ലോകം മുഴുവൻ ബ്രിട്ടന്റെ അത്ഭുത മരുന്നിനു പിന്നാലെ; കൊവിഡിനെ തോൽപ്പിക്കാൻ എത്തുന്ന ഡെക്സമേതസോൺ ഗുളിക 20 എണ്ണത്തിന് വെറും 64 രൂപ മാത്രം; ലോകമെങ്ങും മരുന്ന് ലഭ്യതയും സുലഭം; ശാസ്ത്ര ഗവേഷണത്തിൽ ബ്രിട്ടനെ തോൽപ്പിക്കാൻ ലോകം ഇന്നും അശക്തം; ഓക്സ്ഫോർഡ് വീണ്ടും കൈയടി നേടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഒടുവിൽ ആ അത്ഭുത വാർത്ത പുറത്തു വന്നിരിക്കുന്നു, കൊവിഡിനെ വരിഞ്ഞു കെട്ടാൻ ഉള്ള നിയോഗം ഏറ്റെടുത്തിരിക്കുന്നത് ബ്രിട്ടനിലെ ഗവേഷകർ. ഇന്നലെ ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് പതിവ് പത്രസമ്മേളനത്തിൽ ഏറെ സന്തോഷത്തോടെ കൊവിഡിനെ വരിഞ്ഞു കെട്ടാൻ ഡെക്സമേതസോൺ എന്ന മരുന്നിനു കഴിയുമെന്ന് വ്യക്തമാക്കിയതോടെ ലോകം മുഴുവൻ അന്വേഷിച്ചത് ഇതേക്കുറിച്ചു മാത്രമാണ്.
മാസങ്ങളായി പതിനായിരങ്ങൾ മരിച്ചു വീണുകൊണ്ടിരിക്കെ ലോകം അമേരിക്കയോടും ബ്രിട്ടനോടും ചോദിച്ചു കൊണ്ടിരുന്നത് ആ രാജ്യങ്ങളുടെ വിഖ്യാതമായ കഴിവുകളെ പറ്റിയുള്ള സംശയങ്ങൾ മാത്രമായിരുന്നു. അറിവും സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യവും പണവും ഉണ്ടായിട്ടും ഈ പകർച്ച വ്യാധിയെ തടയാൻ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഉത്തരം നൽകാൻ ആയിട്ടില്ല. മുൻപ് ലോകം ഭീതിയോടെ കണ്ട സാർസ്, എബോള വൈറസുകൾ കൈപ്പിടിയിൽ അതിവേഗം ഒതുക്കിയ ആധുനിക ലോകം കൊവിഡിന് മുന്നിൽ മുട്ടുമടക്കി തലകുനിച്ചു നിൽക്കുന്ന ദയനീയ രംഗമാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു വഴിക്കു രോഗം, മറുവഴിയിൽ പഠനം
എന്നാൽ കോവിഡ് എത്തിയപ്പോൾ തന്നെ അതിനെക്കുറിച്ചു പഠനം ആരംഭിച്ച പ്രധാന രാഷ്ട്രമാണ് ബ്രിട്ടൻ. അതിനായി അനേക കോടി പണവും മുടക്കുന്നു. ആദ്യ ഘട്ടത്തിൽ താനേ ഗവേഷണത്തിനായി 20 മില്യൺ പൗണ്ട് ആണ് ബ്രിട്ടൻ മാറ്റിവച്ചത്. വീണ്ടും ആ തുക പലവട്ടം ഉയർത്തി. ഒരു വശത്തു രോഗം പടരുമ്പോൾ മറുവശത്ത് അതിനെ തടയാനുള്ള ഗവേഷണവും പഠനവും മുറപോലെ നടക്കുക ആയിരുന്നു. ബ്രിട്ടനിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങൾ എല്ലാം കൂട്ടായും ഒറ്റയ്ക്കൊറ്റയ്ക്കും ഈ ഗവേഷണങ്ങളിൽ മുഴുകുക ആയിരുന്നു.
കേംബ്രിഡ്ജ്, ഓക്സ്ഫോർഡ്, ലണ്ടൻ ഇംപീരിയൽ എന്നിവയൊക്കെ ഈ ഗവേഷങ്ങളുടെ ചുക്കാൻ ഏറ്റെടുത്തു. ആന്റി ബോഡി ടെസ്റ്റും വാക്സിൻ പരീക്ഷണവും ഒക്കെ നടന്നത് ഇത്തരത്തിലാണ്. ഈ ഘട്ടത്തിലാണ് രോഗം ബാധിച്ചവർക്ക് ആശ്വാസം നൽകാൻ കഴിയുന്ന ഒരു മരുന്നിനെ കുറിച്ച് ശാസ്ത്ര ലോകം ആധികാരികതയോടെ ആദ്യം കേൾക്കുന്നത്. അതിന്റെ കാരണക്കാർ ആകാൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിക്ക് ആയി എന്നതുകൊണ്ടാണ് ഇന്നലെ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ബ്രിട്ടനിലേക്ക് തിരിഞ്ഞത്.
പാരസെറ്റാമിലിന്റെ ചെലവിൽ കോവിഡ് മരണം തടയാം
ഈ കണ്ടെത്തലിൽ ഏറ്റവും ആകർഷകം ആയതു ഡെക്സമേതസോൺ എന്ന മരുന്ന് ലോകത്തിനു പരിചിതം ആണെന്നത് തന്നെയാണ്. ഇപ്പോൾ തന്നെ ലോകത്തെല്ലായിടത്തും ഇത് ലഭ്യവുമാണ്. വിലയോ തുച്ഛം ഗുണമോ മെച്ചം എന്നതാണ് ഇപ്പോൾ ഡെക്സമേതസോൺ എന്ന മരുന്നിനെ പ്രിയപ്പെട്ടതാക്കുന്നത്. ഇരുപതു ഗുളിക അടങ്ങുന്ന ഒരു സ്ട്രിപ്പിനു വെറും ഒന്നര പൗണ്ട് മാത്രമാണ് ചെലവ്. അതായതു സാധാരണ പാരസെറ്റമോൾ വാങ്ങുന്ന ചെലവിൽ കോവിഡ് രോഗിയെ പരിചരിക്കാൻ സാധിക്കുന്ന സാഹചര്യമാണ് മുന്നിൽ എത്തിയിരിക്കുന്നത്. മാത്രമല്ല ലോകത്തിന്റെ മരുന്ന് ശേഖരത്തിൽ ഇപ്പോൾ തന്നെ സുലഭമാണ് ഈ മരുന്ന്. പുതുതായി ഒന്ന് ഉണ്ടാക്കിയെടുക്കേണ്ട ഗതികേട് ഇല്ലെന്നു ചുരുക്കം.
മുൻപ് ഇന്ത്യയിൽ സുലഭമായ മലേറിയ മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണ്ണിൽ തടഞ്ഞെങ്കിലും ലോകം അതിൽ വേണ്ടത്ര കണ്ണ് പതിപ്പിച്ചില്ല. കാരണം ശക്തമായ പാർശ്വഫലങ്ങൾ ഏറെയുള്ള മരുന്ന് ആയതിനാൽ തന്നെ. കോവിഡ് പടർന്നു കയറിയപ്പോൾ അമേരിക്കൻ ജനതയ്ക്കു ഹൈഡ്രോക്സി ക്ലോറോക്വിൻ വാങ്ങി സ്വയം ചികിൽസിക്കാൻ വരെ സർക്കാർ അനുവാദം നൽകിയിരുന്നു. മിക്കവരും ഈ മരുന്നു വാങ്ങി സൂക്ഷിക്കുകയും ചെയ്തു. ഒടുവിൽ മരുന്നുമായി പോയ വിമാനം തട്ടിയെടുത്തു എന്ന് വരെ വാർത്തകൾ പ്രചരിച്ചിട്ടും ഹൃദ്രോഗ സാധ്യത സൃഷ്ടിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ വേണ്ടെന്നു വയ്ക്കുക ആയിരുന്നു ലോക രാജ്യങ്ങൾ.
പാർശ്വഫലങ്ങളിൽ ആശങ്ക വേണ്ട
ഇപ്പോൾ ബ്രിട്ടൻ കണ്ടെത്തിയ ഡെക്സമേതസോൺ എന്ന മരുന്നും പാർശ്വഫലങ്ങൾ ഉള്ളതാണെങ്കിലും സാധാരണ ഏതു മരുന്നും സൃഷ്ടിക്കുന്നതിന് തുല്യമായ വിധത്തിലേ മനുഷ്യ ശരീരത്തെ ബാധിക്കൂ എന്നാണ് ഓക്സ്ഫോർഡ് ഗവേഷണം പറയുന്നത്. സാധാരണ സ്റ്റിറോയിഡുകൾ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഡെക്സമേതസോൺ ഉപയോഗം വഴിയും ഉണ്ടാകാം.
എന്നാൽ നിലവിൽ ഏതൊരു രോഗിയും ഉപയോഗിക്കുന്ന വേദന സംഹാരികൾ പോലും ശരീരത്തിന് ഹാനികരം കൂടി ആണെന്ന വസ്തുതക്ക് മുന്നിൽ ഡെക്സമേതസോൺ അപകടകാരി എന്നൊരു പേരുദോഷം വരുത്തില്ല എന്ന ആശ്വാസമാണ് ലോകം പങ്കിടുന്നത്. മാത്രമല്ല ഏറ്റവും കുറഞ്ഞ ഡോസിൽ മാത്രമേ ഈ മരുന്ന് ഉപയോഗിക്കേണ്ടിയും വരുന്നുള്ളൂ.
കൊവിഡിൽ അവശനാകാതെ പോകുന്ന രോഗിക്ക് ഗുളിക രൂപത്തിലും അല്ലാത്തവർക്ക് ഐവി ഫ്ളൂയിഡ് ആയും ഡെക്സമേതസോൺ ഉപയോഗിക്കാം. ഈ മരുന്ന് ഉപയോഗിച്ചാൽ വളരെ കുറച്ചു പേർക്ക് മാത്രമേ ശ്വാസ തടസം മാറാതിരിക്കുന്നുള്ളൂ എന്നതാണ് പ്രധാന കണ്ടെത്തൽ. ഇതോടെ കോവിഡ് രോഗികൾ എത്തപ്പെടുന്ന വെന്റിലേറ്റർ എന്ന അവസാന ആശ്രയം ഒഴിവാക്കാനാകും. വെന്റിലേറ്ററിൽ കയറിയാലും രക്ഷപ്പെടും എന്ന ഒരുറപ്പും ഇല്ലാത്ത രോഗത്തിന് മുന്നിൽ വൈദ്യശാസ്ത്രത്തിന് പടച്ചട്ടയാകുകയാണ് ഡെക്സമേതസോൺ.
പ്രത്യേക തയ്യാറെടുപ്പുകൾ ഇല്ലാതെ ഡെക്സമേതസോൺ ലോകത്തിന് ഉപയോഗിച്ച് തുടങ്ങാം എന്നതാണ് ഗവേഷണ നിയന്ത്രണം നടത്തിയ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ചീഫ് എക്സാമിനർ പീറ്റർ ഹോർബി പറയുന്നത്. ശരീര കലകളെ ബാധിക്കുന്ന നീർക്കെട്ട് മാറ്റാൻ നിലവിൽ ഡോക്ടർമാർ ആശ്രയിക്കുന്ന പ്രധാന മരുന്നുകളിൽ ഒന്നാണ് ഡെക്സമേതസോൺ. നിലവിൽ ഒട്ടേറെ രോഗങ്ങൾക്ക് പ്രതിവിധിയായി രോഗികളുടെ കയ്യിൽ എത്തുന്നതാണ് ഈ മരുന്ന്.
അലർജി, ആസ്മ, എക്സിമ, ഗുഹ്യരോഗങ്ങൾ, ആർത്രൈറ്റിസ് എന്നിവയ്ക്കൊക്കെ ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ മരുന്നു ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിൽ അതിവേഗ സുഖപ്രാപ്തിയാണ് കോവിഡ് രോഗികൾ കാട്ടുന്നത്. രോഗത്തിന്റെ തുടക്കത്തിൽ തന്നെ ഈ മരുന്ന് ഉപയോഗിക്കുന്നത് നിയന്ത്രിക്കണം എന്നാണ് ലോക സംഘടനയുടെ നിലപാട്. കാരണം രോഗവിമുക്തിക്ക് അത് കൂടുതൽ സമയം സൃഷ്ടിക്കും എന്നതുകൊണ്ടാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍