രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുഴപ്പത്തിൽ അല്ലെന്നും പച്ചപ്പിന്റെ പൊടിപ്പുകൾ കാണാമെന്നും നിർമല സീതാരാമൻ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ജിഡിപിയിൽ നേരിയ വളർച്ച മാത്രം; മൂന്നാം പാദത്തിൽ 4.7 ശതമാനം ആറ് വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്; സ്വകാര്യ നിക്ഷേപവും കയറ്റുമതിയും ഉപഭോഗവർദ്ധനയും വളർച്ചയുടെ എഞ്ചിനുകളായി ധനമന്ത്രി കാണുമ്പോഴും അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈയെത്താ ദുരത്ത് തന്നെയോ?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ മൊത്തം ആഭ്യന്തര ധനോത്പാദനത്തിൽ നേരിയ വളർച്ച മാത്രം. ഒക്ടോബർ-ഡിസംബർ പാദത്തിൽ 4.7 ശതമാനമാണ് വളർച്ച. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 5.6 ശതമാനമായികുന്നു വളർച്ചാനിരക്ക്. 2012-13 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന ജിഡിപി വളർച്ചാനിരക്കാണിത്. 2012-13 മാർച്ച് പാദത്തിൽ 4.3 ശതമാനമായിരുന്നു വളർച്ചാനിരക്ക്. 2019 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 5.1 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 6.3 ശതമാനമായിരുന്നു. 2019-2020 ആദ്യപാദത്തിൽ 5.6 ശതമാനം വളർച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നത് 5 ശതമാനമായി കുറച്ചിരുന്നു.
വ്യാവസയിക ഉത്പ്പാദനത്തിലെ ഇടിവ്, ഉപഭോഗ നിക്ഷേപ മേഖലയിലെ ഇടിവ് തുടങ്ങി, കൊറോണ വൈറസ് മൂലമുണ്ടായ പ്രത്യാഘാതം, തുടങ്ങിയവ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരാൻ കോർപറേറ്റ് നികുതി വെട്ടിക്കുറയ്ക്കുക, വിദേശ നിക്ഷേപകരുടെ ഉയർന്ന നികുതി പിൻവലിക്കുക, പ്രത്യേക റിയൽ എസ്റ്റേറ്റ് ഫണ്ട് രൂപീകരിക്കുക, ബാങ്കുകൾ ഏകീകരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുക തുടങ്ങിയ നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. പണപ്പെരുപ്പം നാലുശതമാനമായി കുറയുന്നതോടെ ആർബിഐ പലിശനിരക്കുകളിൽ കുറവുപരിഗണിക്കുമെന്നാണ് കണക്കാക്കുന്നത്. റിപോ നിരക്ക് രണ്ടാം വട്ടവും 5.15 ശതമാനമായി മാറ്റമില്ലാതെ നിർത്തിയിരിക്കുകയാണ്.
സാമ്പത്തിക മേഖല കുഴപ്പത്തിലല്ലെന്നും പച്ചപ്പുകൾ കാണാനുണ്ടെന്നും രാജ്യം 5 ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ധനമന്ത്രി നിർമല സീതാരാമൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു, സ്വകാര്യ നിക്ഷേപം, കയറ്റുമതി, സ്വകാര്യ, പൊതുഉപഭോഗം എന്നിവയാണ് വളർച്ചയുടെ ചാലകശക്തികളായി ധനമന്ത്രി കാണുന്നത്.
ഇന്ത്യയെ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റാൻ കേന്ദ്രം പല പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും വളർച്ചാ നിരക്കിൽ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതൽ അവസാനം വരെ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവിൽ കേന്ദ്രസർക്കാറും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകൾ തളർച്ചയിലേക്കെത്തുന്നതിന് കാരണമായി.
നടപ്പുവർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് അഞ്ച് ശതമാനം
റിസർവ്വ് ബാങ്കിന്റെ വിലയിരുത്തിലനുസരിച്ച് ഇന്ത്യയുടെ നടപ്പുവർഷത്തെ പ്രതീക്ഷിത വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിൽ ചുരുങ്ങുമെന്നാണ് വിലയിരുത്തുന്നത്. എൻഎസ്ഒയും ഇത് തന്നെയാണ് അഭിപ്രായപ്പെടുന്നത്. അതേസമയം ചൈനയുടെ വളർച്ചാ നിരക്ക് ഒക്ടോബർ-ഡിസംബർ വരെ രേഖപ്പെടുത്തിയത് ആറ് ശതമാനം ആയിരുന്നു. 27 വർഷത്തിനിടെ രേഖപ്പെടുുന്ന ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണത്. അതേസമയം 2019-2020 സാമ്പത്തിക വർഷത്തിൽ ചൈനയുടെ വളർച്ചാ നിരക്കിൽ ആകെ രേഖപ്പെടുത്തിയത് 6.1 ശതമാനമാണ്. മൂന്ന് പതിറ്റാണ്ടിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്.
അതേസമയം ജനുവരിയിൽ രാജ്യത്തെ ബിസിനസ് പ്രവർത്തനങ്ങൾ ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സേവന മേഖലയുടെ വളർച്ച വിലയിരുത്തി പറയുകയാണെങ്കിൽ മാന്ദ്യത്തിനിടയിലും സർവീസ് മേഖല റെക്കോർഡ് വളർച്ചയാണ് ജനുവരിയിൽ കൈവരിച്ചത്. പുതിയ തൊഴിൽ സാധ്യത ഈ മേഖലയിൽ വളർന്നുവരികയും, സേവന മേഖലയിലെ ബിസിനസ് രംഗം കൂടുതൽ വളർച്ചയിലേക്കെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. പുതിയ ബിസിനസ് ഓർഡറുകളിലുള്ള വർധനവാണ് സേവന മേഖലയിലെ വളർച്ചയുടെ മുഖ്യ പങ്ക് വഹിച്ചത്. സേവന മേഖല ജനുവരി മാസത്തിൽ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. ഏഴ് വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വളർച്ചയാണത്.
The IHS Markit India Services Business Activity Index ൽ പിഎംഐ സൂചിക 55.5 ലേക്കെത്തി. ഡിസംബറിൽ ഇത് 53.3 ലായിരുന്നു സേവന മേഖല പിഎംഐ സൂചികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ജനുവരി മാസത്തിൽ രാജ്യത്തെ മാനുഫാചറിങ് മേഖലയിലെ വളർച്ച പിഎംഐ സൂചികയിൽ ഉയർന്ന നിരക്കിലേക്കെത്തിയിരുന്നു. മാനുഫാക്ചറിങ് മേഖല പിഎംഐ സൂചിക ഡിസംബറിൽ 53.7 ഉം, ജനുവരിയിൽ 56.3 ആണ് രേഖപ്പെടുത്തിയത്. രാജ്യത്തെ സർവീസ് മേഖലയും, മാനുഫാക്ചറിങ് മേഖലയിലെയും വളർച്ചയിലൂടെ മികച്ച നേട്ടം കൊയ്യാൻ സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
കയറ്റുമതി വ്യാപാരത്തിൽ തളർച്ച
എന്നാൽ കയറ്റുമതി വ്യാപാരത്തിൽ തകർച്ച നേരിട്ടിട്ടുണ്ട്. കൊറോണ വൈറസിന്റെ ആഘാതത്തിൽ രാജ്യത്തെ കയറ്റുമതി വ്യാപാരത്തിൽ 1.7 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. മാത്രമല്ല ഇറക്കുമതിയിൽ 0.75 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഇറക്കുമതിയിൽ നേരിയ ഇടിവും, കയറ്റുമതിയിൽ വൻ ഇടിവും രേഖപ്പെടുത്തിയതോടെ രാജ്യത്തെ വ്യാപാര കമ്മി 1.7 ശതമാനത്തോളം തളർച്ച നേരിട്ടു. ഇതിന്റെ ആഘാതം വരും നാളുകളിൽ നീണ്ടുനിൽക്കാനുള്ള എല്ലാ സാധ്യകളുമാണ് ഇപ്പോൾ രൂപപ്പെട്ടുവരുന്നത്.
കൊറോണ വൈറസിന്റെ ആഘാതത്തിൽ രാജ്യത്തെ എല്ലാ മേഖലകളും തളർച്ചയിലേക്ക് വഴുതി വീണു. രാജ്യത്തെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി വ്യാപാരത്തിൽ അഞ്ച് ശതമാനം ഇടിവും, ജൂവലറി വ്യവസായത്തിലും, രത്ന വ്യപാരത്തിലെ കയറ്റുമതിയിലും 11.6 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫാർമ്മസ്യൂട്ടിക്കൽ കയറ്റുമതിയിൽ 12.4 ശതമാനം ഇടിവും, ഇലക്ട്രോണിക്സ് മേഖലയിലെ കയറ്റുമതിയിൽ 32.8 ശതമാനം ഇടിവും, പെട്രോളിയം ഉത്പ്പന്നങ്ങളുടെ കയറ്റുമതിയിൽ മൂന്ന് ശതമാനം ഇടിവും, കെമിക്കൽ മേഖലയിലെ കയറ്റുമതിയിൽ 2.5 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഉപഭോകതൃ വികാരവും പ്രതിസന്ധിയിയിൽ വാങ്ങൽ ശേഷിയടക്കം മാന്ദ്യപ്പേടി അടക്കമുള്ള കാരണങ്ങൾ വഴി കുറയുകയും ചെയ്തിട്ടുണ്ട്. റിസർവ് ബാങ്ക് നടത്തിയ സർവേയിൽ ഉപഭോക്തൃ വികാരം ഏകദേശം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തിത്. ജനുവരിയിൽ സൂചിക 83.7 ആയിരുന്നു.അതേസമയം രാജ്യത്തെ വ്യവസായിക ഉത്പ്പാദനത്തിൽ ഭീമമായ തളർച്ചയാണ് രേഖപ്പെടുത്തിയത്. ഡിസംബറിലെ വ്യവസായ ഉത്പ്പാദനത്തിൽ 0.3 ശതമാനം വരെയാണ് ഇടിവാണ് രേഖപ്പെടുത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍