Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജമല പുനരധിവാസത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം: വെൽഫെയർ പാർട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജമല പെട്ടിമുടിയിൽ പ്രകൃതി ദുരന്തത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 26 പേർ ഇതുവരെ മരണപ്പെടുകയും 78 പേർ അപകടത്തിൽ ആവുകയും ചെയ്ത സംഭവത്തിൽ പുനരധിവാസ നടപടികൾക്ക് കേന്ദ്ര കേരള സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം അടിയന്തര ദുരിതാശ്വാസ സഹായം നൽകാൻ കേന്ദ്ര- സർക്കാരും സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. പരിക്കേറ്റവരുടെ ചികിത്സ സർക്കാർ സമ്പൂർണ്ണമായി ഏറ്റെടുക്കണം. നിലവിൽ അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സർക്കാറും രണ്ട് ലക്ഷം രൂപ വീതം കേന്ദ്ര സർക്കാറും പ്രഖ്യാപിച്ചിട്ടുള്ള സഹായം അപര്യാപ്തമാണ്. പതിറ്റാണ്ടുകളായി തേയിലത്തോട്ടങ്ങളിൽ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നവരുടെ ജീവിതാവസ്ഥയെ ഒരു നിലയ്ക്കും പരിഗണിക്കാതെയുള്ള പ്രഖ്യാപനമാണ് ഭരണകൂടം നടത്തിയിരിക്കുന്നത്. പ്രകൃതി ദുരന്തത്തിൽ അടിസ്ഥാന ആവശ്യങ്ങൾ പോലും പൂർണ്ണമായും നഷ്ടപ്പെട്ട കഴിഞ്ഞവരാണ് ഇവിടുത്തെ ജനങ്ങൾ. എന്നാൽ ഈ പ്രഖ്യാപനം അപകടത്തിൽപ്പെട്ട ആളുകളോട് ഒരു നിലയിലും നീതിപുലർത്തുന്നതല്ല.

സർക്കാറിന് അവകാശപ്പെട്ടതും എന്നാൽ കോർപ്പറേറ്റ് കുത്തകകൾ കൈയടക്കി വച്ചിട്ടുള്ളതുമായ ഭൂമിയിലെ ലയങ്ങളിൽ ജീവിക്കേണ്ടിവരുന്ന ഇത്തരക്കാരുടെ പ്രശ്‌നങ്ങളോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന്റെ നേർചിത്രം കൂടിയാണ് നിലവിലെ പ്രഖ്യാപനത്തിൽ കാണാൻ കഴിയുന്നത്. ടാറ്റയുടെ കൈവശമുള്ള 28758.27 ഏക്കർ സർക്കാർ ഏറ്റെടുക്കണമെന്ന് 2010 ൽ നിയമിക്കപ്പെട്ട ബിജു പ്രഭാകരൻ കമ്മിറ്റി സർക്കാരിന് ശിപാർശ നൽകിയിരുന്നു. ഈ അനധികൃത കൈയേറ്റ ഭൂമി പിടിച്ചെടുത്ത് തൊഴിലാളികൾക്ക് നൽകണം. സർക്കാരുകളുടെ കോർപ്പറേറ്റ് ദാസ്യ വികസനത്തിന്റെയും പാരിസ്ഥിതിക ധ്വംസനങ്ങൾക്ക് വഴിയൊരുക്കുന്ന നിയമ ഭേദഗതികളുമാണ് വലിയ ദുരന്തങ്ങൾക്കിടയാക്കുന്നത്. അതുകൊണ്ട് തന്നെ ദുരന്തത്തിന്റെ ഇരകളായ തൊഴിലാളികളുടെ പുനരധിവാസം സർക്കാരിന്റെ ബാധ്യതയാണ്. രാജമലയിലെ അപകടസ്ഥലം മുഖ്യമന്ത്രി ഇതുവരെ സന്ദർശിച്ചിട്ടില്ല എന്നുള്ളതും പ്രതിഷേധാർഹമാണ്. പെട്ടിമുട്ടിയിലെ അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സമയബന്ധിതമായി ഭൂമി, വീട്, ജോലി എന്നിവ നൽകാനുള്ള പ്രത്യേക പാക്കേജ് സർക്കാർ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP