എഡ്മന്റൻ, സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോൺ കുടിയിരിപ്പിലിനു യാത്രയയപ്പ് നല്കി
ജോയിച്ചൻ പുതുക്കുളം
എഡ്മന്റൻ, സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോൺ കുടിയിരിപ്പിലിന് ഇടവക ദേവാലയം 2018 ഡിസംബർ 23-നു സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. അഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. എം.എസ്.ടി സഭാംഗമായ അദ്ദേഹം ഭരണങ്ങാനത്തെ സെന്റ് തോമസ് മിഷണറീസ് സൊസൈറ്റിയുടെ ദീപ്തി ഭവനിലേക്കാണ് മടങ്ങിപ്പോകുന്നത്. ഡിസംബർ 29-ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി.
23-നു ദിവ്യബലിക്കുശേഷം 12 മണിയോടെ യാത്രയയപ്പ് സമ്മേളനം ആരംഭിച്ചു. എഡ്മന്റൻ ആർച്ച് ബിഷപ്പ് ഹിസ് എക്സലൻസ് റിച്ചാർഡ് സ്മിത്ത് മുഖ്യാതിഥിയായിരുന്നു. എഡ്മന്റൻ ആർച്ച് ഡയോസിസ് ചാൻസലർ ജോസ്സെ മാർ, റവ.ഫാ. പാട്രിക് ബസ്ക, നൈറ്റ് ഓഫ് കൊളംബസ,് റിട്ട. സ്റ്റേറ്റ് ഡപ്യൂട്ടി വാൾസ്ട്രീറ്റ് എന്നിവരും വിശിഷ്ടാതിഥികളായി എത്തിയിരുന്നു. ആർച്ച് ബിഷപ്പ് റിച്ചാർഡ് സ്മിത്ത് തന്റെ ആശംസാ പ്രസംഗത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് കേരളം സന്ദർശിച്ചപ്പോൾ എം.എസ്.ടി സഭയുടെ അതിഥിയായി ഭരണങ്ങാനത്ത് താമസിച്ചത് സ്മരിക്കുകയും, എഡ്മന്റനിലെ സീറോ മലബാർ വിശ്വാസികൾക്കും, എഡ്മണ്ടൻ ഡയോസിസിനും നൽകിയ സേവനത്തിനു നന്ദി പറയുകയും ചെയ്തു. ജോണച്ചന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകളും ആർച്ച് ബിഷപ്പ് നേർന്നുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.
ആർച്ച് ഡയോസിസ് ചാൻസിലർ ജോസ്സെ മാർ, ജോണച്ചന്റെ എഡ്മന്റനിലേക്കുള്ള വരവിന്റെ ആരംഭം മുതലുള്ളതും, അച്ചനെ സ്വീകരിച്ചതും ഉൾപ്പടെയുള്ള കാര്യങ്ങൾ അനുസ്മരിച്ചു. സീറോ മലബാർ വിശ്വാസികൾക്കായി സ്വന്തമായി ഒരു ദേവാലയം വാങ്ങുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം എഡ്മണ്ടനിൽ എത്തിയ അച്ചൻ ആ ലക്ഷ്യം സാധിക്കുക മാത്രമല്ല, അടിയുറച്ച വിശ്വാസത്തിൽ ഒരു സമൂഹത്തെ വാർത്തെടുക്കുക കൂടി ചെയ്തതിനെ ജോസ്സെ മാർ പ്രത്യേകം അഭിനന്ദിച്ചു.
മൂന്നുവർഷം സെന്റ് എഡ്മന്റൻസ് ദേവാലയ റക്ടറിയിൽ ജോണച്ചൻ താമസിച്ചതിനെ ഫാ. പാട്രിക് ബസ്ക സ്നേഹത്തോടെ ഓർമ്മിച്ചു. സെന്റ് എഡ്മണ്ടൻസ് സമൂഹത്തിനു ജോണച്ചൻ നൽകിയ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. സീറോ മലബാർ വിശ്വാസം മാത്രമല്ല, കേരളത്തിന്റെ സംസ്കാരവും ആതിഥ്യമര്യാദയും ജോണച്ചനിലൂടെ പഠിക്കുവാൻ അവസരം ലഭിച്ചു എന്ന് ഫാ. പാട്രിക് അനുസ്മരിച്ചു. നൈറ്റ് ഓഫ് കൊളംബസിന്റെ ഇടവകയിലെ കൗൺസിലിന്റെ ആരംഭ സമയത്ത്, ജോണച്ചനിൽ നിന്നും ലഭിച്ച സഹകരണത്തെ റിട്ട. സ്റ്റേറ്റ് ഡപ്യൂട്ടി വാൾ സ്ട്രീറ്റ് അനുസ്മരിച്ചു.
തുടർന്നു ഇടവകയിലെ വിവിധ സംഘടനകളായ കാറ്റിക്കിസം, നൈറ്റ് ഓഫ് കൊളംബസ്, ഷാലോം പ്രെയർ ഗ്രൂപ്പ്, മാതൃജ്യോതിസ്, എസ്.എം.വൈ.എം പ്രതിനിധികൾ ജോണച്ചന്റെ സേവനത്തെ അനുസ്മരിച്ചു. ഓരോ സംഘടനകളും ആരംഭിച്ചപ്പോൾ നേരിട്ട വെല്ലുവിളികളും, അവയെ തരണം ചെയ്ത് മുന്നേറാൻ ജോണച്ചന്റെ നേതൃത്വം സഹായിച്ചതും ഓരോ സംഘടനാ പ്രതിനിധികളും അനുസ്മരിച്ചു. ഇന്ന് വിവിധ സംഘടനകൾ വിജയകരമായി പ്രവർത്തിക്കുമ്പോൾ എല്ലാ വിജയവും ജോണച്ചന് അവകാശപ്പെട്ടതാണെന്ന് ഓരോരുത്തരും അനുസ്മരിച്ചു.
തുടർന്നുള്ള മറുപടി പ്രസംഗത്തിൽ എഡ്മന്റനിൽ വന്ന ആദ്യ ദിനം മുതൽ അച്ചനു നൽകിയ പിന്തുണയ്ക്ക് അച്ചൻ ഇടവകയ്ക്ക് നന്ദി പറഞ്ഞു. സ്വന്തം പൈതൃകത്തെ മുറുകെപ്പിടിച്ച് ഒരു വിശ്വാസ സമൂഹമായി മുന്നേറാൻ എഡ്മന്റണിലെ വിശ്വാസികൾ കാണിച്ച താത്പര്യമാണ് 'സ്വന്തം ദേവാലയം' എന്ന സ്വപ്നത്തെ വളരെ വേഗം സാക്ഷാത്കരിച്ചതെന്നു അച്ചൻ ഓർമ്മിച്ചു. ഇനിയും വിശ്വാസത്തെ വളർത്തി, ഒറ്റക്കെട്ടായി മുന്നേറി കൂടുതൽ നന്മകൾ സ്വന്തമാക്കാൻ അച്ചൻ ഇടവക സമൂഹത്തെ ആഹ്വാനം ചെയ്തു.
2014 ജനുവരി ഒന്നാം തീയതിയാണ് എഡ്മന്റണിലെ സീറോ മലബാർ മിഷന്റെ പ്രഥമ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ ജോണച്ചൻ എത്തിയത്. ജനുവരി 19 മുതൽ തന്നെ എഡ്മന്റൺ ആർച്ച് ഡയോസിസ് അനുവദിച്ച സെന്റ് എഡ്മന്റ്സ് ദേവാലയത്തിൽ ഞായറാഴ്ചകളിൽ വൈകുന്നേരം മലയാളം കുർബാന ആരംഭിച്ചു. അന്നു മുതൽ സീറോ മലബാർ കത്തോലിക്കാ വിശ്വാസം അനുസരിച്ചുള്ള എല്ലാ തിരുനാളുകളും, വിശേഷദിവസങ്ങളും ഭക്തിപൂർവ്വം ആചരിക്കാനുള്ള അവസരം ഇടവകാംഗങ്ങൾക്ക് ലഭിച്ചു.
മിഷന്റെ വളർച്ചയുടെ ആദ്യപടിയായി ക്യാറ്റിക്കിസം 2014 മാർച്ചിൽ ആരംഭിച്ചു. തുടർന്ന് എഡ്മന്റന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടന്ന സീറോ മലബാർ വിശ്വാസികളെ, ഭൂപ്രകൃതി അനുസരിച്ച്, എട്ടു വാർഡുകളായി തിരിച്ച് കുടുംബക്കൂട്ടായ്മകൾ രൂപീകരിച്ചു. തുടർന്ന് നൈറ്റ് ഓഫ് കൊളംബസ്, മാതൃജ്യോതിസ്, എസ്.എം.വൈ.എം എന്നീ സംഘടനകളും ഇടവകയിൽ ജോണച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇടവക ക്വയറിനേയും, അൾത്താര ശുശ്രൂഷകരേയും, യൂക്രിസ്റ്റിക് മിനിസ്റ്റേഴ്സിനേയും പരിശീലനം ചെയ്യിപ്പിച്ചു. വാളണ്ടിയേഴ്സിനും, ക്യാറ്റിക്കിസം ടീച്ചേഴ്സിനും വിവിധ ട്രെയിനിംഗുകളും, സെമിനാറുകളും സംഘടിപ്പിച്ചു.
2014-ൽതന്നെ 'സ്വന്തമായി ഒരു ദേവാലയം' എന്ന ആഗ്രഹം വിശ്വാസികളുടെ മനസ്സിൽ നിറയ്ക്കാൻ ജോണച്ചന് സാധിച്ചിരുന്നു. അതിനായി വിവിധ തലങ്ങളിൽ ഫണ്ട് രൂപീകരണം ആരംഭിച്ചു. തുടർന്നു 2016 അവസാനത്തോടെ ചൈനീസ് അലയൻസ് ചർച്ച് ഇടവക പങ്കാളിത്തത്തോടെ വാങ്ങാൻ തീരുമാനമായി. 2017 ഫെബ്രുവരി 28-നു പുതിയ ദേവാലയത്തിന്റെ താക്കോൽ ലഭിക്കുകയും, പ്രഥമ ദിവ്യബലി മിസ്സിസാഗ എക്സാർക്കേറ്റ് മാർ ജോസ് കല്ലുവേലിലിന്റെ സാന്നിധ്യത്തിൽ അർപ്പിക്കുകയും ചെയ്തു. പുതിയ ദേവാലയത്തിന് അൾത്താര നിർമ്മിക്കുകയും, മറ്റു നവീകരണങ്ങൾ നടത്തുകയും ചെയ്തു. പുതിയ ദേവാലയത്തിന്റെ കൂദാശാ കർമ്മത്തിനു മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടേയും, മറ്റ് അഞ്ച് മെത്രാന്മാരുടേയും സാന്നിധ്യത്തിൽ 2017 ജൂലൈ 29-നു നടത്തി.
2015-ൽ മിസ്സിസാഗ എക്സാർക്കേറ്റ് രൂപീകൃതമായപ്പോൾ പ്രഥമ വികാരി ജനറാൾ ആയി ഫാ. ജോൺ കുടിയിരുപ്പിൽ നിയമിതനായി. ഷിക്കാഗോ രൂപതയിൽ സേവനം അനുഷ്ഠിച്ചപ്പോൾ ഓർലാന്റോയിൽ സീറോ മലബാർ വിശ്വാസികൾക്കായി ദേവാലയം വാങ്ങാൻ സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതവഴിയിലെ മറ്റൊരു നാഴികക്കല്ലാണ്.മീനു വർക്കി അറിയിച്ചതാണിത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍