കോവിഡ് മാറും മുൻപ് മറ്റൊരു മഹാമരി എത്തി കഴിഞ്ഞു; 50 ശതമാനം മരണസാധ്യതയുള്ള ഡിസീസ് എക്സ് ലോകത്തിന്റെ സർവ്വനാശത്തിനുള്ള തുടക്കം; അളയിൽ പതിയിരിക്കുന്നത് അനേകം ഭീകര വൈറസുകൾ
മറുനാടൻ മലയാളി ബ്യൂറോ
വനം കൈയേറ്റത്തിനെതിരെ ശബ്ദമുയരുമ്പോൾ അതിനെ അടിച്ചമർത്താൻ എപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് വികസനം. വനം തെളിച്ച് കൃഷി നടത്തുന്നതും ഒരു പതിവായി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ, ഇതിന്റെയൊന്നും പരിണിതഫലങ്ങൾ മനുഷ്യർ പൂർണ്ണമായും മനസ്സിലാക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. 1997-ൽ ഏകദേശം 1 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന മഴക്കാടുകൾ അഗ്നിക്കിരയാക്കി. കാർഷിക മേഖല വിപുലപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശം. ഒറ്റനോട്ടത്തിൽ തികച്ചും ഉചിതമായ ഒരു നടപടി. ഭക്ഷ്യക്ഷാമം നേരിടുന്ന ലോകത്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിച്ച് ആഹാരം ഒരുക്കുവാനുള്ള നടപടിക്ക് ആരും എതിരുനിൽക്കുകയുമില്ല.
എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഗ്നിയെ അതിജീവിച്ച വന്മരങ്ങൾക്ക് പക്ഷെ, തീയുടെ ചൂട് സൃഷ്ടിച്ച വരൾച്ചയേയും ആകാശം മുട്ടെ ഉയർന്നു പൊങ്ങിയ പുക സൃഷ്ടിച്ച ശ്വാസം മുട്ടനിലേയും മറികടക്കാനായില്ല. അവയിൽ പലതിന്റെയും ഉദ്പാദനശേഷി ഇല്ലാതെയായി. ഫലങ്ങൾ ലഭിക്കാതെവന്നതോടെ മഴക്കാടുകളിലെ അന്തേവാസികളായ വവ്വാലുകൾക്ക് മറ്റുവഴികളില്ലാതെയായി. ഭക്ഷണം തേടി വിദൂര ദേശങ്ങളിലേക്ക് പറന്നകന്ന അവ തങ്ങളറിയാതെ തങ്ങൾക്കൊപ്പം അതിമാരകമായ ഒരു പകർച്ചവ്യാധിയും വഹിച്ചുകൊണ്ടാണ് പറന്നത്.
മലേഷ്യയിലെ ചേക്കേറിയ ഈ വവ്വാലുകൾ ജീവിതമാരംഭിച്ചതോടെ ഇതിനു താഴെ മേയാൻ വിട്ടിരുന്ന പന്നികൾക്ക് അസാധാരണമായ രോഗം ബാധിക്കുവാൻ തുടങ്ങി. വവ്വാലുകൾ കടിച്ച് നിലത്തിടുന്ന ഫലങ്ങൾ തിന്നുന്നതോടെയായിരുന്നു ഈ രോഗം വന്നിരുന്നത്. ഇതുപോലെ ഈ ഫലങ്ങൾ തിന്ന കർഷകർക്കും സമാനമായ അനുഭവമുണ്ടായി. 1999 ഓടെ 265 പേർക്ക് തലച്ചോറിൽ ഗുരുതരമായ രോഗബാധയുണ്ടായി, 105 പേർ മരണമടയുകയും ചെയ്തു. മനുഷ്യരിൽ നിപ്പ വൈറസിന്റെ ആഗമനം രേഖപ്പെടുത്തിയ ആദ്യ സംഭവമാണിത്.
വനം നശിപ്പിച്ച് കൃഷിയിടങ്ങൾ ഉണ്ടാക്കിയും ആവാസകേന്ദ്രങ്ങൾ തീർത്തും മനുഷ്യർ തങ്ങളുടേ പ്രദേശത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുമ്പോൾ, കൂടുനഷ്ടപ്പെട്ട വന്യജീവികൾ നാട്ടിലേക്കിറങ്ങുകയാണ്. മനുഷ്യരും വന്യജീവികളുമായുള്ള സമ്പർക്കം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് കണക്കില്ലാതെ വർദ്ധിച്ചു. ഇതിന്റെ ഫലമായി പല പുതിയ വൈറസുകളും മനുഷ്യ ശരീരത്തിലെത്തിച്ചേർന്നു. മനുഷ്യരിൽ മാരകരോഗങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ള നിരവധി ഭീകര വൈറസുകളാണ് വന്യജീവികളിൽ ഉറങ്ങിക്കിടക്കുന്നത്.
ആയുസ്സ് ഏറെയുള്ള വവ്വാൽ പോലുള്ള ജീവികളിൽ അതിപുരാതനമായ വൈറസുകൾ പോലുമുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ വൈറസുകൾക്കെതിരെ സ്വാഭാവിക പ്രതിരോധ ശേഷിയുള്ളതിനാൽ വന്യജീവികൾക്ക് ഇതുമൂലം പ്രശ്നമുണ്ടാകുന്നില്ല. എന്നാൽ, ഇവ തീർത്തും അപരിചിതമായ മനുഷ്യരുടെയോ വളർത്തുമൃഗങ്ങളുടെയോ ഉള്ളിൽ പ്രവേശിച്ചാൽ ഫലം മാരക രോഗങ്ങളായിരിക്കും. വന്യ ജീവികളുമായുള്ള മനുഷ്യ സമ്പർക്കം വർദ്ധിച്ചതോടെയാണ് നിരവധി പുതിയ വൈറസുകൾ മനുഷ്യ ശരീരത്തിൽ എത്തുവാൻ തുടങ്ങിയത്. പുതിയ പുതിയ രോഗങ്ങൾ ആവിർഭവിക്കാൻ തുടങ്ങിയതും അങ്ങനെയാണ്.
ഇന്നും ലോകത്തിൽ നിരവധി പേരുടെ മരണത്തിന് കാരണമാകുന്ന മലേറിയ വൈറസ് ആമസോൺ കാടുകളിൽ നിന്നുമാണ് ആദ്യമായി മനുഷ്യ ശരീരത്തിൽ എത്തിച്ചേർന്നത്. മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാൻ എത്തിയ എച്ച് ഐ വി, എബോള, നിപ്പ എന്നിവയ്ക്കൊപ്പം ഇപ്പോൾ താണ്ഡവമാടുന്ന കൊറോണയും എത്തിയത് കാടുകളിൽ നിന്നാണ്. ഈ യാഥാർത്ഥ്യങ്ങളുട പശ്ചാത്തലത്തിൽ വേണം പ്രൊഫസർ ജീൻ ജാക്യൂസ് മുയേമ്പ ടാംഫുമിന്റെ മുന്നറിയിപ്പിന് നാം കാതോർക്കേണ്ടത്.
എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്യൂസ് പറയുന്നത് അതി മാരകമായ പുതിയ വൈറസുകൾ മനുഷ്യരാശിയെ ആക്രമിക്കുവാൻ കാത്തിരിക്കുന്നു എന്നാണ്. ഡിസീസ് എക്സ് എന്ന് പേര് നൽകിയിട്ടുള്ള ഈ ഭാവികാല ഭീഷണിയെ നേരിടാൻ ഒരുപക്ഷെ ഇന്നുവരെ മനുഷ്യൻ നേടിയ ശാസ്ത്രജ്ഞാനം മതിയാകാതെ വരും. ഇപ്പോഴും അജ്ഞാതമായ നിരവധി വൈറസുകളാണ് നമ്മളെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്നത്. ഇതിൽ പ്രധാനമായവ ഇനി പുറത്തുവരുന്നത് ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ നിന്നായിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇംഗെണ്ടെ എന്ന നഗരത്തിൽ ഒരു രോഗിക്ക് ബാധിച്ച അജ്ഞാത രോഗമാണ് ഈ മുന്നറിയിപ്പിന് കാരണം. രക്തസ്രാവത്തോടുകൂടിയുള്ള പനിയായിരുന്നു അസുഖം. എബോള പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇപ്പോൾ ഡോക്ടർമാർ ഭയക്കുന്നത് ഡിസീസ് എക്സ് എന്ന ഭാവികാല മഹാമാരിയുടെ ആദ്യ രോഗിയാണതെന്നാണ്. കോവിഡ്-19 പോലെ തന്നെ അതിവേഗം വ്യാപിക്കുവാനുള്ള കഴിവ് ഈ രോഗകാരിയായ വൈറസിനും ഉണ്ട്. അതേസമയം എബോളയേ പോലെ 50 മുതൽ 90 ശതമാനം വരെ മരണകാരണമാകാനും കഴിവുണ്ടെന്നുള്ളതാണ് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം.
വർത്തമാനകാലത്തിൽ ഡിസീസ് എക്സ് എന്നത് ഒരു സങ്കല്പം മാത്രമാണെങ്കിലും അത് യാഥാർത്ഥ്യമാകുകയാണെങ്കിൽ അത് മനുഷ്യ കുലത്തിന്റെ നാശത്തിലെ കലാശിക്കു എന്ന് ലോകാരോഗ്യ സഘടനയും ഭയക്കുന്നു. ഒരു യുവ ഗവേഷകനായിരിക്കുമ്പോൾ, 1976-ൽ അജ്ഞാതരോഗം ബാധിച്ച ഒരു രോഗിയിൽ നിന്നും പ്രൊഫസർ മുയെമ്പേ ശേഖരിച്ച രക്തസാമ്പിളിൽ നടത്തിയ പഠനത്തിലാണ് എബോള വൈറസിനെ കണ്ടെത്താനായത്. അന്ന് ഈ രോഗം ബാധിച്ചവരിൽ ഏകദേശം 80 ശതമാനം പേരും മരണമടയുകയായിരുന്നു.
ഇനിയും ധാരാളം സൂനോട്ടിക് (മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന) രോഗകാരികൾ നമ്മെ തേടി എത്താനുണ്ടെന്നാണ് പ്രൊഫസർ നൽകുന്ന മുന്നറിയിപ്പ്. വനനശീകരണം വഴി വന്യജീവികളുടെ സ്വാഭാവികമായ ആവസകേന്ദ്രങ്ങൾ നഷ്ടപ്പെടുകയും അവ മനുഷ്യാവാസ കേന്ദ്രങ്ങളിലേക്ക് കുടിയേറുകയും ചെയ്തതുതന്നെയാണ് പുതിയ ഇനം വൈറസുകൾ മനുഷ്യരിലെത്താൻ കാരണം എന്നുതന്നെയാണ് അദ്ദേഹവും വെളിപ്പെടുത്തുന്നത്.
വനനശീകരണത്താൽ താരതമ്യേന വലിയ ജീവികൾക്ക് വംശനാശം സംഭവിക്കുമ്പോൾ, വനത്തിൽ ജീവിക്കുന്ന വവ്വാലുകൾ, എലികൾ, ചെറിയ ഇനം പ്രാണികൾ തുടങ്ങിയവ മനുഷ്യകേന്ദ്രങ്ങളിലെത്തി ജീവിക്കാൻ ആരംഭിക്കുന്നു. സാർസ്, മേർസ് തുടങ്ങിയ എല്ലാ വൈറസുകളും ഇത്തരം ജീവികളിലൂടെ മനുഷ്യരിലെത്തിയതാണ്. ഇത്തരത്തിൽ വൈറസുകൾ മനുഷ്യരിലെത്തുന്ന പ്രവണത വർദ്ധിച്ചു വരികയുമാണ്. യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ പകർച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തിൽ പറയുന്നത് പ്രതിവർഷം മൂന്നോ നാലോ പുതിയ വൈറസുകൾ ഇത്തരത്തിൽ മനുഷ്യരിലെത്തുന്നു എന്നാണ്.
വെറ്റ് മാർക്കറ്റുകൾ എന്ന് വിളിക്കപ്പെടുന്ന, ഭക്ഷണാവശ്യത്തിനായി ജീവനുള്ള മൃഗങ്ങളെ വിൽക്കുന്ന ചന്തകളായിരിക്കും പ്രധാനമായും മനുഷ്യരിലേക്ക് പ്രവേശിക്കാൻ വൈറസുകൾക്ക് വേദിയൊരുക്കുന്നത്. പക്ഷിപ്പനിയും സാർസും ആരംഭിച്ചത് ഇത്തരം വെറ്റ് മാർക്കറ്റുകളിൽ നിന്നായിരുന്നു എന്ന് നേരത്തേ തെളിഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ കോവിഡിനും കാരണമായത് വുഹാനിലെ ഒരു വെറ്റ് മാർക്കറ്റ് എന്നാണ് പൊതുവായി ഉള്ള വിശ്വാസം. പുതിയ മേഖലകൾ വെട്ടിപ്പിടിച്ച് മനുഷ്യൻ മുന്നേറുമ്പോൾ അതിൽ തകരുന്ന വന്യജീവികളുടെ പ്രതികാരമായിട്ട് മാത്രമേ ഇത്തരം വൈറസ് ആക്രമണങ്ങളെ കാണാനാകു. മനുഷ്യന്റെ അത്യാർത്തി കുറച്ചാൽ തന്നെ ഇത്തരം പല രോഗങ്ങളും തടയുവാൻ കഴിയും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍