കേരളത്തിലെ മാധ്യമരംഗം കൂട്ടിക്കൊടുപ്പുകാരുടെയും അധികാര മേലാളന്മാരുടെയും ഇടനിലക്കാരുടെയും ദല്ലാളന്മാരായി മാറുന്നു; വനംകൊള്ള നടത്തുന്നത് പോലെ തന്നെയാണ് അതിന് കൂട്ടുനിൽക്കുന്നതെന്ന് റോയി മാത്യു; റിപ്പോർട്ടർ ടിവിയുടെ വിശദീകരണം വായിച്ച് വിനു വി ജോണും; മുട്ടിൽ മരം മുറിയിലെ മാധ്യമ വില്ലന്മാരുടെ പേര് പറയാതെ ഏഷ്യാനെറ്റ് ചർച്ച
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മുട്ടിൽ മരം മുറിയെ ചർച്ചയാക്കി വനം വകുപ്പ് ഉദ്യോഗസ്ഥൻ വിനോദ് കുമാറിന്റെ റിപ്പോർട്ടിൽ മാധ്യമ ലോകത്തിന് ആകെ വിശ്വാസമാണ്. അതുവച്ചാണ് എല്ലാ ചാനൽ ചർച്ചയും. എന്നാൽ ഈ റിപ്പോർട്ടിലെ രണ്ടു ഘടകങ്ങൾ ആരും പറയുന്നില്ല. രണ്ടു ചാനലുകൾ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതാണ് അതിൽ പ്രധാനം.
24 ന്യൂസിന്റേയും റിപ്പോർട്ടർ ചാനലിന്റേയും പേരുകളാണ് അവ. ഇതിൽ റിപ്പോർട്ടർ ടിവി പങ്ക് നിഷേധിക്കുന്നു. അപ്പോഴും സംശയങ്ങളുണ്ട്. ഇതിനൊപ്പമാണ് 24 ന്യൂസ്. ഈ ചാനലിലെ ഉന്നതർക്ക് ആർക്കും ഈ അട്ടിമറിയിൽ പങ്കില്ല. എന്നാൽ മരം മുറിച്ച് കടത്താൻ ശ്രമിച്ച റോജി അഗസ്റ്റിൻ അടക്കമുള്ളവരുമായി ന്യൂസ് 24ന്റെ റിപ്പോർട്ടർ ദീപക് ധർമ്മടത്തിന് പങ്കുണ്ട്. ഇക്കാര്യം മറുനാടൻ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ കഥ മറക്കുന്നു. എന്നാൽ അധിക കാലം ഈ കേസിൽ മിണ്ടാതിരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിലെ ഇന്നലെ അന്തിചർച്ച.
കേരളത്തിലെ മാധ്യമ പ്രവർത്തകർ എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യമാണ് ഈ ചർച്ചയിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ റോയി മാത്യു ഉയർത്തിയത്. കേരളത്തിലെ മാധ്യമരംഗം കൂട്ടിക്കൊടുപ്പുകാരുടെയും അധികാരമേലാളന്മാരുടെയും ഇടനിലക്കാരുടെയും ദല്ലാളന്മാരായി മാറുന്നു. മുൻപ് സമാനരീതിയിൽ കേരളത്തിന്റെ പ്രകൃതി സമ്പത്തുകൊള്ളയടിക്കുന്നതിനെതിരെ രംഗത്ത് വന്ന രണ്ട് മാധ്യമപ്രവർത്തകർ ഉണ്ടായ നാട്ടിലാണ് ഇന്ന് അതേ ജോലി ചെയ്യുന്ന രണ്ടുപേർ പ്രകൃതി സമ്പത്തുകൊള്ളയടിക്കുന്നതിന് കൂട്ടുന്നിന്നത്. അത് കാണാതെ പോയിട്ട് കാര്യമില്ല. വനംകൊള്ള നടത്തുന്നത് പോലെ തന്നെയാണ് അതിന് കൂട്ടുനിൽക്കുന്നതും-റോയി മാത്യു പറയുന്നു. അപ്പോഴും ആ മാധ്യമ പ്രവർത്തകരുടെ പേരോ വിവരങ്ങളോ അദ്ദേഹം പറയുന്നില്ല. വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ ഉള്ളതു കൊണ്ടു തന്നെ അത് പറയാവുന്നതേ ഉള്ളൂ. പക്ഷേ അത് അദ്ദേഹം ചെയ്തില്ല.
അപ്പോഴും സോഷ്യൽ മീഡിയ റോയി മാത്യുവിന് കൈയടിക്കുകയാണ്. ഇത്രയെങ്കിലും പറയാനുള്ള ആർജ്ജവം അദ്ദേഹം കാട്ടിയെന്നതാണ് വസ്തുത. വിഷയത്തിൽ അവതാരകൻ വിനു വി ജോണും ചില ഇടപെടലുകൾ നടത്തി. ഈ കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ നൽകിയ വിശദീകരണമാണ് അദ്ദേഹം വായിച്ചത്. രണ്ടാമത്തെ ചാനലിന്റെ പേരു പറയാൻ വിനു വി ജോണും തയ്യാറായില്ല. പ്രതിരോധ വകുപ്പിന്റെ കോഴ്സിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി പോയ മാധ്യമ പ്രവർത്തകനാണ് ദീപക് ധർമ്മടം. അങ്ങനെയുള്ള വ്യക്തിയ്ക്കെതിരെ ആരോപണം ഉയരുമ്പോഴും മുട്ടിൽ മരം മുറിയിൽ എല്ലാം പറഞ്ഞെന്ന് വരുത്തി മൗനം തുടരുകയായിരുന്നു ഏഷ്യാനെറ്റ് ചർച്ച.
ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ റോയി മാത്യു പറഞ്ഞത്
കർഷകരുടെ പേര് പറഞ്ഞ് നടന്ന വലിയ തിവെട്ടിക്കൊള്ളയായിരുന്നു ഈ സംഭവം.ഈ ഉത്തരവ് കൊണ്ട് ഏത് കർഷകർക്കാണ് നേട്ടം കിട്ടിയത്?.കർഷകരല്ല ഇപ്പോൾ രംഗത്ത് വന്നത്. കർഷകരുടെ പേരിൽ അഥവ ആദിവാസികളുടെ പേരിൽ ഒരുസംഘം വനംകൊള്ളക്കാരെത്തിയാണ് കേരളത്തിന്റെ വനസമ്പത്ത് ഒന്നാകെ അടിച്ചോണ്ട് പോയത്.കഴിഞ്ഞ വനംവകുപ്പ് മന്ത്രി പറഞ്ഞത് എനിക്കിതെക്കുറിച്ചൊന്നും അറിയില്ല എല്ലാം ഉദ്യോഗസ്ഥന്മാര ചെയ്തത് എന്ന്. എങ്ങിനെയാണ് അദ്ദേഹത്തിന് അത് പറയാൻ കഴിയുന്നത്.ഇത്തരം അനീതികൾക്കെതിരെ ശബ്ദിക്കുകയും ജനങ്ങളെക്കൊണ്ടും ഗവൺമെന്റിനൊക്കൊണ്ടും നടപടിയെടുപ്പിക്കേണ്ട മാധ്യമസ്ഥാപനങ്ങൾ കൂടി ചേർന്നാണ് ഈ കൊള്ളയ്ക്ക് കൂട്ടുനിന്നത്.കേരള സമൂഹം എങ്ങോട്ടാണ് പോകുന്നത് കേരളത്തിലെ മാധ്യമരംഗം എങ്ങോട്ടാണ് പോകുന്നത് എന്നതാണ് ഏറെ ദുഃഖിപ്പിക്കുന്നത്.
ഇത്തരം ഒരുഘട്ടത്തിൽ കേരളത്തിലെ മാധ്യമമേഖലയെ ഒന്നാകെ പഴിക്കാൻ മുന്നോട്ട് വരേണ്ടുന്ന രാഷ്ട്രീയ നേതൃത്വം , ഇടതുപക്ഷ ബുദ്ധിജീവികൾ, സാംസ്കാരിക നായകർ എന്നിവർ എന്തുകൊണ്ടാണ് ഇപ്പോൾ മൗനം പാലിക്കുന്നതെന്നതാണ് ഭയാനകമായ മറ്റൊരു വസ്തുത. കേരളത്തിലെ മാധ്യമരംഗം കൂട്ടിക്കൊടുപ്പുകാരുടെയും അധികാരമേലാളന്മാരുടെയും ഇടനിലക്കാരുടെയും ദല്ലാളന്മാരായി മാധ്യമങ്ങൾ മാറുന്നു.മുൻപ് സമാനരീതിയിൽ കേരളത്തിന്റെ പ്രകൃതി സമ്പത്തുകൊള്ളയടിക്കുന്നതിനെതിരെ രംഗത്ത് വന്ന രണ്ട് മാധ്യമപ്രവർത്തകർ ഉണ്ടായ നാട്ടിലാണ് ഇന്ന് അതേ ജോലി ചെയ്യുന്ന രണ്ടുപേർ പ്രകൃതി സമ്പത്തുകൊള്ളയടിക്കുന്നതിന് കൂട്ടുന്നിന്നത്.അത് കാണാതെപോയിട്ട് കാര്യമില്ല. വനംകൊള്ള നടത്തുന്നത് പോലെ തന്നെയാണ് അതിന് കൂട്ടുനിൽക്കുന്നതും.
2006-2007 കാലഘട്ടത്തിൽ ഇതേ പൊല മാധ്യമപ്രവർത്തകർ ഇടപെട്ട് നടന്ന കൊള്ളയായിരുന്നു മെർക്കിസ്റ്റൺ എസ്റ്റേറ്റ് വിവാദം.ഐഎസ്ഐർഒയ്ക്ക് വേണ്ടി കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നത് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി ഇടനിലക്കാരയത് ഇതേപോലെ മാധ്യമപ്രവർത്തകർ ആയിരുന്നു.കേരളത്തിലെ മാധ്യമപ്രവർത്തകർ ഇന്ന് ആ ലേബൽ ഉപയോഗിച്് അധികാരത്തിന്റെ ഇടനാഴികളിൽ കയറി കച്ചവ
ടം നടത്തുകയാണ്.
വിനു വി ജോൺ ചർച്ചയ്ക്കിടെ പറഞ്ഞത്
വയനാട്ടിൽ നിന്നം അനധികൃതമായി മരങ്ങൾ മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ഡികെ വിനോദ് കുമാർ നൽകിയ റിപ്പോർട്ടിൽ റിപ്പോർട്ടർ ചാനലിനെ അപകീർത്തിപ്പെടുത്തി നടത്തിയ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി കൈക്കൊള്ളുമെന്ന് അറയിക്കുന്നു.17.2.2021 ന് രാവിലെ ചാനൽ നൽകിയ വാർത്ത വസ്തുതാപരവും നിലനിൽക്കുന്നതുമാണ്. ഞങ്ങളുടെ വാർത്തയെ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് നൽകിയത് ഞങ്ങളുടെ കർത്തവ്യത്തിലേക്കുള്ള കടന്നുകയറ്റമാണ്.കേസിലെ പ്രതികളിലൊരാളായ റോജി അഗസ്റ്റിൻ റിപ്പോർട്ടർ ചാനലിന്റെ ഓഹരി ഉടമകളിൽ ഒരാളാണെന്ന ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോർട്ട് വസ്തുതക്ക് നിരക്കാത്തതാണ്.
റോജി അഗസ്റ്റിൻ സ്ഥാപനത്തിന്റെ ഓഹരി ഉടമ അല്ലെന്നും റിപ്പോർട്ടർ ചാനലിന്റെ മാതൃകമ്പനിയായ ഇന്തോ എഷ്യൻ ന്യൂസ് പ്രൈവറ്റ് ചാനൽ ലിമിറ്റഡിന്റെ ഓഹരി സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണെന്നും ഡോസെബാസ്റ്റ്യൻ പോൾ അയച്ച വിശദീകരണത്തിൽ പറയുന്നു.മാറ്റൊരു ചാനലിന്റെ പേരും പറയുന്നുണ്ട് എന്നാൽ വിശദീകരണം നൽകാത്തതിനാൽ വായിക്കാൻ സാധ്യമല്ല
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍