നിഷ്കളങ്കൻ - വായനാസ്വാദനം
ജോയ് ഡാനിയേൽ
ലളിത ആഖ്യാനശൈലിയിൽ ഭാവസാന്ദ്രമായി രചിക്കപ്പെട്ട എട്ട് ചെറുകഥയുടെ കൂട്ടാണ് രഞ്ജിത്ത് വാസുദേവന്റെ 'നിഷ്കളങ്കൻ' എന്ന കഥാസമാഹാരം.
പ്രവാസവും, ഗൃഹാതുരത്വവും ഒന്നുപോലെ നിറഞ്ഞുനിൽക്കുന്ന കഥകൾ. ഓരോ കഥയിലും രഞ്ജിത്ത് അനുവർത്തിച്ചിരിക്കുന്ന അവതരണ രീതി വായനക്കാരനെ പിടിച്ചിരുത്താൻ പോന്നതാണ്. വ്യത്യസ്ത പ്രമേയങ്ങൾ അവതരിപ്പിക്കുവാൻ കഥാകാരൻ ശ്രമിക്കുന്നുവെങ്കിലും ഒന്നിനൊന്ന് ബന്ധപ്പെട്ടതാണ് ഓരോ കഥയിലെയും തുടിപ്പുകൾ. അതാകട്ടെ ഗൃഹാതുരത്വം എന്ന വികാരവും.
അർത്ഥസമ്പുഷ്ടമായ കഥയാണ് 'നിരർത്ഥകമായ സമ്മാനങ്ങൾ'. വായനക്കാരനെ ചിന്തയുടേയുടെ പടവുകളിലേക്ക് കയറ്റിക്കൊണ്ടുപോകുന്ന കഥാപരിസരം. നിസ്സാരമെന്ന് നമുക്ക് തോന്നുന്നത് പോലും നമ്മുടെ വേണ്ടപെട്ടവർക്ക് അമൂല്യം എന്ന ഉപദേശവും ഒപ്പം സ്വന്തം ഭാര്യയ്ക്ക് വേണ്ടത് പുറംപൂച്ചുകളല്ല, പിന്നെയോ ഭർത്താവിനൊപ്പം സ്വതന്ത്രമായി ഇത്തിരിനേരം മാത്രമാണെന്നുള്ള തത്വവും ഇഴചേർത്ത് വായനാസുഖമുള്ള വരികളിൽ അവതരിപ്പിച്ചിരിക്കുന്നു. ഈ സമാഹാരത്തിലെ മനോഹരമായ കഥകളിൽ ഒന്നാണിത്.
കാക്കയ്ക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന തത്വം പോലെ സർഗ്ഗാത്മകതയുടെ വേദനയും, ജനിച്ച കുഞ്ഞ് ചാപിള്ളയോ അംഗവൈകല്യം ഉള്ളതോ എന്ന ഓരോ എഴുത്തുകാരന്റെയും സംശയം തുളുമ്പുന്ന ചിന്തകളുടെ സങ്കരസന്തതിയാണ് 'നിഷ്കളങ്കൻ' എന്ന കഥ. ഈ സമാഹാരത്തിലെ ഏറ്റവും ചെറുതെങ്കിലും വായനക്കാരനെ ഏറ്റവും ആകർഷിക്കുന്ന കഥയാണിത്. കഥകൾ കാച്ചികുറുക്കുമ്പോൾ ഉണ്ടാകുന്ന മധുരവായനാനുഭവം ഈ കഥയിൽ കാണാം. ഓരോ എഴുത്തുകാരന്റെയും ചിന്തയും സ്വപ്നവും ഒക്കെ ഇവിടെ മൂർത്തഭാവം പൂണ്ട് നിൽക്കുന്നു.
'സൗഹൃദം തലമുറകളുടെ ഒരോർമ്മക്കുറിപ്പ്' എന്നത് ഒരേസമയം കഥയും ഓർമ്മകുറിപ്പുമാകുന്ന എഴുത്താണ്. ഗ്രാമപച്ചയിലേക്ക് തിരിഞ്ഞുനോക്കുന്ന എഴുത്തുകാരന്റെ ഗതകാലസ്മരണകളുടെ സുന്ദരമായ ആവിഷ്കാരം. പുസ്തകത്തിന്റെ തുടക്കത്തിൽ രഞ്ജിത്ത് പുസ്തകം സമർപ്പിക്കുന്നത് അച്ഛച്ഛനാണ്. ആ തുടിപ്പിന്റെ തുടർച്ചയാണ് ഈ കഥ. ഓർമ്മകളെ അടുക്കും ചിട്ടയുമായി ചിത്രീകരിക്കാൻ എഴുത്തുകാരനുള്ള കൗശലം അഭിനന്ദനാർഹം തന്നെ.
'ഗണിക്കാൻ പറ്റാത്ത കണക്കുകൾ' എന്ന കഥയും ഇന്നിന്റെ പടിവാതുക്കലിരുന്ന് ഇന്നലെകളുടെ ഓർമ്മകളെ തഴുകി തലോടലാണ്. മകളുടെ പരീക്ഷയുടെ റിസൾട്ട് അറിയുന്ന ദിവസം തന്റെ സ്കൂൾ കോളേജ് അനുഭങ്ങളുടെ ഭാണ്ഡം ഇറക്കിവെച്ച് പരിശോധിക്കുകയാണിവിടെ. പുതിയ തലമുറയ്ക്ക് അന്യമായ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ. തന്റെ വരികളുടെ ഒപ്പം വായനക്കാരനെ കൈ പിടിച്ചു നടത്തുവാൻ ഒരു കഥാകൃത്തിന് കഴിയുക എന്നതാണ് ഈ കഥയിൽ കാണുന്ന പ്രത്യേകത.
തട്ടുതടവും ഇല്ലാതെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പറ്റിയ പുസ്തകമാണ് 'നിഷ്കളങ്കൻ'. പേജുകൾ മറിയുന്നത് വായനക്കാരൻ അറിയുന്നേയില്ല. ചില രംഗങ്ങളാകട്ടെ കവിതപോലെ അനുഭവപ്പെട്ടുന്നവയും.
എഡിറ്റിംഗിലെ അപാകത ചിലയിടത്തൊക്കെ കാണുന്നുണ്ട്. ചില കഥകൾ ചെറുകഥകളേക്കാൾ ഒരു നോവലെറ്റ് രീതിയാണ് അവലംബിച്ചിരിക്കുന്നത്. പല സംഭവങ്ങൾ ഒരു കുടകീഴിൽ കൊണ്ടുവരുവാൻ കഥാകാരൻ നടത്തുന്ന ശ്രമം കഥയുടെ വലുപ്പം കൂട്ടുന്നു. വലിയ കഥകളേക്കാൾ രഞ്ജിത്തിന്റെ ചെറിയ കഥകളാണ് മനസ്സിൽ തട്ടുന്നത് എന്നത് ഇവിടെ എടുത്തുപറയേണ്ടിയിരിക്കുന്നു.
വായനക്കാരനെ മടുപ്പിക്കാത്ത ഒരു ചെറുകഥാപുസ്തകമാണ് 'നിഷ്കളങ്കൻ'. കളങ്കമേശാത്ത കഥാവതരണം. ഭാവനയുടെയും വർണ്ണനകളുടെയും ഒരു മനോഹരപ്രപഞ്ചമാണ് ഓരോ കഥയിലും പൂത്ത് വിരിയുന്നത്. തനിക്ക് പറയാനുള്ളത് നേരെ പറയുന്നതാണ് രഞ്ജിത്തിന്റെ എഴുത്തുശൈലി. അനാവശ്യമായ പ്രയോഗങ്ങളും, കടുകട്ടി വാക്കുകളും, ഉദാഹരണങ്ങളും കൂടാതെ കഥ പറഞ്ഞുപോകുന്ന ശൈലി. ഏത് സാധാരണക്കാരനും വായിച്ച് ആസ്വദിക്കാവുന്ന, ചിന്തകളെ കൂടുതൽ ആകർഷിക്കുന്ന ലളിതമായ പദവിന്യാസം. നൂറ്റിപന്ത്രണ്ടു പേജുകളുള്ള ഈ കഥാസമാഹാരത്തിലെ ഓരോ കഥയും കത്തിച്ചുവച്ച ഓരോ മൺചിരാതുകൾ പോലെ വായനക്കാരന്റെ മനസ്സിൽ തെളിഞ്ഞു പ്രഭചൊരിഞ്ഞുകൊണ്ടേയിരിക്കും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍