ചാനൽ മേധാവിമാർ തന്നെ പ്രൈം ടൈം സംവാദത്തിന് ഇറങ്ങിയതോടെ ബലാബലത്തിന് വീറും വാശിയും; 24 ന്യൂസിൽ ശ്രീകണ്ഠൻ നായരും കൈരളി ന്യൂസിൽ ജോൺ ബ്രിട്ടാസും കളത്തിൽ ഇറങ്ങിയതോടെ ബാർക്ക് റേറ്റിങ്ങിലും ഉയർച്ചതാഴ്ചകൾ; വളർച്ചാനിരക്കിൽ പിന്നിലായിരുന്ന കൈരളി ന്യൂസിനും കുതിപ്പ്; എല്ലാ പ്രേക്ഷക വിഭാഗവും ഉൾപ്പെടുന്ന വിഭാഗത്തിൽ 21 ശതമാനം വളർച്ച; ബ്രിട്ടാസ് അവതരിപ്പിക്കുന്ന ന്യൂസ് ആൻഡ് വ്യൂസിനും മുന്നേറ്റം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വാർത്തകളുടെ കുത്തൊഴുക്കിൽ ടിവി ചാനലുകൾ ബലാബലം നോക്കുക സ്വാഭാവികം. സ്വർണക്കള്ളക്കടത്തും, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും എല്ലാമായി എക്സ്ക്ലൂസീവുകളും, സംവാദങ്ങളുമായി പൊരിഞ്ഞ മത്സരമായിരുന്നു കഴിഞ്ഞാഴ്ച. ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് ന്യൂസ് ആധിപത്യം തുടരുന്നതും ട്വന്റിഫോറും മനോരമ ന്യൂസും രണ്ടും മൂന്നും സ്ഥാനങ്ങളിലും, ജനം ടിവിയെ പിന്തള്ളി മാതൃഭൂമി നാലാം സ്ഥാനത്തേക്ക് വീണ്ടും എത്തിയതുമെല്ലാം കഴിഞ്ഞ ദിവസം വാർത്തയായി. വാർത്താചാനലുകളുടെ കാര്യത്തിൽ അടുത്തിടെ വന്ന വലിയ സവിശേഷത പ്രൈം ടൈം ചാനൽ സംവാദങ്ങളിൽ ആങ്കർമാരായി ചാനൽ മേധാവികൾ തന്നെ എത്തിയതാണ്. 24 ന്യൂസിൽ ശ്രീകണ്ഠൻനായർ, കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ്, ഏഷ്യാനെറ്റ് ന്യൂസിൽ ഒരു സെപ്ഷ്യൽ ഡേയിൽ എം.ജി.രാധാകൃഷ്ണൻ ഇങ്ങനെ വന്ന മാറ്റങ്ങൾ എങ്ങനെ പ്രതിഫലിച്ചുവെന്നത് കൗതുകകരമായിരിക്കും.
ജോൺ ബ്രിട്ടാസ് കൈരളി ന്യൂസിന്റെ സംവാദ പരിപാടിയായ ന്യൂസ് ആൻഡ് വ്യൂസിന്റെ ആങ്കറായതോടെ ചാനൽ റേറ്റിങ്ങിൽ മാറ്റം വന്നുവെന്നാണ് ബാർക് രേഖകൾ സൂചിപ്പിക്കുന്നത്. എണ്ണപ്പെട്ട മൂന്നു കാറ്റഗറികളിൽ കൈരളി ന്യൂസ് നാലാം സ്ഥാനം നേടി. കേരള ഓൾ സി എസ് 2+, സി എസ് 15+ എ ബി, മെയ്ൽ 22+ എ ബി എന്നീ കാറ്റഗറികളിലാണിത്. മാതൃഭൂമി, ജനം, ന്യൂസ് 18, മീഡിയാ വൺ എന്നിവരെയാണ് കൈരളി ന്യൂസ് പിൻതള്ളിയത്. ഫീമെയ്ൽ 22+ൽ മൂന്നാം സ്ഥാനവും. ട്വന്റി ഫോർ, മാതൃഭൂമി, ജനം, ന്യൂസ് എയ്റ്റീൻ, മീഡിയാ വൺ എന്നിവരെ ഈ വിഭാഗത്തിൽ പിൻതള്ളി. ജോൺ ബ്രിട്ടാസിന് പുറമേ ശരത് ചന്ദ്രൻ, ഡോ. എം. എ. ലാൽ എന്നിവരാണ് ന്യൂസ് ആൻഡ് വ്യൂസ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂസ് ആൻഡ് വ്യൂസിൽ പുറത്തുവിട്ട ബിഗ് ബ്രേക്കിങ്ങും സജീവചർച്ചയായിരുന്നു. ലൈഫ് മിഷൻ പദ്ധതിക്കായി യുണിറ്റാക് നൽകിയ കമ്മീഷൻ 1 കോടിയല്ല 4 കോടി 25 ലക്ഷം രൂപയാണെന്നും അതിൽ ഒരുപങ്ക് യുഎഇ കോൺസുലേറ്റ് പ്രതിനിധി ഖാലിദിന് കൈമാറിയത് ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് കെ.എം.ബഷീർ മരിച്ച ദിവസമാണെന്നും കൈരളി ബിഗ് ബ്രേക്കിങ്ങിലൂടെ പുറത്തുവിട്ടിരുന്നു. ഏതായാലും മാതൃഭൂമി ന്യൂസിനെ പോലെ എക്സ്ക്ലൂസീവുകൾ നൽകി പ്രേക്ഷകരെ കൂട്ടാനുള്ള കൈരളിയുടെ പരിശ്രമം ഫലം കാണുന്നുവെന്നാണ് ബാർക് റേറ്റിങ് സൂചിപ്പിക്കുന്നത്.
എല്ലാ പ്രേക്ഷകവിഭാഗവും ഉൾപ്പെട്ട സി എസ് 2 + കാറ്റഗറിയിൽ 21 ശതമാനം വളർച്ചയാണ് കൈരളി ന്യൂസ് കുറിച്ചത്. വീക്ക് 32-ലാണ് തലേ ആഴ്ചയെ അപേക്ഷിച്ച് ചാനൽ ഈ നേട്ടം കൊയ്തത്. ഇതുവഴി വീക്ക് 32ൽ ഏറ്റവും വലിയ വളർച്ചാനിരക്ക് കാഴ്ചവച്ച മലയാളം വാർത്താചാനലായി കൈരളി മാറി. മറ്റുള്ളവരുടെ വളർച്ചാനിരക്ക് ഇങ്ങനെയാണ്: ഏഷ്യാനെറ്റ് ന്യൂസ് 11%, മാതൃഭൂമി 10%, ട്വന്റി ഫോർ 7 %, മനോരമ 4%, ന്യൂസ് എയ്റ്റീൻ 4%, മീഡിയാ വൺ 6%. അതേ സമയം ജനം ടി വിക്ക് 24% പ്രേക്ഷകരെ നഷ്ടപ്പെടുകയാണ് ഉണ്ടായത്.
പിണറായി സർക്കാരിനെതിരെ ഏറ്റവും അധികം വിമർശനം ഉന്നയിക്കുന്നത് പരിവാർ ചാനലായ ജനമായിരുന്നു. ഇതാണ് കഴിഞ്ഞ ആഴ്ച റേറ്റിംഗിലും പ്രതിഫലിച്ചത്. വിമർശനാത്മക റിപ്പോർട്ടിംഗിലൂടെ ഏഷ്യാനെറ്റ് ന്യൂസും മുന്നേറുകയാണ്. രണ്ടാം സ്ഥാനത്ത് എത്താൻ മനോരമ കടുത്ത മത്സരത്തിലുമാണ്. ഇതിനിടെയിലാണ് മാതൃഭൂമി ന്യൂസ് കഴിഞ്ഞ ആഴ്ച പിന്നോട്ട് പോയത്. കടുത്ത മത്സരം ജനവുമായി മാതൃഭൂമിക്ക് നടത്തേണ്ടി വരുന്നു. എന്നാൽ 32-ാം ആഴ്ചയിൽ ചിത്രം മാറി. മാതൃഭൂമി ന്യൂസ് നാലാം സ്ഥാനത്ത് തിരിച്ചെത്തി.എന്നിരുന്നാലും ആദ്യ അഞ്ചിൽ ജനം ടിവിക്ക് ഇടം പിടിക്കാനായി.
പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റാണ് ഒന്നാമത്. ഏതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. രണ്ടാമത് സ്യൂര്യ ടിവി. മൂന്നാമത് മനോരമയും. ഫ്ളവേഴ്സ് ടിവിയാണ് നാലാമത്. സീ കേരളമാണ് അഞ്ചാമത്. വലിയ മത്സരമാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾക്ക് വേണ്ടി നടക്കുന്നത്. ഈ ആഴ്ച കോട്ടം സംഭവിച്ചത് ഫ്ളവേഴ്സിനാണ്. പ്രോഗ്രാം റേറ്റിംഗിൽ വലിയ പോയിന്റ് നഷ്ടമാണ് ഫ്ളവേഴ്സിന് ഇത്തവണ സംഭവിക്കുന്നത്. 92240 പോയിന്റാണ് കഴിഞ്ഞ ആഴ്ച ഫ്ളവേഴ്സിനുണ്ടായിരുന്നത്. ഇത്തവണ അത് 82116 ആയി കുറഞ്ഞു.
ഏഷ്യാനെറ്റിന് 262496 പോയിന്റാണുള്ളത്. സൂര്യാ ടിവിക്ക് 92855ഉം. മഴവിൽ മനോരമയ്ക്ക് 92054ഉം. അതായത് കടുത്ത മത്സരമാണ് പ്രോഗ്രാം ചാനലുകളിൽ രണ്ടാമതാകാൻ നടക്കുന്നത്. ഫ്ളവേഴ്സ് ബഹുദൂരം പിന്നിലാണ്. സീ കേരളവും പിറകിലാണെങ്കിലും അഞ്ചാം സ്ഥാനത്തുണ്ട്. കൈരളിയും അമൃതയും ആദ്യ അഞ്ചിൽ പോലും ഇല്ലെന്നത് സീ കേരളയുടെ റേറ്റിംഗിന് കരുത്ത് നൽകുന്നു.
ന്യൂസ് ചാനലുകളിൽ ശ്രീകണ്ഠൻ നായരുടെ ട്വിന്റി ഫോർ ഏറെക്കാലം കുതിപ്പിലായിരുന്നു. ഒരു ഘട്ടത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി പോലും ഉയർത്തി. എന്നാൽ ഇപ്പോൾ ആ തരംഗം ദൃശ്യമല്ല. കോവിഡു കാലത്തെ വ്യാജ വാർത്തകൾ ഏറെ ചർച്ചയായിരുന്നു. ഇതും ന്യൂസ് റേറ്റിംഗിൽ പ്രകടമാണ്. മുന്നേറ്റം തുടർന്നാൽ മനോരമയ്ക്ക് അതിവേഗം രണ്ടാമത് എത്താനാകും. ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസിന് 79792 പോയിന്റാണുള്ളത്. ട്വന്റി ഫോറിന് 59689 പോയിന്റും. മനോരമ ന്യൂസിന് 47473 പോയിന്റ്. മാതൃഭൂമി ന്യൂസിന് 30767 പോയിന്റാണുള്ളത്. ജനം ടിവിക്ക് 21624 പോയിന്റ്
ടെലിവിഷൻ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട റിപ്പോർട്ടാണ് ബാർക്കിന്റേത്. കേരളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലെന്ന പേര് ഏഷ്യാനെറ്റിന് അവകാശപ്പെട്ടതാണ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിൽ തുടങ്ങിയ ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. പിന്നീട് ഏഷ്യാനെറ്റ് സ്റ്റാർ ഗ്രൂപ്പിന്റേതായി. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് രാജീവ് ചന്ദ്രശേഖറിന്റേതും. ബിജെപി നേതാവ് കൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒരു ചാനലും വെല്ലുവിളി ഉയർത്തിയിട്ടില്ല.ഏഷ്യാനെറ്റ്. മനോരമ, മാതൃഭൂമി.. എന്ന നിലയിലായിരുന്നു കുറച്ചു കാലം മുമ്പ് വരെ മലയാളം ന്യൂസ് ചാനലുകളുടെ റേറ്റിങ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍