നിരോധനം മറികടന്ന് ഇന്ത്യയുടെ മകൾ സംപ്രേഷണം ചെയ്തു; നിയമനടപടിയുമായി ഇന്ത്യ; ബിബിസിയെ ചൊല്ലി ഇന്ത്യ യുകെ പോര് മുറുകി
ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന ഇന്ത്യയുടെ അപേക്ഷ തള്ളിക്കൊണ്ട് ബിബിസി ഇന്ന് കാലത്ത് ഇത് സംപ്രേഷണം ചെയ്തു. ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് പരിപാടി അരങ്ങേറിയത്. 2012 ഡിസംബറിൽ ഓടുന്ന ബസിൽ കൂട്ട ബലാത്സംഗം ചെയ്തുകൊല്ലപ്പെട്ട നിർഭയ എന്ന പെൺകുട്ടിയെ കേന്ദ്രമാക്കി ബ്രിട്ടീഷ് സംവിധായിക ലെസ്ലീ ഉഡ്വി സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണിത്. ബലാത്സംഗക്കേസിലെ പ്രതികളെ ന്യായീകരിച്ചു കൊണ്ട് നിർഭയയെ അപമാനിക്കുന്ന തരത്തിലുള്ള ഡോക്യുമെന്ററി ആയതിനാൽ ഇതിന്റെ സംപ്രേഷണം ഒഴിവാക്കണമെന്ന് ഇന്ത്യ ബിബിസിക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനെത്തുടർന്ന് ബിബിസിയുടെ പേരിൽ ഇന്ത്യയും യുകെയും തമ്മിലുള്ള പോര് മുറുകിയിരിക്കുകയാണ്.
ദീർഘവും ശ്രദ്ധാപൂർണവുമായ പരിഗണനയെത്തുടർന്ന് ബിബിസി പ്രസ്തുത ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചുവെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ജോയിന്റ് സെക്രട്ടറിയായ രാകേഷ് സിംഗിന് ഇന്നലെ അയച്ച മറുപടിയിൽ ബിബിസി ടെലിവിഷൻ ഡയറക്ടറായ ഡാന്നി കോഹെൻ വ്യക്തമാക്കിയിരിക്കുന്നത്. പ്രസ്തുത ഡോക്യുമെന്ററി ലോകവ്യാപകമായി വിലക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ നീക്കങ്ങൾക്ക് ബിബിസി ഇതിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ്.
പ്രസ്തുത ഡോക്യുമെന്ററി നിർമ്മാണത്തിന്റെ ഭാഗമായി ലെസ്ലീ ഉഡ്വി, ബലാത്സംഗ കേസിലെ പ്രതിയായ മുകേഷ് സിംഗുമായി ജയിലിൽ പോയി അഭിമുഖം തയ്യാറാക്കുകയും അത് ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ബലാത്സംഗത്തെ ന്യായീകരിക്കുന്ന നിലപാടാണ് പ്രസ്തുത അഭിമുഖത്തിൽ മുകേഷ് വ്യക്തമാക്കിയത്. ബലാത്സംഗത്തിന് ഉത്തരവാദി പെൺകുട്ടി തന്നെയാണെന്നും അവൾ എതിർക്കാതെ സഹകരിച്ചിരുന്നുവെങ്കിൽ കൊല്ലപ്പെടില്ലായിരുന്നുവെന്നുമാണ് മുകേഷ് പറഞ്ഞത്. രാത്രി ഒമ്പത് മണിക്കു ശേഷം ചുറ്റിക്കറങ്ങുന്ന പെൺകുട്ടികളുടെ സ്വഭാവം നല്ലതല്ലെന്നും മുകേഷ് പറഞ്ഞു. ബലാത്സംഗം ചെയ്യപ്പെടാതിരിക്കാനുള്ള ഉത്തരവാദിത്വം സ്ത്രീകളുടേതാണെന്നും ആ പെൺകുട്ടിയുടെ കൊല അവിചാരിതമായി സംഭവിച്ചതാണെന്നും മുകേഷ് അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രസ്തുത അഭിമുഖത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഡോക്യുമെന്റി സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ചൊവ്വാഴ്ച വാർത്താചാനലുകളോട് നിർദേശിച്ചിരുന്നത്. ഈ ചിത്രം ഇന്ത്യയിൽ നിരോധിച്ചതിനാൽ ഇവിടെ സംപ്രേഷണം ചെയ്തിട്ടില്ല. ലെസ്ലീയുടെ ഡോക്യുമെന്ററിക്കെതിരെ ഡൽഹി പൊലീസ് ചൊവ്വാഴ്ച ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംവിധായികയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ അഭ്യന്തമന്ത്രാലയം പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന അപ്പീൽ പ്രധാനമന്ത്രിക്ക് സമർപ്പിച്ച ശേഷം ഇന്നലെ അവർ ഇന്ത്യ വിട്ട് പോയിരിക്കുകയാണ്. സ്ത്രീവിരുദ്ധമായ ഡോക്യുമെന്ററിയുടെ പേരിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെ പ്രക്ഷുബ്ദമായിരുന്നു. വനിതാ എംപിമാർ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. തിഹാർ ജയിലിലെത്തി മുകേഷിനെ അഭിമുഖം ചെയ്യാനുള്ള ്അനുമതി ലെസ്ലിക്ക് നൽകിയിതിൽ പാർലമെന്റിൽ പ്രതിഷേധമിരമ്പിയെന്ന് അഭ്യന്ത്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രസ്തുത പ്രശ്നത്തിന്റെ പേരിൽ തീഹാർ ജയിൽ ഡയറക്ടർ ജനറൽ അലോക് കുമാർ വർമയെ വിളിച്ച് രാജ്നാഥ് സിങ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.
ഡോക്യുമെന്ററി വിവാദമായതോടെ പ്രതികരണ വുമായി സംവിധായികയും രംഗത്തെത്തിയിരുന്നു. പ്രതികളുടെ ക്രൂരമനോഭാവം തന്നെ ഞെട്ടിച്ചുവെന്ന് ലെസ്ലീ പറഞ്ഞു. ഡോക്യുമെന്ററിയിൽ സെൻസേഷണലായി ഒന്നുമില്ലെന്നും ബലാത്സംഗത്തിനെതിരയെും ലിംഗനീതിക്കായുള്ള പ്രചാരണവുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അവർ പറഞ്ഞു. തീഹാർ ജയിലിലെ അന്നത്തെ ഡയറക്ടറുടെ അനുമതിയോടെയാണ് താൻ അഭിമുഖം തയ്യാറാക്കിയതെന്നും അവർ പറഞ്ഞിരുന്നു. രണ്ടു വർഷമെടുത്താണ് താൻ ഡോക്യുമെന്ററി ചിത്രീകരിച്ചത്. പൊതു താൽപര്യം മുൻനിർത്തിയുള്ള പ്രചാരണചിത്രമാണ് ഇന്ത്യയുടെ മകളെന്നും അവർ പറയുന്നു. എല്ലാ പ്രതികളുടെ രക്ഷിതാക്കളുമായും താൻ സംസാരിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി മുകേഷിന്റെ അമ്മയുമായും സംസാരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രതികളുടെ മനസ്സിലുള്ളത് വെളിച്ചത്തുകൊണ്ടുവരാനാണ് മുകേഷിനോട് സംസാരിച്ചതെന്നും ലെസ്ലീ പറഞ്ഞു. വനിതകളോടുള്ള ഒരു വിഭാഗത്തിന്റെ മാനസികനില അനാവരണം ചെയ്യുകയാണ് താൻ ഇതിലൂടെ ശ്രമിച്ചതെന്നും ലെസ്ലീ പറഞ്ഞു.
ജയിൽ ശിക്ഷയനുഭവിക്കുന്ന പ്രതിയുമായി അഭിമുഖം പുറത്തുവിട്ടവർക്കെതിരെ നടപടിയാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 2013ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ജയിലിൽ അഭിമുഖം നടത്താൻ ബിബിസിക്ക് അനുമതി നൽകിയതെന്നാണ് അഭ്യന്ത്രമന്ത്രി രാജ്നാഥ് സിങ് പറയുന്നത്.
2012 ഡിസംബർ 16നാണ് ഇന്ത്യയെ ഒന്നാകെ പിടിച്ചുലച്ച ഡൽഹി കൂട്ടമാനഭംഗം നടന്നത്. തെക്കൻ ഡൽഹിയിലെ മുനിർകയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ജീവന് വേണ്ടി മല്ലിട്ട പെൺകുട്ടി 13 ദിവസത്തിന് ശേഷം സിംഗപ്പൂരിലെ ആശുപത്രിയിൽ വച്ച് മരിച്ചു. കേസിലെ പ്രതികളായ രാം സിങ്, മുകേഷ്സിങ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ, എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മൂന്ന് വർഷം ദുർഗുണ പരിഹാര പാഠശാലയിൽ അയക്കുകയായിരുന്നു.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍