കാണാത്ത കാര്യം കണ്ടുവെന്നുപറയാമോ? അപകടസ്ഥലത്ത് കാണുമ്പോൾ ബാലഭാസ്കറും കുടുംബവും ബോധരഹിതരായിരുന്നുവെന്ന് ഒരാൾ; ഇതുശരിയല്ലെന്നും ബാലഭാസ്കർ നന്നായി സംസാരിച്ചുവെന്നും പേരടക്കം പറഞ്ഞുവെന്നും മറ്റൊരാൾ; മാതൃഭൂമി ന്യൂസ് ചാനൽ ഷോയിൽ എസ്കെഎസ്എസ്എഫ് ആംബുലൻസ് ഡ്രൈവർ തട്ടിവിട്ട അവകാശവാദം വെറും തള്ളെന്ന് 108 ആംബുലൻസ് ഡ്രൈവർ; രക്ഷാദൗത്യത്തെ കുറിച്ചുള്ള പുതിയ തർക്കം ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംഗീത സംവിധായകൻ ബാലഭാസ്കറിന്റെയും, മകളുടെയും മരണത്തിൽ കലാശിച്ച വാഹനാപകടം ഇപ്പോഴും തലസ്ഥാനവാസികളുടെ ഓർമകളിൽ നിന്ന് മാഞ്ഞിട്ടില്ല. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച് ബോധവൽകരിക്കാൻ ചാനലുകളിലും ഓൺലൈൻ മാധ്യമങ്ങളിലും സംവാദങ്ങളും അരങ്ങേറുന്നുണ്ട്. മാതൃഭൂമി ന്യൂസ് ചാനലിൽ, ഞങ്ങൾക്കും പറയാനുണ്ട് എന്ന പരിപാടിയിൽ 'ഒഴിവാക്കിക്കൂടേ ദുരന്തങ്ങൾ' എന്ന വിഷയത്തിൽ നടന്ന സംവാദം ശ്രദ്ധേയമായത് വ്യത്യസ്തമായ കാരണത്താലാണ്. അപകടം നടന്നയുടൻ എത്രയും വേഗം രക്ഷയ്ക്കായി ആംബുലൻസ് അവിടെ എത്തിക്കുന്നതിന്റെയും വിദഗ്ധരുടെ സാന്നിധ്യത്തിൽ അപകടത്തിൽ പെട്ടവരെ കൈകാര്യം ചെയ്യുന്നതിന്റെയും വിവിധ വശങ്ങളാണ് ചർച്ചയായത്.
ആംബുലൻസ് ഡ്രൈവർമാരെ പ്രതിനിധീകരിച്ച് എസ്കെഎസ്എസ്എഫിന്റെ സൽമാൻ എന്ന ആംബുലൻസ് ഡ്രൈവറാണ് ചർച്ചയിൽ സംസാരിച്ചത്. താനും എസ്കെഎസ്എസ്എഫിന്റെ ഡ്രൈവർമാരായ അഖിൽ, അൽത്താഫ് എന്നിവരാുമാണ് അപകടം നടന്ന സ്ഥലത്തെത്തിയതെന്ന് സൽമാൻ അവകാശപ്പെട്ടു. തങ്ങൾ ചെല്ലുന്ന സമയത്ത് അപകടത്തിൽ പെട്ട ബാലഭാസ്കറിനും, മകൾ തേജസ്വിനിക്കും, ഭാര്യ ലക്ഷ്മിക്കും ബോധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു. എന്നാൽ, ചാനൽ സംവാദം കണ്ട മംഗലപുരം 108 ആംബുലൻസ് ഡ്രൈവറായ രഞ്ജിത് സൽമാന്റെ വാദങ്ങളെ പൊളിച്ച് രംഗത്തെത്തി. അപകടസ്ഥലത്ത് ചെല്ലുമ്പോൾ, ബാലഭാസ്കറിന് ബോധമുണ്ടായിരുന്നുവെന്നും, അദ്ദേഹം പേര് അടക്കം പറഞ്ഞുവെന്നുമാണ് രഞ്ജിത്തിന്റെ സാക്ഷ്യം. ചാനലിൽ സൽമാൻ വീരവാദം മുഴക്കുന്നത് കേട്ട് രഞ്ജിത് തന്നെയാണ് സത്യാവസ്ഥ മറിച്ചാണെന്ന് എസ്കെഎസ്എസ്എഫ് ഓഫീസിൽ വിളിച്ച് അറിയിച്ചത്. താനാണ് ബാലഭാസ്കറെ ആശുപത്രിയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സൽമാന്റെ അവകാശവാദം ഇങ്ങനെ:
എനിക്കും എസ്കെഎസ്എസ്എഫിന്റെ ഡ്രൈവറായ അഖിലിനും ഡ്രെവറായ അൽത്താഫിനുമാണ് കോൾ വന്നത്.
അഞ്ച് മിനിറ്റ് കൊണ്ട് പള്ളിമുക്കിലെത്തി. അപ്പോൾ ഹൈവേ പൊലീസ് ബാലഭാസ്കറിന്റെ കുഞ്ഞിനെയും കൊണ്ട് സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. ബാലഭാസ്കറിന്റെ മടിയിലിരുന്ന കുഞ്ഞിന്റെ തല ഗ്ലാസിൽ ഇടിച്ചിരുന്നു. ഹെഡ് ഇഞ്ചുറിയുള്ളതുകൊണ്ട ആംബുലൻസിന് കാത്തു നിൽക്കാതെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. നമ്മൾ ചെല്ലുന്ന സമയത്ത് നമുക്ക് തൊടാൻ പറ്റില്ല. ആൾക്കാരെല്ലാം കൂടെ വലിച്ചെടുത്ത് വണ്ടിയിൽ കയറ്റുകയാണ് ചെയ്തത്. അദ്ദേഹത്തെ എടുത്ത് നമ്മൾ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നു. അപ്പോൾ നമുക്കറിയില്ല, ബാലഭാസ്കർ സാറാണെന്ന്. ആ സമയത്ത് ആർക്കും മനസ്സിലായില്ല. ഒന്നാമത് ഇരുട്ട്. രണ്ടാമത്തെ കാര്യം നമുക്ക് പേഷ്യന്റിന്റെ മുഖം പോലും കാണാനുള്ള സാഹചര്യം ഉണ്ടായില്ല. വണ്ടി കൊണ്ട് നിർത്തിയ സമയത്ത് ആൾക്കാരെല്ലാം കൂടി എടുത്ത് കയറ്റുകയാണ് ഉണ്ടായത്. അവിടെ പറ്റിയ തെറ്റായിരിക്കാം. ഇപ്പോൾ ചെറിയ ഒടിവോ എന്തെങ്കിലുമുണ്ടെങ്കിൽ ടിആർഐയിൽ നിന്ന് നമുക്ക് പ്രത്യേക പരിശീലനം തന്നിട്ടുണ്ട്. എങ്ങനെയാണ് അപകടത്തിൽ പെട്ട ആളെ എടുക്കേണ്ടതെന്ന്.
കാണുമ്പോൾ ആർക്കെങ്കിലും ബോധമുണ്ടായിരുന്നോ?
ഇല്ല, എല്ലാവരും ബോധരഹിതരായിരുന്നു. നമ്മൾ ചെന്നപ്പോൾ കണ്ടത് ഡ്രൈവറാണ് വണ്ടി ഓടിച്ചിരുന്നത്. ബാലഭാസ്കർ സർ മുന്നിലാണ് ഇരുന്നത്.
കോൾ വന്ന് അഞ്ചുമിനിറ്റിനകം എത്തി ഉടൻ എത്തിയെങ്കിലും അപ്പോഴേക്കും അവിടെ കൂടിയ നാട്ടുകാർ അപകടത്തിൽ പെട്ടവരെ എടുത്തിരുന്നുവെന്നാണ് ഡ്രൈവർമാരുടെ അവകാശവാദം. ഇത് വളരെ പ്രധാനമാണെന്നും, വിദേശ രാജ്യങ്ങളിൽ ആരും ഇത്തരത്തിൽ രോഗികളെ തൊടാറില്ലെന്നും സെക്കൻഡറി ഇഞ്ചുറീസ് ഒഴിവാക്കാൻ വിഗദ്ധ പരിശീലനം ലഭിച്ചവർ മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും ഐഎംഎയുടെ പ്രതിനിധി ഡോ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
അതേസമയം സത്യാവസ്ഥ എന്തെന്ന് എസ്കെഎസ്എസ്എപിനോട് രഞ്ജിത് എന്ന ആംബുലൻസ് ഡ്രൈവർ ടെലിഫോണിൽ വിശദീകരിക്കുന്നത് ഇങ്ങനെ: ' ഞാൻ അപകടസ്ഥലത്തെത്തുമ്പോൾ അവിടെ വലിയ ഒരു ആംബുലൻസുണ്ട്. അതിലേക്ക് ബാലഭാസ്കറിന്റെ ഡ്രൈവറെ കയറ്റി. ബാലഭാസ്കറിനെ എന്റെ ആംബുലൻസിൽ കയറ്റി. കുട്ടിയെ നേരത്തെ ഹൈവേ പൊലീസ് ആശുപത്രിയിലാക്കിയിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ അടുത്ത ആംബുലൻസിലാണ് കയറ്റിയത്. ബാലഭാസ്കറിന് ബോധമുണ്ടായിരുന്നില്ല എന്നുപറയുന്നത് ശരിയല്ല. പുള്ളി നന്നായിട്ട് സംസാരിച്ചു പേരടക്കം പറഞ്ഞു. ചാനലിൽ കയറാനോ പ്രശസ്തിക്കുവേണ്ടിയോ അല്ല ഇതുപറയുന്നത്. സത്യാവസ്ഥ അറിയാൻ വേണ്ടിയാണ്. ബാലഭാസ്കറിനെ ഞാൻ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ആക്കി.' കാണാത്ത കാര്യം കണ്ടുവെന്ന് ചാനലിൽ പറയുന്നതിന്റെ ഔചിത്യമാണ് രഞ്ജിത് ചോദ്യം ചെയ്യുന്നത്. ചാനലിൽ വീരവാദം മുഴക്കുന്നത് കേട്ടാണ് താൻ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം എസ്കെഎസ്എസ്എഫിനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍