ലോ അക്കാഡമിക്കെതിരെ നിരാഹാരം കിടക്കുന്ന വി മുരളീധരൻ കേരള ഹസാരേ ആകുമോയെന്ന് ഞാൻ ഭയപ്പെടുന്നു; കേരളത്തിൽ മാവോയിസ്റ്റുകൾ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ കക്ഷികളിലും അക്കാഡമി നടത്തിപ്പുകാർക്ക് സ്വാധീനമുണ്ട്; ചെറിയ കാര്യങ്ങളിൽ സമരം വിജയിക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷവേണ്ടെന്ന് തുറന്നടിച്ച് അഡ്വ. ജയശങ്കർ
തിരുവനന്തപുരം: കേരളത്തിൽ മാവോയിസ്റ്റ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നേതാക്കന്മാരുടെ ശുപാർശക്കത്തുകൾ ലോ അക്കാഡമി മേധാവി നാരായണൻ നായരുടെ കൈവശമുണ്ടെന്നും അതുകൊണ്ടാണ് വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോഴും നേതാക്കന്മാർ മയപ്പെട്ടുനിൽക്കുന്നതെന്നും അഡ്വ. ജയശങ്കർ. ലോ അക്കാഡമിക്കുവേണ്ടി പാട്ടത്തിന് ലഭിച്ച സ്ഥലം എല്ലാ കക്ഷികളിലുമുള്ള സ്വാധീനം വച്ചാണ് അവർ സ്വന്തമാക്കിയതെന്നും അതിൽ നിന്ന് അവരെ ഒഴിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും ജയശങ്കർ ചാനൽ ചർച്ചയിൽ തുറന്നടിച്ചു.
ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചർച്ചയിലാണ് രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. എസ് ജയശങ്കർ തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ, എസ്എഫ്ഐ നേതാവ് പ്രതിൻ സാജ് കൃഷ്ണ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കഴിഞ്ഞദിവസം ഫേസ്ബുക്ക് പോസ്റ്റിലും ജയശങ്കർ ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.
ജയശങ്കറിന്റെ അഭിപ്രായങ്ങൾ ഇങ്ങനെ
വിദ്യാർത്ഥി സമരമാണെങ്കിലും ഇതൊരു പൊതു പ്രശ്നമാണ്. ലക്ഷ്മിനായരുടെ വിദ്യാർത്ഥികളോടുള്ള സമീപനത്തെ ചൊല്ലിയുള്ള പ്രശ്നമെല്ലാം നിസ്സാര പ്രശ്നങ്ങളാണ്. അത് തൊലിപ്പുറമേയുള്ള രോഗത്തെ പോലെ കണ്ടാൽ മതി. ഈ വിദ്യാർത്ഥി പ്രശ്നമല്ല, ഒരു പൊതുപ്രശ്നം ഇതിൽ അന്തർഭവിച്ചിട്ടിണ്ട്. പൊതു സ്ഥാപനമായി, ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം ആരംഭിച്ച ഒരു സ്ഥാപനം. അതിനായി സർക്കാർ പാട്ടത്തിന് കൊടുത്ത കൊടുത്ത സ്ഥലം ഒരാളുടെ കുടുംബസ്വത്തായി മാറുക.
ആ വ്യക്തിയുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മൊത്തത്തിൽ മലീമസമാക്കുന്ന പ്രവർത്തനങ്ങൾ അവിടെ നടക്കുക. ഇതിന്് സിപിഎമ്മിന്റെ മാത്രം പിന്തുണയല്ല ഉള്ളത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ഒത്താശയോടെയാണ് നാരായണൻ നായർ അവിടെ ക്രമവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ടുള്ളത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതുവരെ മാദ്ധ്യമങ്ങൾപോലും ഇക്കാര്യം ശ്രദ്ധിക്കുകയോ ഒരു റിപ്പോർട്ട് നൽകുകയോ ചെയ്തിട്ടില്ല. 1998ലോ മറ്റോ ആണ് ഇന്ത്യൻ എക്സ്പ്രസ് ലോ അക്കാഡമിയിലെ വഴിവിട്ട പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തത്. അന്ന് ഇന്ത്യൻ എക്സ്പ്രസിന്റ ഓഫീസ് അടിച്ചുതകർത്താണ് അക്കാഡമി വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ഇമ്മാതിരി കാര്യങ്ങളെല്ലാം ചെയ്യിക്കാൻ കഴിവുള്ളയാളാണ് അതിന്റെ നടത്തിപ്പുകാരൻ.
തിരുവനന്തപുരംകാരനായ അദ്ധ്യാപകൻ ഡോ. റസലുദ്ദീനെ പിരിച്ചുവിട്ടത് നോട്ടീസ് ബോർഡിൽ നോട്ടീസ് ഇട്ടുകൊണ്ടാണ്. എവിടെയും കേട്ടുകേൾവിയില്ലാത്തതാണിത്. നിങ്ങളുടെ സേവനം അവസാനിപ്പിച്ചിരിക്കുന്നു എന്ന് നോട്ടീസ് ഇട്ട് പിരിച്ചുവിട്ടത് കേരള ചരിത്രത്തിൽതന്നെ ഒരേയൊരു സംഭവമായിരിക്കും. ലോ അക്കാഡമി നടത്തിപ്പുകാരനായ നാരായണൻ നായരുടെ സഹോദരിയുടെ മകനാണ് പിൽക്കാലത്ത് നിയമസർവകലാശാലയുടെ വിസി ആയി മാറിയ ഡോ. ജയകുമാർ. എഴുപതുകളിൽ ഇദ്ദേഹം ഒരേസമയം കേരള യൂണിവേഴ്സിറ്റിയിൽ എംഎയും അക്കാഡമിയിൽ എൽഎൽബിയും ചെയ്തു.
ഇതെങ്ങനെ സാധിച്ചുവെന്നത് അദ്ദേഹത്തിന് മാത്രം കഴിയുന്ന അത്ഭുതമാണ്. നാരായണൻ നായരായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇത്തരത്തിൽ സ്വാധീനം ഉപയോഗിച്ച് എന്തും ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കിയിട്ടുള്ള നാരായണൻ നായരുടെ സ്ഥാപനത്തിനെതിരെ വിദ്യാർത്ഥി സമരം നടത്തിയാൽ വിജയിക്കാൻ ബുദ്ധിമുട്ടാണ് - ജയശങ്കർ ചർച്ചയിൽ പറഞ്ഞു.
മറ്റിടങ്ങളിൽ സമരം ചെയ്യുന്നതുപോലെ ഇവിടെ സമരം ചെയ്യാനാവില്ലെന്നും എല്ലാ പാർട്ടികളുടേയും ഒത്താശ ഇവർക്കുണ്ടെന്നും ജയശങ്കർ ഓർമിപ്പിക്കുന്നു. ഇവർക്കെതിരെ സമരം ചെയ്യാൻ ഭയപ്പെടണം. എൻഎസ്എസ്സോ സഭയോ എസ്എൻട്രസ്റ്റോ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയൊക്കെ സമരം ചെയ്യാം. പക്ഷേ, ഇവിടെ സമരം ചെയ്യാൻ സൂക്ഷിക്കണം. ഇവർക്ക് എല്ലാ പാർട്ടിയിലും ആൾക്കാരുണ്ട്. അതുകൊണ്ട് നിങ്ങളുടെ സമരം വിജയിക്കാൻ പോകുന്നില്ല - ജയശങ്കർ പറയുന്നു.
നിരാഹാരം കിടക്കുന്ന ഒരാളെ പറ്റി തമാശ പറയാൻ പാടില്ല. പക്ഷേ, മുരളീധരൻ തെറ്റിദ്ധരിക്കില്ലെന്ന് ഞാൻ വിചാരിക്കുന്നു. കേരള ഹസാരെ ആയി മാറുമെന്നാണ് ഞാൻ ഭയപ്പെടുന്നത്. അങ്ങനെ ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൃഷ്ണൻ നായർ സിപിഎമ്മിൽ നിൽക്കുമ്പോൾ തന്നെ നാരായണൻ നായർ സിപിഐക്കാരനായാണ് ഭാവിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രീമതി പൊന്നമ്മ നാരായണൻ നായർ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വനിതാവിഭാഗം പ്രസിഡന്റായിരുന്നു. റവന്യൂ വകുപ്പ് മാറി മാറി കൈകാര്യം ചെയ്തിരുന്നത് ഒന്നുകിൽ സിപിഐയോ അല്ലെങ്കിൽ ജോസഫ് ഗ്രൂപ്പോ ആയിരുന്നു എന്നറിയുമ്പോൾ കാര്യങ്ങളുടെ ഏകദേശ രൂപം വ്യക്തമാകും.
സർക്കാരിൽ നിന്ന് പാട്ടത്തിന് കൊടുത്ത സ്ഥലം അദ്ദേഹത്തിന് പതിച്ചുകിട്ടാൻ വേണ്ടിയാണ് അദ്ദേഹം ആദ്യകാലത്ത് സിപിഐ ആയിട്ടും പിൽക്കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ ജോസഫ് ഗ്രൂപ്പായിട്ടും ഒക്കെ നിന്നത്. പിജെ ജോസഫ് റവന്യൂ മന്ത്രിയായിരിക്കെയാണെന്ന് തോന്നുന്നു ഈ സ്ഥലം ലോ അക്കാഡമിയുടെ പേർക്ക് പതിച്ചുകൊടുക്കുന്നത്.
അങ്ങനെ പതിച്ചുകൊടുത്ത സ്ഥലത്തുനിന്ന് അത്ര പെട്ടെന്നൊന്നും അവരെ ഒഴിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അതൊരു അത്യാഗ്രഹമാണ്. ചുരുങ്ങിയപക്ഷം അവിടത്തെ ദളിത് പീഡനം അവസാനിപ്പിക്കുക, കുട്ടികൾക്ക് കുറച്ചുകൂടി സുതാര്യമായ അന്തരീക്ഷത്തിൽ പഠിക്കാൻ സാഹചര്യമുണ്ടാക്കുക അങ്ങനെ പരിമിതമായ ലക്ഷ്യത്തിലേക്ക് ചുരുക്കിയാലേ എന്തെങ്കിലുമൊക്കെ നടക്കൂ.
നാരായണൻ നായരുടെ രാഷ്ട്രീയ സ്വാധീനം സിപിഎമ്മിൽ ഒതുങ്ങുന്ന ഒന്നല്ല. കേരളത്തിൽ ഒരുപക്ഷേ മാവോയിസ്റ്റുകൾ ഒഴിച്ച് മറ്റെല്ലാ പാർട്ടികളുമായും അടുത്ത ബന്ധമുണ്ട്. പല നേതാക്കളും അദ്ദേഹത്തിന് ശുപാർശക്കത്തുകൊടുത്തവരാണ്. ഇഎംഎസും സി അച്യുതമേനോനും അടക്കമുള്ള നേതാക്കന്മാർ കുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് കാണിച്ച് നൽകിയ ശുപാർശ കത്തുകളുടെ ഒരു ഫയൽ തന്നെ അദ്ദേഹത്തിന്റെ അടുത്തുണ്ടാകും. - ജയശങ്കർ ചർച്ചയിൽ ഓർമിപ്പിക്കുന്നു.
കോടിയേരിയുടെ മകൻ അവിടെ പഠിച്ചതായതുകൊണ്ടാണ് കോടിയേരി മയപ്പെടുത്തി പറയുന്നത്. വിഎസിന്റെ മകൻ അവിടെ പഠിച്ചിട്ടില്ലാത്തതുകൊണ്ടാണ് വി എസ് എതിർപ്പുമായി എത്തുന്നതും. തിരുവനന്തപുരത്ത് സമ്പത്ത് ഒഴികെ വക്കീലന്മാരായ എല്ലാ നേതാക്കന്മാരും അവിടെ പഠിച്ചവരാണ്. ഇന്ത്യൻ എക്സ്പ്രസ് മുമ്പ് വാർത്ത നൽകിയപ്പോൾ ജസ്റ്റീസ് വിആർ കൃഷ്ണയ്യരെ അതിനെതിരെ പരസ്യ പ്രസ്താവനയുമായി അണിനിരത്താൻ ഈ സ്ഥാപനത്തിന്റെ സ്വാധീനശക്തിക്ക് കഴിഞ്ഞുവെന്നും ജയശങ്കർ ഓർമിപ്പിക്കുന്നു. സമാനമായ അഭിപ്രായം വ്യക്തമാക്കി കഴിഞ്ഞദിവസം അഡ്വ. ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റും നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍