഷ്ണു. സിനിമാ നടൻ ആവുകയെന്നതാണ് സായ്യുടെ ആഗ്രഹം. ആ മേഖലയിൽ ഉയരങ്ങളിലെത്തണമെന്നും ഈ ചെറുപ്പക്കാരൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഏത് പ്രതികൂല സാഹചര്യത്തെയും വെല്ലുവിളിക്കാൻ തയ്യാറാണെന്നും സായ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
'സിനിമാനടൻ ആവണമെന്ന ആഗ്രഹത്തോടെയാവണം ഞാൻ ജനിച്ചത്. പണ്ട് ക്ലാസിൽ ടീച്ചർ ആരാവണമെന്ന് ചോദിക്കുമ്പോഴേ സിനിമാനടൻ എന്നാണ് ഞാൻ പറഞ്ഞിരുന്നത്. പരിശ്രമിച്ചിട്ടും ഇതുവരെ ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റിയിട്ടില്ല. ബിഗ് ബോസ് അതിലേക്കുള്ള ഒരു വാതിൽ തുറക്കുമെന്നാണ് പ്രതീക്ഷ', സായ് വിഷ്ണു പറയുന്നു. ഒരു അഭിനേതാവ് ആവുക എന്നതു മാത്രമല്ല സായ്യുടെ സ്വപ്നം ലോകപ്രശസ്തമായ കാൻ, ഓസ്കർ വേദികളിൽ എന്നെങ്കിലുമൊരിക്കൽ മികച്ച നടനുള്ള പുരസ്കാരം നേടുക എന്നതുകൂടിയാണ്. ഈ ആഗ്രഹങ്ങൾ കൈയിൽ പച്ച കുത്തിയിട്ടുമുണ്ട് ഈ കലാകാരൻ.
വീട് പരിചയപ്പെടുത്തി മോഹൻലാൽ
ബിഗ് ബോസ് വീടിനകത്തെ കാഴ്ചകൾ പരിചയപ്പെടുത്തിാണ് മോഹൻലാൽ ഷോയേലിക്ക് എത്തിയത്. 'വില്ലൻ ജയിച്ച കളിയായിരുന്നു കഴിഞ്ഞ ബിഗ് ബോസ്. ആ വില്ലനല്ല, ലോകത്തെ മുഴുവൻ തോൽപ്പിച്ച കോവിഡ് 19. ലോകത്തെ എല്ലാവരെയും വീട്ടിൽ അടച്ചിട്ട് കാലം ഒരു ബിഗ് ബോസ് കളിക്കുകയായിരുന്നു. ജീവിതം വച്ചുള്ള ഒന്നൊന്നര കളി. അതിൽ ഞാനും നിങ്ങളുമെല്ലാം മത്സരാർഥികൾ ആയിരുന്നു. ജീവിച്ചിരിക്കുക എന്നത് മാത്രമായിരുന്നു അതിലെ വിജയം', സീസൺ 3 ബിഗ് ബോസ് ഹൗസിലെ പ്രത്യേകതകളും മത്സരാർഥികളെയും പരിചയപ്പെടുത്തുകയാണ് മോഹൻലാലിന്റെ ആദ്യ കർത്തവ്യം.
കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുന്നത്. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്വാറന്റൈനിൽ കഴിഞ്ഞതിനു ശേഷമാണ് മത്സരാർഥികൾ ഇക്കുറി എത്തുന്നത്. ഇതായിരുന്നു മോഹൻലാലിന്റെ വാക്കുകൾ- 'നിങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ അവസരത്തിലും നവവത്സരപ്പിറവിയുടെ പുതുപ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നാമെല്ലാവരും. ഈ അവസരത്തിൽ നിങ്ങൾ കാത്തുകാത്തിരുന്ന ആ മനോഹര ദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ. ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസൺ 3 ഉടനെത്തുന്നു നമ്മുടെ സ്വന്തം ഏഷ്യാനെറ്റിൽ. ഞാനുമുണ്ടാകും'.
ജനപ്രീതിയിൽ ഏറെ മുന്നിലായിരുന്നു ബിഗ് ബോസ് മലയാളം രണ്ടാം സീസൺ. നിരവധി നാടകീയ സംഭവ വികാസങ്ങൾക്ക് പ്രേക്ഷകർ സാക്ഷികളായ സീസൺ 2 ന്റെ അവസാന എപ്പിസോഡ് 2020 മാർച്ച് 20നാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്. പുറംലോകവുമായി ബന്ധമില്ലാത്ത ബിഗ് ബോസ് ഹൗസിൽ നേരിട്ടെത്തിയ മോഹൻലാൽ കോവിഡ് ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന ഗുരുതര സാഹചര്യം മത്സരാർഥികളോട് നേരിട്ട് വിശദീകരിക്കുകയായിരുന്നു അവസാന എപ്പിസോഡിൽ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്