കാലഹരണപ്പെട്ട സ്പെഷ്യൽ റൂളിൽ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട് പ്ലസ് ടു അദ്ധ്യാപകർ
സ്വന്തം ലേഖകൻ
വിദ്യാഭ്യാസ വകുപ്പിൽ ഒന്നര പതിറ്റാണ്ടായി തുടരുന്ന കാലഹരണപ്പെട്ട നിയമത്തിന്റെ പേരിൽ പ്ലസ്ടു അദ്ധ്യാപകരുടെ അർഹതപ്പെട്ട സ്ഥാനക്കയറ്റം നഷ്ടപ്പെടുന്നതായി പരാതി. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ നിയമനത്തിൽ ആകെ ഒഴിവിന്റെ മുപ്പത്തിമൂന്ന് ശതമാനം നിശ്ചിത യോഗ്യതയുള്ള ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് മാറ്റി വക്കണമെന്ന നിയമമാണ് ഇപ്പോൾ വ്യാപക പരാതിക്കിടയാക്കിയിരിക്കുന്നത്. 12 വർഷ ഹയർ സെക്കണ്ടറി സർവീസാണ് പ്രിൻസിപ്പലാവാനുള്ള അടിസ്ഥാന യോഗ്യത. എന്നാൽ യോഗ്യരായ ആളുകളുടെ അഭാവത്തിൽ മാത്രം മൂന്നിലൊരു ഭാഗം പ്രിൻസിപ്പൽ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദവും ബി.എഡ് യോഗ്യതയുമുള്ള ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരെയും പരിഗണിച്ചു കൊണ്ട് 2001 ൽ സ്പെഷ്യൽ റൂൾ തയാറാക്കിയിരുന്നു.
2005 ലാണ് ഹയർ സെക്കണ്ടറി മേഖലയിൽ വ്യാപകമായി പി എസ് സി നിയമനം നടന്നത്. ഇങ്ങനെ നിയമനം ലഭിച്ച രണ്ടായിരത്തോളം അദ്ധ്യാപകർ പ്രിൻസിപ്പൽ പ്രമോഷനുള്ള യഥാർത്ഥ യോഗ്യതയായ പന്ത്രണ്ട് വർഷത്തെ ഹയർ സെക്കണ്ടറി സർവീസ് 2017ൽ പൂർത്തിയാക്കിയിട്ടുണ്ട്. ഹയർ സെക്കണ്ടറിയിൽ ആദ്യ പി എസ് നിയമനം നടന്ന 2005 വർഷത്തിൽ ജനുവരി മാസം 1864 പേരെയും നവംബർ, ഡിസംബർ മാസങ്ങളിലായി ആയിരത്തോളം പേരെയുമാണ് നിയമിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 850 സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനത്തിനുള്ള പൂർണ്ണ യോഗ്യത നേടിയ രണ്ടായിരത്തി എണ്ണൂറിലധികം ഹയർ സെക്കണ്ടറി അദ്ധ്യാപകരുണ്ട്. മുഴുവൻ തസ്തികകളും കണക്കിലെടുത്താൽ തന്നെ അവരിൽ നാലിലൊന്നു പേർക്കു മാത്രമേ നിലവിൽ പ്രിൻസിപ്പലാവാൻ അവസരമുള്ളൂ. അത്തരം അദ്ധ്യാപകരെ നോക്കുകുത്തിയാക്കിയാണ് ഹയർ സെക്കണ്ടറിയിൽ ഒരു ദിവസം പോലും പഠിപ്പിക്കാത്ത ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരെ ആകെയുള്ള ഒഴിവിന്റെ 33 ശതമാനം തസ്തികകളിൽ ടീച്ചിങ് പ്രിൻസിപ്പലാക്കി നിയമിക്കുന്ന രീതി ഇപ്പോഴും തുടരുന്നത്.
ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ അതാതു വിഷയങ്ങളിലെ മുഴുവൻ സമയ അദ്ധ്യാപകനെന്നിരിക്കെ ഇത്തരം നിയമനം പല സ്കൂളുകളിലും അക്കാദമികമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പല ഹെഡ് മാസ്റ്റർമാരും സർവീസിന്റെ ഏതെങ്കിലും കാലഘട്ടത്തിൽ ഇതരസംസ്ഥാന സർവ്വകലാശാലകളിൽ നിന്നോ വിദൂര വിദ്യാഭ്യാസം വഴിയോ ബിരുദാനന്തര ബിരുദം തരപ്പെടുത്തിയാണ് പ്രിൻസിപ്പൽ യോഗ്യത തേടുന്നത്. പുതിയ സിലബസ് പ്രകാരമുള്ള ഹയർ സെക്കണ്ടറി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ വർഷങ്ങളായി നോൺ ടീച്ചിങ് തസ്തികയിൽ ഹെഡ്മാസ്റ്റർ ജോലി ചെയ്ത പലർക്കും കഴിയുന്നില്ലെന്ന പരാതി മുമ്പേ ഉയർന്നിരുന്നു. എന്നാൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി എഡും ഉണ്ടെങ്കിൽ നിലവിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ശമ്പള സ്കെയിലിലുള്ള പ്രിൻസിപ്പാൾ തസ്തികയിലേക്ക് സർവീസ് കാലഘട്ടത്തിന്റെ അവസാനത്തിലെങ്കിലും സ്ഥാനക്കയറ്റം ലഭിക്കാനുള്ള കുറുക്കുവഴിയായി പലരും ഈ പ്രമോഷനെ ഉപയോഗപ്പെടുത്തുകയാണ്. സാധാരണ ഗതിയിൽ ഹൈസ്കൂൾ അദ്ധ്യാപകർക്ക് ഹെഡ്മാസ്റ്റർമാരായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായും സ്ഥാനക്കയറ്റം ലഭിക്കുന്നുണ്ട്. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായും പിന്നീട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരായും അതിലെ സർവീസ് കൂടിയ ആൾക്ക് അഡീഷണൽ ഡി പി ഐ വരെ സ്ഥാനക്കയറ്റം നേടുന്നതിനുള്ള അവസരമുണ്ട്. ഇതിനു പുറമെയാണ് ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ട പ്രിൻസിപ്പൽ തസ്തികകളുടെ മുപ്പത്തിമൂന്ന് ശതമാനവും നീക്കിവച്ചിരിക്കുന്നത്. അതേ സമയം ഹയർ സെക്കണ്ടറിയിലെ ജുനിയർ , സീനിയർ അദ്ധ്യാപകർക്കൊന്നും തന്നെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള അനുവാദവുമില്ല.
അർഹതപ്പെട്ട തസ്തികകൾ നഷ്ടപ്പെടുന്നതിനെതിരെ ഹയർ സെക്കണ്ടറി അദ്ധ്യാപകർ നൽകിയ കേസിൽ വിധി പ്രസ്താവിച്ച കോടതി പ്രിൻസിപ്പൽ നിയമന കാര്യത്തിൽ കാലാനുസൃതമായി സ്പെഷ്യൽ റൂൾ ഭേദഗതികൾ വരുത്തി പരാതി പരിഹരിക്കണമെന്ന് സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ പി എസ് സി നിയമനം നേടിയ അദ്ധ്യാപകർ പ്രിൻസിപ്പൽ നിയമനത്തിനുള്ള അവശ്യ സർവ്വീസ് പൂർത്തീകരിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും പ്രിൻസിപ്പൽ ഒഴിവുകളിൽ മുൻകാല പ്രാബല്യത്തോടെ നിശ്ചിത ശതമാനത്തിലും കൂടുതൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കുന്ന നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും മുൻ നിയമനത്തിൽ ആളെ ലഭ്യമല്ലാതിരുന്ന കേസുകളിൽ തുടർ നിയമനത്തിൽ ഹെഡ്മാസ്റ്റർമാരുടെ ബാക്ക്ലോഗ് നികത്തി കൂടുതൽ പേരെ നിയമിക്കുന്നതായും അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ഹെഡ്മാസ്റ്റർമാരുടെ പ്രിൻസിപ്പൽ നിയമനം വഴി ഹയർ സെക്കണ്ടറി സീനിയർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കുന്ന ജൂനിയർ അദ്ധ്യാപകരുടെയും പ്രമോഷൻ ഇതോടൊപ്പം നിഷേധിക്കപ്പെടുകയാണ്. ഓരോ നിയമനത്തിലും ആകെയുള്ള ഒഴിവിന്റെ മുപ്പത്തിമൂന്ന് ശതമാനവും പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഹെഡ്മാസ്റ്റർമാർ കടന്നു വരുന്നതോടെ അത്രയും തസ്തികകളിൽ ജൂനിയർ അദ്ധ്യാപക പ്രമോഷൻ നഷ്ടപ്പെടുന്നു. സീനിയർ തസ്തികയിലെത്തുമ്പോൾ മാത്രമേ ജൂനിയർ അദ്ധ്യാപകരുടെ പ്രിൻസിപ്പൽ പ്രമോഷനായുള്ള യോഗ്യതാ സർവീസ് ആരംഭിക്കൂ എന്നുള്ളതും സ്ഥിതി ഏറെ ദുരിതമയമാക്കുന്നു. പല വിഷയങ്ങളിലും പതിനഞ്ചു വർഷത്തിനു മുകളിൽ ഹയർ സെക്കണ്ടറി ജൂനിയർ അദ്ധ്യാപക സർവീസുള്ള അദ്ധ്യാപകർ സീനിയറല്ലെന്ന പേരിൽ സ്ഥാനക്കയറ്റ പട്ടികക്കു പുറത്തു നിൽക്കുമ്പോഴാണ് ഒരു ദിനം പോലും ഹയർ സെക്കണ്ടറി സർവ്വീസില്ലാത്ത ഹെഡ്മാസ്റ്റർമാരെ യാതൊരു മുടക്കവുമില്ലാതെ പ്രിൻസിപ്പൽമാരാക്കിക്കൊണ്ടിരിക്കുന്നത്. മറ്റൊരു വകുപ്പിലും നിലവിലില്ലാത്ത ഇത്തരം വിചിത്രമായ സ്ഥാനക്കയറ്റ രീതി പരിഷ്ക്കരിക്കണമെന്ന് ഹയർ സെക്കണ്ടറി അദ്ധ്യാപകർ ആവശ്യപ്പെടുന്നു.
യോഗ്യത നേടിയ ഹയർ സെക്കണ്ടറി അദ്ധ്യാപകർ പലപ്പോഴായി നൽകിയ കേസുകളിൽ അനുകൂല വിധി പ്രസ്താവിച്ച കോടതി, സ്പെഷ്യൽ റൂൾ ഭേദഗതി നിർദ്ദേശിച്ചിട്ടും സർക്കാർ അതിനു തയ്യാറാവാത്തത് തികഞ്ഞ നീതി നിഷേധമാണെന്നും പ്രിൻസിപ്പൽ നിയമനത്തിനുള്ള കാലഹരണപ്പെട്ട ഹെഡ്മാസ്റ്റർ ക്വോട്ട അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ രാജീവൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ്, ട്രഷറർ എം സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സർക്കാറിനും വിദ്യാഭ്യാസ വകുപ്പധികൃതർക്കും എച്ച് എസ് എസ് ടി എ സംസ്ഥാന കമ്മറ്റി നിവേദനം നൽകി.
Stories you may Like
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പുനർനിയമനം നൽകി സർക്കാർ ഉത്തരവ്
- സ്കൂളിനെ ജഗൻ മുൾമുനയിലാക്കിയത് കാൽ മണിക്കൂർ; കൈയിലുണ്ടായിരുന്നത് എയർഗൺ?
- അദ്ധ്യാപകനെ അപമാനിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ ഗൂഢാലോചന
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍