വാളയാർ നീതിയാത്ര 200 കിലോമീറ്റർ പിന്നിട്ട് ഇന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത്; നാളെ സെക്രട്ടറിയേറ്റ് പടിക്കൽ
സ്വന്തം ലേഖകൻ
വാളയാർ നീതിയാത്ര 200 കിലോമീറ്റർ പിന്നിട്ട് ഇന്ന് തിരുവനന്തപുരം കഴക്കൂട്ടത്ത് എത്തിച്ചേരുന്നു. 22 ആം തിയതി സെക്രെട്ടറിയേറ്റ് പടിക്കൽ എത്തും. നീതി കിട്ടാതെ മടക്കമില്ല. വാളയാർ കേസ് അട്ടിമറിച്ച Dysp സോജനെതിരെ ക്രിമിനൽ നടപടി എടുത്ത് പുറത്താക്കുക, വാളയാർ കേസ് കോടതി മേൽനോട്ടത്തിൽ പുനരന്വേഷിക്കുക, പീഡന-കൊലപാതകത്തിന്റെ പിന്നിലുള്ള വിഐപികളെ കണ്ടിപിടിച്ച് ശിക്ഷിക്കുക എന്നാണ് ആവശ്യം.
2017 ആണ്ട് മാർച്ച് മാസത്തിൽ കേരളത്തിലെ മുഖ്യ മന്ത്രിയായ പിണറായി വിജയൻ വാളയാർ വിഷയത്തിൽ നിയമ സഭയിൽ നടത്തിയ പ്രസ്താവന പാഴ്വാക്ക് ആണ് എന്ന് തെളിയിച്ചു കൊണ്ടാണ് പിന്നീടുള്ള രണ്ടുവർഷം പൊലീസ് ഈ കേസ് അന്വേഷിച്ചതും അട്ടിമറിച്ചതും. ഈ പശ്ചാത്തലത്തിലാണ് വാളയാർ നീതിയാത്ര ജനുവരി നാലിന് എറണാകുളത്തു നിന്നും ആരംഭിക്കുന്നതും അതുണ്ടാക്കിയ സമ്മർദംമൂലം സർക്കാരിന്റെ ഭാഗത്തുനിന്നും പല രീതിയിലുള്ള പ്രതികരണങ്ങൾ വന്നു തുടങ്ങിയതും.
ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം വാളയാർ നീതിയാത്ര പ്രഖ്യാപിച്ചപ്പോൾ സമ്മർദ്ദം മൂലം ജുഡിഷ്യൽ അന്വേഷണം നടത്തി ശ്രദ്ധ തിരിക്കാം എന്ന മുഖ്യമന്ത്രിയുടെ തന്ത്രം പാളി. ജുഡിഷ്യൽ അന്വേഷണം തട്ടിപ്പാണെന്ന് ജനം മനസിലാക്കി. Dysp സോജൻ നയിച്ച പൊലീസ് സംഘം കേസ് അട്ടിമറിച്ചത് വിധിന്യായങ്ങളിൽ വ്യക്തമാണ്.
ജനുവരി 7ന് തൃശൂർ പൊലീസ് അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ പിണറായി വിജയൻ പ്രഖ്യാപിച്ചത് 2020 സ്ത്രീസുരക്ഷാ വർഷമായി ആചരിക്കും എന്നാണ്. ഇതിനു മുമ്പ് 2017ന് പിണറായി വിജയൻ നടത്തിയ പ്രസ്താവന പാഴ്വാക്ക് ആയതുകൊണ്ട് അതുപോലെ തന്നെയാണ് ഈ പ്രസ്താവന പൊതുജനങ്ങൾ കണക്കിലെടുത്തത്. പിന്നീട് വാളയാർ യാത്ര പുരോഗമിച്ചപ്പോൾ പൊതുസമൂഹം തിരിച്ചറിഞ്ഞത് വാളയാറിലേ 9, 11 വയസുള്ള കുട്ടികൾക്ക് സംഭവിച്ചത് ചൈൽഡ് സെക്ൽഷ്യൽ അബ്യൂസ് എന്ന അതീവ ഗുരുതര കുറ്റകൃത്യം ആണെന്ന്. ഇതിനോടുള്ള പ്രതികരണം എന്ന നിലയിൽ കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങൾ അടുത്ത ബന്ധുക്കളിൽ നിന്നും വീട്ടുകാരുടെ ഭാഗത്തുനിന്നും ആണ് എന്ന രീതിയിൽ ആണ് പിണറായി വിജയന്റെ പ്രസ്താവനകൾ ഉണ്ടായത്.
ജനുവരി 14ഇന്‍ ജനമൈത്രി സുരഷാ പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ പ്രസ്താവന ഇത്തരത്തിൽ ആയിരിന്നു. ഈ പ്രസ്താവന കൊണ്ട് ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലെ സത്യാവസ്ഥ പൊതുമണ്ഡലത്തിൽ നിന്ന് ഒളിച്ചു വെയ്ക്കാൻഉള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ദളിത് ആദിവാസി മേഖലകളിലും ദുർബല ജനവിഭാഗങ്ങളിലെ കുട്ടികൾക്കും എതിരെ ഇത്തരം ക്രൂരമായ അതിക്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. ഈ വസ്തുത മറച്ചു വെച്ചുകൊണ്ട് മറ്റ് തരത്തിലുള്ള കുറ്റകൃത്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചു വിടുന്ന നികൃഷ്ടമായ പ്രവർത്തിയാണ് പിണറായി വിജയൻ ജനുവരി 14 ആം തീയതിയിലെ പ്രസ്താവനയിലൂടെ നടത്തിയത്.വാളയാറിൽ രണ്ടു പെൺകുട്ടികൾ കൊല്ലപ്പെട്ട കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അടക്കം കുറ്റാരോപിതരാണ്. വാളയാറിലെ കുറ്റകൃത്യത്തിൽ സിപിഐഎം പ്രവർത്തകർക്കുള്ള പങ്ക് മറച്ചു വെയ്ക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നു.
ജനുവരി പകുതിയോടു കൂടി വാളയാർ നീതി യാത്ര ആലപ്പുഴ ജില്ല കടന്നപോൽ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം അതിലേറെ ആശ്ചര്യം ജനിപ്പിക്കുന്നതാണ്. ശിശുക്ഷേമ വകുപ്പ് ചെയ്യേണ്ട പ്രവർത്തികൾ ആണ് പൊലീസ് ഏറ്റെടുത്തുകൊണ്ട് മാലാഖ എന്ന് പേരിട്ടു കൊണ്ട് വാവ എക്സ്പ്രസ് എന്ന വാഹനപ്രചാരണ പരിപാടികളും മറ്റു ബോധവത്കരണ പരിപാടികൾ കേരള പൊലീസ് നടത്തുന്നത് . ഇതൊക്കെ കേരളത്തിലെ ജനങ്ങളോടും കൊല്ലപ്പെട്ട കുട്ടികളോടുമുള്ള പരിഹാസവും പ്രഹസനവും ആയിട്ടാണ് കേരളത്തിലെ പൊതുസമൂഹം കണക്കിലെടുക്കുന്നത്. പൊലീസ് അവർ ചെയ്യേണ്ട ജോലികൾ കൃത്യമായി ചെയ്യുകയാണ് വേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങൾ ശാസ്ത്രീയമായി അന്വേഷിക്കുകയും കൃത്യമായ ശിക്ഷ വാങ്ങി കൊടുക്കാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്യുന്നതിനു പകരം ഇത്തരം പ്രചരണ പരിപാടികൾ പൊലീസ് നടത്തുന്നത് കേരള സമൂഹത്തെ പരിഹസിക്കലാണ്.ആഭ്യന്തര വകുപ്പിന്റെ പ്രഹസനം മാത്രമാണ് ഇത്തരം പരിപാടികൾ എന്ന് കേരള ജനത തിരിച്ചറിയുന്നു.
കേരളത്തിന്റെ സാമൂഹ്യ സുരക്ഷാവലയം തകർന്നു;സനൽകുമാർ ശശിധരൻ
സമൂഹത്തിൽ ഏറെ ദുർബലരായ ദളിത് ആദിവാസി വിഭാഗക്കാർക്കും സ്ത്രീകൾക്കും സംരക്ഷണം നൽകാൻ കഴിയാത്ത സംസ്ഥാനമാണ് ഇന്നന്നെ കേരളമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ.പതിനാലാം ദിവസത്തെ വാളയാർ നീതി യാത്ര നയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു സനൽകുമാർ .
ആറ്റിങ്ങലിൽ ചേർന്ന സമാപനയോഗത്തിൽ കെ.എം.ഷാജഹാൻ, വി എം മാർസൻ,കമല കുഞ്ഞി , അഡ്വ. കസ്തൂരിദേവൻ, സി.ആർ. നീലകണ്ഠൻ, ജാഥാ ക്യാപ്റ്റൻ അനിത ഷിബു തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി.
യോഗത്തിൽ മഹേശ്വരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് സോമരാജൻ സ്വാഗതം പറഞ്ഞു.
പതിനഞ്ചാം ദിവസമായ ജനു 20ന് നീതിയാത്ര രാവിലെ 7.30 ന് ആറ്റിങ്ങലിൽ നിന്നും ആരംഭിച്ച്വൈകീട്ട് കഴക്കൂട്ടത്ത് സമാപിക്കുന്നു. വിവിധ ദളിത് സംഘടനാ നേതാക്കൾ ജാഥയിൽ പങ്കെടുക്കുന്നു.
ദളിത് ജനതയുടെ പ്രശ്നങ്ങൾ പൊതുസമൂഹം ഏറ്റെടുക്കുന്നത് ചരിത്രപരമായ സന്ദർഭം: പി.എം. വിനോദ്
വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കാൻ പൊതു സമൂഹം നടത്തുന്ന ഇടപെടൽ ചരിത്രപരമായി നിർണായകമായ ഒരു നീക്കമാണ് എന്ന് കെ.പിഎംഎസ് ജന സെക്രട്ടറി പി.എം വിനോദ് പറഞ്ഞു.
നീതിയാത്രയുടെ പതിനഞ്ചാം ദിവസമായ ജനു 20 ന് ന് കഴക്കൂട്ടത്ത് സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.എം. വിനോദ്.യോഗത്തിൽ കെ.എം.ഷാജഹാൻ, അഡ്വ ജസിൻ, ഷാജി ർ ഖാൻ , , പി.ടി ഹരിദാസ് , വി എം മാർസൻ, പി.എം . പ്രേം ബാബു, സി.ആർ. നീലകണ്ഠൻ, ജാഥാ ക്യാപ്റ്റൻ ബിന്ദു കമലൻ തുടങ്ങിയവർ സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകി.യോഗത്തിൽ ശിശുപാലൻ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് അലി സ്വാഗതം പറഞ്ഞു.
പതിനാറാം ദിവസമായ ജനു 21 ന് നീതിയാത്ര രാവിലെ 7.30 ന് കഴക്കൂട്ടത്ത് നിന്നും നിന്നും ആരംഭിച്ച് വൈകീട്ട് തിരുവനന്തപുരം ഗാന്ധി പാർക്കാർ സമാപിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍