നാനോടെക്നോളജി പുതിയ നൂറ്റാണ്ടിന്റെ ശാസ്ത്രം; തൊഴിൽ അവസരങ്ങൾ എങ്ങനെ? അശ്വതി രാധാകൃഷ്ണൻ എഴുതുന്നു
അശ്വതി രാധാകൃഷ്ണൻ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ശാസ്ത്രമാണ് നാനോടെക്നോളജി അഥവാ നാനോസാങ്കേതിക വിദ്യ. ഇന്ന് ലോകത്തിൽ വലിയ അവസരങ്ങളുടെ വാതായനമാണ് നാനോടെക്നോളജി തുറന്നിട്ടിരിക്കുന്നത്. അമേരിക്കയിൽ മാത്രം പത്ത് ലക്ഷം പേരാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. നാനോസാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1974-ൽ ജപ്പാനിലെ ടോക്കിയോ സയൻസ് സർവകലാശാല അദ്ധ്യാപകനായിരുന്ന പ്രൊഫ. നോറിയോ താനിഗുചിയാണ്. 1986-ൽ എറിക് ഡ്രെക്സലർ നാനോടെക്നോളജിയുടെ വിവിധവശങ്ങളെ സംബന്ധിച്ച് എഴുതിയ 'എഞ്ചിൻസ് ഓഫ് ക്രിയേഷൻ: ദ കമിങ് ഇറ ഓഫ് നാനോടെക്നോളജി' എന്ന പുസ്തകം നാനോടെക്നോളജിയുടെ വളർച്ചയ്ക്ക് സഹായമായി. 1981-ൽ ഗേർഡ് ബിന്നിങ്, ഹെന്റിച്ച് റോഹ്റർ എന്നിവർ കണ്ടുപിടിച്ച സ്കാനിങ് ടണലിങ് മൈക്രോസ്കോപ്പും നാനോ ടെക്നോളജിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. കാർബൺ ആറ്റങ്ങൾ ചേർത്ത് ഗോളാകൃതിയിൽ ഉണ്ടാക്കിയ 'ബക്കി പന്ത്' എന്നറിയപ്പെടുന്ന കാർബൺ തന്മാത്രയുടെ കണ്ടുപിടിത്തം മറ്റൊരു വഴിത്തിരിവായിരുന്നു. റോബർട്ട് കേൾ, ഹാരി ക്രോട്ടോ, റിച്ചാർഡ് സ്മാളീ എന്നിവരാണ് ഇത് കണ്ടുപിടിച്ചത്. ഈ ശാസ്ത്രജ്ഞർക്ക് രസതന്ത്ര നൊബേൽസമ്മാനവും ലഭിച്ചു. 1991-ൽ ജപ്പാൻ ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. സുമിയോ ഇജിമ അതിസൂക്ഷ്മ നാനോ കുഴലുകൾ വികസിപ്പിച്ചെടുത്തു. അതിലോലമായ നാനോ പാളികൾ ചുരുട്ടിവച്ചാണ് ഇവ നിർമ്മിക്കുന്നത്.
നാനോടെക്നോളജി എന്നാൽ
കുള്ളൻ എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് നാനോ എന്ന വാക്കുണ്ടായത്. ഒരു മീറ്ററിന്റെ നൂറുകോടിയിൽ ഒരംശമാണ് ഒരു നാനോ. പദാർത്ഥങ്ങളുടെ വലിപ്പ വിസ്താരം കുറയുന്തോറും അവയുടെ ഉപരിതലയൂർജ്ജം വർദ്ധിക്കുന്നു. അത്തരം പദാർത്ഥങ്ങൾ വത്യസ്തങ്ങളായ നിരവധി സവിശേഷതകൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ വിജ്ഞാന തത്വത്തിലധിഷ്ഠിതമായ ശാസ്ത്ര മേഖലയെ പൊതുവെ പറയുന്ന പേരാണു നാനോ സയൻസ്. ലോകം കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച ഭൗതികശാസ്ത്രജ്ഞരിൽ പ്രമുഖനായ റിച്ചാർഡ് ഫെയ്ന്മാൻ 'ദേർ ഈസ് പ്ലെന്റി ഓഫ് റൂം അറ്റ് ദി ബോട്ടം' എന്ന് ഈ തത്വത്തെ വിശേഷിപ്പിച്ചതും ശ്രദ്ധേയമാണ്.
ഓരോ വസ്തുവും ഉണ്ടാക്കിയിരിക്കുന്നത് ആറ്റങ്ങൾ എന്ന അതിസൂക്ഷ്മങ്ങളായ കണങ്ങൾകൊണ്ടാണ്. കുറേ ആറ്റങ്ങൾ ചേർന്ന് തന്മാത്രകൾ ഉണ്ടാകുന്നു. തന്മാത്രകൾ ചേർന്ന് പലതരം പദാർത്ഥങ്ങൾ ഉണ്ടാകുന്നു. ആറ്റങ്ങളുടെ ഘടന ഓരോവസ്തുവിലും വ്യത്യസ്തതരത്തിലാണ്. അതുകൊണ്ടു വിവിധ വസ്തുക്കൾക്ക് വ്യത്യസ്തഗുണങ്ങളാണുള്ളത്. ഈ അടിസ്ഥാന കണങ്ങളുടെ ഘടനയിൽ വിവിധ മാറ്റങ്ങൾ വരുത്തുന്നതിലൂടെ വസ്തുവിന്റെ സ്വഭാവത്തിലും മാറ്റം വരുത്താം. തന്മാത്രയിൽനിന്ന് ഇത്രയും ചെറിയ ആറ്റങ്ങളെ എടുത്ത് അവയുടെ ഘടനയിൽ മാറ്റംവരുത്തി പുതിയ സവിശേഷതകളോടുകൂടി പദാർത്ഥങ്ങളെ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയാണ് നാനോടെക്നോളജി.
തൊഴിൽ സാധ്യതകൾ
ഇന്ത്യയ്ക്കകത്തും പുറത്തും ധാരാളം അവസരങ്ങളാണ് നാനോടെക്നോളജി കോഴ്സ് കഴിഞ്ഞവരെ കാത്തിരിക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂർ, ജർമനി, ചൈന, കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലാണ് നാനോ സാങ്കേതികവിദ്യ കൂടുതലായും ഉപയോഗിക്കുന്നത്. നാനോടെക്നോളജിസ്റ്റ്, ശാസ്ത്രജ്ഞർ, ഗവേഷകർ, പ്രൊഫസർ, എഞ്ചിനിയർ, മെഡിക്കൽ, ഫുഡ് ശാസ്ത്രജ്ഞർ എന്നീ റോളുകളിലാണ് ജോലി ഓരോരുത്തരെയും കാത്തിരിക്കുക. നാനോടെക്നോളജി പഠിച്ച തുടക്കക്കാരന് 30,000 മുതൽ 50,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. കുടൂതൽ പരിചയസമ്പന്നരായിക്കഴിഞ്ഞാൽ പ്രതിവർഷം 8,00,000 - 15,00,000 രൂപവരെ സമ്പാദിക്കാം. ഓരോ മേഖലയിലെയും വിപണിമൂല്യം കണക്കിലെടുത്താവും ശമ്പളം നിശ്ചയിക്കുക.
കോഴ്സുകൾ
ബി.എസ്.സി. നാനോസയൻസ്, ബി.ടെക്കിൽ നാനോടെക്നോളജി, എം.ടെക്കിൽ നാനോടെക്നോളജി, എം.എസ്.സി. നാനോടെക്നോളി എന്നീ കോഴ്സുകളാണ് ഇന്ത്യയിലുള്ളത്. സയൻസിൽ പ്ലസ്ടു കഴിഞ്ഞവർക്ക് നാനോടെക്നോളജിയിലുള്ള ബിരുദ കോഴ്സിന് ചേരാം. ഫിസിക്സ്, കെമിസ്ട്രി, ലൈഫ് സയൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദമാണ് നാനാടെക്നോളജിയിലോ ഇതുമായി ബന്ധപ്പെട്ട് മറ്റ് കോഴ്സുകളിലോ ബിരുദാനന്തരബിരുദം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ട അടിസ്ഥാനയോഗ്യത. ബിരുദത്തിന് 50 ശതമാനം മാർക്കും വേണം.
മെറ്റീരിയൽ സയൻസ്, ബയോടെക്നോളജി, ബയോമെഡിക്കൽ, മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബി.ടെക്. ഉള്ളവർക്ക് നാനോടെക്നോളജിയിൽ എം.ടെക്. ചെയ്യാം. കെമിസ്ട്രി, ഫിസിക്സ്, ബയോടെക്നോളജി, മെറ്റീരിയൽ സയൻസ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ എം.എസ്.സി. ഉള്ളവർക്കും നാനോടെക്നോളജിയിൽ എം.ടെക്. എടുക്കാം. ഫിസിക്സ്, സയൻസ്, ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് നാനോടെക്നോളജിയിൽ ഗവേഷണവും നടത്താം. നാനോ ബയോടെക്നോളജി, സെറാമിക് എഞ്ചിനിയറിങ്, ഗ്രീൻ നാനോടെക്നോളജി, മെറ്റീരിയൽ സയൻസ്, നാനോആർക്കിടെക്റ്റോണിക്സ്, നാനോഎഞ്ചിനിയറിങ്, നാനോമെക്കാനിക്സ്, വെറ്റ് നാനോടെക്നോളജി, നാനോ മെഡിസിൻ, നാനോ സോളാർ തുടങ്ങിയ കോഴ്സുകളിൽ സ്പെഷലൈസേഷനുമുണ്ട്.
അമൃതയിൽ നാനോടെക്നോളജി പഠനം
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗമാണ് ഇന്ത്യയിലെ ആദ്യത്തെ നാനോ ബയോ സെന്റർ സ്ഥാപിച്ചത്. നാനോടെക്നോളജി / നാനോസയൻസിൽ എം. ടെക്., എം. എസ് സി., ബി. എസ് സി. കോഴ്സുകളും അമൃത - അമേരിക്കയിലെ അരിസോണ സർവ്വകലാശാലകൾ ചേർന്ന് നടത്തുന്ന എം.എസ്.സി. - എം. എസ്., എം. ടെക്. - എം. എസ്. ഡ്യൂവൽ ഡിഗ്രി കോഴ്സുകളുമാണ് ഇവിടെയുള്ളത്. ഇവിടെ പ്രവേശനപരീക്ഷ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പകരം ടെലഫോണിക് ഇന്റർവ്യൂ മാത്രം.
നാനോബയോടെക്നോളജി, നാനോസയൻസ് ആൻഡ് ടെക്നോളജി, മൊളിക്യൂലാർ മെഡിസിൻ എന്നിവയിലാണ് എം.ടെക്, എം.എസ്.സി. പ്രോഗ്രാമുകൾ. കൂടാതെ അമൃത - അരിസോണ സർവ്വകലാശാല ഡ്യൂവൽ എം.എസ്.സി, എം. എസ്. ഡിഗ്രി പ്രോഗ്രാമുകൾ (രണ്ടു വർഷം അഥവാ നാല് സെമസ്റ്റർ ദൈർഘ്യം), എം. എസ് സി. (നാനോബയോടെക്നോളജി) + എം. എസ്. (സെല്ലുലാർ ആൻഡ് മോളിക്കുലാർ മെഡിസിൻ) പ്രോഗ്രാമുകളും ബി. എസ് സി. (മോളിക്കുലാർ മെഡിസിൻ) പ്രോഗ്രാമുകളുമാണുള്ളത്.
നാനോടെക്നോളജി പഠിപ്പിക്കുന്ന പ്രധാന സ്ഥാപനങ്ങൾ
*ജാമിയ മില്യ ന്യൂഡൽഹി (എം.ടെക്. നാനോടെക്നോളജി)
*ഐ.ഐ.ടി. റൂർക്കി (എം.ടെക്., പിഎച്ച്.ഡി. നാനോടെക്നോളജി)
*ഐ.ഐ.എസ്.സി. (എം.ടെക്., പിഎച്ച്.ഡി. നാനോസയൻസ് ആൻഡ് എഞ്ചിനിയറിങ്)
*എൻ.ഐ.ടി. ഭോപ്പാൽ (എം.ടെക്. നാനോടെക്നോളജി)
*എൻ.ഐ.ടി. കുരുക്ഷേത്ര (എം.ടെക്. നാനോടെക്നോളജി)
*എം.എ.എൻ.ഐ.ടി. ഭോപ്പാൽ (എം.ടെക്. നാനോടെക്നോളജി)
*ഐ.ഐ.ടി. പട്ന (എം.ടെക്. നാനോടെക്നോളജി)
*അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി (എം.ടെക്. നാനോടെക്നോളജി)
*അമിറ്റി സർവകാലശാലയിലെ നോയ്ഡ, ഗുർഗാൻ, ജയ്പുർ കാമ്പസുകൾ( നാനോസയൻസ്, നാനോടെക്നോളജിയിൽ എം.ടെക്., ബി.ടെക്.)
*അണ്ണാ സർവകലാശാലയിലെ തിരുച്ചിറപ്പള്ളി, തിരുനൽവേലി കാമ്പസുകൾ( നാനോ സയൻസ് ആൻഡ് ടെക്നോളജിയിൽ ബി.ടെക്., എം.ടെക്.)
*രാജസ്ഥാൻ സർവകലാശാല, വെല്ലൂരിലെ വി.ഐ.ടി. സർവലാശാല, പട്നയിലെ ആര്യഭട്ട നോളജ് സർവകലാശാല, ഭോപ്പാലിലെ ബർക്കതുള്ള സർവകലാശാല, തഞ്ചാവൂർ ശാസ്ത്ര സർവകലാശാല, പഞ്ചാബിലെ ശ്രീ ഗുരു ഗ്രാന്ത് സാഹിബ് സർവകലാശാല എന്നിവിടങ്ങളിൽ എ.ടെക്. കോഴ്സുകൾ.
*കർണാടകയിലെ ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോജി, ചെന്നൈയിലെ എസ്.ആർ.എം. സർവകലാശാല എന്നിവിടങ്ങളിൽ ബി.ടെക്. കോഴ്സുകൾ.
*മുംബൈ സർവലാശാലയിൽ നാനോസയൻസ് ആൻഡ് നാനോടെക്നോളജിയിൽ എം.ഫിൽ. ചെയ്യാൻ അവസരം.
*അമിറ്റി സർവകലാശാല നോയ്ഡ (എം.എസ്.സി. നാനോസയൻസ്)
*ജവഹർലാൽ നെഹ്രു ടെക്നോളജിക്കൽ സർവകലാശാല ഹൈദരാബാദ് (എം.എസ്.സി. നാനോസയൻസ് ആൻഡ് ടെക്നോളജി)
*കേരള യൂണിവേഴ്സിറ്റിയിൽ നാനോടെക്നോളജിയിൽ എം.ഫിൽ., ഗവേഷണം എന്നിവ നടത്താൻ അവസരം.
*മഹാത്മാഗാന്ധി സർവകലാശാലയിലെ നാനോസയൻസ് ആൻഡ് നാനോടെക്നോളജി വിഭാഗം എം.എസ്., എം.എഫിൽ., പിജി ഡിപ്ലോമ (ഈവനിങ് കോഴ്സ്) കോഴ്സുകൾ.
*കാലിക്കറ്റ് സർവകലാശാലയിലെ നാനോസയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് എം.ടെക്., പി.എച്ച്.ഡി. പ്രോഗ്രാമുകൾ.
*കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കൂത്തുപറമ്പ് നിർമലഗിരി കോളേജിലെ ഫിസിക്സ് പഠനവകുപ്പ് നാനോടെക്നോളജിയിൽ പി.ജി. ഡിപ്ലോമ കോഴ്സ് നടത്തുന്നു.
* കൊച്ചി സർവ്വകലാശാല: കുസാറ്റ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നാനോയ്ക്കു സർവകലാശാലാന്തര ഗവേഷണ കേന്ദ്രമുണ്ട്. ഊർജം, വാർത്താവിനിമയം, പരിസ്ഥിതി, വൈദ്യരംഗം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളാണ് അധികവും. ഗവേഷണ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടു തുടങ്ങിയ കേന്ദ്രത്തിൽ നിലവിൽ മാസ്റ്റേഴ്സ് ബിരുദം നൽകുന്നില്ല, പിഎച്ച്. ഡി. അവസരമുണ്ട്.
*എൻ.ഐ.ടി. കോഴിക്കോട് (എം. ടെക്. നാനോടെക്നോളജി)
* അമൃത സെന്റർ ഫോർ നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ, അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റി, കൊച്ചി കാമ്പസ് (എം. ടെക്., എം.എസ്.സി., ബി.എസ്.സി.)
(ലേഖിക അമൃത സർവ്വകലാശാലയുടെ കൊച്ചി കാമ്പസിലെ സെന്റർ ഫോർ നാനോസയൻസ് ആൻഡ് മോളിക്കുലാർ മെഡിസിനിലെ റിസർച്ച് സ്കോളറാണ്.)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്