Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദിലീപ് വിഷം, ക്രിസ്റ്റ്യൻ ബ്രദേഴ്സിൽ നിന്നും ഒഴിവാക്കിയതിന് പിന്നിൽ താരത്തിന്റെ ഇടപെടൽ; അമ്മ പ്രവർത്തിക്കുന്നത് മാഫിയ സംഘത്തെ പോലെ; താരസംഘടനയെയും ദിലീപിനെയും രൂക്ഷമായി വിമർശിച്ച തിലകന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; തിലകൻ ചേട്ടൻ അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ

ദിലീപ് വിഷം, ക്രിസ്റ്റ്യൻ ബ്രദേഴ്സിൽ നിന്നും ഒഴിവാക്കിയതിന് പിന്നിൽ താരത്തിന്റെ ഇടപെടൽ; അമ്മ പ്രവർത്തിക്കുന്നത് മാഫിയ സംഘത്തെ പോലെ; താരസംഘടനയെയും ദിലീപിനെയും രൂക്ഷമായി വിമർശിച്ച തിലകന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; തിലകൻ ചേട്ടൻ അന്ന് പറഞ്ഞ വാക്കുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: താരസംഘടനയായ അമ്മയും ഈ സംഘടനയിൽ സുപ്രധാന ചുമതലക്കാരനുമായ നടൻ ദിലീപിനെയും സംബന്ധിച്ചിടത്തോളം അവരുടെ സിനിമാ - വ്യക്തി ജീവിതത്തിലെ നിർണായകമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് സംശയത്തിന്റെ നിഴലിൽ നിൽക്കുകയാണ്. താരം ഏത് നിമിഷം വേണമെങ്കിലും അറസ്റ്റു ചെയ്യപ്പെടാം എന്നതുമാണ് നിലവിലെ അവസ്ഥ. താരത്തെ പൂർണമായും പിന്തുണച്ച താരസംഘടനയും കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. ഇതിനിടെ പല വിധത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ.

ആക്രമിക്കപ്പെട്ട നടിയെക്കാൾ പിന്തുണ ദിലീപിനാണെന്ന ആരോപണമാണ് ഇതിലൊന്ന്. അതുകൊണ്ട് തന്നെ നടനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് സോഷ്യൽ മീഡിയ. മുമ്പ് താരസംഘടന വിലക്കി മാറ്റിനിർത്തിയ നടൻ തിലകന്റെ കാര്യമാണ് സോഷ്യൽ മീഡിയ ഓർത്തെടുക്കുന്നത്. മുമ്പൊരു അഭിമുഖത്തിൽ തിലകൻ അമ്മയ്ക്കും താരസംഘടനക്കും എതിരെ ആഞ്ഞടിച്ചിരുന്നു. ഈ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ. അന്ന് തിലകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിക്കു കൊണ്ടിരിക്കുന്നത്.

ദിലീപ് വിഷമാണെന്നാണ് തിലകൻ പറഞ്ഞിരുന്നത്. തന്റെ അനുഭവത്തിൽ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകൻ വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അമ്മ എന്ന സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്ക്കെതിരെ ഒരിക്കലും ഞാൻ സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീവ്രവാദപരവും വളരെ മോശവുമാണെന്നും തിലകൻ അന്ന് തുറന്നടിച്ചു.

അതേസമയം മറ്റൊരു അഭിമുഖത്തിൽ മീശാമാധവനിൽ അഭിനയിച്ച പ്രധാന നടൻ എന്റെ ശത്രുവാണെന്ന് തിലകൻ പറയുകയുണ്ടായി. പക്ഷെ ആ ചിത്രം നിർമ്മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈർ പറഞ്ഞിട്ടുള്ളതായി തിലകൻ പറയുന്നു. ക്രിസ്റ്റ്യൻ ബ്രദേഴ്സ് എന്ന ചിത്രം നിർമ്മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാർ ചെയ്ത് അഡ്വാൻസ് വാങ്ങിയിരുന്നു. മോഹൻലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈർ പറഞ്ഞു. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്ന് തിലകൻ ആരോപിക്കുന്നു. മലയാള സിനിമയിൽ ഇന്നുള്ള ഒരു സൂപ്പർസ്റ്റാറിന്റെ നിലനിൽപിന്റെ പ്രശ്നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിക്കുന്നത്.

തിലകൻ ചേട്ടന് എന്നെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നാണ് ഇതിനെ കുറിച്ച് ദിലീപ് പ്രതികരിച്ചത്. വീട്ടിലെ കാരണവർക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തിൽ ദിലീപ് പറഞ്ഞു. വലിയവർ സംസാരിക്കുമ്പോൾ ചെറിയവർ മിണ്ടാതിരിക്കണം, തിലകൻ ചേട്ടൻ എന്റെ പേര് പറഞ്ഞതിൽ സന്തോഷമുണ്ട് എന്നും അന്നത്തെ ആരോപണത്തോട് ദിലീപ് പ്രതികരിച്ചു.

അന്ന് താരസംഘടന മാറ്റി നിർത്തിയവരുടെ കൂട്ടത്തിൽ സംവിധായകൻ വിനയനുമുണ്ടായിരുന്നു. അടുത്തിടെ ചേർന്ന താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ തന്റെ വിലക്ക് നീക്കുന്നതിന് മമ്മൂട്ടി അനുകൂലമായി സംസാരിച്ചിരുന്നുവെന്ന് സംവിധായകൻ വിനയൻ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ ഈ നിലപാടിനോട് ബഹുമാനം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അമ്മയുടെ മീറ്റിങ് രഹസ്യമല്ലെന്നും അതിനകത്ത് തന്നെ ഇഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ടെന്നും വിനയൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചകൻ ദിലീപ് ആകരുതേ എന്ന അഭിപ്രായമാണ് വിനയൻ പങ്കുവെച്ചതും. ദിലീപാണ് അത് ചെയ്തതെന്ന് കരുതുന്നില്ല. അങ്ങനെ നാളെ കേക്കരുത്. നമ്മളുടെ ഫാന്റസി ചിന്തയിൽ പോലും ദിലീപ് അങ്ങനെ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നു. എന്നെ വിലക്കാൻ ഒത്തിരി മുന്നിൽ നിന്നിട്ടുള്ളയാളാണ്. അതൊക്കെ സംഘടനാ പ്രശ്നം. പക്ഷെ ഇത് അതല്ലല്ലോ, ഇതൊരു നീചമായ പ്രവൃത്തിയല്ലേ, നിർഭയ കേസിനെക്കാൾ നീചമായ സംഭവം. ഈ ഇൻഡസ്ട്രിയിലെ കൂടെ സഹകരിക്കുന്ന ഒരു പെൺകുട്ടിയെ, ഒരു നടിയെ ആക്രമിക്കണമെങ്കിലോ, പീഡിപ്പിക്കണമെങ്കിലോ സിനിമക്കാർ പ്ലാൻ ചെയ്താൽ നടക്കും. കാരണം അത്രയ്ക്ക് പരസ്പരം കെയറുണ്ടെന്ന് വിശ്വസിച്ച് നടക്കുന്ന ഒരു മേഖലയാണിത്. ആ മേഖലയിൽ ഇങ്ങനെയൊരു സംഭവത്തിന് ഈയൊരു വ്യക്തിയുണ്ടാകരുതെ എന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. - വിനയൻ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP