വിട്ടുപോകാനുള്ള ഇടമല്ല കടൽ
രവികുമാർ ബി
മോൻസി ജോസഫ് എന്ന കവിയുടെ മൂന്നുപതിറ്റാണ്ടിലധികം കാലത്തെ മുപ്പത്തിമൂന്നു കവിതകൾ കടൽ ആരുടെ വീടാണ് എന്ന സമാഹാരത്തിൽ ഉള്ളടങ്ങുന്നു. കെ.സി.നാരായണൻ പത്രാധിപസമിതിയിൽ പ്രവർത്തിച്ചിരുന്ന എൺപത്തിയഞ്ചിലാണ് മോൻസിയുടെ ആദ്യകവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്നത്. പിന്നെ ഒരു മുപ്പത്തിമൂന്ന് കൊല്ലംകൂടി കഴിഞ്ഞ് ഈ കവിതാ സമാഹാരം പ്രകാശനം ചെയ്തതും അതേ കെ.സി തന്നെയെന്നത് മനുഷ്യരെല്ലാം ഒരേവീട്ടിൽ ജനിച്ചവർ എന്ന മോൻസിയുടെ ഭ്രമകല്പനയെ ശരിവെയ്ക്കുന്നതുപോലെ ആയിരുന്നു. ടി.പി.രാജീവൻ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് തന്റെ ആദ്യകവിതയും അതേ ആഴ്ചപ്പതിപ്പിലാണ് അച്ചടിമഷി പുരണ്ടതെന്നു പറഞ്ഞുകേട്ടപ്പോൾ യാദൃച്ഛികതയെ മറന്ന് അവിടെ കൂടിയ ഒരേ വീട്ടിലെ മനുഷ്യരെല്ലാം സന്തോഷത്താൽ കുട്ടികളായി കൗതുകപ്പെട്ടു. എൻ ശശിധരന്മാഷും കട്ടിക്കാട് അച്ചനും കെ.ബി.പ്രസന്നകുമാറും ആർ. രാജശ്രീയും ജയൻ ശിവപുരവും സംസാരിച്ചതും വീട്ടിലുള്ളവരായിത്തന്നെയായിരുന്നു.പ്രസാധകരായ മാതൃഭൂമി ബുക്സ് കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് അങ്ങനെ കവിതകൊണ്ട് ഒരു സന്ധ്യയെ പ്രകാശിപ്പിച്ചത്.
വീടും, വിൽപ്പനയ്ക്കു വെച്ചവീടും, വീടുവിട്ടുപോകലും, വീട്ടിലേക്കുള്ള മടങ്ങിവരവും, വീട്ടിലേക്കുള്ള വഴിയും മലയാളകാവ്യലോകത്ത് തെളിഞ്ഞുമറഞ്ഞതിനു പിന്നാലെയാണ് മോൻസിയുടെ എഴുത്തുകാലം. എന്നാൽ ഉള്ളിൽത്തന്നെയോ മൗനത്തിലോ ഒളിച്ചരിക്കുവാൻ ആഗ്രഹിച്ചിരുന്ന കവിയെ സഹൃദയലോകം ഏറെ അറിഞ്ഞില്ല. ആട്ടവിശേഷം പോലെ കൊല്ലത്തിലൊരിക്കലെങ്ങാനും ഒരു കവിത പുറത്തിറങ്ങും. നവമാധ്യമങ്ങളിലും അങ്ങനെ വെട്ടപ്പെടാറില്ലായിരുന്നു. അതുകൊണ്ടുതന്നെ സ്ഥകാലങ്ങളുടെ പ്രഹേളികയൊന്നും ബാധിക്കാത്ത കവിതകളുണ്ടായി.
“സ്ഥലമെല്ലാം കാലമാണേയ് കാലമെല്ലാം സ്ഥലമാണേയ്”. (തീവണ്ടിയൂഞ്ഞാൽ) എന്ന് പുതുകവിതയിലെ ലാളിത്യത്തോടെ കവിക്ക് പറയുവാനുമായി. ഒളിച്ചിരിക്കാൻ ഇടമുള്ളതെന്തും മോൻസിക്ക് വീടായിരുന്നു.
"ആകാശത്തിലും കടലിലും കുന്നിന്മുകളിലും
ഒളിച്ചിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു ” (പുതപ്പ്) എന്ന മൊഴിയിൽ കടൽ വീടാകുമ്പോൾ അതുകേവലം അഭയസ്ഥാനം മാത്രമല്ല. അടങ്ങാത്ത തിരകളിൽ പലപല വീടാകുന്ന കടൽ ഒരു പിടിതരാത്ത വിസ്മയമാവുന്നു. വീടുകളെല്ലാം അനുനിമിഷം മറ്റുവീടുകളായി (അ)പരിചിതമാവുന്നത് കവിതകളിൽ ഒരു അനുഭവമാകുന്നുമുണ്ട്.
“ദൈവം വഴിപോക്കനായി മുറ്റത്തുനിന്ന്
കല്ലെറിഞ്ഞുകളിച്ച കുട്ടിയോടു ചോദിച്ചു
ഈ വീട് ആരുടേതാണ്.?
കുട്ടികൈ മലർത്തി. വീട് എന്റെതല്ല.
പിന്നെയും കല്ലെറിഞ്ഞു.
മുറ്റത്ത് മാവ് പുറം തിരിഞ്ഞുനോക്കി
വീടിനുള്ളിൽ ഒരു വീട് മയങ്ങുന്നുണ്ടോ, എന്തോ.? "(വഴിപോക്കൻ) അനന്തത രാപാർക്കുന്ന കടലിൽ കാലങ്ങളായുള്ള മനുഷ്യരുടെ വന്നുപോവലുകളും വഴക്കുകളും കണ്ട മീനുകൾ പറയുന്നു
“ഒടുവിൽ എല്ലാ വീടുകളും ഒഴിയേണ്ടിവരും " (കടൽ ആരുടെ വീടാണ്) എങ്കിലും കടലിനോട് ആസക്തിയുള്ള മനുഷ്യനെ, തളരാതെ കയറിയിറങ്ങുന്ന തിരകളുടെ രതി കടലിലേക്ക് വലിക്കുന്നു.
"കടൽത്തീരത്തെ വീട്ടിൽ നിന്ന്
ചിലപ്പോൾ നിലാവുകീറിവീഴുന്ന
കടലിലേക്ക് ഓടിക്കയറുകയായിരുന്നു അയാൾ
പറഞ്ഞിട്ടെന്ത്.?
മുക്കുവനാണെങ്കിലും ഒരുമീനും പിടിച്ചില്ല.
അന്ധനും ബധിരനുമായിരുന്നു അയാൾ.
മതിവരാതെ അലഞ്ഞുതിരിഞ്ഞു." (ഒന്നു തിരിഞ്ഞു കിടക്കൂ) ക്ഷണികമെങ്കിലും ആസക്തികൾ കുടിപാർക്കുന്ന ഉടലുകളാണ് ഒന്നിനുപിന്നാലെ പിന്നാലെയായി ഇതൾ വിടർത്തുന്ന തിരമാലകളെല്ലാം. സ്വാഭാവികമായി വരുന്ന തിടുക്കവും സന്ദേഹവും ഉണ്ടെങ്കിലും തിരമാലകളുടെ ദൈർഘ്യം മറന്നു പോകുകയാണ് കവിത.
“എന്റെ ഇതളുകളിൽ കുഞ്ഞിനെപ്പോലെ
ഒളിച്ചുനിന്നോളൂ, ഇതാണ് നിന്റെ വീട്
അധികനേരമില്ല.. അധികനേരമില്ല ”. (കടൽ ആരുടെ വീടാണ്). ആസക്തികളിൽനിന്നൊന്നും വിട്ടുപോവാനിടതരാതെ ആരുടെയും വീടാവുകയാണ് കടൽ. കാമക്രോധങ്ങൾ പോലെ ദിനങ്ങൾ എരിഞ്ഞുതീരുമ്പോഴും മടങ്ങിയെത്താൻ മറ്റൊരിടമില്ല.
“എല്ലാം മാഞ്ഞ്, തെളിഞ്ഞുമായുന്ന
ഭൂമിയിൽ എല്ലാരും ഒരുപോലെ
സമയമാം രഥത്തിൽ സ്വർഗ്ഗയാത്ര ചെയ്യുന്നു
എന്നുപാടിക്കൊണ്ട് കന്യാസ്ത്രീകൾ കടന്നുവരുന്നത്
ഈ വീട്ടിലേക്കുതന്നെയല്ലേ ?" (കാളകൾ).
മുപ്പത്തിമൂന്നു കവിതകൾ ചേർന്ന ഒരു വലിയ കാവ്യമായി വായിക്കുമ്പോൾ മുഖചിത്രം മുതൽ നീലിച്ചുകിടക്കുന്ന അവസാനിക്കാത്ത വൈവിധ്യങ്ങളുടെ കടൽ കാണാനാകും. കെ..ജി. ശങ്കരപ്പിള്ളയുടെ കവിതയിൽ മുഖപടം കവിതയാകുന്നത് മുമ്പ് അനുഭവിച്ചിട്ടുണ്ട്. കൈയിലുണ്ടായിരുന്ന വായനാപ്പുസ്തകം യാദൃച്ഛികമായി കായലിലേക്ക് വീണുപോയി.
" നോവലിന്റെ കവർചിത്രത്തിൽ
ടൈറ്റാനിക് പോലൊരു കപ്പലുണ്ടായിരുന്നു.
അതിലൊരു കപ്പിത്താനും ഏതാനും കപ്പൽ ജീവനക്കാരും
അതിനാലിത്തിരിനേരം പുസ്തകത്തിന്
വെളിച്ചത്തളിക പോലെ പൊന്തിക്കിടക്കാനായി." (ആലപ്പുഴ ചങ്ങനാശ്ശേരി ബോട്ടുയാത്രയിൽ). കടൽ ഒട്ടുമിക്ക കവിതകളുടെയും രംഗപടമായി വായിക്കാവുന്ന മോൻസിയുടെ ഈ സമാഹാരത്തിൽ മുഖപടം ചേർത്ത് വെയ്ക്കുന്ന വൈകാരികസമൃദ്ധി പുതുകവിതയുടെ പലമകളിൽ ഒന്നാവുന്നു.അതിലേറ്റവും മനോഹരമായ ഒരു ചിത്രമണ് മോൻസി വരച്ച തിരിഞ്ഞുകിടക്കുന്ന കടൽ.
നേർരേഖയിൽ നിർത്താനാവാത്ത സമയവുംകാമനകളുടെ അനിയന്ത്രിതസഞ്ചാരവും അകാരണമായ നൊമ്പരങ്ങളും പറന്നുപോമെന്നു സങ്കടപ്പെടുത്തുന്ന പ്രണയങ്ങളും യുക്തിയുറയ്ക്കാത്ത കളിമട്ടുകളും വള്ളിപൊട്ടി ഇലകൾ വീശുന്ന ഒരു സസ്യമെന്നവണ്ണം പറയുന്ന ആത്മകഥയാണ് കവിതകളിൽ തളിർത്തു നിൽക്കുന്നത്. ഉത്തമപുരുഷനായ ഞാൻ കടന്നുവരാത്ത കവിതകൾ വളരെ കുറവാണ്. നമ്മളിലും ഞങ്ങളിലും അവനിലും നിന്നിലും കാണുന്നത്ആകഥയുടെ തുടരുകൾ മാത്രം.
“ഇന്ന് ജീവിച്ചിരിക്കുന്നതിന്റെ ഏറ്റവും വലിയ വൃത്തികേട്
ഞാൻ എന്നെക്കുറിച്ച് മാത്രമോർക്കുന്നു എന്നതാണ്.
എവിടെ മറ്റെയാൾ, മറ്റെയാൾതീരെയില്ല
എന്റെ ലോകത്ത് ഞാന്മാത്രം." (മനുഷ്യനെപ്പോലെ ഒരു സസ്യം)
“ ആദ്യമായി ഇണചേരുന്ന കൊതിയോടെ
ഞങ്ങൾ ഇണ ചേർന്നു.
പക്ഷേ അവൾ കരയുന്നുണ്ടായിരുന്നു.
ഞാൻ ചോദിച്ചു, എന്തുപറ്റി ?
സ്നേഹംകൊണ്ടാണ്,അവൾ പറഞ്ഞു" (പൊന്നുണ്ണി, പൂങ്കരളേ)
"തീവണ്ടിയിൽ കയറിയതും മകൻ ഉറങ്ങാൻ തുടങ്ങി
നിന്റെ കിടപ്പുകണ്ടാൽ
ഗാന്ധിജിയുടെ മകനാണെന്നുതോന്നുമെല്ലോ.
അവനെന്നേ ക്രുദ്ധനായി നോക്കി.
അവന്റെ അമ്മയുമായുള്ള എന്റെ വിവാഹമോചനം
കഴിഞ്ഞുള്ള ഉടൻ യാത്രയായിരുന്നു അത്.
നിന്റെ അമ്മയുടെ ആ നശിച്ച ഉറക്കമായിരുന്നു കാരണം.
അവർക്ക് അവരുടേതായകാരണങ്ങൾ കാണും
നീയാര്.. ജഡ്ജിയോ ? " (പോർബന്തർ എക്സ്പ്രസ്). ഇങ്ങനെ ആത്മഗതങ്ങളും സംഭാഷണങ്ങളും വലയങ്ങളായി ചുറ്റിനിൽക്കുന്ന അടരുകൾ തീർത്തതാണ് മോൻസിയുടെ മിക്ക കവിതകളും. എവിടയും സ്നേഹത്തിൽ തൊട്ടുവെച്ചിരിക്കുന്ന ഒരു ഭാഷ. സങ്കീർത്തനത്തിന്റെ വിശുദ്ധിയൊഴുകുന്നതുപോലെ സ്പർശിക്കുന്ന ഭാഷ.
“എനിക്ക് ബുദ്ധനെയാണ് ഇഷ്ടം
മോഹങ്ങൾ ഊരിക്കളഞ്ഞുയാത്ര ചെയ്തവൻ
എത്രരസമാണ് ബുദ്ധൻ
എന്തായിരുന്നു ഗാന്ധിജിയുടെ പ്രശ്നം.
പാവം കസ്തൂർബ
ബുദ്ധൻ സ്വച്ഛന്ദമായി ഒഴുകി, കാലത്തിലൂടെ
ബോധം തൂവൽ പോലെ”. (പോർബന്തർ എക്സ്പ്രസ്) പ്രണയത്തിന്റെ ആർദ്രത തലോടുന്നതും രതിയുടെ ഉന്മാദം ഉണരുന്നതും ഭാഷയുടെ വലയങ്ങളിൽ പെടുമ്പോഴാണ്. പൊടുന്നനവെ വെളുത്ത മഴ ആകാശത്തിൽനിന്ന് പൊട്ടിവീഴുംപോല അത്തരം സന്ദർഭങ്ങൾ സമാഹാരത്തിൽ നിരവധിയാണ്. ഇരുട്ടിൽ, മുലകൾ, പാടുന്ന ചുണ്ടുകൾ, പെന്നുണ്ണീ പൂങ്കരളേ, പമ്പരം, ഒന്നു തിരിഞ്ഞു കിടക്കൂ തുങ്ങിയ കവിതകളിലെല്ലാം പ്രണയങ്ങൾ കുടിപാർക്കുന്ന ഉടലുകൾ കാണാനാവും.
“ നിന്റെ ആസക്തികളും
ക്ഷീണമെന്തെന്നറിയാത്ത കളിഭ്രാന്തും
എനിക്ക് നന്നേ രസിച്ചു.
നിന്റെ മുഖമാണെങ്കിൽ എതോ ദ്വീപിലേക്ക്
പറക്കുന്ന പക്ഷിയെഓർമ്മിപ്പിച്ചു
മുല്ലപ്പൂ വസന്തത്തെക്കുറിച്ച
നീ പറഞ്ഞുകൊണ്ടിരുന്നു
എന്നിട്ട് എന്റെ അരക്കെട്ടിൽ
ഒരുവലിയ മുല്ലപ്പൂ മാല
ചുറ്റിക്കൊണ്ടിരുന്നു” (ഒളിച്ചുകളി അഥവാ മുല്ലപ്പൂവസന്തം) കഥയുടെ ജീനുകൾ പെറുക്കിയെടുക്കാനാവുന്ന ഘടനയിലാണ് ഈ കവിതകളുടെ രൂപഭദ്രത. പോർബന്തർ എക്സ്പ്രസ്, യേശു കണ്ട്രിബാറിൽ, തുടങ്ങിയ കവിതകൾ 1985ൽ പുറത്തിറങ്ങിയ അറിവിന്റെ വൃക്ഷം എന്ന മോൻസിയുടെ കഥാസമാഹാരത്തിലെ കഥകളെയാണ് ഓർമ്മപ്പെടുത്തുന്നത്. അഭാവങ്ങളുടെ പുതിയ നിയമം എന്ന് എൻ. ശശിധരൻ മാഷ് അവതാരികയിൽ ഈ കവിതകളെ വിശേഷിപ്പിക്കുമ്പോൾ കാവ്യരൂപത്തിലേക്കും അതു കടന്നുവരുന്നുണ്ട്. പുതുകവിയിൽ രൂപപരമായ കല്ലേപ്പിളർക്കുന്ന കല്പനകളെന്നും നിലനിൽക്കുന്നില്ല. കവിത എഴുതപ്പെടണമെന്നു തന്നെയില്ല. ഒരു കവിതപോലും എഴുതാതതെ കവിയായി കവിതയിൽ അഭിരമിക്കുന്നവരോടൊപ്പമാണ് ഇന്നത്തെകവിത. മോൻസി ജോസഫിന്റെ കടൽ ആരുടെ വീടാണ് എന്ന സമാഹാരം അവർക്കുള്ളതാണ്. ഈ കവിതകൾ വായിച്ചു തീർന്നപ്പോൾ.
അബോധത്തിന്റെ ഇലകൾ കടലുപോലെ പരന്ന കാട്ടിൽ തിരയടിച്ചുകൊണ്ടിരുന്നു.
കടൽ ആരുടെ വീടാണ്
കവിത
മാതൃഭൂമി ബുക്ക്സ്
വില: 150/-
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍