കള്ളവോട്ടിന് ഒത്താശ ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വരും; തിരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ വടിയെടുക്കൽ തിരഞ്ഞെടുപ്പിന് ശേഷവുമുണ്ടാകും; നിരന്തര ബോധവത്ക്കരണത്തിന്റെ ഫലമായി ഇക്കുറി വോട്ടർപട്ടികയിൽ പേര് ചേർത്തവർ പതിനൊന്നു ലക്ഷം പേർ; ഈ ഒരുക്കങ്ങളൊക്കെ നടത്തിയെങ്കിലും വോട്ടർമാർക്ക് വോട്ട് നഷ്ടമായതിൽ ദുഃഖിക്കുന്നു; മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മനസ് തുറക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: ഈ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടേത്. വടിയെടുക്കേണ്ട വേളയിൽ മീണ വടിയെടുക്കുകയും നിശബ്ദനാകേണ്ട വേളയിൽ അദ്ദേഹം നിശബ്ദത പാലിക്കുകയും ചെയ്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി ടി.എൻ.ശേഷൻ ചിലവഴിച്ച ആ ഏഴുവർഷങ്ങളുടെ അനുരണനങ്ങൾ തന്നെയാണ് മീണയുടെ തുടർ നടപടികൾ വഴി കേരളത്തിലും സൃഷ്ടിക്കപ്പെട്ടത്.
മീണ വടിയെടുത്തപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് മുറിവേൽക്കുകയും ചെയ്തു. കമ്മീഷന്റെ പരിധിയിൽ നിന്നുള്ള പക്വമായ ഇടപെടലുകളാണ് മീണ നടത്തിയത് എന്നതിനാൽ ഈ തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവുകൾ ചോദ്യം ചെയ്യപ്പെട്ടില്ല. വിവാദങ്ങൾക്ക് അതീതനായി നിന്നുകൊണ്ട് അദ്ദേഹം കാര്യങ്ങൾ ചെയ്തു. പക്വമതിയായി നിലകൊള്ളുമ്പോൾ തന്നെ കമ്മീഷന്റെ അധികാരങ്ങൾ അദ്ദേഹം വിനിയോഗിക്കുകയും ചെയ്തു. വോട്ടെടുപ്പ് കഴിഞ്ഞയുടൻ ടീക്കാറാം മീണ മറുനാടൻ മലയാളിക്ക് പ്രത്യേക അഭിമുഖം അനുവദിച്ചു.
പതിനൊന്നു ലക്ഷം പേരാണ് വോട്ടർപട്ടികയിൽ ഇക്കുറി പേര് ചേർത്തത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിനെ വിവാദത്തിൽ മുക്കിയ ഇരട്ട വോട്ടർ പ്രശ്നം അവസാനിപ്പിക്കുകയും ചെയ്യും- മറുനാടന് അനുവദിച്ച അഭിമുഖത്തിൽ മീണ പറയുന്നു. ഇരട്ട വോട്ട് പ്രശ്നത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരെന്നു തെളിഞ്ഞാൽ അവർക്കെതിരെ നടപടി വരുമെന്നും കർശന ഭാഷയിൽ തന്നെ മീണ വ്യക്തമാക്കുന്നു. അഭിമുഖത്തിലേക്ക്..
- വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരെക്കുറിച്ച് വ്യാപകമായ പരാതികളാണ് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവന്നത്. പലരുടെയും വോട്ടുകൾ ഇവർ വെട്ടിക്കളഞ്ഞതായും വ്യാജമായി ചില കൂട്ടിച്ചേർക്കലുകൾ വരുത്തിയതായും ആക്ഷേപമുണ്ട്. ആരാണ് ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നത്? ഇവരെക്കുറിച്ചുള്ള പരാതികൾ അന്വേഷിക്കുമോ?
തീർച്ചയായും. ഈ കാര്യത്തിൽ അന്വേഷണം വരും. ബൂത്ത് ലെവൽ ഓഫീസർമാർ കൃത്രിമങ്ങൾക്ക് കൂട്ട് നിന്നതായി തെളിഞ്ഞാൽ അവർക്കെതിരെ ശക്തമായ നടപടി വരും. ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നത് അതാത് ജില്ലാ കളക്ടർമാരാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് ഇവരെ കളക്ടർമാർ നിയമിക്കുന്നത്. ബൂത്ത് ലെവൽ ഓഫീസർമാരിൽ കൂടുതലായും അദ്ധ്യാപകരും അംഗനവാടി ടീച്ചർമാരുമാണ്. നിയമവിരുദ്ധമായ ഏതെങ്കിലും കാര്യങ്ങൾ ബൂത്ത് ലെവൽ ഓഫീസർമാർ ചെയ്തതായി തെളിഞ്ഞാൽ അവർക്കെതിരെ നടപടികൾ കൈക്കൊള്ളും.
- വോട്ടു നഷ്ടപ്പെട്ടവർ ഏത് രീതിയിലാണ് പരാതി സമർപ്പിക്കേണ്ടത്?
വോട്ടു നഷ്ടപ്പെട്ടവർ തീർച്ചയായും പരാതികൾ സമർപ്പിക്കണം. അതാത് താലൂക്ക് ഓഫീസിൽ പോയി തഹസിൽദാർ മുൻപാകെയാണ് പരാതികൾ നൽകേണ്ടത്. ഏറ്റവും താഴെത്തട്ടിലുള്ള തിരഞ്ഞെടുപ്പ് ഓഫീസർമാർ തഹസിൽദാർമാരാണ്. തഹസിൽദാരെ സഹായിക്കുന്ന ഡെപ്യൂട്ടി തഹസിൽദാർ മുൻപാകെയും പരാതി സമർപ്പിക്കാം. ഇവർക്ക് താഴെയാണ് ബൂത്ത് ലെവൽ ഓഫീസർമാർ വരുന്നത്. തഹസിൽദാർമാർക്ക് പരാതി നൽകിയാൽ ഉടൻ തന്നെ വേണ്ട നടപടികൾ തഹസിൽദാർ കൈക്കൊള്ളും.
- ഒട്ടനവധി ആളുകൾക്ക് വോട്ടു നഷ്ടമായിട്ടുണ്ട്.വോട്ടു നഷ്ടമായവരുടെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണുമോ?
തീർച്ചയായും.വോട്ടു നഷ്ടമായവരുടെ പരാതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണും. പല ആളുകളും വോട്ടിനു അപേക്ഷ നല്കിയിട്ടുണ്ടാവില്ല. പലരും വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവരുമാകും. പേരുണ്ടെങ്കിൽ വോട്ടു ചെയ്യാനുള്ള അവകാശമുണ്ട്. കഴിഞ്ഞ ആറുമാസമായി തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടു ചേർക്കാൻ വേണ്ടി പ്രത്യേക പ്രചാരണം സംഘടിപ്പിച്ചിരുന്നു. ഇത് വോട്ടർമാർ ഉപയോഗപ്പെടുത്തേണ്ടിയിരുന്നു. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന കാര്യവും പരിശോധിക്കണമെന്നു കമ്മീഷൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രത്യേക ക്യാമ്പുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. പല അവസരങ്ങളും ജനങ്ങൾക്ക് നൽകിയിരുന്നു. എന്നിട്ടും ആളുകൾ പേര് ചേർത്തില്ലെങ്കിൽ എങ്ങിനെ ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറയാൻ കഴിയും.
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ അവസരത്തെ സമ്മതിദായകർ പരമാവധി ഈ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളിൽ വന്നു ഞാൻ തന്നെ നിരവധി മണിക്കൂറുകൾ ഈ ബോധവത്ക്കരണത്തിനു ചെലവിട്ടിട്ടുണ്ട്. ഇത്തവണ ഏറ്റവും കൂടുതൽ വോട്ടർമാരാണ് വോട്ടർ പട്ടികയിൽ വന്നത്. 11 ലക്ഷത്തോളം പേരാണ് വോട്ടർ പട്ടികയിൽ ഇത്തവണ പേര് ചേർക്കപ്പെട്ടത്. ഇതൊരു സർവകാല റെക്കോർഡ് ആണ്. ഏത് കാലഘട്ടത്തിൽ നോക്കിയാലും ഇത്രയധികം വോട്ടർമാരുടെ പേര് ഇതുവരെ ഈ രീതിയിൽ ചേർക്കപ്പെട്ടിട്ടില്ല. റിവിഷൻ നടക്കുന്ന വേളയിൽ ഇത്രയധികം വോട്ടർമാരുടെ പേരുകൾ ഇതുവരെ ചേർക്കപ്പെട്ടിട്ടില്ല. വോട്ടർപട്ടികയിൽ പേര് ചേർക്കപ്പെട്ടവർ പതിനൊന്നു ലക്ഷം പേരാണ്. ഇത് മുന്നിൽ നിൽക്കുകയും ചെയ്യുന്നു.
- കേരളത്തിലെ പല വോട്ടർമാർക്കും ഇരട്ട വോട്ടുകളുണ്ട്. ഇരട്ടവോട്ടുകളുടെ പ്രശ്നം ഈ തിരഞ്ഞെടുപ്പിൽ മുൻപെങ്ങും ഇല്ലാത്തവിധം ഉയർന്നുവന്നിട്ടുണ്ട്. ആറ്റിങ്ങൽ ഉൾപ്പെടെ. ഈ കാര്യത്തിൽ വലിയ പരാതികൾ ഉയർന്നിട്ടുണ്ട്. എന്ത് നടപടിയാണ് ഇരട്ട വോട്ടിന്റെ പ്രശ്നത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുക?
ഇരട്ടവോട്ടുകൾ വ്യാപകമായി കടന്നുകൂടിയിട്ടുണ്ട് എന്ന ആരോപണം ശരിയല്ല. ചില സ്ഥലങ്ങളിൽ ഇത്തരം പ്രശ്നം വന്നിട്ടുണ്ട്. ചിലർ പല തവണ ഓണലൈൻ വഴി അപേക്ഷ നൽകുന്നു. അപ്പോൾ സംഭവിക്കുന്ന കാര്യമാണിത്. ഒരാൾക്ക് ഒരുതവണ മാത്രമേ അപേക്ഷ നൽകാൻ പാടുള്ളൂ. ഇത് പലരും മറികടക്കുന്നു. അപ്പോൾ സംഭവിക്കുന്ന കാര്യമാണിത്. ഒരാൾക്ക് രണ്ടു മൂന്നു സ്ഥലത്ത് വോട്ടുണ്ട് എന്ന് തെളിഞ്ഞാൽ അത് തന്നെ ക്രിമിനൽ കുറ്റമാണ്. ശരിയല്ലാത്ത നടപടിയുമാണിത്. എല്ലാ സമ്മതിദായകരും ഇത്തരം കാര്യങ്ങൾ ഓർത്തിരിക്കേണ്ടതാണ്. ഒരു പൗരന്റെ, സമ്മതിദായകന്റെ അവകാശം, ഉത്തരവാദിത്തം ഇവർ നിറവേറ്റണം. പക്ഷെ ഇരട്ട വോട്ടിങ് പ്രശ്നം വന്നാൽ സമ്മതിദായകർക്കെതിരെ ശക്തമായ നടപടികൾ, നിയമനടപടികൾ കൈക്കൊള്ളും.വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പേര് നീക്കാൻ വോട്ടർമാർ ഫോം നമ്പർ സെവൻ പൂരിപ്പിച്ച് നൽകേണ്ടതാണ്. വോട്ടർമാരുടെ വെരിഫിക്കേഷൻ നടക്കുമ്പോൾ ഈ കാര്യം ഉദ്യോഗസ്ഥർ കണ്ടുപിടിക്കേണ്ടിയിരുന്നു. അവർക്ക് ഈ കാര്യത്തിൽ വീഴ്ച വന്നാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വരും.
- വോട്ടേഴ്സ് ലിസ്റ്റിൽ കടന്നുകൂടിയ ഇരട്ട വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുമോ? അതിനു എന്തെല്ലാം നടപടികൾ കമ്മീഷൻ കൈക്കൊള്ളും?
എല്ലാ ആറുമാസത്തിനുള്ളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ റിവിഷൻ നടത്താറുണ്ട്. അടുത്ത റിവിഷനിൽ ഇരട്ട വോട്ടർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കും.ഇരട്ട വോട്ടർമാരെ കണ്ടുപിടിച്ച് ഒരു സ്ഥലത്ത് മാത്രം വോട്ടേഴ്സ് ലിസ്റ്റിൽ പേര് നിലനിർത്തും.ഇതിന് ആവശ്യമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊള്ളും.
- വോട്ട് ചെയ്യാൻ അതാത് മണ്ഡലത്തിൽ തന്നെ സ്ഥിരതാമസമാക്കണം എന്നുണ്ടോ?
നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഒരു മണ്ഡലത്തിൽ മാത്രം വോട്ടു നിലനിർത്തുക എന്നതിലാണ്. ഏതെങ്കിലും ഒരു മണ്ഡലത്തിൽ മാത്രം വോട്ടു നിലനിർത്തുക. നിങ്ങൾ ഒരു മണ്ഡലത്തിൽ താമസക്കാരൻ അല്ലെങ്കിൽ ആ മണ്ഡലത്തിൽ പിന്നെങ്ങിനെ വോട്ടു വരും. നിലവിൽ നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് തന്നെ വോട്ടു ചേർക്കണം. ആറുമാസമായി നിങ്ങൾ അവിടെ ഇല്ലെങ്കിൽ നിങ്ങളുടെ പഴയ വോട്ടു നഷ്ടമാകും. ഞങ്ങൾ റിവിഷൻ നടത്തുന്നുണ്ട് എന്ന് നേരത്തെ പറഞ്ഞുവല്ലോ? കമ്മീഷന്റെ ബൂത്ത് ലെവൽ ഓഫീസർ നിങ്ങളുടെ പഴയ വീട്ടിൽ പോയിരിക്കും. അപ്പോൾ നിങ്ങൾ അവിടെ താമസം ഇല്ലാ എന്ന് കണ്ടാൽ അവിടുത്തെ വോട്ടു ബൂത്ത് ലെവൽ ഓഫീസർ കട്ട് ചെയ്യും. അപ്പോൾ വോട്ടു നഷ്ടമാകുന്ന അവസ്ഥ വരും. മേൽവിലാസം ഇല്ലാത്ത ആളുകൾക്ക് ആ മണ്ഡലത്തിൽ വോട്ടില്ല എന്ന പോളിസിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേത്. ഇത് തന്നെയാണ് നിയമവും.
- ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്ക് എതിരെ പരാമർശം നടത്തിയിരുന്നു. സംസാരത്തിൽ ഒന്നും പുറത്ത് വേറൊന്നും പറയുന്നതാണ് പിള്ളയുടെ രീതി എന്ന് പറഞ്ഞിരുന്നു?
നോ കമന്റ്സ്. തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. ആ അധ്യായം ക്ളോസ് ആണ്.
Stories you may Like
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിച്ചത് അട്ടിമറിക്കാർ?
- പത്തനംതിട്ട: സർവീസ് സഹകരണ ബാങ്കിൽ കോമഡികൾ തുടരുന്നു
- തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- കള്ളവോട്ട് ആവോളം ചെയ്തു ഭരണമൊട്ട് കിട്ടിയതുമില്ല
- പത്തനംതിട്ട കാർഷിക ഗ്രാമവികസന ബാങ്ക്: യുഡിഎഫ് കോടതിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്